2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

ജാതി സംഘടനകള്‍ നില തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം: സ. പിണറായി വിജയന്‍

എംഎല്‍എമാരെയും മന്ത്രിമാരെയും നിശ്ചയിക്കാന്‍ അധികാരമുള്ളവരായി ജാതിസംഘടനകള്‍ നടക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജാതി സംഘടനകള്‍ സ്വന്തം നില തിരിച്ചറിഞ്ഞ് അവരവരുടെ മേഖലകളില്‍ പ്രവര്‍ത്തിക്കണം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ നവോത്ഥാനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

തങ്ങളുടെ നാവിന്മേലാണ് എല്ലാ കാര്യവും നിലനില്‍ക്കുന്നതെന്ന ധാരണ ജാതി സംഘടനകള്‍ക്ക് വേണ്ട. ഓരോ സംഘടനയ്ക്കും അതിന്റെ മേഖലയുണ്ട്. അതിന്റെ പരിധി വിടരുത്. സകല രാഷ്ട്രീയകാര്യങ്ങളും നിര്‍വഹിക്കാനുള്ള ഒരധികാരവും നിങ്ങള്‍ക്കില്ല. അങ്ങനെയായാല്‍ തന്നെ ആരും അത് അംഗീകരിക്കില്ലെന്നും മനസ്സിലാക്കണം. ജാതി സംഘടനകളുടെ തിട്ടൂരമനുസരിക്കാന്‍ സിപിഐ എമ്മിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ പ്രസിഡന്റിനെ സ്ഥാനാര്‍ഥിയാക്കിയത് തങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടാണെന്ന് ഒരു ജാതി സംഘടന പറയുന്ന പരിഹാസ്യമായ അവസ്ഥവരെയുണ്ടായി. കെപിസിസി പ്രസിഡന്റ് അതിനെ ചോദ്യംചെയ്യാന്‍ തയ്യാറായില്ല. യുഡിഎഫ് അധികാരത്തില്‍ വന്ന് ന്യൂനപക്ഷ സമുദായക്കാരന്‍ മുഖ്യമന്ത്രിയായാല്‍, താക്കോല്‍സ്ഥാനത്ത് ഭൂരിപക്ഷ സമുദായക്കാരനാകുമെന്ന് വ്യവസ്ഥയുണ്ടെന്നാണ് ജാതിസംഘടന പറയുന്നത്. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും എന്‍എസ്എസ് പറയുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ധര്‍മമൊന്നും നിര്‍വഹിക്കാനില്ലാത്ത ജാതി സംഘടനകള്‍ക്ക് മുന്നില്‍ വലതുപക്ഷം സാഷ്ടാംഗപ്രണാമം നടത്തുകയാണ്. ശ്രീനാരായണധര്‍മം പരിപാലിക്കേണ്ട&്യമരൗലേ;എസ്എന്‍ഡിപി യോഗത്തെ ഒരു ജാതിയുടെ സ്ഥാപനമാക്കി മാറ്റാനുള്ള നീക്കം ഗുരു തത്വങ്ങളോടു കാട്ടുന്ന അനീതിയാണ്. അനാചാരങ്ങള്‍ അവസാനിപ്പിക്കാനാണ് ഗുരുവിന്റെ കാലത്ത് സമ്മേളനങ്ങള്‍ നടത്തിയത്. എന്നാല്‍, ഉപേക്ഷിക്കപ്പെട്ട അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. നവോത്ഥാനായകര്‍ എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതില്‍ നിന്ന് സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകുന്നു. ജാതി മതശക്തികളെ പ്രീണിപ്പിക്കാനാണ് വലതുപക്ഷം എല്ലാക്കാലത്തും ശ്രമിച്ചത്. ബഹുജന പിന്തുണയിലെ കുറവുനികത്താന്‍ ജാതിമത ശക്തികളെ വ്യാപകമായി അവര്‍ ഉപയോഗിച്ചു. ഇതിന്റെ ഫലമായാണ് ജാതിമതശക്തികള്‍ ശക്തിപ്പെട്ടതെന്നും പിണറായി പറഞ്ഞു.

0 comments:

സ്ത്രീകള്‍ക്കെതിരായ ആക്രമമണങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുക: ഏഴാച്ചേരി രാമചന്ദ്രന്‍

ജാതിരഹിത സമൂഹത്തിനും മതനിരപേക്ഷ കേരളത്തിനുമായി വീറുറ്റ പോരാട്ടത്തിനിറങ്ങിയ ഡിവൈഎഫ്ഐ ഇനി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണമെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇക്കാലത്ത് അതിനെതിരായി ശക്തമായി രംഗത്തിറങ്ങാന്‍ ഡിവൈഎഫ്ഐ പോലുള്ള കരുത്തുറ്റ യുവജന പ്രസ്ഥാനത്തിനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

0 comments:

സാമുദായിക സംഘടനകള്‍ ജനാധിപത്യത്തിന് ഭീഷണി: അഭോയ് മുഖര്‍ജി

നവോത്ഥാന നായകര്‍ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും ഭരണാധികാരികളെയും നിശ്ചയിക്കുംവിധം സാമുദായിക സംഘടനകള്‍ വളരുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖര്‍ജി പറഞ്ഞു. കേവലം വോട്ടിനുവേണ്ടി സമുദായ സംഘടനകളെ പ്രീണിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സാമുദായിക സംഘടനകളുടെ ശിഥില തന്ത്രങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന ഡിവൈഎഫ്ഐ സംസ്ഥാന ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

0 comments:

സാമുദായികശക്തികള്‍ക്ക് താക്കീത്: പ്രഭാവര്‍മ

നവോത്ഥാന മൂല്യങ്ങളെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ജാതീയ, സാമുദായിക സംഘടനകള്‍ക്കുള്ള ശക്തമായ മറുപടിയാണ് ഡിവൈഎഫ്ഐയുടെ യൂത്ത് മാര്‍ച്ചെന്ന് കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ പറഞ്ഞു. യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴി നടക്കാനും മാറു മറയ്ക്കാനും അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ ആരാധന നടത്താനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയില്‍നിന്ന് കേരളത്തെ മാറ്റിയെടുത്തത് നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. ഇപ്പോള്‍ നവോത്ഥാന, ഇടതുപക്ഷ മൂല്യങ്ങളെ ശിഥിലമാക്കാനുള്ള സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ജാതീയവും സാമുദായികവുമായ ഇത്തരം വേര്‍തിരിവുകള്‍ക്കെതിരായ സന്ദേശമാണ് ഡിവൈഎഫ്ഐ ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

0 comments:

യൂത്ത് മാര്‍ച്ചിന് പ്രൗഢോജ്വല സമാപനം

തമസ്സിന്റെ ശക്തികളില്‍നിന്ന് രണ്ടാം നവോത്ഥാനത്തിലേക്ക് കേരളത്തെ ഉണര്‍ത്തി നവോത്ഥാനജ്വാല. നാടിനെ ജാതിമത ശക്തികള്‍ക്കുമുന്നില്‍ അടിയറ വയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരമ്പിയാര്‍ത്ത യുവത നവോത്ഥാനപ്രതിജ്ഞയെടുത്തപ്പോള്‍ അത് കേരളം ഒരേ മനസ്സോടെ ഏറ്റുവാങ്ങി. "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി നടത്തിയ യൂത്ത്മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പുത്തരിക്കണ്ടം മൈതാനിയിലെ വിവേകാനന്ദ നഗറില്‍ നവോത്ഥാനസദസ്സും പ്രതിജ്ഞയും ജ്വാല തെളിക്കലും.

നവോത്ഥാനകേരളത്തിന്റെ സാംസ്കാരികപൈതൃകം വീണ്ടെടുക്കാന്‍ യുവജനലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ അനന്തപുരി ശുഭ്രസാഗരമായി. ജാതിക്കോമരങ്ങളുടെയും ആള്‍ദൈവങ്ങളുടെയും തടവറയിലേക്ക് യുവാക്കളെ തളച്ചിടാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്ന് നവോത്ഥാനറാലിയില്‍ ഒഴുകിയെത്തിയവര്‍ പ്രഖ്യാപിച്ചു. ഭാഷാ സംസ്കാര സംഗമഭൂമിയായ കാസര്‍കോട്ടുനിന്ന് 32 നാള്‍ മുമ്പ് ആരംഭിച്ച് കേരളത്തിന്റെ സമസ്തമേഖലകള്‍ക്കും ഊര്‍ജം പകര്‍ന്ന യൂത്ത്മാര്‍ച്ച് അനന്തപുരിയില്‍ സമാപിച്ചപ്പോള്‍ അത് വരുംനാളുകളിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും കരുത്തും പകരുന്നതായി.

വലതുപക്ഷ മാധ്യമങ്ങളുടെ തമസ്കരണത്തിനിടയിലും കേരളത്തിന്റെ നഗര-ഗ്രാമമേഖലകളെയാകെ നന്മയിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം കൂടിയായി യൂത്ത്മാര്‍ച്ച്. വര്‍ഗീയ- വിഭാഗീയശക്തികള്‍ക്കും ജാതി-മതഭ്രാന്തന്മാര്‍ക്കും മലയാളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചാണ് യുവലക്ഷങ്ങള്‍ പുത്തരിക്കണ്ടത്തേക്ക് ഒഴുകിയെത്തിയത്. കേരളത്തെ വീണ്ടും ഉച്ചനീചത്വങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ഗൂഢശക്തികളെ തല പൊക്കാന്‍ അനുവദിക്കില്ലെന്ന ആഹ്വാനവുമായാണ് വിപ്ലവത്തിന്റെ വഴിവിളക്കായി യുവജനങ്ങള്‍ പ്രതിജ്ഞയെടുത്തത്.

മൂന്നര മണിക്കൂര്‍ തിരുവനന്തപുരം നഗരവീഥികളെ വെള്ളക്കടലാക്കിയാണ് യൂത്ത്മാര്‍ച്ച് സമാപിച്ചത്. കലാരൂപങ്ങളുംഫ്ളോട്ടുകളും മാര്‍ച്ചില്‍ അണിനിരന്നു. വിവേകാനന്ദ നഗറില്‍ നടന്ന സമാപനസമ്മേളനം സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ നവോത്ഥാനജ്വാല തെളിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുരുകന്‍ കാട്ടാക്കട രക്തസാക്ഷി എന്ന കവിത ചൊല്ലി. ഡിവൈഎഫ്ഐ നേതാക്കളായ അഭോയ് മുഖര്‍ജി, ടി വി രാജേഷ് എംഎല്‍എ, പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു.

0 comments:

സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായി സമാപനറാലി

യൂത്ത്മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന നവോത്ഥാനറാലി സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായി. തെയ്യവും തിറയും കാവടിയും ശിങ്കാരിമേളവുമെല്ലാം ഒത്തുചേര്‍ന്ന റാലി അനന്തപുരിക്ക് പുതിയ അനുഭവമായി. പാളയം ഏരിയയിലെ പ്രവര്‍ത്തകരാണ് കാവടിമേളം, തെയ്യം, തിറ എന്നിവ അവതരിപ്പിച്ചത്. ദഫ്മുട്ട്, കോല്‍ക്കളി എന്നിവയും വിവിധ ഏരിയകളില്‍ നിന്നുള്ളവര്‍ ഒരുക്കി. സൈക്കിള്‍ അഭ്യാസം, പിഞ്ചുകുട്ടികളുടെ റോളര്‍ സ്കേറ്റിങ് എന്നിവയും റാലിയില്‍ വേറിട്ടുനിന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മിക്ക ഏരിയകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. മുത്തുക്കുടയും നവോത്ഥാനായകരുടെ ഛായാചിത്രവും ഏന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. പൂവച്ചല്‍ ലോക്കലില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കേരളം ഇന്നലെകളിലൂടെ എന്ന പേരില്‍ ഡോക്യുമെന്ററിയുമായാണ് റാലിയില്‍ പങ്കെടുത്തത്. മാറനല്ലൂരിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യവും വേറിട്ടുനിന്നു. അയിത്തത്തിനെതിരെ കേരളവും നവോത്ഥാനായകരും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭവും ദൃശ്യത്തില്‍ അവതരിപ്പിച്ചു. നവോത്ഥാനസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു കലാരൂപങ്ങള്‍. പൊതുസമ്മേളനത്തിനു മുമ്പ് നെയ്യാറ്റിന്‍കര സംഘശക്തി പ്രവര്‍ത്തകര്‍ വിപ്ലവഗാനമേള അവതരിപ്പിച്ചു. നെടുമങ്ങാട് ഗുരുകൃപ ചെണ്ടമേള സംഘത്തിലെ 10 സ്ത്രീകളടക്കം 18 പേരും പേരൂര്‍ക്കട മണ്ണാമ്മൂല പുലരി സംഘത്തിലെ എട്ടു സ്ത്രീകളടക്കം 21 പേരും അവതരിപ്പിച്ച ശിങ്കാരിമേളം സമാപനസമ്മേളനത്തിന് എത്തിയവരുടെ മനം കവര്‍ന്നു. ഗതാഗതതടസ്സമുണ്ടാക്കാത, ചിട്ടയോടെയായിരുന്നു പതിനായിരങ്ങള്‍ അണിനിരന്ന റാലി നടന്നത്. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് റാലി അടിവച്ചുനീങ്ങിയത്. തികഞ്ഞ അച്ചടക്കത്തോടെ നീങ്ങിയ റാലി പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രശംസയ്ക്ക് പാത്രമായി.

0 comments:

യുവതയുടെ മഹാപ്രവാഹം

ജാതിമതശക്തികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി യുവതയുടെ മഹാപ്രവാഹം. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത്മാര്‍ച്ചിന്റെ സമാപനസമ്മേളനം അനന്തപുരിയുടെ പ്രക്ഷോഭചരിത്രത്തില്‍ പുത്തനേടായി. അണമുറിയാതെ യുവജനങ്ങള്‍ മുദ്രാവാക്യവും വിപ്ലവഗാനങ്ങളുമായി ഒഴുകിയെത്തി. നവോത്ഥാനത്തിന്റെ സന്ദേശമുയര്‍ത്തിയുള്ള ഫ്ളോട്ടുകളും കലാരൂപങ്ങളും റാലിക്ക് മിഴിവേകി. 32 നാള്‍ കേരളത്തിന്റെ ഗ്രാമ-നഗരമേഖലകളിലാകെ നവോത്ഥാനസന്ദേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചാണ് യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടത്തെ വിവേകാനന്ദനഗറില്‍ സമാപിച്ചത്. ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വരുംനാളുകളില്‍ നടക്കുന്ന പ്രക്ഷോഭത്തിന് കരുത്തും ഊര്‍ജവും പകരുമെന്ന് മാര്‍ച്ചില്‍ അണിനിരന്ന യുവജനങ്ങള്‍ പ്രഖ്യാപിച്ചു. കാസര്‍കോട്ടു നിന്ന് ജനുവരി നാലിന് ആരംഭിച്ച യൂത്ത്മാര്‍ച്ച് 750 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയാണ് അനന്തപുരിയില്‍ എത്തിയത്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി, വക്കം ഖാദര്‍, പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍, മദര്‍ തെരേസ എന്നിവരുടെ ഛായാചിത്രങ്ങളും ഏന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. ബാന്റ്, ചെണ്ടമേളം, സൈക്കിള്‍ അഭ്യാസം, റോളര്‍ സ്കേറ്റിങ്, കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, കാവടി, തെയ്യം എന്നിവ റാലിയില്‍ അണിനിരന്നു. പട്ടം ജങ്ഷനില്‍ നിന്നാണ് നവോത്ഥാനറാലി ആരംഭിച്ചത്. നഗരത്തിന്റെ വിവിധഭാഗങ്ങളിലൂടെ ഒഴുകിയെത്തിയ പ്രകടനം മൂന്നരമണിക്കൂറോളം നീണ്ടു. നവോത്ഥാനപ്രതിജ്ഞ ആരംഭിച്ചപ്പോഴും റാലിയുടെ പിന്‍നിര സമാപന സമ്മേളനഗരിയായ പുത്തരിക്കണ്ടം മൈതാനത്ത് എത്തിയിരുന്നില്ല. സമാപനസമ്മേളനത്തിനു മുന്നോടിയായി വിപ്ലവഗാനമേളയും ഉണ്ടായി. വിവേകാനന്ദനഗറില്‍ നടന്ന സമാപനസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ നവോത്ഥാനജ്വാല തെളിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുരുകന്‍ കാട്ടാക്കട രക്തസാക്ഷി എന്ന കവിത ചൊല്ലി. ഡിവൈഎഫ്ഐ നേതാക്കളായ അഭോയ് മുഖര്‍ജി, ടി വി രാജേഷ് എംഎല്‍എ, കവികളായ പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, കെ എന്‍ ബാലഗോപാല്‍ എംപി, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, എ പ്രദീപ്കുമാര്‍ എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍, എം വിജയകുമാര്‍, മേയര്‍ കെ ചന്ദ്രിക, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റാലിക്കും പൊതുസമ്മേളനത്തിനും ഡിവൈഎഫ്ഐ നേതാക്കളായ പി സന്തോഷ്, എ എന്‍ ഷംസീര്‍, പി പി ദിവ്യ, ടി വി അനിത, മുഹമ്മദ്റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 comments:

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

നഗരത്തില്‍ ഗതാഗത ക്രമീകരണം

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിനോടനുബന്ധിച്ച് നഗരത്തില്‍ തിങ്കളാഴ്ച പകല്‍ രണ്ടുമുതല്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പേരൂര്‍ക്കട ഭാഗത്തുനിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്-മേട്ടുക്കട-തമ്പാനൂര്‍ ഫ്ളൈഓവര്‍-പൊന്നറ പാര്‍ക്ക് വഴിയും പേരൂര്‍ക്കട ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്-സാനഡു-തൈക്കാട്-തമ്പാനൂര്‍ ഫ്ളൈഓവര്‍-കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴിയും പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-കിള്ളിപ്പാലം-തമ്പാനൂര്‍ ഫ്ളൈ ഓവര്‍-തൈക്കാട്-സാനഡു-വഴുതക്കാട്-വെള്ളയമ്പലം വഴിയും തമ്പാനൂര്‍ ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-അരിസ്റ്റോ ജങ്ഷന്‍-മോഡല്‍ സ്കൂള്‍ ജങ്ഷന്‍-ബേക്കറി ജങ്ഷന്‍-വഴുതക്കാട്-വെള്ളയമ്പലം വഴിയും പോകണം. തമ്പാനൂര്‍ ഭാഗത്തുനിന്ന് എംസി റോഡിലേക്കും എന്‍എച്ച് റോഡിലേക്കും പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-അരിസ്റ്റോ ജങ്ഷന്‍-മോഡല്‍ സ്കൂള്‍-പനവിള-ഫ്ളൈഓവര്‍-അണ്ടര്‍പാസേജ്-ആശാന്‍സ്ക്വയര്‍-ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍-പാറ്റൂര്‍-പേട്ട-ചാക്ക-ബൈപാസ്-കഴക്കൂട്ടം വഴിയോ പേട്ട-കണ്ണമ്മൂല-മെഡിക്കല്‍ കോളേജ്-ഉള്ളൂര്‍ വഴിയോ ബേക്കറി-വഴുതക്കാട്-വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-പട്ടം വഴിയോ പോകണം. എംസി റോഡില്‍നിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണ്ണന്തല-കുടപ്പനക്കുന്ന്-പേരൂര്‍ക്കട-വെള്ളയമ്പലം-വഴുതക്കാട്-സാനഡു-പനവിള-മോഡല്‍സ്കൂള്‍-അരിസ്റ്റോ ജങ്ഷന്‍ വഴിയും പോകണം. എന്‍എച്ച് റോഡില്‍നിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കേശവദാസപുരം-പട്ടം-കവടിയാര്‍-വെള്ളയമ്പലം-സാനഡു-പനവിള-മോഡല്‍ സ്കൂള്‍-അരിസ്റ്റോ ജങ്ഷന്‍ വഴിയും എന്‍എച്ച് റോഡില്‍ കഴക്കൂട്ടം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടം-മുക്കോല-ചാക്ക-ഈഞ്ചയ്ക്കല്‍-പടിഞ്ഞാറേകോട്ട വഴിയും പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് പാപ്പനംകോട്, നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-കിള്ളിപ്പാലം-കരമന വഴിയും തമ്പാനൂര്‍ ഭാഗത്തുനിന്ന് പാപ്പനംകോട്, നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൊന്നറപാര്‍ക്ക്-തമ്പാനൂര്‍ ഫ്ളൈഓവര്‍-കിള്ളിപ്പാലം-കരമന വഴിയും പോകേണ്ടതാണ്.സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്ന വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം പേട്ട വഴി ചാക്ക ബൈപാസില്‍ പാര്‍ക്കു ചെയ്യണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

0 comments:

നവോത്ഥാന സദസ്സില്‍ ലക്ഷം പേര്‍ അണിനിരക്കും

"ജാതിരഹിത കേരളം, മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഒരു ലക്ഷത്തോളം യുവജനങ്ങള്‍ അണിനിരക്കുന്ന മഹാപ്രകടനത്തോടെയാണ് സമാപനസമ്മേളനം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമാപനത്തോടനുബന്ധിച്ച് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിലെ വിവേകാനന്ദ നഗറില്‍ നടക്കുന്ന നവോത്ഥാന സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, യുവജനങ്ങളും ബഹുജനങ്ങളും നവോത്ഥാനപ്രതിജ്ഞയെടുക്കും. സമാപനസമ്മേളനത്തിന് മുന്നോടിയായി പട്ടം ജങ്ഷനില്‍നിന്ന് നവോത്ഥാനറാലി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ 18 ഏരിയകളില്‍നിന്ന് ഒരുലക്ഷത്തോളം പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. നവോത്ഥാനസന്ദേശമുയര്‍ത്തിയുള്ള ഫ്ളോട്ടുകള്‍, വാദ്യോപകരണങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയും റാലിയില്‍ ഉണ്ടാകും.

സമാപനസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി, സെക്രട്ടറി അഭോയ് മുഖര്‍ജി, ചലച്ചിത്രനടന്‍ സുരേഷ്ഗോപി, ചലച്ചിത്രസംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ടി കെ രാജീവ്കുമാര്‍, എഴുത്തുകാരായ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ, ജാഥാലീഡര്‍മാരായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് തുടങ്ങിയവര്‍ സംബന്ധിക്കും. മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ജനുവരി നാലിന് കാസര്‍കോട്ടുനിന്നാണ് ടി വി രാജേഷും എം സ്വരാജും നയിച്ച യൂത്ത്മാര്‍ച്ചിന് തുടക്കമായത്. 12 ജില്ലകളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച സമാപിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, വൈസ് പ്രസിഡന്റ് എസ് പി ദീപക്, ജില്ലാപ്രസിഡന്റ് ബി ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

0 comments:

മാനവസ്നേഹസന്ദേശവുമായി യൂത്ത് മാര്‍ച്ച് ജില്ലയില്‍

മാനവസ്നേഹത്തിന്റെ സന്ദേശവും ജാതിമതചിന്തയിലൂടെ നാടിനെ ഇരുട്ടിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാട്ടത്തിന്റെ പുത്തനേട് തീര്‍ക്കണമെന്ന ആഹ്വാനവുമായി യൂത്ത്മാര്‍ച്ച് തിരുവനന്തപുരം ജില്ലയില്‍. "ജാതിരഹിതസമൂഹം, മതനിരപേക്ഷകേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ നയിക്കുന്ന ജാഥ ശനിയാഴ്ച പകലാണ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചത്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെയും ലോകോത്തര ചിത്രകാരന്‍ രാജാ രവിവര്‍മയുടെയും ജന്മഭൂമിയായ വര്‍ക്കലയിലും കിളിമാനൂരിലും ,നാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റ ശിവഗിരിയിലും മണ്ണിനും നിലനില്‍പ്പിനുംവേണ്ടി അടിയാളരുടെ നിലയ്ക്കാത്ത പോരാട്ടം തീര്‍ത്ത ആറ്റിങ്ങല്‍കലാപത്തിന്റെ നാട്ടിലും യൂത്ത്മാര്‍ച്ചിന് അത്യാവേശകരമായ വരവേല്‍പ്പ് ലഭിച്ചു. ചുട്ടുപൊള്ളുന്ന വെയിലിനെപ്പോലും കൂസാതെ നാടും നഗരവും മാര്‍ച്ചിന് പിന്തുണയുമായി ഒഴുകിയെത്തി. യൂത്ത്മാര്‍ച്ചും സ്വീകരണങ്ങളും കാണാന്‍ റോഡിനിരുവശവും ആബാലവൃദ്ധം തടിച്ചുകൂയിടത്തും മാര്‍ച്ചിന് വരവേല്‍പ്പ്. ആദ്യസ്വീകരണകേന്ദ്രംമുതല്‍ സമാപനകേന്ദ്രംവരെ നൂറുകണക്കിന് ബൈക്കുകളും മാര്‍ച്ചിന് അകമ്പടി സേവിച്ചു. വെള്ളിയാഴ്ച കൊല്ലം ജില്ലയിലെ സ്വീകരണം പൂര്‍ത്തിയാക്കിയ യൂത്ത്മാര്‍ച്ചിനെ ശനിയാഴ്ച പകല്‍ പത്തോടെ അതിര്‍ത്തിയായ കടമ്പോട്ടുകോണത്തുവച്ച് ആയിരക്കണക്കിന് യുവജനങ്ങളും സംഘാടകസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലയിലേക്ക് എതിരേറ്റു. അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖര്‍ജിയും മാര്‍ച്ചില്‍ ഇവിടെവച്ച് അണിചേര്‍ന്നു. പാരിപ്പള്ളിയില്‍നിന്ന് എത്തിയ യുവജനപോരാളികളെ ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും ഷാള്‍ പുതപ്പിച്ചുമാണ് വരവേറ്റത്. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, എ സമ്പത്ത് എംപി, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ബി സത്യന്‍, സംഘാടകസമിതി നേതാക്കളായ വി കെ മധു, ജയന്‍ബാബു, കെ സി വിക്രമന്‍, ജി രാജു, ബി പി മുരളി, ചെറ്റച്ചല്‍ സഹദേവന്‍, ഡിവൈഎഫ്ഐ നേതാക്കളായ എസ് പി ദീപക്, ബി ബിജു, പി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലേക്ക് ആനയിച്ചത്. ഇവിടെനിന്ന് 2000 വൈറ്റ് വളന്റിയര്‍മാര്‍ ജാഥയെ അനുധാവനംചെയ്തു. കല്ലമ്പലത്ത് വര്‍ക്കല, കിളിമാനൂര്‍ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സ്വീകരണത്തിനെത്തി. സ്വീകരണയോഗം ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി അഭോയ് മുഖര്‍ജി ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ മടവൂര്‍ അനില്‍ അധ്യക്ഷനായി. അന്ധരുടെ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗം മനീഷിനെ ചടങ്ങില്‍ ആദരിച്ചു. അഭോയ് മുഖര്‍ജി ഉപഹാരം നല്‍കി. ആറ്റിങ്ങലില്‍ ആവേശം നിറഞ്ഞ അന്തരീക്ഷത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. സമാപനവേദിയായ മാമത്തെ സക്കീര്‍നഗറില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. അനശ്വര രക്തസാക്ഷി സക്കീറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് നേതാക്കള്‍ വേദിയിലെത്തിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാനും സിപിഐ എം ഏരിയ സെക്രട്ടറിയുമായ ആര്‍ രാമു അധ്യക്ഷനായി. ജാഥാംഗങ്ങളായ എം സ്വരാജ്, ടി വി രാജേഷ്, കെ എസ് സുനില്‍കുമാര്‍, ദീപ, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, എ സമ്പത്ത് എംപി, ബി സത്യന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ എസ് കുമാരി, ഡിവൈഎഫ്ഐ നേതാക്കളായ ബി ബിജു, എസ് പി ദീപക്, എസ് സുനില്‍കുമാര്‍, ആര്‍ എസ് അനൂപ്, എം നവാസ് എന്നിവര്‍ സംസാരിച്ചു.

0 comments:

യൂത്ത് മാര്‍ച്ച് ഇന്ന് ജില്ലയില്‍

ജാതി രഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ നയിക്കുന്ന യൂത്ത് മാര്‍ച്ച് ശനിയാഴ്ച ജില്ലയില്‍ പര്യടനം നടത്തും. മാര്‍ച്ചിന് രാവിലെ ഒമ്പതിന് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് വരവേല്‍പ്പ് നല്‍കും. രണ്ടായിരം വൈറ്റ് വാളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ജാഥയെ കല്ലമ്പലത്ത് എത്തിക്കും. പകല്‍ 12 ന് പൊതുസമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് ആറ്റിങ്ങല്‍ മാമത്ത് ജാഥ എത്തിച്ചേരും. പൊതുസമ്മേളനം പി രാജീവ് എംപി ഉദ്ഘാടനംചെയ്യും. തിങ്കളാഴ്ച പട്ടം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന യൂത്ത് മാര്‍ച്ച് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.തുടര്‍ന്നു നടക്കുന്ന നവോത്ഥാന സദസ്സ് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

0 comments:

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് ഇന്ന് തലസ്ഥാനജില്ലയില്‍; സമാപനം തിങ്കളാഴ്ച

മതനിരപേക്ഷതയുടെ മഹാസന്ദേശമുയര്‍ത്തി കാസര്‍കോട്ട് നിന്നാരംഭിച്ച ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് ശനിയാഴ്ച തലസ്ഥാന ജില്ലയിലെത്തും. തിങ്കളാഴ്ച ഒരുലക്ഷം പേര്‍ അണിനിരക്കുന്ന മഹാറാലിയോടെ യൂത്ത്മാര്‍ച്ച് സമാപിക്കും. റാലിയെ തുടര്‍ന്ന് നടക്കുന്ന നവോത്ഥാനസദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന ജാഥ ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് വന്‍വരവേല്‍പ്പ് നല്‍കും. കൊല്ലം ജില്ലയില്‍ നിന്ന് എത്തുന്ന ജാഥയ്ക്ക് വരവേല്‍പ്പ് നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഘാടകസമിതിയുടെയും ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണപരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. 2000 വൈറ്റ് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ജാഥയെ കല്ലമ്പലത്ത് പ്രത്യേകം തയ്യാറാക്കിയ ശ്രീനാരായണഗുരുനഗറിലേക്ക് ആനയിക്കും. പകല്‍ 12ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക, സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ജാഥാംഗങ്ങള്‍ ശിവഗിരിയില്‍ നവോത്ഥാന മതേതരസന്ദേശമുയര്‍ത്തി വൃക്ഷത്തൈ നടും. പകല്‍ 3.30ന് ജാഥ പുനരാരംഭിക്കും. വൈകിട്ട് അഞ്ചിന് ആറ്റിങ്ങല്‍ മാമത്ത് വക്കം ഖാദര്‍നഗറില്‍ ജാഥ എത്തിച്ചേരും. ഇവിടെ പൊതുസമ്മേളനം പി രാജീവ് എംപി ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ജാഥയ്ക്ക് സ്വീകരണം നല്‍കും. കലാപരിപാടികള്‍, കവിയരങ്ങ് തുടങ്ങിയവയും നടക്കും. തിങ്കളാഴ്ച പകല്‍ മൂന്നിന് പട്ടം ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യൂത്ത്മാര്‍ച്ചില്‍ ഒരുലക്ഷം യുവജനങ്ങള്‍ അണിനിരക്കും. ഫ്ളോട്ടുകള്‍, വാദ്യോപകരണങ്ങള്‍, കാലാരൂപങ്ങള്‍ തുടങ്ങിയവ മാര്‍ച്ചിന് മിഴിവേകും. തുടര്‍ന്ന് പുത്തരിക്കണ്ടം വിവേകാനന്ദ നഗറില്‍ ചേരുന്ന നവോത്ഥാനസദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

0 comments:

യൂത്ത് മാര്‍ച്ചിന് കൊല്ലത്തിന്റെ സ്നേഹാദരം

യൂത്തുമാര്‍ച്ചിന്റെ കൊല്ലം നഗരത്തിലെ സ്വീകരണ സമ്മേളനം ഡിവൈഎഫ്ഐയുടെ സംഘശക്തിയുടെ പ്രകടനമായി. കൊല്ലം നഗരത്തെ പ്രകമ്പനംകൊള്ളിച്ച വരവേല്‍പ്പാണ് മാര്‍ച്ചിന് ചിന്നക്കടയില്‍ ലഭിച്ചത്. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന മാര്‍ച്ച് രണ്ടാം ദിവസമായ വ്യാഴാഴ്ച പകല്‍ 10.30ന് കരുനാഗപ്പള്ളിയില്‍നിന്ന് പര്യടനം ആരംഭിച്ചു. കുന്നത്തൂര്‍, ചവറ ഏരിയകളില്‍നിന്നുള്ള 2000 യുവതീയുവാക്കളും ജാഥയെ അനുഗമിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ ഇടപ്പള്ളിക്കോട്ടയിലെ ചട്ടമ്പിസ്വാമി നഗറിലെ ആവേശകരമായ സ്വീകരണത്തിനുശേഷം വേട്ടുതറ ജങ്ഷനിലെ വി സാംബശിവന്‍ നഗറിലേക്കുള്ള പ്രയാണത്തിനിടെ ദേശീയപാതയോരത്ത് നിരവധി കേന്ദ്രങ്ങളില്‍ ജനം വരവേല്‍പ്പു നല്‍കി. വേട്ടുതറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വിവിധ വര്‍ഗബഹുജന സംഘടനകളും മാര്‍ച്ചിനെ സ്വീകരിച്ചു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം പര്യടനം ആരംഭിച്ച മാര്‍ച്ചിനെ മുളങ്കാടകത്തുനിന്ന് കൊല്ലം നഗരത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ചിന്നക്കട ശ്രീനാരായണ ഗുരുദേവന്‍ നഗറില്‍ ചേര്‍ന്ന സ്വീകരണയോഗം അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ വരദരാജന്‍ അധ്യക്ഷനായി. ചിന്നക്കടയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പത്തിന് പര്യടനം ആരംഭിക്കുന്ന മാര്‍ച്ച് ദേശീയപാതയിലൂടെ പകല്‍ 11ന് പഴയാറ്റിന്‍കുഴിയിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറില്‍ എത്തും. കൊല്ലം ഈസ്റ്റ്, കുണ്ടറ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. ഉമയനല്ലൂരിലെ സി കേശവന്‍ നഗറില്‍ 12.30ന് കൊട്ടിയം, പുനലൂര്‍ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് ചാത്തന്നൂരില്‍ ജി ദേവരാജന്‍ നഗറിലാണ് സ്വീകരണം. അഞ്ചല്‍, ചടയമംഗലം ഏരിയകളിലെയും ചാത്തന്നൂര്‍ ഏരിയയിലെ പരവൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റിയിലെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് മാര്‍ച്ചിനെ വരവേല്‍ക്കും. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയിലെ അയ്യന്‍കാളി നഗറില്‍ വൈകിട്ട് ആറിന് എത്തുന്ന മാര്‍ച്ചിനെ ചാത്തന്നൂര്‍, കടയ്ക്കല്‍ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. സമാപന സമ്മേളനം മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.

0 comments:

ആവേശം പകര്‍ന്ന് ഈ അമ്മയും

യൂത്തുമാര്‍ച്ചിന് ആവേശം പകര്‍ന്നു ധീരരക്തസാക്ഷി സുനില്‍കുമാറിന്റെ അമ്മ മൃദുല. വെള്ളിയാഴ്ചത്തെ ആദ്യസ്വീകരണകേന്ദ്രമായ പഴയാറ്റിന്‍കുഴിയിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറിലാണ് ഓര്‍മയുടെ തിരയിളക്കം സൃഷ്ടിച്ച് മൃദുല എത്തിയത്. ടി വി രാജേഷ്, എം സ്വരാജ് എന്നിവരെ ഈ അമ്മ മാലയിട്ടു സ്വീകരിച്ചു. ഈ സമയം സ്വീകരണകേന്ദ്രം മുദ്രാവാക്യം വിളികളാല്‍ മുഖരിതമായി.

0 comments:

കേരളത്തിന്റെ നന്മകളെ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല: എം സ്വരാജ്

കേരളത്തെ ജാതിക്കോമരങ്ങള്‍ക്കു പണയപ്പെടുത്താനുള്ള ബോധപൂര്‍വമായ ഭരണകൂടപരിശ്രമത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും കേരളത്തിന്റെ നന്മകള്‍ കവര്‍ന്നെടുക്കാന്‍ ജാതിഭ്രാന്തന്മാരെ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് പറഞ്ഞു. യൂത്തുമാര്‍ച്ചിന് കൊട്ടിയം ഏരിയയിലെ ഉമയനല്ലൂരില്‍ സി കേശവന്‍നഗറില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്. നവോത്ഥാനായകര്‍ കേരളത്തിനു പകര്‍ന്നുനല്‍കിയ സാംസ്കാരികബോധവും പൈതൃകവും പിച്ചിച്ചീന്തുന്ന സാമുദായിക സംഘടനകള്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സമുദായഭ്രാന്ത് പടര്‍ത്തുകയാണ്. അധികാരത്തിലേറാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയ്യാറാകുന്നതിന്റെ ഒടുവിലത്തെ ദൃശ്യമാണ് സമകാലിക കേരളം നേരിടുന്നത്- സ്വരാജ് ചൂണ്ടിക്കാട്ടി.

0 comments:

അതുല്യം ഈ മുന്നേറ്റം

സമരതീക്ഷ്ണമായ കേരളത്തിന്റെ പുരോഗമനമുഖം തകര്‍ത്ത് വീണ്ടും സാമൂഹ്യജീവിതത്തില്‍ ജീര്‍ണതയുടെ മുഖാവരണം ചാര്‍ത്താനുള്ള ജാതി-മത വര്‍ഗീയശക്തികളുടെ ഗൂഢാലോചനയും രഹസ്യ അജന്‍ഡയും അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്തുമാര്‍ച്ച് യുവതയുടെ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ പോര്‍മുഖം തുറക്കുന്നതായി. ജാതിചിന്തയില്‍നിന്നും ജാത്യാധിഷ്ഠിത അനാചാരങ്ങളില്‍നിന്നും ഉയിര്‍ത്തെണീറ്റ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഛിദ്രശക്തികളുടെ നീക്കം ജീവന്‍ നല്‍കിയും ചെറുക്കുമെന്നു പ്രഖ്യാപിച്ച് ജില്ലയില്‍ മൂന്നുദിവസമായി നടന്ന മാര്‍ച്ച് യുവജനപോരാട്ട ചരിത്രത്തില്‍ കാലത്തിന്റെ മറ്റൊരു ഈടുവയ്പായി. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 47ല്‍ 62 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച മാര്‍ച്ച് പതിനായിരങ്ങളുമായി സംവദിച്ചു. ക്യാപ്റ്റന്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് തുടങ്ങിയവരെയും മാര്‍ച്ചില്‍ പങ്കെടുക്കുന്ന മറ്റു നേതാക്കളെയും വിവിധ തുറകളില്‍പ്പെട്ടവര്‍ സ്നേഹവാത്സല്യങ്ങള്‍ കൊണ്ടുമൂടി. രക്തസാക്ഷി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പുരോഗമന ചിന്തയുടെ വഴിത്താരകളില്‍ വെളിച്ചം വിതറുന്ന വിപ്ലവകാരികളും കലാകാരന്മാരും എഴുത്തുകാരും- സ്വീകരണകേന്ദ്രങ്ങള്‍ സമൂഹത്തിന്റെ പരിച്ഛേദമായി മാറി. നക്ഷത്രാങ്കിത ശുഭ്രപതാകകളും വഹിച്ച് വെള്ളില്‍പ്പറവകളെപ്പോലെ ദേശീയപാതയോരം ചേര്‍ന്നു നീങ്ങിയ മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ നഗരവീഥികളില്‍ വെണ്‍പ്രഭ ചൊരിഞ്ഞു. മൂന്നാംദിവസമായ വെള്ളിയാഴ്ച കൊല്ലം നഗരത്തില്‍നിന്നു ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ പാരിപ്പള്ളിവരെ ഇതു തന്നെയായി അനുഭവം. നവോത്ഥാന നായകരുടെ പേരില്‍ പ്രത്യേകം സജ്ജമാക്കിയ നഗറുകള്‍ ഡിവൈഎഫ്ഐ മുന്നോട്ടുവയ്ക്കുന്ന ജാതിരഹിത കേരളം, മതനിരപേക്ഷ സമൂഹം എന്ന കാതല്‍ മുദ്രാവാക്യത്തിന്റെ പ്രസക്തിക്ക് അടിവരയിട്ടു. പഴയാറ്റിന്‍കുഴി, ഉമയനല്ലൂര്‍, ചാത്തന്നൂര്‍ ടൗണ്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ നൂറുകണക്കിനുപേര്‍ മണിക്കൂറുകളോളം പൊരിവെയിലില്‍ കാത്തുനിന്നാണ് മാര്‍ച്ചിനെ വരവേറ്റത്. ഡിവൈഎഫ്ഐക്കു മാത്രം കഴിയുന്ന സംഘാടകമികവ് മാര്‍ച്ചിനെ ഇതര മുന്നേറ്റങ്ങളില്‍നിന്നു വേറിട്ടതാക്കി. വരുംകാല പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായി യൂത്തുമാര്‍ച്ചിന്റെ ജില്ലയിലെ മൂന്നുദിവസത്തെ പര്യടനം.

0 comments:

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

യൂത്തുമാര്‍ച്ചിന് അഭിവാദ്യം; ഫ്രാന്‍സില്‍നിന്ന്

യൂത്തുമാര്‍ച്ചിന് ഫ്രാന്‍സില്‍നിന്ന് സ്നേഹാദരം. ഡിവൈഎഫ്ഐ യൂത്തുമാര്‍ച്ചിന് അഭിവാദ്യവുമായി ഫ്രാന്‍സില്‍നിന്നുള്ള ദമ്പതിമാരും. ഇടപ്പള്ളിക്കോട്ടയിലെ സ്വീകരണകേന്ദ്രത്തില്‍നിന്ന് വേട്ടുതറയിലേക്കുള്ള പര്യടനത്തിനിടെ യൂത്തുമാര്‍ച്ച് ദേശീയപാതയില്‍ എഎംസി ജങ്ഷനിലെത്തിയപ്പോഴാണ് ഫ്രാന്‍സ് സ്വദേശികളായ ദമ്പതിമാര്‍ അഭിവാദ്യമേകിയത്. ഫ്രാന്‍സിലെ അവിനോന്‍ സ്വദേശികളായ ജീന്‍ മൈക്കേല്‍, ഭാര്യ ഇസബെല്ല, ബ്രൂണോ, ഭാര്യ കോറിന്‍ എന്നിവര്‍ ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യുവജന മാര്‍ച്ച് വരുന്നതറിഞ്ഞ് അഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നു. വിനോദസഞ്ചാരികളായ ഇവര്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളാണ്. കൂടിനിന്നവരോട് ഡിവൈഎഫ്ഐക്കുറിച്ചും ജാഥയുടെ സന്ദേശത്തെക്കുറിച്ചും ചോദിച്ചറിഞ്ഞ ഇവര്‍ അഭിവാദ്യം അര്‍പ്പിക്കാനുള്ള ആഗ്രഹം സംഘാടകരെ അറിയിച്ചു. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ ചുവന്ന നക്ഷത്രം പതിച്ച വെളുത്ത തൊപ്പികള്‍ അണിഞ്ഞ് ജാഥാ ക്യാപ്റ്റന്മാരായ ടി വി രാജേഷിനെയും എം സ്വരാജിനെയും പൂമാലകള്‍ അണിയിച്ചു. മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചശേഷമാണ് അവര്‍ യാത്ര തുടര്‍ന്നത്. വര്‍ക്കലയില്‍നിന്ന് ദമ്പതികള്‍ ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു. 23 ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്ത്യയില്‍ എത്തിയത്. ചെന്നൈയില്‍ വിമാനമിറങ്ങിയ സംഘം മധുര, കൊടൈക്കനാല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നൈയില്‍നിന്ന് വാടകയ്ക്കെടുത്ത ബൈക്കിലാണ് സഞ്ചാരം. വരുന്ന ചൊവ്വാഴ്ച കൊച്ചിയില്‍നിന്നു നാട്ടിലേക്കു മടങ്ങും. ഇസബെല്ല പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജരാണ്. ബ്രൂണോയും കോറിനും ജീന്‍ മൈക്കേലും സോഷ്യാളജിസ്റ്റായി ജോലിചെയ്യുന്നു.

0 comments:

പത്രങ്ങള്‍ക്കും ജാതിയുള്ള കാലം: കവി കുരീപ്പുഴ

ഓരോ ദിനം കഴിയുന്തോറും ജാതീയത ക്രൂരമായ ദംഷ്ട്രകള്‍ പുറത്തുകാട്ടി സമൂഹത്തില്‍ ഇടപെടുകയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ഡിവൈഎഫ്ഐ യൂത്തുമാര്‍ച്ചിന് ചിന്നക്കട ശ്രീനാരായണ ഗുരുദേവന്‍ നഗറില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ അഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടില്‍ വി ടി ഭട്ടതിരിപ്പാട് ജാതിരഹിത സമൂഹത്തിനായി നവോത്ഥാനയാത്ര നടത്തി. ഈ നൂറ്റാണ്ടിലും അതു വേണ്ടിവന്നു. വര്‍ത്തമാന പത്രങ്ങള്‍ക്കുപോലും ജാതിയുള്ള അപൂര്‍വസ്ഥലമായി കേരളം മാറി. പ്രമുഖ പത്രങ്ങളുടെ ഞായറാഴ്ചത്തെ മാട്രിമോണിയല്‍ പേജുകള്‍ അവരുടെ ജാതിമുഖമാണ് പ്രകടമാക്കുന്നത്. പത്രമാകെ ജാതിക്കല്യാണങ്ങള്‍ക്കുവേണ്ടിയുള്ള പരസ്യങ്ങളാണ്. ഏറ്റവുമധികം നായര്‍ സുന്ദരിമാര്‍ക്കുവേണ്ടി പരസ്യം നല്‍കുന്നത് മാതൃഭൂമിയാണ്. അതില്‍നിന്ന് മാതൃഭൂമിയുടെ ഭൂരിപക്ഷം വായനക്കാരും ആ സമുദായത്തില്‍ നിന്നുള്ളവരാണെന്ന് വ്യക്തം. അതുപോലെ കൂടുതല്‍ ക്രിസ്ത്യന്‍ സുന്ദരിമാര്‍ക്കായി വരനെ തേടുന്ന പത്രം മനോരമയും ദീപികയുമാണ്. ഈഴവ സുന്ദരിമാര്‍ക്കുവേണ്ടി കേരളകൗമുദിയുണ്ട്. മുസ്ലിം സുന്ദരിമാര്‍ക്ക് വരന്മാരെ തേടാന്‍ അഞ്ചു പത്രങ്ങളാണ് രംഗത്ത്. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനാകൂ- കുരീപ്പുഴ പറഞ്ഞു.

0 comments:

ജാതിരാഷ്ട്രീയം കേരളത്തെ നശിപ്പിക്കുന്നു: ഗുരുദാസന്‍

ജാതി രാഷ്ട്രീയം കേരളത്തെ മുച്ചുടും നശിപ്പിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ പറഞ്ഞു. ചിന്നക്കടയില്‍ യൂത്തുമാര്‍ച്ചിന്റെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി അടിസ്ഥാനത്തില്‍ ജനത്തെ ഭിന്നിപ്പിച്ച് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഭരണാധികാരികള്‍. സമ്പന്നനും ധനികനും തമ്മിലുള്ള അന്തരം ഏറെ വര്‍ധിച്ചു. സമ്പന്നര്‍ക്കായി സര്‍ക്കാര്‍ എല്ലാം ഉഴിഞ്ഞുവയ്ക്കുകയാണ്. ജാതിഭേദമില്ലാത്ത സമൂഹത്തിനായി ആഹ്വാനം ചെയ്ത ഗുരുദേവന്റെ ദര്‍ശനങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. നവോത്ഥാനായകര്‍ കാട്ടിത്തന്ന പാതയില്‍ ജാതിരഹിത, മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുകയാണ് ഇന്നത്തെ സുപ്രധാന കടമയെന്നും ഗുരുദാസന്‍ പറഞ്ഞു.

0 comments:

ജാതിചിന്ത വളര്‍ത്തുന്നതില്‍ ഗൂഢാലോചന: എം ബി രാജേഷ്

പടിയിറക്കിവിട്ട ജാതിചിന്ത തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു. ഡിവൈഎഫ്ഐ യൂത്തുമാര്‍ച്ചിന്റെ സ്വീകരണ സമ്മേളനം ചിന്നക്കട ഗുരുദേവന്‍ നഗറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളുടെ ഫലമായുള്ള വിലക്കയറ്റവും പട്ടിണിയും സാധാരണ ജനവിഭാഗത്തിന്റെ ജീവിതം ഇത്ര ദുസ്സഹമാക്കിയ കാലം മുമ്പുണ്ടായിട്ടില്ല. അതിനെതിരായ പ്രതിഷേധം രാജ്യമാകെ ഉയര്‍ന്നുവരുന്നു. ഈ എതിര്‍പ്പിനെ ദുര്‍ബലപ്പെടുത്താന്‍ ചില സാമുദായിക നേതാക്കളുടെ പിന്തുണയോടെ സമൂഹത്തില്‍ ജാതിചിന്ത വളര്‍ത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് സമുദായ പ്രമാണിമാര്‍ ഉറഞ്ഞുതുള്ളുകയാണ്. മതമേധാവികള്‍ക്കു മുന്നില്‍ ഭരണാധികാരികള്‍ ഓഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ്. പെരുന്നയിലിരുന്ന് ഒരു സമുദായ പ്രമാണി വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. ഇത് കേരളത്തിന്റെ ദുരവസ്ഥയാണ്. മന്ത്രി സ്ഥാനം ജാതിയുടെയും മതത്തിന്റെയും പേരില്‍ പങ്കിടുന്നു. അഞ്ചാം മന്ത്രി ആരെന്ന് മറ്റൊരു സമുദായ നേതാവ് പ്രഖ്യാപിക്കുന്നു. മന്ത്രിസ്ഥാനവും വകുപ്പും ജാതിയുടെയും മതത്തിന്റെയും പേരില്‍ വീതംവയ്ക്കുന്നു. ജാതിക്കും മതത്തിനും അതീതമായ സമൂഹത്തിനേരെയുള്ള ഭരണാധികാരികളുടെ യുദ്ധപ്രഖ്യാപനമാണിത്. ഇന്നത്തെ കേരളം കെട്ടിപ്പടുത്തത് ഏതെങ്കിലും മതമേധാവിയോ ആള്‍ദൈവങ്ങളോ അല്ല. നവോത്ഥാന നായകരും തൊഴിലാളികളും കൃഷിക്കാരുമൊക്കെ നടത്തിയ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ജാതിക്കും മതത്തിനും അതീതമായ സമൂഹ നിര്‍മിതിക്ക് സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നുള്ള മുന്നേറ്റം അനിവാര്യമാണെന്നും എം ബി രാജേഷ് പറഞ്ഞു.

0 comments:

യൂത്ത് മാര്‍ച്ചിന് കൊല്ലത്തിന്റെ സ്നേഹാദരം

യൂത്തുമാര്‍ച്ചിന്റെ കൊല്ലം നഗരത്തിലെ സ്വീകരണ സമ്മേളനം ഡിവൈഎഫ്ഐയുടെ സംഘശക്തിയുടെ പ്രകടനമായി. കൊല്ലം നഗരത്തെ പ്രകമ്പനംകൊള്ളിച്ച വരവേല്‍പ്പാണ് മാര്‍ച്ചിന് ചിന്നക്കടയില്‍ ലഭിച്ചത്. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന മാര്‍ച്ച് രണ്ടാം ദിവസമായ വ്യാഴാഴ്ച പകല്‍ 10.30ന് കരുനാഗപ്പള്ളിയില്‍നിന്ന് പര്യടനം ആരംഭിച്ചു. കുന്നത്തൂര്‍, ചവറ ഏരിയകളില്‍നിന്നുള്ള 2000 യുവതീയുവാക്കളും ജാഥയെ അനുഗമിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ ഇടപ്പള്ളിക്കോട്ടയിലെ ചട്ടമ്പിസ്വാമി നഗറിലെ ആവേശകരമായ സ്വീകരണത്തിനുശേഷം വേട്ടുതറ ജങ്ഷനിലെ വി സാംബശിവന്‍ നഗറിലേക്കുള്ള പ്രയാണത്തിനിടെ ദേശീയപാതയോരത്ത് നിരവധി കേന്ദ്രങ്ങളില്‍ ജനം വരവേല്‍പ്പു നല്‍കി. വേട്ടുതറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വിവിധ വര്‍ഗബഹുജന സംഘടനകളും മാര്‍ച്ചിനെ സ്വീകരിച്ചു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം പര്യടനം ആരംഭിച്ച മാര്‍ച്ചിനെ മുളങ്കാടകത്തുനിന്ന് കൊല്ലം നഗരത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ചിന്നക്കട ശ്രീനാരായണ ഗുരുദേവന്‍ നഗറില്‍ ചേര്‍ന്ന സ്വീകരണയോഗം അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ വരദരാജന്‍ അധ്യക്ഷനായി. ചിന്നക്കടയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പത്തിന് പര്യടനം ആരംഭിക്കുന്ന മാര്‍ച്ച് ദേശീയപാതയിലൂടെ പകല്‍ 11ന് പഴയാറ്റിന്‍കുഴിയിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറില്‍ എത്തും. കൊല്ലം ഈസ്റ്റ്, കുണ്ടറ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. ഉമയനല്ലൂരിലെ സി കേശവന്‍ നഗറില്‍ 12.30ന് കൊട്ടിയം, പുനലൂര്‍ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് ചാത്തന്നൂരില്‍ ജി ദേവരാജന്‍ നഗറിലാണ് സ്വീകരണം. അഞ്ചല്‍, ചടയമംഗലം ഏരിയകളിലെയും ചാത്തന്നൂര്‍ ഏരിയയിലെ പരവൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റിയിലെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് മാര്‍ച്ചിനെ വരവേല്‍ക്കും. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയിലെ അയ്യന്‍കാളി നഗറില്‍ വൈകിട്ട് ആറിന് എത്തുന്ന മാര്‍ച്ചിനെ ചാത്തന്നൂര്‍, കടയ്ക്കല്‍ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. സമാപന സമ്മേളനം മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.

0 comments:

നാടുണര്‍ത്തി പ്രയാണം

ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ച് ആലപ്പുഴ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി കൊല്ലം ജില്ലയിലേക്ക് കടന്നു. ബുധനാഴ്ച ചെട്ടികുളങ്ങര, കായംകുളം എന്നിവിടങ്ങളിലായിരുന്നു ജാഥ പ്രയാണം. ഭരണിക്കാവ് ഏരിയ അതിര്‍ത്തിയായ പനച്ചിമൂട് ജങ്ഷനില്‍നിന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എ മഹേന്ദ്രന്‍, കണ്‍വീനര്‍ ശ്രീപ്രകാശ്, സിപിഐ എം ഏരിയ സെക്രട്ടറി കെ എച്ച് ബാബുജാന്‍, ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി വി സുകു, പ്രസിഡന്റ് അനീഷ് കെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. ചെണ്ടമേളം, ബാന്‍ഡുമേളം, കോല്‍കളി തുടങ്ങിയവ സ്വീകരണഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ദേശാഭിമാനി ടി കെ മാധവന്‍ നഗറില്‍ (ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന്‍) നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ മഹേന്ദ്രന്‍ അധ്യക്ഷനായി. സി കെ സദാശിവന്‍ എംഎല്‍എ, ആര്‍ രാജേഷ് എംഎല്‍എ, ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, ശിവരാമന്‍ ചെറിയനാട്, ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ ചേര്‍ന്ന് നവോത്ഥാനദീപം തെളിച്ചു. ഡിവൈഎഫ്ഐയുടെ വിവിധ ഘടകങ്ങള്‍, സ്വാഗതസംഘം, വിവിധ വര്‍ഗബഹുജന സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ടി വി രാജേഷ് എംഎല്‍എ, കെ പി സുനില്‍ എന്നിവര്‍ സംസാരിച്ചു. ശ്രീപ്രകാശ് സ്വാഗതവും ജി അജിത് നന്ദിയും പറഞ്ഞു. സ്വീകരണ സമ്മേളനത്തിനുശേഷം ജാഥാക്യാപ്റ്റന്‍ ടി വി രാജേഷും സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ ടി കെ മാധവന്റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. കായംകുളത്തും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വാഗതസംഘം ഭാരവാഹികളും ഡിവൈഎഫ്ഐ നേതാക്കളും ജാഥയെ സ്വീകരിച്ചത്. യുവതികളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥയെ അനുദാവനം ചെയ്തു. പാര്‍ക്ക് മൈതാനിയിലെ വക്കം മൗലവി നഗറില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ഗാനകുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ ബിപിന്‍ സി ബാബു സ്വാഗതം പറഞ്ഞു. ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ് എംഎല്‍എ, വൈസ് ക്യാപ്റ്റന്‍ എം സ്വരാജ്, എ എം റഷീദ്, സി കെ സദാശിവന്‍ എംഎല്‍എ, ആര്‍ രാജേഷ് എംഎല്‍എ, എം എ അലിയാര്‍, പി അരവിന്ദാക്ഷന്‍, എം ആര്‍ രാജശേഖരന്‍, എന്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐയുടെ ഉപഹാരങ്ങള്‍ ബിപിന്‍ സി ബാബുവും എച്ച് കൊച്ചുമോനും ജാഥാംഗങ്ങള്‍ക്ക് നല്‍കി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി സോജകുമാര്‍ ജാഥയിലെത്തി അംഗങ്ങള്‍ക്ക് നല്‍കി. ഷട്ടില്‍ ബാഡ്മിന്റണില്‍ മികവ് തെളിയിച്ച ബിഠോബാ സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി കിരണിന് ടി വി രാജേഷ് എംഎല്‍എ ഉപഹാരം നല്‍കി. ജില്ലാ അതിര്‍ത്തിയായ ഓച്ചിറയില്‍നിന്നും കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കള്‍ മാര്‍ച്ചിനെ സ്വീകരിച്ചാനയിച്ചു.

0 comments:

2013, ജനുവരി 30, ബുധനാഴ്‌ച

യുവതയുടെ മുന്നേറ്റം

നവോത്ഥാന കേരളത്തിന്റെ മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ വെണ്‍മയേറ്റിയ യൂത്ത് മാര്‍ച്ച് ജില്ലയില്‍ യുവജനമുന്നേറ്റത്തിനു സമാനതകളില്ലാത്ത അധ്യായമായി. ഒരിക്കല്‍ക്കൂടി ഭ്രാന്തലയമാക്കാന്‍ കേരളത്തെ വിട്ടുനല്‍കില്ലെന്ന് ഈ മുന്നേറ്റം വിളിച്ചോതി. ശുഭ്രവസ്ത്രധാരികളായ രണ്ടായിരത്തോളം യുവജനങ്ങള്‍ അണിനിരന്ന മാര്‍ച്ച് അച്ചടക്കത്തിലും മാതൃകയായി. ജാതിമത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ജില്ലയില്‍ ഉജ്വലവരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ പന്നായികടവില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സെക്രട്ടറിയറ്റംഗം സജി ചെറിയാന്‍, ഏരിയ സെക്രട്ടറി എം ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി സോജകുമാര്‍, സഞ്ജുഖാന്‍, കെ പി പ്രദീപ് എന്നിവര്‍ യൂത്ത് മാര്‍ച്ചിനെ സ്വീകരിച്ചു. വാദ്യമേളങ്ങള്‍, ബാന്‍ഡുമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ സ്റ്റോര്‍ ജങ്ഷന് സമീപമുള്ള ശ്രീനാരായണഗുരുനഗറിലേക്ക് ജാഥയെ എതിരേറ്റു. വഴിനീളെ യൂത്ത് മാര്‍ച്ചിനെ വ്യാപാര സ്ഥാപന തൊഴിലാളികള്‍, ഡ്രൈവേഴ്സ് യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അഭിവാദ്യമേകി. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ നിരവധി യുവതിയുവാക്കള്‍ മാര്‍ച്ചില്‍ പങ്കാളികളായി. തുടര്‍ന്ന് മാര്‍ച്ചിനെ മാവേലിക്കര ഏരിയ അതിര്‍ത്തിയായ പ്രായിക്കര പാലത്തിന് സമീപത്തുനിന്ന് ചെണ്ടമേളം, ബാന്‍ഡ്മേളം, തെയ്യം, കോല്‍കളി, വടികറക്ക് എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് മാവേലിക്കര പട്ടണത്തിന്റെ ഹൃദയഭാഗത്തേക്ക് കടന്നു. കെഎസ്ആര്‍ടിസി ജങ്ഷന് സമീപത്തുള്ള മഹാത്മാ അയ്യന്‍കാളി നഗറില്‍ നടന്ന യോഗത്തില്‍ സാംസ്കാരിക നായകന്‍ ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, സിനിമാ സംവിധായകനും നിര്‍മാതാവുമായ നികേഷ് ശക്തി എന്നിവരും സംസാരിച്ചു.

0 comments:

യൂത്ത് മാര്‍ച്ചിന് ആലപ്പുഴയില്‍ വരവേല്‍പ്പ്

നവോത്ഥാന കേരളത്തിന്റെ വെണ്‍പതാകയുമായി ചരിത്രഭൂമിയും ജനപഥങ്ങളും താണ്ടിയെത്തിയ യൂത്ത് മാര്‍ച്ചിന് തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ കൊണ്ട് കേരള ചരിത്രം മാറ്റിക്കുറിച്ച ആലപ്പുഴയുടെ മണ്ണില്‍ ആയിരങ്ങളുടെ ഹൃദ്യമായ സ്വീകരണം. മലയോരങ്ങളുടെ സ്നേഹാഭിാദ്യങ്ങളേറ്റുവാങ്ങി പത്തനംതിട്ടയില്‍ നിന്ന് എത്തിയ ജാഥയെ ജില്ലയുടെ അതിര്‍ത്തിയായ പന്നായിക്കടവില്‍ നൂറുകണക്കിന് യുവജനങ്ങള്‍ എതിരേറ്റു. നാടിനെ വീണ്ടും ജാതി സംഘര്‍ഷത്തിന്റെ അരങ്ങാക്കാനുള്ള നീക്കങ്ങള്‍ക്ക് താക്കീതുമായെത്തിയ യുവജന മുന്നേറ്റത്തെ കണ്ണാടി പ്രതിഷ്ഠയുടെയും കരുമാടിക്കുട്ടന്റെയും പിന്‍തലമുറക്കാര്‍ ഏറ്റെടുത്തു. വരവേല്‍ക്കാന്‍ പുന്നപ്ര സമര സേനാനിയും സ്വാതന്ത്ര്യസമര ഭടനുമായ പി കെ ചന്ദ്രാനന്ദനെത്തിയത് യുവജന പോരാളികളെ ആവേശഭരിതമാക്കി. ""ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം"" എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ നയിക്കുന്ന ജാഥ ഉച്ചയോടെയാണ് ജില്ലയില്‍ എത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം സജിചെറിയാന്‍, മാന്നാര്‍ ഏരിയ സെക്രട്ടറി എം ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി സോജകുമാര്‍, സംസ്ഥാനകമ്മിറ്റി അംഗം പി എം പ്രമോദ്, ജെ അജയന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥയെ വരവേറ്റു. കലാരൂപങ്ങളും വാദ്യമേളങ്ങളും മാര്‍ച്ചിനെ അനുധാവനം ചെയ്തു. തുടര്‍ന്ന് സ്റ്റോര്‍മുക്കിലെ ശ്രീനാരായണഗുരു നഗറില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ ജാഥയ്ക്ക് നൂറുകണക്കിനുപേര്‍ സ്വീകരണം നല്‍കി. ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ്, എ റഹീം, കെ പി പ്രദീപ്, ജാഥാ മാനേജര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം ശശികുമാര്‍ അധ്യക്ഷനായി. വെണ്‍മണിയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട സക്കീറിനുള്ള സഹായഫണ്ട് ചടങ്ങില്‍ സി ബി ചന്ദ്രബാബു സക്കീറിന്റെ വാപ്പ മജീദിന് കൈമാറി. മാവേലിക്കരയില്‍ നടന്ന സമാപന സ്വീകരണസമ്മേളനത്തില്‍ കെ മധുസൂദനന്‍ അധ്യക്ഷനായി. രാജേഷ് ആര്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ടി വി രാജേഷ്, എം സ്വരാജ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ബുധനാഴ്ച രാവിലെ ഒമ്പതിന് മാവേലിക്കരയില്‍ നിന്ന് പര്യടനം തുടങ്ങും. ചെട്ടികുളങ്ങരയിലെ ടി കെ മാധവന്‍ നഗറില്‍ ആദ്യ സ്വീകരണം. ഉച്ചയ്ക്ക് കായംകുളത്തെ വക്കം മൗലവി നഗറില്‍ ജില്ലയിലെ സമാപന സമ്മേളനം ചേരും. തുടര്‍ന്ന് ഓച്ചിറ വഴി കൊല്ലം ജില്ലയിലേക്ക്.

0 comments:

2013, ജനുവരി 28, തിങ്കളാഴ്‌ച

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് ഇന്ന് ആലപ്പുഴ ജില്ലയില്‍

"ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും നയിക്കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയില്‍ പര്യടനം നടത്തും. പകല്‍ 10.30ന് ജില്ലാ അതിര്‍ത്തിയായ പരുമലക്കടവില്‍നിന്ന് മാര്‍ച്ചിനെ വരവേല്‍ക്കും. കലാരൂപങ്ങള്‍, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ 2000 യുവതീയുവാക്കളും ബഹുജനങ്ങളും അനുധാവനം ചെയ്ത് പൊതുസമ്മേളനസ്ഥലമായ സ്റ്റോര്‍മുക്കിലേക്ക് ആനയിക്കും. ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള നഗറിലാണ് സമ്മേളനം. ഉച്ചയ്ക്കുശേഷം മാര്‍ച്ച് മാവേലിക്കരയില്‍ സമാപിക്കും. അയ്യങ്കാളിയുടെ പേരിലാണ് ഇവിടെ സമ്മേളനവേദി ഒരുക്കിയിരിക്കുന്നത്. 30ന് രാവിലെ ഒമ്പതിന് മാവേലിക്കരയില്‍നിന്നും പര്യടനം ആരംഭിച്ച് 10.30ന് ചെട്ടികുളങ്ങരയില്‍ ടി കെ മാധവന്‍ നഗറില്‍ സ്വീകരണസമ്മേളനം ചേരും. പകല്‍ രണ്ടിന് കായംകുളം ടൗണില്‍ വക്കം മൗലവി നഗറില്‍ ജില്ലയിലെ സമാപനസമ്മേളനം ചേരും. തുടര്‍ന്ന് ഓച്ചിറ വഴി കൊല്ലം ജില്ലയിലേക്കു പ്രവേശിക്കും. യൂത്ത് മാര്‍ച്ച് ചരിത്രസംഭവമാക്കാന്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അബിന്‍ഷായും സെക്രട്ടറി വി സോജകുമാറും അഭ്യര്‍ഥിച്ചു.

0 comments:

മതനിരപേക്ഷ മനസുകളുടെ ഐക്യപ്രഖ്യാപനം

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യം ഉയര്‍ത്തി പര്യടനം തുടരുന്ന ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്വല സ്വീകരണം. വൈകിട്ട് കോട്ടയത്ത് ഉജ്വലസ്വീകരണത്തോടെ സമാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് കോട്ടയത്തെ സമാപനയോഗം ഉദ്ഘാടനം ചെയ്തത്. നാഗമ്പടം മുതല്‍ സ്വീകരണവേദിയായ തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനി വരെ വര്‍ഗബഹുജനസംഘടനകള്‍ മാര്‍ച്ചിന് അഭിവാദ്യമേകി. ശനിയാഴ്ച രാവിലെ വൈക്കം സത്യഗ്രഹ നഗറില്‍ (ബോട്ട് ജെട്ടി മൈതാനം) തമിഴ്നാട്ടിലെ നവോത്ഥാന നായകനായ തന്തൈയ് പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് തലയോലപ്പറമ്പിലേക്ക് നീങ്ങിയത്. ക്യാപ്ടന്‍മാരായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെയും പ്രസിഡന്റ് എം സ്വരാജിന്റെയും നേതൃത്വത്തിലായിരുന്നു പുഷ്പാര്‍ച്ചന. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ ഗോപിനാഥന്‍, ഏരിയ സെക്രട്ടറി കെ കെ ഗണേശന്‍, നേതാക്കളായ പി പി പുഷ്ക്കരന്‍, പി ശശിധരന്‍, പി കെ രമേശന്‍, പി ഹരിദാസ്, മല്ലികാ വാസവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യൂത്ത്മാര്‍ച്ചിനെ യാത്രയാക്കി. വടയാറില്‍ രക്തസാക്ഷി വടയാര്‍ തങ്കപ്പന്റെ ഭാര്യ തങ്കമ്മ ജാഥാക്യാപ്ടന്‍മാരെ സ്വീകരിച്ചത് യൂത്ത്മാര്‍ച്ചിന് ആവേശമായി. ഇവിടെനിന്ന് വാദ്യമേളങ്ങളുടെയും തിറയാട്ടമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെയും അകമ്പടിയോടെ തലയോലപ്പറമ്പിലേക്ക് ആനയിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഇ എം കുഞ്ഞുമുഹമ്മദ്, സക്കീര്‍ ഹുസൈന്‍, മറ്റ് നേതാക്കളും ചേര്‍ന്ന് ജാഥയെ വരവേറ്റു. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സുഭാഷ് പുഞ്ചക്കോട്ടിലും ഹാരാര്‍പ്പണം നടത്തി. വൈക്കം മുഹമ്മദ് ബഷീര്‍ നഗറില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. സി എം കുസുമന്‍ അധ്യക്ഷനായി. തുടര്‍ന്ന് ആപ്പാഞ്ചിറയില്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അല്‍പനേരം. എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ഭാസ്ക്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എം തങ്കപ്പന്‍, എം എസ് സാനു, ഏരിയ സെക്രട്ടറി പി വി സുനില്‍ എന്നിവര്‍ അവിടെയെത്തി. വൈകിട്ടോടെ കടുത്തുരുത്തിയിലേക്ക് പുറപ്പെട്ട മാര്‍ച്ചിന് സീലോണ്‍ കവലയില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി പി വി സുനില്‍ ഹാരാര്‍പ്പണം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ കെ ജയകൃഷ്ണന്‍, പി എം തങ്കപ്പന്‍, വി കെ സുരേഷ്കുമാര്‍, ലില്ലി മാത്യു, അഡ്വ. സിറില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ച ജാഥയ്ക്ക് വഴിയിലുടനീളം നൂറുകണക്കിനാളുകള്‍ അഭിവാദ്യം അര്‍പ്പിച്ചു. ഉമാദേവി അന്തര്‍ജനം നഗറില്‍ ചേര്‍ന്ന യോഗത്തില്‍ കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. ലെനു മാത്യു സ്വാഗതവും എം ആര്‍ രാജീവ് നന്ദിയും പറഞ്ഞു. പി കെ ബിജു എംപിയുടെ നേതൃത്വത്തില്‍ കുറുപ്പന്തറയിലായിരുന്നു അടുത്ത സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ കെ പി സന്തോഷ് അധ്യക്ഷനായി. അഡ്വ. സിറില്‍ തോമസ് സ്വാഗതം പറഞ്ഞു. രാത്രി കോതനല്ലൂരില്‍ മാര്‍ച്ച് എത്തിയപ്പോള്‍ നൂറുകണക്കിനാളുകള്‍ വരവേറ്റു. യോഗത്തില്‍ കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായി. കെ എന്‍ ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു. ഞായറാഴ്ച രാവിലെ കോതനല്ലൂരില്‍നിന്ന് പര്യടനം തുടര്‍ന്ന ജാഥ ഉച്ചയോടെ ഏറ്റുമാനൂരെത്തിയപ്പോള്‍ വന്‍ജനാവലി. അധഃസ്ഥിത വര്‍ഗത്തിന് വിദ്യാഭ്യാസത്തിന്റെ തിരിവെട്ടം തെളിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിലുള്ള സ്വീകരണകേന്ദ്രത്തില്‍ ആവേശം തുടിച്ച വരവേല്‍പ്പ്. സ്വാഗതസംഘം ചെയര്‍മാന്‍ കെ സുരേഷ്കുറുപ്പ് എംഎല്‍എ യുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ എം എസ് ഷാജി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ് എന്നിവര്‍ സംഘാടകസമിതിയുടെ ഉപഹാരം കൈമാറി. സ്വാഗതസംഘം സെക്രട്ടറി ബോബന്‍ ദേവസ്യ സ്വാഗതവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സ്മിത കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുമാരനല്ലൂരിലേക്കുള്ള യാത്ര. നൂറ്റൊന്നു കവലയിലും കാരിത്താസിലും സംക്രാന്തിയിലുമായിരുന്നു ചെറുസ്വീകരണങ്ങള്‍. സംക്രാന്തിയില്‍നിന്ന് മാര്‍ച്ചിനെ കുമാരനല്ലൂരിലേക്ക് സ്വീകരിച്ചാനയിച്ചു. കുമാരനല്ലൂര്‍ ജങ്ഷനിലെ കാരൂര്‍ നീലകണ്ഠപിള്ള നഗറില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി കെ എന്‍ വേണുഗോപാല്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എന്‍ രവി, കെ അനില്‍കുമാര്‍, വി ജയപ്രകാശ്, റജി സഖറിയ, മുന്‍ ജില്ലാ കമ്മിറ്റിയംഗം ഇ പി ചെല്ലപ്പന്‍ എന്നിവര്‍ ജാഥാംഗങ്ങളെ വേദിയിലേക്ക് നയിച്ചു. കെ കെ ശ്രീമോന്‍ സ്വാഗതവും എസ് അനു നന്ദിയും പറഞ്ഞു. കോട്ടയം നഗരാതിര്‍ത്തിയായ നാഗമ്പടത്ത് ജാഥയെ സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി എം കെ പ്രഭാകരന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വര്‍ഗീസ്, കെ അനില്‍കുമാര്‍, ഡിവൈഎഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം റജി സഖറിയ എന്നിവരുമുണ്ടായിരുന്നു. കോട്ടയം നഗരത്തില്‍ പ്രവേശിച്ചജാഥയെ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് വരവേറ്റു. ടി വി രാജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസും എം സ്വരാജിനെ ക്നാനായ സഭാ വൈദീകന്‍ ഫാ. റോയി മാത്യു കോര്‍ എപ്പിസ്കോപ്പയും ഹാരമണിയിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ്, എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി കെ ആനന്ദക്കുട്ടന്‍, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം കിഷോര്‍ കെ ഗോപാലന്‍ എന്നിവര്‍ സ്വീകരിച്ചു. എം കെ പ്രഭാകരന്‍ അധ്യക്ഷനായി. കെ ജെ തോമസ്, വി എന്‍ വാസവന്‍, കെ സുരേഷ്കുറുപ്പ്, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, പി ജെ വര്‍ഗീസ്, കെ അനില്‍ കുമാര്‍, റെജി സഖറിയ എന്നിവര്‍ സന്നിഹിതരായി. എ എസ് പ്രശാന്ത് സ്വാഗതവും സി ടി രാജേഷ് നന്ദിയും പറഞ്ഞു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ടി വി രാജേഷ്, എം സ്വരാജ്, യൂത്ത് മാര്‍ച്ച് മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ ടി വി നിതിന്‍, സി പി ദിവ്യ, റോഷന്‍ റോയി മാത്യു, നിതിന്‍ കണിച്ചേരി, കെ ജയദേവന്‍, അഡ്വ. ടി വി അനിത, ജിനോ മാത്യു എന്നിവര്‍ സംസാരിച്ചു.

0 comments:

സമൂഹം മനുഷ്യപക്ഷത്ത് നിലയുറപ്പിക്കണം: ടി വി രാജേഷ്

സമുദായ-വര്‍ഗീയ ചിന്തകള്‍ ജനാധിപത്യശരീരത്തിലെ അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാന്‍ സമൂഹത്തിന് കഴിയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സന്നിഗ്ധഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സമുദായങ്ങളുടെ തടവറയിലാക്കി. ഭൂരിപക്ഷ സമുദായാംഗമോ ന്യൂനപക്ഷ സമുദായാംഗമോ തങ്ങളെ ഭരിക്കണമെന്നതല്ല ജനങ്ങള്‍ നേരിടുന്ന പ്രശ്നം. ഏതു സമുദായ നാമധാരിയാകട്ടെ, ജനങ്ങളുടെ ജീവല്‍പ്രശ്നം കണ്ടറിഞ്ഞ് പരിഹരിക്കാനാകണം. വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ജനങ്ങളെ സമുദായത്തിന്റെ പേരില്‍ ചേരിതിരിക്കാന്‍ ശ്രമിക്കുന്നത്. സമുദായനേതാക്കളാണ് സംസ്ഥാനത്ത് മന്ത്രിസ്ഥാനം തീരുമാനിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് എന്‍എസ്എസാണെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസാണ് തന്നെ മന്ത്രിയാക്കിയതെന്ന് പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കണം. എന്നാല്‍, അതിന് തയാറാകാതെ കേരളത്തിലെ മന്ത്രിമാര്‍ സാമുദായികശക്തികളുടെ മുന്നില്‍ മുട്ടിലിഴയുന്നത് അപമാനകരമായ അവസ്ഥയാണ്-ടി വി രാജേഷ് പറഞ്ഞു.

0 comments:

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കുന്നു: വൈക്കം വിശ്വന്‍

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കാനുള്ള നീക്കമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "വിശ്വരൂപം" പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള തീവ്രവാദ ശക്തികളുടെ കടന്നുകയറ്റമാണ്. മതവിശ്വാസികള്‍ക്ക് തന്റെ മതത്തില്‍ തന്നെ നില്‍ക്കാന്‍ കഴിയുന്ന മതസൗഹാര്‍ദ്ദചരിത്രമുള്ള കേരളത്തിലാണ് ചില പിന്തിരിപ്പന്‍ ശക്തികള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിനെ എതിര്‍ക്കുന്നത്. ആദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കോട്ടയത്ത് യൂത്ത്മാര്‍ച്ചെത്തുമ്പോള്‍ അക്ഷരത്തെ തകര്‍ക്കാനും അക്ഷരത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ തച്ചുതകര്‍ക്കാനുമുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി മുന്നോട്ടുപോകേണ്ട സാഹചര്യമാണിപ്പോള്‍. സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറയുന്നവര്‍ കേരളത്തില്‍ വസ്ത്രം ധരിക്കാന്‍ നികുതി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു എന്നതോര്‍ക്കണം. ജാതീയമായി എല്ലാത്തിനെയും തരംതിരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെപ്പോലും ജാതിനോക്കി നിയമിക്കുന്നത്. നാടിനെയും സാംസ്കാരിക ജീവിതത്തെയും പിച്ചിച്ചീന്തുന്നവര്‍ക്കുള്ള മറുപടിയാവാന്‍ യൂത്ത്മാര്‍ച്ചിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0 comments:

2013, ജനുവരി 26, ശനിയാഴ്‌ച

സമുദായ സംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കുന്നു: ടി വി രാജേഷ്

സമുദായസംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുകളെ സൃഷ്ടിക്കുന്ന നിലയിലേക്ക് മാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. യൂത്ത് മാര്‍ച്ചിന് കുലശേഖരമംഗലത്തും വൈക്കത്തും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിച്ചതാണ് ഇവിടുത്തെ സമുദായ സംഘടനകളെല്ലാം. എന്നാല്‍ ഇന്ന് നിഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി ഇവര്‍ ചുരുങ്ങി. സമുദായ നേതാക്കളുടെ എന്‍ഒസി കിട്ടിയാല്‍ എത് ഉന്നത സ്ഥാനത്തും എത് അനര്‍ഹനും എത്താമെന്ന നിലയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്‍ കീഴിലുള്ളത്- രാജേഷ് പറഞ്ഞു.

0 comments:

സര്‍ക്കാര്‍ സമുദായ സംഘടനകളുടെ തടവറയില്‍: എം സ്വരാജ്

സമുദായ-മത സംഘനകളുടെ തടവറയിലാണ് യുഡിഎഫ് സര്‍ക്കാരെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് പറഞ്ഞു. യൂത്ത്മാര്‍ച്ചിന് ജില്ലയില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളിലൂടെ കേരള നവോത്ഥാന മുന്നേറ്റത്തിന് വലിയ സംഭാവന നല്‍കാന്‍ അക്കാലത്തെ സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും കഴിഞ്ഞു. എന്നാല്‍ ഇന്നവര്‍ തങ്ങളുടെ സംഘടനകളുടെ ശക്തി ഉപയോഗിച്ച് ഭരണക്കാരെ തടവറയിലാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സമീപനത്തിനെതിരെ യുവജനങ്ങള്‍ സമരസജ്ജരായിരിക്കണമെന്നും സ്വരാജ് പറഞ്ഞു.

0 comments:

നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം: എം വി ഗോവിന്ദന്‍

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. യൂത്ത് മാര്‍ച്ചിന്റെ ആദ്യദിന പര്യടനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍, വൈക്കം സത്യഗ്രഹത്തിലൂടെയും എണ്ണമറ്റ മറ്റ് സമരങ്ങളിലൂടെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് കേരളത്തിലെ ഇന്നത്തെ പരിഷ്കൃത സമൂഹത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഈ നേട്ടങ്ങളെയെല്ലാം നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ പിന്നോട്ടുവലിക്കുന്ന സ്ഥിതിയാണുള്ളത്. സ്വന്തം സമുദായങ്ങളുടെ പേരിലും ശക്തിയിലും ഊറ്റം കൊള്ളുന്ന നിലയില്‍ സമുദായ നേതാക്കള്‍ അധ:പതിക്കുന്നു. ക്ഷേത്രങ്ങളുടെയും ആരാധനയുടെയും പേരില്‍ ഇക്കൂട്ടര്‍ സമൂഹത്തില്‍ അസ്വസ്ഥ പടര്‍ത്തുകയാണ്. ഇത്തരം വിപത്തുകളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ മുന്നോട്ടിറങ്ങണം. ജാതിയുടെ വേര്‍തിരിവ് ഇല്ലാതാക്കാന്‍ ജാതിരഹിത വിവാഹത്തിന് യുവാക്കള്‍ മാതൃക കാട്ടണം. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സമുദായ നേതാക്കളും തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

0 comments:

ആവേശജ്വാല പടര്‍ത്തി യൂത്ത് മാര്‍ച്ച്

പാതവക്കില്‍ ഇടമുറിയാതെ തൂവെള്ളത്തോരണങ്ങള്‍, നവോത്ഥാന നായകരുടെ വര്‍ണചിത്രങ്ങള്‍, പാറിപ്പറക്കുന്ന തൂവെള്ളക്കൊടി... ഈ ഉത്സവാന്തരീക്ഷത്തിലേക്ക് യൂത്ത് മാര്‍ച്ച് കടന്നുവന്നപ്പോള്‍ ആവേശത്തിന്റെ ജ്വാല കാത്തുനിന്നവരിലേക്കും പടര്‍ന്നു. മാര്‍ച്ചിന്റെ ആദ്യദിന പ്രയാണം തന്നെ ജില്ലയിലെ യുവമനസില്‍ നിറയുന്ന സാഹോദര്യത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും നേര്‍കാഴ്ചയായി. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷും നയിക്കുന്ന മാര്‍ച്ച് എറണാകുളം-വൈക്കം റോഡിലെ പൂത്തോട്ട പാലംകടന്ന് വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. ഇതിന് മണിക്കൂറുകള്‍ മുന്നേതന്നെ വളണ്ടിയര്‍മാരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളും വര്‍ഗ ബഹുജനസംഘടനകളുടെ ജില്ലാ ഭാരവാഹികളും എത്തിയിരുന്നു. മാര്‍ച്ചിന്റെ വരവ് അറിയിക്കുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് തൊട്ടുപിന്നിലായി ബാന്‍ഡുവാദ്യ സംഘം നീങ്ങി. തുടര്‍ന്ന് അണിനിരന്നത് മാര്‍ച്ചിലെ അംഗങ്ങള്‍. മുത്തുക്കുടകളും ചുമന്ന ബലൂണുകളും കൂറ്റന്‍ തൂവെള്ളക്കൊടികളുമേന്തി രണ്ടുവരിയായി യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരും മാര്‍ച്ചിലുള്ള ജില്ലയിലെ സ്ഥിരാംഗങ്ങളായ വളണ്ടിയര്‍മാരും ഇതിന് പിന്നില്‍നിന്നു. പഞ്ചാരിമേളവും മയിലാട്ടവുമെല്ലാം ഉത്സവഛായ പകര്‍ന്നു. പൂത്തോട്ടയില്‍ ജില്ലയിലേക്കുള്ള വരവേല്‍പ്പിന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ആര്‍ ഭാസ്കരന്‍, പി കെ ബിജു എംപി, മറ്റ് നേതാക്കളായ വി എന്‍ വാസവന്‍, അഡ്വ. പി കെ ഹരികുമാര്‍, പ്രൊഫ. എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍, എ വി റസല്‍, കൃഷ്ണകുമാരി രാജശേഖരന്‍, പി എം തങ്കപ്പന്‍, അഡ്വ. കെ അനില്‍കുമാര്‍, അഡ്വ. റെജി സക്കറിയ, അഡ്വ. വി ജയപ്രകാശ്, എം എസ് സാനു, ഇ എം കുഞ്ഞുമുഹമ്മദ്, കെ കെ ഗണേശന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷ്, സെക്രട്ടറി കെ രാജേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, സെക്രട്ടറി റിബിന്‍ ഷാ എന്നിവര്‍ നേതൃത്വം നല്‍കി. പാതയുടെ ഇടതുപക്ഷം ചേര്‍ന്ന് ചിട്ടയോടെ രണ്ടുവരിയായാണ് മാര്‍ച്ച് നീങ്ങിയത്. എന്നാലും ചില വാഹനങ്ങളിലുള്ളവര്‍ക്ക് അല്‍പം തടസ്സം നേരിട്ടു. ഇവര്‍ക്ക് "ഒരു നിമിഷം" എന്ന ക്ഷമാപണ കത്ത് നല്‍കി സംഘാടകര്‍ ശ്രദ്ധ പിടിച്ചുപറ്റി. ജാതീയതയ്ക്കും വര്‍ഗീയതക്കും എതിരായി ജാതിരഹിതവും മതനിരപേക്ഷവുമായ കേരള സൃഷ്ടിക്കായി ഡിവൈഎഫ്ഐ നടത്തുന്ന മാര്‍ച്ചിനിടെ യാത്രയ്ക്ക് ഉണ്ടായ തടസ്സത്തിന് ക്ഷമാപണം അഭ്യര്‍ഥിക്കുന്ന ചെറു നോട്ടീസുകളാണ് വാഹനങ്ങളില്‍ വിതരണം ചെയ്തത്. പൂത്തോട്ടയില്‍നിന്ന് രണ്ടരമണിക്കൂര്‍ സഞ്ചരിച്ച് ആറോടെയാണ് ആദ്യ സ്വീകരണ കേന്ദ്രമായ സ. പി കൃഷ്ണപിള്ള നഗറില്‍ മാര്‍ച്ച് എത്തിയത്. മുറിഞ്ഞപുഴയില്‍ ഹ്രസ്വമായ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കുലശേഖരമംഗലത്ത് തിങ്ങിനിന്ന ആയിരങ്ങള്‍ മാര്‍ച്ചിനെ വരവേറ്റു. പഞ്ചാരിമേളം, ബാന്‍ഡ്വാദ്യം, മയിലാട്ടം എന്നിവ അകമ്പടിയായി. കരിമരുന്ന് പ്രയോഗവും ഉണ്ടായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ ശെല്‍വരാജ് സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി. ചലച്ചിത്രതാരം ചെമ്പില്‍ അശോകനും സ്വീകരിക്കാനെത്തി. തുടര്‍ന്ന് വൈക്കം സത്യഗ്രഹ സ്മാരക നഗറിലേക്കായിരുന്നു മാര്‍ച്ചിന്റെ പ്രയാണം. ഉദയനാപുരം തെക്കേനടയില്‍ ജാഥാ അംഗങ്ങള്‍ക്ക് ചായയും ചെറുവിശ്രമവും. വൈക്കം വലിയ കവലയില്‍ വൈക്കത്തേക്കുള്ള വരവേല്‍പ്പ് നല്‍കി. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആര്‍ ബിജു, എസ് ബിജു, പി പ്രദീപ്, അഡ്വ. എ മനാഫ്, അഡ്വ. എം എസ് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അഭിവാദ്യമുദ്രാവാക്യങ്ങള്‍ മുഴക്കി. ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും എഐവൈഎഫ് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്ത് മാര്‍ച്ചിനെ വരവേറ്റു. വൈക്കം സത്യഗ്രഹ നഗറിലെ സമാപനസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, പി കെ ബിജു എം പി, ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍, അഡ്വ. പി കെ ഹരികുമാര്‍, ടി വി രാജേഷ്, എം സ്വരാജ്, ബ്ലോക്ക് സെക്രട്ടറി സി പി ജയരാജ്, പ്രസിഡന്റ് സി എസ് ശ്രീകുമാര്‍, ജില്ലാ കമ്മറ്റിയംഗം എം സുജിന്‍ എന്നിവര്‍ സംസാരിച്ചു. ജാഥാംഗങ്ങളായ കെ മണികണ്ഠന്‍, വി പി ദിവ്യ, ശ്രീലക്ഷ്മി തങ്കന്‍, പി ബി അനൂപ് എന്നിവര്‍ വെള്ളിയാഴ്ച വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

0 comments:

നവോത്ഥാന സ്മരണയുണര്‍ത്തി യൂത്ത് മാര്‍ച്ചിന് വരവേല്‍പ്പ്

സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമോതി പ്രയാണം നടത്തുന്ന യൂത്ത് മാര്‍ച്ചിന് സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മനാടായ കോട്ടയം ജില്ലയിലേക്ക് ഉജ്ജ്വല വരവേല്‍പ്പ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഉജ്ജ്വല പൈതൃകം പേറുന്ന വൈക്കം മേഖലയില്‍ സമാനസന്ദേശവുമായി എത്തിയ യുവതയ്ക്ക് നാടിളകി ഇരമ്പിവന്ന വരവേല്‍പ്പായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ യും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ച് എറണാകുളം ജില്ലയില്‍ നിന്നാണ് പൂത്തോട്ട പാലം കടന്ന് കോട്ടയം ജില്ലയിലേക്ക് എത്തിയത്. പൂത്തോട്ടയിലൂടെ എത്തിയ മാര്‍ച്ചിനെ സിപിഐ എം ജില്ലാ കമ്മിറ്റിക്ക്വേണ്ടി സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍ എന്നിവര്‍ ഹാരമണിയിച്ചു വരവേറ്റു. ഇടതുപക്ഷത്തെ പ്രമുഖ യുവജന സംഘടനായ എഐവൈഎഫിന്റെ നേതൃത്വത്തില്‍ ചെമ്പ് ഉദയനാപുരം വൈക്കം വലിയകവല എന്നിവടങ്ങളില്‍ മാര്‍ച്ചിന് അഭിവാദ്യമേകി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകനേതാവ് പി കൃഷ്ണപിള്ളയുടെ സ്മരണ ജ്വലിക്കുന്ന വേദിയൊരുക്കിയാണ് ആദ്യ സ്വീകരണം മാര്‍ച്ചിന് നല്‍കിയത്. കുലശേഖരമംഗലത്ത് നടന്ന ഈ സ്വീകരണ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ ശെല്‍വരാജ് അധ്യക്ഷനായി. വൈക്കത്ത് ഒരുക്കിയ സത്യഗ്രഹ നഗറിലായിരുന്നു വെള്ളിയാഴ്ച്ചത്തെ സമാപനസമ്മേളനം. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ വിജയന്‍ സംസാരിച്ചു. ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്കെതിരെ പോരാടി ധീരരക്തസാക്ഷിത്വം വരിച്ച എം ആര്‍ വിദ്യാധരന്റെ സ്മരണകളുറങ്ങുന്ന ഉദയംപേരൂരിന്റെ മണ്ണില്‍ യൂത്ത് മാര്‍ച്ചിന് ആവേശകരമായ സ്വീകരണം നല്‍കി. രാവിലെ ഉദയംപേരൂരിന്റെ അതിര്‍ത്തിയായ പെരുംതൃക്കോവില്‍ ജങ്ഷനില്‍ ഡിവൈഎഫ്ഐ മുളന്തുരുത്തി ബ്ലോക്ക് ഭാരവാഹികളും സംഘാടകസമിതി ഭാരവാഹികളും ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ചത്. തുടര്‍ന്ന് കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ശിങ്കാരിമേളം, കരിമരുന്നു പ്രയോഗം എന്നിവയുടെ അകമ്പടിയോടെ സ്വീകരണകേന്ദ്രമായ നടക്കാവിലെ രക്തസാക്ഷി എം ആര്‍ വിദ്യാധരന്‍നഗറിലേക്ക് ആനയിച്ചു. യോഗത്തില്‍ രക്തസാക്ഷി എം ആര്‍ വിദ്യാധരന്റെ ഭാര്യ ജിജോ സമരസഖാക്കളെ ആദ്യം സ്വീകരിച്ചു. സംസ്ഥാന ഫുട്ബോള്‍ ടീം അംഗം പി ആര്‍ ശ്രീകുമാര്‍, വൈകല്യങ്ങളെ തോല്‍പ്പിച്ച് കാലുകള്‍കൊണ്ട് ചിത്രംവരച്ച് ശ്രദ്ധേയനായ ആര്‍എല്‍വി വിദ്യാര്‍ഥി സജയ്കുമാര്‍ എന്നിവരും ജാഥയെ സ്വീകരിച്ചു. തുടര്‍ന്ന് വര്‍ഗ-ബഹുജന സംഘടനകള്‍ ജാഥാംഗങ്ങളെ സ്വീകരിച്ചു. യോഗത്തില്‍ പി കെ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. വി പി പ്രമോദ് സ്വാഗതംപറഞ്ഞു. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ബി അനൂപ്, ജാഥാക്യാപ്റ്റന്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ സംസാരിച്ചു. വി ജി രതീഷ് നന്ദിപറഞ്ഞു. ശനിയാഴ്ച്ച രാവിലെ 9 ന് വൈക്കത്തുനിന്നും മാര്‍ച്ച് പര്യടനം തുടങ്ങും.

0 comments:

യൂത്ത് മാര്‍ച്ചില്‍ ആവേശം അലതല്ലി

ജാതിരഹിത സമൂഹത്തിന്റെയും മതനിരക്ഷേപ കേരളത്തിന്റെയും ജനത്തിനായി ഡിവൈഎഫ്ഐ നടത്തുന്ന യൂത്ത് മാര്‍ച്ച് മെട്രോ നഗരയിലെത്തിയപ്പോള്‍ ആവേശം അലതല്ലി. മെട്രോ നഗരത്തിന്റെ പ്രൗഡിയോടെ തികച്ചും വ്യത്യസ്തമായ സ്വീകരണമാണ് സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ജാഥയ്ക്കു നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയില്‍ ആയിരക്കണക്കിനു യുവജനങ്ങളാണ് അലകടലായി ജാഥയെ സ്വീകരിക്കാന്‍ ഒഴുകിയെത്തിയത്. രാവിലെ സൗത്ത് കളമശേരിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ഇടപ്പള്ളിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. തൂവെള്ള വസ്ത്രം ധരിച്ച് ശുഭ്രപതാകയും കൈയിലേന്തി കടന്നുവന്ന യുവജനമാര്‍ച്ചിന് പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റി സമ്മാനിച്ച "ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച്്" എന്നയെഴുത്തിയ വെള്ള കുട കൂടുതല്‍ മാറ്റുകൂട്ടി. ഇടപ്പള്ളിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കര്‍, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍ സതീഷ്, എറണാകുളം ഏരിയ സെക്രട്ടറി അഡ്വ. എസ് കൃഷ്ണമൂര്‍ത്തി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണി കോമത്ത്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ റെനീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ ജി ഉദയകുമാര്‍ തുടങ്ങിയവര്‍ചേര്‍ന്ന് സ്വീകരിച്ചു. കരിമരുന്നുകലാപ്രകടനവും വാദ്യമേളങ്ങളും സ്വീകരണത്തിനു കൊഴുപ്പേകി. വൈറ്റിലയില്‍ നല്‍കിയ സ്വീകരണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ ജേക്കബ്, സി കെ മണിശങ്കര്‍, സി ബി ദേവദര്‍ശനന്‍, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍ സതീഷ്, എറണാകുളം ഏരിയ സെക്രട്ടറി അഡ്വ. എസ് കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. എ ജി ഉദയകുമാര്‍ അധ്യക്ഷനായി. പി എസ് സതീഷ് സ്വാഗതവും ലാല്‍ മാത്യു നന്ദിയും പറഞ്ഞു. തെയ്യകോലങ്ങളും വാദ്യമേളങ്ങളും സ്വീകരണത്തിന് ആവേശംപകര്‍ന്നു. തൃപ്പൂണിത്തുറയിലും ജാഥയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പേട്ട ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും ചുവപ്പുസേനയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. സ്റ്റാച്യുവില്‍ (പി കേരളവര്‍മ നഗര്‍) നടന്ന സമ്മേളനത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷനേതാവ് സി എന്‍ സുന്ദരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍, കെ ടി സൈഗാള്‍, വി എസ് വിജു എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, സംസ്ഥാനകമ്മിറ്റി അംഗം വി എ ശ്രീജിത് എന്നിവര്‍ ജില്ലയിലുടനീളം ജാഥയെ അനുഗമിച്ചു.

0 comments:

2013, ജനുവരി 24, വ്യാഴാഴ്‌ച

യൂത്ത് മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍

ജാതി പിശാചുക്കളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള യുവജനമുന്നേറ്റയാത്രയ്ക്ക് വ്യവസായ തലസ്ഥാനമായ എറണാകുളംജില്ലയില്‍ വേറിട്ട വരവേല്‍പ്പ്. നവോത്ഥാന കേരളത്തിനായ് ആവേശപ്പോരാളികള്‍ സംഗമിക്കുന്ന ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പുത്തന്‍ പോരാട്ട ആഹ്വാനവുമായാണ് ബുധനാഴ്ച ജില്ലയില്‍ പര്യടനം തുടര്‍ന്നത്. "ജാതിരഹിതസമൂഹം, മതനിരപേക്ഷകേരളം" എന്ന മുദ്രാവാക്യവുമായി സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും നയിക്കുന്ന മാര്‍ച്ചില്‍ കണ്ണികളാകാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഓരോ സ്വീകരണകേന്ദ്രത്തിലും ഇരച്ചെത്തിയത്. ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം സൗത്ത് കളമശേരി ജങ്ഷനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സമാപിച്ചു. പാലിയം സത്യഗ്രഹനഗറില്‍ ചേര്‍ന്ന സമാപനസമ്മേളനം ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. പ്രീമിയര്‍ ജങ്ഷനില്‍നിന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. മുതിര്‍ന്ന സിപിഐ എം നേതാവ് സരോജിനി ബാലാനന്ദനും സംഘടാകസമിതി രക്ഷാധികാരി സി കെ പരീതും മാര്‍ച്ചിനെ സ്വീകരിച്ചു. വാദ്യമേളങ്ങളും തെയ്യങ്ങളും റോളര്‍ സ്കേറ്റിങ് കുട്ടികളും മുത്തുക്കുടകളും ചുവപ്പുസേനയും റാലിയെ വരവേല്‍ക്കാന്‍ എത്തി. പാലിയം സമരസേനാനിയും മുതിര്‍ന്ന നേതാവുമായ പയ്യപ്പിള്ളി ബാലന്‍ സമാപനസമ്മേളനത്തില്‍ എത്തിയത് യുവജനങ്ങള്‍ക്ക് ആവേശമായി. ജാഥാംഗങ്ങള്‍ അദ്ദേഹത്തെ ആദരിച്ചു. സംഘടാകസമിതി ചെയര്‍മാന്‍ വി എ സക്കീര്‍ഹുസൈന്‍ അധ്യക്ഷനായി. സംഘാടകസമിതി സെക്രട്ടറി പി വി ഷാജി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറി എ എം റഷീദ് സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹെന്നി ബേബി എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍നിന്നാരംഭിച്ച മാര്‍ച്ചിനെ ഹോംസയന്‍സ് കോളേജിന്റെ മുന്‍വശത്ത്നിന്ന് അത്താണിയിലെ കുറ്റിപ്പുഴ കൃഷ്ണപിള്ള നഗറിലെ സ്വീകരണവേദിയിലേക്ക് ആനയിച്ചു. തെയ്യവും ഫുട്ബോള്‍ താരങ്ങളുമെല്ലാം ചേര്‍ന്ന് മാര്‍ച്ചിന് ഉജ്വല വരവേല്‍പ്പാണ് ഒരുക്കിയത്. നേതാക്കളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിലപേശല്‍ ഏജന്‍സികളായി സാമുദായിക സംഘടനകള്‍ അധഃപതിച്ചതായി സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഭരണത്തെപ്പോലും നിയന്ത്രിക്കുന്നരീതിയില്‍ വര്‍ഗീയ-സാമുദായികശക്തികള്‍ വളര്‍ന്നു. സര്‍ക്കാര്‍ വര്‍ഗീയവാദികളുടെ മുന്നില്‍ കീഴടങ്ങി. മന്ത്രിമാരെ തീരുമാനിക്കുന്നത് തങ്ങളാണെന്ന് സാമുദായിക നേതാക്കള്‍ ഹുങ്ക് പ്രകടിപ്പിക്കുന്നു. വിദ്യാഭ്യാസമേഖല വര്‍ഗീയവല്‍ക്കരിക്കാന്‍ ഉമ്മന്‍ചാണ്ടി ലീഗിന് അധികാരം നല്‍കിയിട്ടുണ്ടെന്നും ടി വി രാജേഷ് പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ വി എസ് ഷഡാനന്ദന്‍ അധ്യക്ഷനായി. സംഘാടകസമിതി സെക്രട്ടറി ടി വി പ്രദീഷ് സ്വാഗതം പറഞ്ഞു. ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, പി പി ദിവ്യ എന്നിവര്‍ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പി പത്രോസ്, ജില്ലാ കമ്മിറ്റിയംഗം പി എസ് ഷൈല എന്നിവര്‍ ജാഥയെ വരവേല്‍ക്കാനെത്തി. ആലുവ പ്രിയദര്‍ശിനി ഹാളില്‍ സ്വീകരണസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ജോയ് ജോബ് കുളവേലി അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം എം ഗിരീഷ് സ്വാഗതം പറഞ്ഞു. വാദ്യമേളവും കുട്ടികളും സഹോദരന്‍ അയ്യപ്പന്‍ നഗറില്‍ നടന്ന സ്വീകരണത്തിന് ചാരുത പകര്‍ന്നു. ആലുവ ബ്ലോക്ക് കമ്മിറ്റി രൂപീകരിച്ച രക്തദാന വെബ്സൈറ്റ് ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ എ റഹീം സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ബി സ്യമന്തഭദ്രന്‍, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, സ്വാഗതസംഘം സെക്രട്ടറി രാജു സക്കറിയ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം വി എം ശശി, ആലുവ ഏരിയ സെക്രട്ടറി വി സലീം തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി.

0 comments:

ജില്ലയിലെ പര്യടനം സമാപിച്ചു യൂത്ത്മാര്‍ച്ചിന് ചാലക്കുടിയില്‍ ആവേശോജ്വല സ്വീകരണം

ജാതിരഹിത സമൂഹം, മതിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിന് ചാലക്കുടിയില്‍ മൂന്ന് കേന്ദ്രത്തില്‍ ആവേശകരമായ സ്വീകരണം. വാദ്യമേളങ്ങളും മുത്തുക്കുടകളുമായി അണിനിരന്ന് ആവേശം അലതല്ലിയ ജാഥയെ നഗരാതിര്‍ത്തിയായ നാടുകുന്നില്‍ സംഘാടക സമിതി ഭാരവാഹികളായ ബി ഡി ദേവസി എംഎല്‍എ, സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ. പി കെ ഗിരിജാ വല്ലഭന്‍, കൊടുങ്ങല്ലൂര്‍, മാള ഏരിയസെക്രട്ടറിമാരായ പി കെ ചന്ദ്രശേഖരന്‍, എം രാജേഷ,് ബ്ലോക്ക് ഭാരവാഹികളായ ഇ എ ജയതിലകന്‍, പി എസ് സന്തോഷ് എന്നിവര്‍ചേര്‍ന്ന്സ്വീകരിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ പോട്ടയില്‍ പൗലോസ്മാര്‍ പൗലോസ് നഗറില്‍ നടന്ന പൊതുയോഗത്തില്‍ നഗരസഭ പ്രതിപക്ഷനേതാവ് പി എം ശ്രീധരന്‍ അധ്യക്ഷനായി. രക്തസാക്ഷി മാഹിന്റെ പിതാവ് ഷാഹുല്‍ ഹമീദ്, ഭാര്യ ജിന്‍ഷ എന്നിവരും ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. ചാലക്കുടി നഗരത്തില്‍ ആനമല ജങ്ഷനില്‍ നിന്നും ജാഥയെ വന്‍ സ്വീകരണത്തോടെ പരിയാരം കര്‍ഷക സമരനഗറിലേക്ക് ആനയിച്ചു. സൗത്ത് ജങ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ ഏരിയസെക്രട്ടറി അഡ്വ. പി കെ ഗിരിജാവല്ലഭന്‍ അധ്യക്ഷനായി. ബി ഡി ദേവസി എംഎല്‍എ, കൊടുങ്ങല്ലൂര്‍ ഏരിയസെക്രട്ടറി പി കെ ചന്ദ്രശേഖരന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ആര്‍ വിജയ, ഇ എ ജയതിലകന്‍, പി എസ്സന്തോഷ് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണംനടത്തി. രക്തസാക്ഷി കലണ്ടര്‍ ജില്ലാ സെക്രട്ടറി സി സുമേഷിന് നല്‍കി ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ് പ്രകാശനം ചെയ്തു. യൂത്ത് മാര്‍ച്ച് സപ്ലിമെന്റ് ബി ഡി ദേവസി എംഎല്‍എക്ക് നല്‍കി ജാഥാ ക്യാപ്റ്റന്‍ പ്രകാശനം ചെയ്തു. കൊരട്ടിയില്‍ സംഘാടകസമിതി നേതൃത്വത്തില്‍ വന്‍വരവേല്‍പ്പ് നല്‍കി. കൊരട്ടി സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ നഗറില്‍ നടന്ന പൊതുയോഗത്തില്‍ ബി ഡി ദേവസി എംഎല്‍എ അധ്യക്ഷനായി. ടി വി രാജേഷ് ജിനുമാത്യു, സുനില്‍കുമാര്‍, എ എ ബിജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ചു.

0 comments:

2013, ജനുവരി 22, ചൊവ്വാഴ്ച

മിന്നല്‍പ്പിണര്‍പോല്‍ യുവചേതന

ജാതി-മതാന്ധതയുടെ ഇരുളിലേക്ക് മിന്നല്‍പ്പിണര്‍ പായിച്ച് ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം. പിന്തള്ളിയ ദുരിതദിനങ്ങളിലേക്ക് നാടിനെ തിരികെ കൊണ്ടുപോകുന്ന ദുഷ്ടശക്തികള്‍ക്കെതിരെ യുവചേതന നെടുങ്കോട്ടകളുയര്‍ത്തുമെന്ന പ്രഖ്യാപനമുയര്‍ത്തിയാണ് മാര്‍ച്ച് സാംസ്കാരിക ജില്ലയില്‍ പര്യടനം തുടരുന്നത്. രണ്ടാം നവോത്ഥാനപ്രഖ്യാപനമാണ് മാര്‍ച്ച് ഉയര്‍ത്തുന്ന മുദ്രാവാക്യം. പിന്നിട്ട കാലത്ത് ജാതി-മത ധാര്‍ഷ്ട്യങ്ങളെ നേരിട്ട് തോല്‍പ്പിച്ചവരുടെ സ്വപ്നങ്ങള്‍ കാക്കുമെന്ന പ്രഖ്യാപനമാണ് മാര്‍ച്ച്. മനുഷ്യനെ മനുഷ്യനായി കാണാത്തവര്‍ക്കുള്ള താക്കീതുകൂടിയാണ് ഈ മുന്നേറ്റം. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന സമകാലീന കേരളീയജീവിതത്തിലൂടെ മാനവികതതന്നെയാണ് ഏറ്റവും ഉദാത്തമായ മതമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ തേരോട്ടം. മാര്‍ച്ചുയര്‍ത്തിയ മുദ്രാവാക്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ വിവിധകേന്ദ്രങ്ങളിലെത്തിയ സാംസ്കാരികനായകരും സാമൂഹ്യപ്രവര്‍ത്തകരും ആദ്യകാല പോരാളികളും ചിന്തകരും രാഷ്ട്രീയഭേദമെന്യേ എത്തിയ വന്‍ ജനാവലിയുമെല്ലാം ഡിവൈഎഫ്ഐ ഉയര്‍ത്തുന്ന അലകളെ സ്വന്തം നെഞ്ചില്‍ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാവിലെ തൃശൂര്‍ നഗരത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ആദ്യസ്വീകരണം ഒല്ലൂരിലെ വൈലോപ്പിള്ളി നഗറില്‍. നെറ്റിപ്പട്ടം കെട്ടിയ ആനയും കുതിരയും ബാന്‍ഡ് വാദ്യവും ശിങ്കാരിമേളവുമായി നൂറുകണക്കിന് യുവാക്കളുടെ ഉജ്വലസ്വീകരണം. രക്തസാക്ഷികള്‍ കൊച്ചനിയന്റെയും ഐനസ് ആന്റണിയുടേയും സ്മരണകള്‍ ഇരമ്പിയാര്‍ത്ത സ്വീകരണവേദിയില്‍ ശത്രുവിന്റെ ആക്രമണത്തില്‍ മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്ന് ജീവിതത്തിലേക്ക് തിരികെ വന്ന ധീരന്മാര്‍ക്കും സമൂഹത്തിന്റെ നെറികെട്ട വിശ്വാസങ്ങള്‍ക്കെതിരെ സ്വജീവിതംകൊണ്ടു മാതൃകകാട്ടിയ മിശ്രവിവാഹിതര്‍ക്കും ജാഥയുടെ ആദരം. സിനിമാപ്രവര്‍ത്തകന്‍ പ്രദീപ് മുല്ലനേഴി ജാഥയെ അഭിവാദ്യം ചെയ്യാന്‍ ഒല്ലൂരിലെത്തി. പുതുക്കാട്ടെ എം ആര്‍ ബി നഗറിലായിരുന്നു അടുത്ത കേന്ദ്രം. പതിവുപോലെ യുവാക്കളും സഹയാത്രികരും ഐക്യദാര്‍ഢ്യപ്രഖ്യാപനം നടത്താനെത്തിയവരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍. ആവേശം അലതല്ലിയ സ്വീകരണത്തിനുശേഷം കൊടകരയില്‍ സമാപനം. ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരസ്മരണയില്‍ ഉയര്‍ത്തിയ നഗറിലും ആവേശക്കൊടുങ്കാറ്റുയര്‍ത്തിയ സ്വീകരണം.വിവിധകേന്ദ്രങ്ങളില്‍ ടി വി രാജേഷ്, എം സ്വരാജ്, കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, റോഷന്‍ റോയ്മാത്യു, ടി എം സുരേഷ്, കെ ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. വഴിയരികില്‍ പതിവുപോലെ ഐക്യദാര്‍ഢ്യവും അഭിവാദ്യവുമായി കാത്തുനിന്ന ആയിരങ്ങള്‍. ഓരോ ആശിസ്സുകളും ഐക്യപ്രഖ്യാപനവും ഊര്‍ജമാക്കി മാറ്റി പതിനെട്ടു ദിവസമായുള്ള കാല്‍നടപ്രയാണം കൂടുതല്‍ ആവേശത്തോടെ മുന്നോട്ട്. തങ്ങളുയര്‍ത്തിയ മുദ്രാവാക്യത്തെ കേരളത്തിന്റെ ഇനിയും വറ്റിയിട്ടില്ലാത്ത മതേതരമനസ്സ് ആവേശത്തോടെ ഏറ്റെടുക്കുന്നുവെന്ന തിരിച്ചറിവ് ഏറ്റെടുക്കാനുള്ള വലിയ പോരാട്ടത്തിന് കരുത്താവുമെന്ന തിരിച്ചറിവോടെയായിരുന്നു സമാപനം.

0 comments:

ജനമനസ്സിന്റെ നേര്‍ച്ചിത്രംപോലെ സ്വീകരണകേന്ദ്രങ്ങള്‍

ഇന്ത്യയിലെ പൊരുതുന്ന യുവജനപ്രസ്ഥാനം ഉയര്‍ത്തിയ മുദ്രാവാക്യം എങ്ങനെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായി സ്വീകരണകേന്ദ്രങ്ങള്‍. ജാതിക്കോമരങ്ങള്‍ സാമൂഹ്യജീവിതത്തില്‍ പരിധിവിട്ടും ഇടപെടുന്നതിലും ഭരണത്തെപോലും നിയന്ത്രിക്കുന്ന ശക്തികളായി മാറുന്നതിലും കടുത്ത പ്രതിഷേധം ഉള്ളിലൊതുക്കുന്നവരാണ് ഭൂരിപക്ഷവും എന്നതിന്റെ തെളിവാണ് ജാഥാകേന്ദ്രത്തിലെത്തിയവര്‍. പലരും സജീവരാഷ്ട്രീയപ്രവര്‍ത്തകരോ പൊതുപ്രവര്‍ത്തകരോ അല്ല. ഡിവൈഎഫ്ഐയോടോ ഇടതുപക്ഷപ്രസ്ഥാനങ്ങളോടോ പൊതുവെ ചേര്‍ന്നു നില്‍ക്കാത്തവര്‍പോലും "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യത്തോട് ഐക്യപ്പെടുകയാണ്. അത്രമേല്‍ തീവ്രമായി ജാതീയതയും അതിന്റെ ഭാഗമായുള്ള അനാചാരങ്ങളും അന്ധവിശ്വാസവും കേരളത്തെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയെന്ന് അവര്‍ തിരിച്ചറിയുന്നു. രണ്ടാംദിവസത്തെ എല്ലാ സ്വീകരണകേന്ദ്രവും ഇത്തരക്കാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. രാവിലെ തൃശൂരില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ഒല്ലൂരിലെ വൈലോപ്പിള്ളി സ്മാരക നഗറിലാണ് ആദ്യസ്വീകരണം നല്‍കിയത്. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സ്വീകരണത്തിന് മേളവും ആനയും കുതിരയും കൊഴുപ്പേകി. വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷനായി. പ്രദീപ് മുല്ലനേഴി, കെ എം വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പി എസ് ഗിരീഷ് സ്വാഗതവും റിക്സന്‍ പ്രിന്‍സ് നന്ദിയും പറഞ്ഞു. പുതുക്കാട് എം ആര്‍ ബി നഗറില്‍ നടന്ന സ്വീകരണത്തില്‍ പി തങ്കം അധ്യക്ഷയായി. ടി എ രാമകൃഷ്ണന്‍, കെ കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം ആര്‍ രഞ്ജിത് സ്വാഗതവും പി സി സുമേഷ് നന്ദിയും പറഞ്ഞു. കൊടകര കുട്ടംകുളം സമരനഗറില്‍ നടന്ന സ്വീകരണത്തില്‍ ടി എ രാമകൃഷ്ണന്‍ അധ്യക്ഷനായി. സി രവീന്ദ്രനാഥ് എംഎല്‍എ സംസാരിച്ചു. സി എം ബബീഷ് സ്വാഗതവും എം സി കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

സാമുദായികസംഘടനകള്‍ ജനാധിപത്യത്തിലെ ക്യാന്‍സര്‍

ജനാധിപത്യത്തിലെ ഗുരുതര ക്യാന്‍സറായി സാമുദായികസംഘടനകള്‍ മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളില്‍പോലും കാന്തപുരം ഉള്‍പ്പെടെയുള്ള സാമുദായികനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ സ്ത്രീവിരുദ്ധമാണ്. കേരളത്തില്‍ അപകടകരമാംവിധം സാമുദായിക ധ്രുവീകരണം ശക്തിപ്പെടുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ സാമുദായിക, വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയാണ്. കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നത് കോര്‍പറേറ്റുകളാണെങ്കില്‍ കേരളത്തില്‍, യുഡിഎഫ് ഭരണത്തില്‍ മന്ത്രിമാരെ നിശ്ചയിക്കുന്നത് സാമുദായികനേതാക്കളാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് തങ്ങളുടെ ഇടപെടലിലൂടെയാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ചേര്‍ന്ന് ഹിന്ദുലീഗ് ഉണ്ടാക്കുമെന്നും പറയുന്നു. നായര്‍ ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ ബ്രാഹ്മണരെ ഒഴിവാക്കി സ്വന്തം സമുദായക്കാരെ മാത്രമേ പൂജാരിമാരാക്കൂ എന്നു പറയുന്ന സുകുമാരന്‍ നായര്‍ നായര്‍ക്ഷേത്രങ്ങളില്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നോക്കക്കാരെ പൂജാരിമാരാക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം. വിദ്യാഭ്യാസമേഖലയില്‍ ലീഗ്വല്‍ക്കരണമാണ്. വൈസ്ചാന്‍ലസര്‍മാരെപ്പോലും സാമുദായിക അടിസ്ഥാനത്തില്‍ നിയമിക്കാനാണ് നീക്കം. യഥാര്‍ഥ മുസ്ലീങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ് കേരളത്തില്‍ മുസ്ലിംലീഗ്. എല്ലാ സാമൂഹ്യപ്രതിബദ്ധതകളും വെടിഞ്ഞ് തങ്ങള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി വിലപേശല്‍ മാത്രം നടത്തുന്നവരായി സാമുദായികനേതാക്കള്‍ അധഃപതിച്ചു. ഡല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും പ്രതികരിച്ചത്. സ്്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധമാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രതികരണവും പുറത്തുവന്നതോടെ പ്രതിലോമപരമായ കാഴ്ചപ്പാടാണ് ഇവരെല്ലാം വച്ചുപുലര്‍ത്തുന്നതെന്ന് വ്യക്തമായി-നേതാക്കള്‍ പറഞ്ഞു.

0 comments:

ജാതിഭ്രാന്തിനെതിരെ ജാഗ്രതയേകി യുവജനപ്രവാഹം

സാമുദായിക സംഘടനകളും നേതാക്കളും സൃഷ്ടിക്കുന്ന ചേരിതിരിവിനും ജാതിസ്പര്‍ധക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പ്രയാണം തുടരുന്നു. നവോത്ഥാന, തൊഴിലാളിവര്‍ഗ പോരാട്ടങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ വര്‍ഗീയശക്തികള്‍ തകര്‍ത്തെറിയുന്നത് തുറന്നുകാട്ടുന്ന യുവജനപ്രയാണത്തിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി നടത്തുന്ന മാര്‍ച്ച് ചരിത്രത്തില്‍ ഇടംനേടുന്നു. സാംസ്കാരിക ജില്ലയില്‍ മൂന്നാം ദിവസവും യൂത്ത് മാര്‍ച്ചിന് പ്രൗഢോജ്വല വരവേല്‍പ്പ് നല്‍കി. വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ ശത്രുവര്‍ഗം അരുംകൊല ചെയ്ത അഴീക്കോടനും കെ ആര്‍ തോമസും ഇ കെ ബാലനും ആര്‍ കെ കൊച്ചനിയനും രക്തസാക്ഷിത്വം കൊണ്ട് ചുവപ്പിച്ച തൃശൂരില്‍ നിന്നാണ് യുവജനസേനയുടെ തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിച്ച മാര്‍ച്ചിനെ ശുഭ്രപതാകകളുമേന്തി നൂറുകണകണക്കിനു യുവതീയുവാക്കള്‍ അനുഗമിച്ചു. ആനയും കുതിരയും മുത്തുക്കുടകളും വാദ്യങ്ങളും അകമ്പടിയായി. ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലെ സ്വീകരണത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നടക്കം വന്‍ ജനസഞ്ചയമാണ് പങ്കെടുത്തത്. കവി മുല്ലനേഴിയുടെ മകനും ചലച്ചിത്രപ്രവര്‍ത്തകനുമായ പ്രദീപ് മുല്ലനേഴി ജാഥയെ വരവേല്‍ക്കാനെത്തി. രക്തസാക്ഷി ഐനസ് ആന്റണിയുടെ നാടായ കല്ലൂരില്‍നിന്ന് ആയിരങ്ങള്‍ ജാഥയെ വരവേല്‍ക്കാനെത്തിയിരുന്നു. യുവജന പ്രസ്ഥാനത്തിനുവേണ്ടി ജയില്‍വാസമനുഭവിച്ചവര്‍ക്കും മിശ്രവിവാഹിതര്‍ക്കും ശത്രുവര്‍ഗത്തിന്റെ ആകമണങ്ങളെ അതിജീവിച്ചവര്‍ക്കും സ്വീകരണം നല്‍കിയത് വേറിട്ട അനുഭവമായി. വൈകിട്ട് തൊഴിലാളിപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പുതുക്കാട്ടേക്ക് മാര്‍ച്ച് പ്രവേശിച്ചു. സാമുദായിക അനാചരങ്ങള്‍ക്കെതിരെ പടനയിച്ച എം ആര്‍ ബിയുടെ പേരിലുള്ള നഗറിലായിരുന്നു സ്വീകരണം. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ചിനെ വരവേറ്റു. രക്തസാക്ഷികളായ മണികണ്ഠന്‍, ഷിബു,സി എസ് ബിനോയി, ഭാസ്കരന്‍ എന്നിവരുടെയെല്ലാം നാടുകളില്‍നിന്ന്് ആയിരങ്ങളാണ് സ്വീകരണകേന്ദ്രങ്ങളിലേക്കെത്തിയത്. കൊടകരയിലെ കുട്ടംകുളം സ്മാരക നഗറിലായിരുന്നു സമാപനസമ്മേളനം. ചൊവ്വാഴ്ച വൈകിട്ട് ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിക്കും.

0 comments:

2013, ജനുവരി 21, തിങ്കളാഴ്‌ച

യുവജനമുന്നേറ്റം

മനുഷ്യരെ ജാതീയമായി ചേരിതിരിപ്പിച്ച് തമ്മിലടിപ്പിക്കുന്ന ശക്തികളേയും കൂട്ടുനില്‍ക്കുന്ന ഭരണവര്‍ഗ കുടിലതകളേയും തുറന്നുകാട്ടി യുവജനമുന്നേറ്റം തുടരുന്നു. "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് സാംസ്കാരിക ജില്ലയില്‍ രണ്ടാം ദിവസവും അത്യുജ്വല സ്വീകരണം.

യുഗപ്രഭാവനായ ഇ എം എസും വി ടിയും എം ആര്‍ ബിയും പ്രേംജിയുമടങ്ങുന്ന രാഷ്ട്രീയ-നവോത്ഥാന നായകര്‍മുതല്‍ ആധുനിക കേരളത്തില്‍ സംസ്കാരത്തിന്റെ പുതുവെളിച്ചം പകര്‍ന്ന മുണ്ടശേരിയും വൈലോപ്പിള്ളിയും ബിഷപ് പൗലോസ് മാര്‍ പൗലോസും അഴീക്കോടുമെല്ലാം കര്‍മപഥങ്ങളില്‍ കാന്തിപകര്‍ന്ന തൃശൂരില്‍ രണ്ടാം നവോത്ഥാന കാഹളവുമായെത്തിയ യുവജനപോരാളികളെ അഭൂതപൂര്‍വമായ ജനസഞ്ചയമാണ് വരവേല്‍ക്കാനെത്തിയത്. അരനൂറ്റാണ്ടുമുമ്പ് കേരളം തകര്‍ത്തെറിഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്നത്, പിഞ്ചുകുട്ടികളുടെ പോലും മനസ്സില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകുന്നത്, നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ഭരണവര്‍ഗം കോര്‍പറേറ്റ് ശക്തികള്‍ക്കായി പാവങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിനുവേണ്ടി സാമുദായിക ശക്തികള്‍ക്ക് കീഴടങ്ങുന്നത് തുടങ്ങി സമകാലിക സമൂഹത്തിന്റെ ദുരവസ്ഥകളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയാണ് യൂത്ത്മാര്‍ച്ച്. മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കണമെന്ന ആഹ്വാനവും ജാതിഭ്രാന്തിനും വര്‍ഗീയതീവ്രവാദത്തിനുമെതിരായി മാനവികതയുടെ പുതിയപാത തുറക്കുമെന്ന പ്രതിജ്ഞയുമായാണ് മാര്‍ച്ച് സ്വീകരണകേന്ദ്രങ്ങള്‍ വിടുന്നത്.

ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍നിന്നും മാര്‍ച്ച് പര്യടനം ആരംഭിച്ചു. അത്താണിയിലെ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സ്മാരകനഗറിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിലേയും വിയ്യൂരില്‍ ഡോ. സുകുമാര്‍ അഴീക്കോട് നഗറിലേയും സ്വീകരണത്തിനുശേഷം അനശ്വര രക്താസാക്ഷി അഴീക്കോടന്റെ ഹൃദയരക്തംകൊണ്ടു ചുവന്ന തൃശൂര്‍ നഗരത്തില്‍ (ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹസമര സ്മാരക നഗര്‍) ജാഥ സമാപിച്ചു. സമാപനയോഗം പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. വി കെ ശ്രീരാമന്‍, വൈശാഖന്‍, രാവുണ്ണി, പി ടി കുഞ്ഞുമുഹമ്മദ്, എന്‍ ആര്‍ ഗ്രാമപ്രകാശ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരും ജാഥയെ വരവേല്‍ക്കാനെത്തി. തിങ്കളാഴ്ച രാവിലെ തൃശൂരില്‍നിന്നും പര്യടനം തുടരുന്ന ജാഥ കൊടകരയില്‍ സമാപിക്കും. ചൊവ്വാഴ്ച എറണാകുളം ജില്ലയിലേക്ക് കടക്കും.

0 comments:

2013, ജനുവരി 20, ഞായറാഴ്‌ച

യുവതയുടെ പ്രയാണം

വഴിനീളെ അഭിവാദ്യങ്ങള്‍. സ്വീകരണവേദികളില്‍ നിറഞ്ഞ ജനസഞ്ചയം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് രണ്ടാം ദിനത്തില്‍ ജില്ലയുടെ സാംസ്കാരികമനസ്സിനെ വിളിച്ചുണര്‍ത്തി. ജാതിമതാന്ധതകളുടെ കോട്ടവാതിലുകള്‍ തട്ടിത്തകര്‍ത്തും ഇനിയും അടഞ്ഞിട്ടില്ലാത്ത നന്മയുടെ കവാടങ്ങളെ തുറന്നുവച്ചുമുള്ള മാര്‍ച്ചിനെ ജില്ല അതിരില്ലാത്ത ആഹ്ലാദത്തോടെയാണ് വരവേല്‍ക്കുന്നത്. ജാതിമതാന്ധതയുടെ കരിങ്കോട്ടയ്ക്ക് തീപിടിപ്പിക്കാനെത്തുന്ന യുവത്വത്തിന്റെ തീക്കനല്‍ത്തുണ്ടുകളോട് മനുഷ്യസ്നേഹത്തിന്റെ തിരികള്‍ കൊളുത്തിവയ്ക്കാന്‍ കൊതിക്കുന്ന എല്ലാവരും മനംതുറന്ന് ഐക്യപ്രഖ്യാപനം നടത്തി. ജാതീയതയ്ക്കും പ്രമാണിത്വത്തിനുമെതിരെ പെണ്‍പോരാട്ടചരിത്രത്തില്‍ നാഴികക്കല്ലായ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനഗറിലായിരുന്നു അത്താണിയിലെ സ്വീകരണം. ജാഥക്ക് അകമ്പടിയായി നൂറുകണക്കിന് യുവാക്കളാണ് അണിനിരന്നത്. നൂറുകണക്കിന് യുവതികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. തുടര്‍ന്ന് കേരള വിദ്യാഭ്യാസചരിത്രത്തിലും സാഹിത്യചരിത്രത്തിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ പേരിലുള്ള തിരൂരിലെ വേദിയിലും വാക്കുകളില്‍ കടലിന്റെ ഗര്‍ജനം നിറച്ച് മനുഷ്യജീവിതത്തില്‍ നിറയുന്ന എല്ലാ ഇരുട്ടിനുമെതിരെ നിരന്തരം കലഹിച്ച സുകുമാര്‍ അഴീക്കോട് നഗറില്‍ വിയ്യൂരിലും ജാഥയ്ക്ക് സ്വീകരണം നല്‍കി. ചരിത്രം ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന നഗരത്തിലെ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ സമാപനം. വിവിധകേന്ദ്രങ്ങളില്‍ ജാഥാനായകരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ കെ ജയദേവന്‍, ബി അബിന്‍ഷാ, സി വി അനിത എന്നിവര്‍ സംസാരിച്ചു. ഓരോ സ്വീകരണകേന്ദ്രവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജാതീയതയുടെ തീവ്രപീഡനങ്ങളിലൂടെ കടന്നുവന്ന ആദ്യകാല പോരാളികളും ജാതിമതഇടപെടലുകളിലൂടെ കലുഷമാകുന്ന സമകാലീന കേരളീയ സമൂഹത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നൂറുകണക്കിനാളുകളും പങ്കാളികളായി. മാര്‍ച്ചിന്റെ വഴിത്താരകളില്‍ അഭിവാദ്യത്തിന്റെ പൂക്കളുമായി കാത്തുനിന്നത് സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ സംഘങ്ങളായിരുന്നു. കൂട്ടത്തില്‍ നിശ്ചലദൃശ്യങ്ങളും മേളവും താളവുമായി യുവാക്കളും. തിങ്കളാഴ്ച തൃശൂരില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് 11.45ന് ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലും 2.30ന് പുതുക്കാട് എം ആര്‍ ബി നഗറിലും സ്വീകരണം നല്‍കും. കൊടകരയില്‍ കുട്ടംകുളം സമര നഗറിലാണ് സമാപനം. ചൊവ്വാഴ്ച ജില്ലയിലെ പര്യടനം സമാപിക്കും.

0 comments:

ചരിത്രം ഓര്‍മിപ്പിച്ച് സ്വീകരണങ്ങള്‍

ഒരു നാടിന്റെ ചരിത്രം ഓര്‍മിപ്പിച്ചും നേരിടുന്ന ഭീഷണികളെ തുറന്നുകാട്ടിയും ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് പര്യടനം. ചരിത്രമെഴുതിയ മഹത്ജന്മങ്ങളെപ്പോലും പിടിച്ചടക്കുകയും ജാതീയതയുടെയും വര്‍ഗീയതയുടെയും വിലകുറഞ്ഞ അടയാളങ്ങളാക്കി മാറ്റുകയും ചെയ്യുന്നതിനെ തുറന്നു കാണിക്കുന്നവയാണ് സ്വീകരണയോഗങ്ങളിലെ പ്രസംഗങ്ങള്‍. ചരിത്രത്തിലെ തീക്ഷ്ണമായ നവോത്ഥാന സമരങ്ങളെ പ്രഭാഷകര്‍ ഓര്‍ത്തെടുക്കുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം പോലെ കേരളീയ നവോത്ഥാനത്തിന്റെ വഴികളില്‍ തീപടര്‍ത്തിയ വചനങ്ങള്‍ എപ്രകാരം പുതിയകാലത്ത് സങ്കുചിതത്വത്തിന്റെ അടയാളവാക്യങ്ങളാക്കുന്നുവെന്ന് അവര്‍ വെളിവാക്കുന്നു. സാംസ്കാരിക ജില്ലയുടെ വഴിത്താരകളില്‍ ആവേശോജ്വലമായ സ്വീകരണമാണ് ജാഥയുടെ രണ്ടാം ദിവസം മാര്‍ച്ചിന് നല്‍കിയത്. രാവിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. അത്താണിയിലെ ആദ്യ സ്വീകരണകേന്ദ്രത്തിലേക്ക് കുറ്റ്യേങ്കാവ് റോഡില്‍നിന്നും നൂറുകണക്കിന് യുവാക്കള്‍ ആഘോഷമായാണ് ജാഥയെ വരവേറ്റത്. കൈരളി മാമ്പഴം റിയാലിറ്റി ഷോ ജേതാവ് വര്‍ഷയുടെ കവിതയോടെയാണ് യോഗം ആരംഭിച്ചത്. എം ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. വി മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു. തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറില്‍ എ എസ് കുട്ടി അധ്യക്ഷനായി. ഐ ബി സന്തോഷ് സ്വാഗതം പറഞ്ഞു. വിയ്യൂരില്‍ സുകുമാര്‍ അഴീക്കോട് നഗറില്‍ എം പി പ്രദീപ് അധ്യക്ഷനായി. എന്‍ ആര്‍ ഗ്രാമപ്രകാശ് സംസാരിച്ചു. ടി ആര്‍ ഹിരണ്‍ സ്വാഗതവും പി എസ് സുമേഷ് നന്ദിയും പറഞ്ഞു. തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ നടന്ന സ്വീകരണസമാപന യോഗം പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ ഷാജന്‍ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍ സംസാരിച്ചു. എഐവൈഎഫിന്റെ ഉപഹാരം ജാഥാ നേതാക്കളായ ടി വി രാജേഷിനും എം സ്വരാജിനും കൈമാറി. മാര്‍ച്ചിനോടനുബന്ധമായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലേയും ചിത്രരചനാ മത്സരത്തിലേയും വിജയികള്‍ക്ക് വി കെ ശ്രീരാമന്‍ സമ്മാനങ്ങള്‍ നല്‍കി. ജാഥാംഗങ്ങള്‍ക്ക് ജില്ലാകമ്മിറ്റിയുടെ ഉപഹാരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് സമ്മാനിച്ചു. രക്തസാക്ഷി കെ ആര്‍ തോമസിന്റെ സഹോദരന്‍ കെ ആര്‍ ആന്റോ സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ് സ്വാഗതവും അനൂപ് ഡേവിസ് കാട നന്ദിയും പറഞ്ഞു.

0 comments:

സ്വീകരണത്തിന് ജനസഹസ്രം

പൊള്ളുന്ന വേനല്‍ച്ചൂടിനെ ആവേശ കുളിര്‍മഴയാക്കിമാറ്റി കാസര്‍കോട് നിന്നും കാല്‍നടയായെത്തിയ ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന് ചേലക്കരയിലും, വടക്കാഞ്ചേരിയിലും അത്യുജ്വല വരവേല്‍പ്പ്. ഭജാതിരഹിത സമൂഹംമതനിരപേക്ഷ കേരളം&ൃെൂൗീ; എന്നമുദ്രാവാക്യവുമായി മറ്റൊരു നവോത്ഥാന മുന്നേറ്റത്തിന്റെ സന്ദേശവുമായി പാലക്കാടുനിന്ന് ഭാരതപ്പുഴ കടന്ന് കൊച്ചിന്‍ പാലത്തിലൂടെ പ്രവേശിച്ച യൂത്ത് മാര്‍ച്ചിനെ കഥകളിവേഷവും, ശിങ്കാരിമേളവും, ബാന്‍ഡ് വാദ്യവും പൂക്കാവടികളുമെല്ലാമായി ആയിരങ്ങളാണ് സാംസ്കാരിക നഗരിയിലേക്ക്് അനുധാവനം ചെയ്ത് ആനയിച്ചത്. വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു സാംസ്കാരിക ജില്ലയില്‍ യൂത്ത് മാര്‍ച്ച് പ്രയാണമാരംഭിച്ചത്.ഭ ജാതീയതയും വര്‍ഗീയതയും വളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന പ്രതിജ്ഞയുമായാണ് വള്ളത്തോള്‍ സമാധിയില്‍ നിന്ന് ജാഥാംഗങ്ങള്‍ പടിയിറങ്ങിയത്. സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെടുത്താതെവാഹനങ്ങള്‍ വഴിതിരിച്ച് വിടാതെ ആയിരങ്ങള്‍ ചിട്ടയോടെ നീങ്ങിയ യൂത്ത് മാര്‍ച്ചിന് ചെറുതുരുത്തി ചുങ്കം സെന്ററിലായിരുന്നു ആദ്യ സ്വീകരണം. കലാമണ്ഡലത്തിന് മുന്നില്‍ കലാമണ്ഡലം വിദ്യാര്‍ഥികള്‍ എസ്എഫ്ഐ നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി. മുള്ളൂര്‍ക്കരയിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് വടക്കാഞ്ചേരിയില്‍ സമാപിച്ചു. ജാഥാനായകരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, പി പി ദിവ്യ, പി എം ബിനു, എ എം റഷീദ്, സി വി അനിത എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ചെറുതുരുത്തിയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം സുലൈമാന്‍ അധ്യക്ഷനായി. ഡിവൈ എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ദിലീപ് സ്വാഗതം പറഞ്ഞു. മുള്ളൂര്‍ക്കരയില്‍ സ്വാഗതസംഗം ചെയര്‍മാന്‍ കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പത്മകുമാര്‍ സ്വാഗതം പറഞ്ഞു. വടക്കാഞ്ചേരി: ചേലക്കര ഏരിയയിലെ രണ്ട് സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് അകമല കടന്നെത്തിയ യൂത്ത്മാര്‍ച്ചിനെ ഉത്രാളിപ്പൂരത്തിന്റെ നാട്ടില്‍ ഉത്സവപ്രതീതിയോടെയായിരുന്നു വരവേറ്റത്. വാദ്യ മേളങ്ങളും മുത്തുക്കുടകളും വര്‍ണലയം തീര്‍ത്ത് ആയിരങ്ങള്‍ പങ്കെടുത്ത സ്വീകരണമായിരുന്നു വടക്കാഞ്ചേരിയില്‍. വടക്കാഞ്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രേംജി നഗറില്‍ നടന്ന സമാപന പൊതുയോഗം സി പി നാരായണന്‍ എം പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ബസന്ത്ലാല്‍ സ്വാഗതം പറഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കാവുമ്പായി ബാലകൃഷ്ണന്‍,ജയരാജ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

സാംസ്കാരികവിരുന്നോടെ വരവേല്‍പ്പ്

മനുഷ്യര്‍ ഒന്നാണെന്ന ഐക്യസന്ദേശവുമായി ദേശാഭിമാനപ്രചോദിതരായ യുവചൈതന്യത്തെ സാംസ്കാരിക ജില്ല ആവേശം അലതല്ലിയ ജനസഹസ്രത്തെ സാക്ഷിയാക്കി നെഞ്ചോടുചേര്‍ത്തു. വര്‍ഗീയ കാലുഷ്യത്തിന്റെയും ജാതി വിദ്വേഷത്തിന്റെയും നാരായവേരറുക്കുമെന്ന പ്രഖ്യാപനവുമായെത്തിയ യുവപോരാളികള്‍ക്ക് വീരോജ്വല വരവേല്‍പ്പേകി. ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി സാംസ്കാരിക വിരുന്നൊരുക്കിയായിരുന്നു വരവേല്‍പ്പ്. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ സിപിഐ എം നേതാക്കളും വര്‍ഗബഹുജന സംഘടനാഭാരവാഹികളും ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം ചെയ്തു. കെ രാധാകൃഷ്ണന്‍ എംഎല്‍എ, എന്‍ ആര്‍ ബാലന്‍, എ പത്മനാഭന്‍, യു പി ജോസഫ്, മുരളി പെരുനെല്ലി, ബാബു എം പാലിശേരി എംഎല്‍ എ, കെ കെ രാമചന്ദ്രന്‍, കെ എഫ് ഡേവിസ്, കെ പി രാധാകൃഷ്ണന്‍, ടി കെ വാസു, മേരി തോമസ്, ഏരിയ സെക്രട്ടറിമാരായ പി എ ബാബു, സേവ്യര്‍ ചിറ്റിലപ്പിള്ളി, എം ബാലാജി, വര്‍ഗീസ് കണ്ടംകുളത്തി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന്‍, വള്ളത്തോള്‍നഗര്‍ പഞ്ചായത്തു പ്രസിഡന്റ് എം സുലൈമാന്‍ തുടങ്ങിയവരും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളായ സി സുമേഷ്, ഇ സി ബിജു, കെ വി സജു, കെ എസ് ദീലീപ്, കെ ബി ഷിബു, എം പത്മകുമാര്‍ എന്നിവരും ജാഥയെ വരവേല്‍ക്കാനെത്തി. കവി രാവുണ്ണി, കലാമണ്ഡലം ഗീതാനന്ദന്‍, ജയരാജ് വര്യര്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനെത്തി. രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി, ശുഭ്രവസ്ത്രധാരികളായ യുവജനസേനയുടെ പ്രയാണം മുന്നോട്ടു നീങ്ങിയപ്പോള്‍ വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. നീളാതീരവും കേരളീയ കലകളുടെ പെരുംകോവിലായ കേരളകലാമണ്ഡലവും പിന്നിട്ട യുവജനജാഥ തൊഴിലവകാശപ്പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഏടായ വാഴാനി കനാല്‍ സമരത്തിന്റെയും മാറുമറയ്ക്കാനുള്ള അവകാശത്തിന് സ്ത്രീകള്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും സ്മരണകളിരമ്പുന്ന മണിമലര്‍ക്കാവിന്റെയും പാരമ്പര്യം പേറുന്ന വടക്കാഞ്ചേരിയിലാണ് ആദ്യനാള്‍ പര്യടനം പൂര്‍ത്തിയാക്കിയത്. സ്വീകരണയോഗങ്ങളില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് യൂത്ത്മാര്‍ച്ച് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും. ഞായറാഴ്ച വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് രാവിലെ പത്തിന് അത്താണി മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമര സ്മാരകനഗറില്‍ സ്വീകരണം നല്‍കും. 11.30ന് തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിലും ഉച്ചതിരിഞ്ഞ് 3.30ന് വിയ്യൂരിലെ ഡോ. സുകുമാര്‍ അഴീക്കോട് നഗറിലും സ്വീകരണം നല്‍കും. വൈകിട്ട് തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരകനഗറില്‍ രണ്ടാംദിവസത്തെ പര്യടനം പൂര്‍ത്തിയാക്കും.

0 comments:

പുതിയകാലത്തിന്റെ നവോത്ഥാന സന്ദേശവുമായി യൂത്ത്മാര്‍ച്ച് തൃശൂരില്‍

നവോത്ഥാന-തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെ തൃശൂര്‍ മണ്ണ് യുവചേതനയുടെ മഹാമുന്നേറ്റത്തെ ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിച്ചു. "ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിനെ ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജില്ലയിലേക്ക് ആനയിച്ചു. ഏറനാടിന്റെയും വള്ളുവനാടിന്റെയും പോരാട്ടചരിത്രത്തിലെ കനല്‍വഴികള്‍ താണ്ടി തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ച യൂത്ത് മാര്‍ച്ചിനെ സാംസ്കാരിക മണ്ണിന്റെ എല്ലാ പ്രൗഢപാരമ്പര്യത്തോടുംകൂടിയാണ് എതിരേറ്റത്. വിവിധ കലകളും വാദ്യഘോഷങ്ങളും സംഗമിച്ച് സാംസ്കാരിക വിരുന്നൊരുക്കിയായിരുന്നു വരവേല്‍പ്പ്. ഡിെവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് ഇ സി ബിജു, സെക്രട്ടറി സി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ ജാഥയെ അനുഗമിക്കാനെത്തി. വര്‍ഗബഹുജനസംഘടനാ ഭാരവാഹികളും ജാഥാക്യാപ്റ്റന്‍ ടി വി രാജേഷിനെ ഹരാര്‍പ്പണം ചെയ്തു. തുടര്‍ന്ന് ചെറുതുരുത്തിയിലെ വള്ളത്തോള്‍ സമാധിയില്‍ ജാഥാംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. ചേലക്കര, വടക്കാഞ്ചേരി ഏരിയകളിലെ മൂന്നു കേന്ദ്രങ്ങളിലാണ് സ്വീകരണം പ്രഖ്യാപിച്ചതെങ്കിലും പ്രയാണത്തിനിടെ ഗ്രാമകേന്ദ്രങ്ങളും നാല്‍ക്കവലകളും ചെറു സ്വീകരണകേന്ദ്രങ്ങളായി. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ നടന്ന ആദ്യസ്വീകരണത്തില്‍ രക്തസാക്ഷികളായ എളനാട് സി വി ദാമോദരന്റെയും വെണ്ണൂര്‍ സി ആര്‍ മോഹന്‍ദാസിന്റെയും നാട്ടില്‍ നിന്നുള്ളവരടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. രണ്ടാം സ്വീകരണകേന്ദ്രമായ മുള്ളൂര്‍ക്കരയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് നീങ്ങി. ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വൈകിട്ട് തൃശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും.

0 comments:

2013, ജനുവരി 19, ശനിയാഴ്‌ച

യൂത്ത് മാര്‍ച്ച് തൃശൂരില്‍

മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കുക എന്ന മഹാദൗത്യത്തിന്റെ സന്ദേശവുമായി ഡിവൈഎഫ്ഐ നയിക്കുന്ന യൂത്ത്മാര്‍ച്ച് ശനിയാഴ്ച തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജാഥയെ വരവേറ്റു. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ ആദ്യ സ്വീകരണ പൊതുയോഗം ചേര്‍ന്നു.ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം&ൃറൂൗീ; എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് 19, 20, 21, 22 തീയതികളിലാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്.

 പകല്‍ 12ന്് മുള്ളൂര്‍ക്കരയില്‍ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബ് നഗറിലാണ് രണ്ടാം സ്വീകരണം. വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ പ്രേംജി നഗറിലെ സ്വീകരണത്തോടെ ആദ്യദിവസത്തെ പര്യടനം സമാപിക്കും. 20ന് വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അത്താണി, തിരൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തെക്കേഗോപുരനടയില്‍ സമാപിക്കും. 21ന് രാവിലെ തൃശൂരില്‍നിന്നും ആരംഭിച്ച് ഒല്ലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കൊടകരയില്‍ സമാപിക്കും. 22ന് രാവിലെ കൊടകരയില്‍നിന്ന് ആരംഭിച്ച് ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എറണാകുളം ജില്ലയില്‍ പ്രവേശിക്കും.

0 comments:

യൂത്ത്മാര്‍ച്ച് ഇന്ന് തൃശൂര്‍ ജില്ലയില്‍

മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കുക എന്ന മഹാദൗത്യത്തിന്റെ സന്ദേശവുമായി ഡിവൈഎഫ്ഐ നയിക്കുന്ന യൂത്ത്മാര്‍ച്ച് ശനിയാഴ്ച ജില്ലയില്‍ പ്രവേശിക്കും. യുവപോരാളികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കാന്‍ സാംസ്കാരികജില്ല ഒരുങ്ങി. "ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് 19, 20, 21, 22 തീയതികളിലാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കാല്‍നടയായാണ് ജാതിഭ്രാന്തിനും മതവിദ്വേഷത്തിനുമെതിരെയുള്ള ഐതിഹാസിക മാര്‍ച്ച്. ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജാഥയെ വരവേല്‍ക്കും. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ ആദ്യ സ്വീകരണ പൊതുയോഗം ചേരും. പകല്‍ 12ന്് മുള്ളൂര്‍ക്കരയില്‍ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബ് നഗറിലാണ് രണ്ടാം സ്വീകരണം. വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ പ്രേംജി നഗറിലെ സ്വീകരണത്തോടെ ആദ്യദിവസത്തെ പര്യടനം സമാപിക്കും. 20ന് വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അത്താണി, തിരൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തെക്കേഗോപുരനടയില്‍ സമാപിക്കും. 21ന് രാവിലെ തൃശൂരില്‍നിന്നും ആരംഭിച്ച് ഒല്ലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കൊടകരയില്‍ സമാപിക്കും. 22ന് രാവിലെ കൊടകരയില്‍നിന്ന് ആരംഭിച്ച് ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എറണാകുളം ജില്ലയില്‍ പ്രവേശിക്കും. ജില്ലയില്‍ യൂത്ത് മാര്‍ച്ചിന്റെ സ്വീകരണം അവിസ്മരണീയമാക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഇ സി ബിജുവും സെക്രട്ടറി സി സുമേഷും അഭ്യര്‍ഥിച്ചു.

0 comments:

2013, ജനുവരി 18, വെള്ളിയാഴ്‌ച

സാമുദായികവും മതപരവുമായി വേര്‍തിരിവുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു

സാമൂഹ്യവിപ്ലവം നടന്ന കേരളത്തില്‍ സാമുദായികവും മതപരവുമായ വേര്‍തിരിവുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. മറ്റ് മതസ്ഥരുമായി സംസാരിക്കുന്നതുപോലും വിലക്കുന്നതിലേക്കാണ് കാര്യം എത്തിനില്‍ക്കുന്നത്. കൊലക്കത്തിയുമായി സദാചാരപ്പൊലീസുകാര്‍ ഇറങ്ങുന്നതിലേക്ക് നാട് അധഃപതിച്ചു. യുഡിഎഫ് ഭരണത്തിന്റെ പിന്തുണയോടെയാണ് ഇത്തരം ശക്തികള്‍ വളരുന്നത്. മുഖ്യമന്ത്രി വര്‍ഗീയവാദികളുടെ തടവറയിലാണ്. സാമുദായികശക്തികളുടെ കോണ്‍ഫെഡറേഷനായി യുഡിഎഫ് അധഃപതിച്ചു. ഇന്ത്യയില്‍ കോര്‍പറേറുകളാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതെങ്കില്‍ കേരളത്തില്‍ സാമുദായികശക്തികളാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തെ പരിഹസിച്ചവര്‍ യഥേഷ്ടം സാമുദായിക സംഘടനകള്‍ക്ക് ഭൂമി നല്‍കുന്നു. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിപോലും ലീഗ്നേതാക്കള്‍ തട്ടിക്കൂട്ടിയ ട്രസ്റ്റിന് കൈമാറുന്നു. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കേരളത്തെ പിന്നോട്ടുനയിക്കുന്ന ശക്തികള്‍ക്കെതിരെ മുന്നോട്ടുവരണം രാജേഷ് ആവശ്യപ്പെട്ടു.

0 comments:

വള്ളുവനാടിന്റെ ഹൃദയഭൂമിയില്‍ അലകടലായി യുവജനയാത്ര

സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഉഴുതുമറിച്ച മണ്ണിലൂടെ ആവേശത്തിന്റെ അലകടലായി യുവജനങ്ങളുടെ ജൈത്രയാത്ര പാലക്കാടന്‍ മണ്ണില്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച സംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ പ്രവേശിക്കും. ജാതി-മതശക്തികളുടെ നീരാളിപ്പിടിത്തത്തിലേക്ക് പ്രബുദ്ധകേരളത്തെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് മാര്‍ച്ച് പള്ളം, ആര്യ പള്ളം, വി ടി, ഐ സി പി, ഇ എം എസ് തുടങ്ങിയവര്‍ മാറ്റിമറിച്ച വള്ളുവനാട്ടിലൂടെയായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനം. നാടിന്റെ മാറ്റത്തിനുവേണ്ടി ജീവനര്‍പ്പിച്ച ധീരരക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളാല്‍ ആവേശം അലയടിച്ച വരവേല്‍പ്പാണ് ജാഥ കടന്നുപോയ വഴികളിലൊക്കെ മാര്‍ച്ചിന് ലഭിച്ചത്.

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെയും പ്രസിഡന്റ് എം സ്വരാജിന്റെയും നേതൃത്വത്തില്‍ ജനുവരി നാലിന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച യൂത്ത് മാര്‍ച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് പാലക്കാട് ജില്ലയില്‍ പ്രവേശിച്ചത്. വെള്ളിയാഴ്ച രാവിലെ കൊപ്പത്തുനിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ചിന് പട്ടാമ്പി, ഓങ്ങല്ലൂര്‍, കുളപ്പുള്ളി എന്നിവിടങ്ങളിലാണ് സ്വീകരണം തീരുമാനിച്ചതെങ്കിലും വഴിനീളെ ആളുകള്‍ കാത്തുനിന്നിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി, പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ വരവേറ്റു.

രണധീരരുടെ സ്മൃതിമണ്ഡപങ്ങളില്‍ പൂക്കളര്‍പ്പിച്ച് യുവജനങ്ങള്‍ കടന്നുപോയപ്പോള്‍ ഓരോ പ്രദേശത്തിന്റെയും ഹൃദയം സ്പന്ദിച്ചു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ 1979ല്‍ കെഎസ്യുക്കാരുടെ കഠാരയില്‍ പിടഞ്ഞുവീണ പി കെ രാജന്റെ അമ്മ തേങ്ങലൊതുങ്ങാത്ത ഹൃദയത്തോടെയാണ് ജാഥാക്യാപ്റ്റന്മാരെ സ്വീകരിച്ചത്. സഹനസമരത്തിന്റെ ജ്വലിക്കുന്ന പ്രതീകമായ സൈമണ്‍ ബ്രിട്ടോ പട്ടാമ്പിയിലെ സ്വീകരണവേദിയെ ആവേശത്തിലാഴ്ത്തി. ഓങ്ങല്ലൂരില്‍ കലാമണ്ഡലം വിജയനാശാന്‍ യുവജനങ്ങളെ ആശീര്‍വദിക്കാനെത്തി. പൂക്കാവടിയും വര്‍ണക്കുടകളും കരിമരുന്നുപ്രയോഗവും നാടന്‍കലകളും സ്വീകരണത്തെ വര്‍ണാഭമാക്കി. ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി പി ദിവ്യ, പി വി അനിത, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജയദേവന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

0 comments:

യൂത്ത്‌ മാര്‍ച്ച്‌ - അഭിപ്രായങ്ങളും ആശംസകളും

"മനുഷ്യരുടെ മതവും വേഷവും വ്യത്യസ്ത്മാണെങ്കിലും മനുഷ്യര്‍ ഒരുജാതിയായത്കൊണ്ട്‌ പരസ്പരം വിവാഹവും പന്തിഭോജനവും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്ന്‌ എത്രയോ കാലം മുമ്പ്‌ ശ്രീനാരായണഗുരു പറഞ്ഞതാണ്‌. പക്ഷേ ജീര്‍ണിച്ച വിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിച്ച രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു. ജാതിരഹിതവും മതേതരവുമായ ഒരു സമൂഹത്തില്‍ മാത്രമേ ജനാധിപത്യത്തിന്‌ അതിണ്റ്റെ യഥാര്‍ഥ അര്‍ഥത്തില്‍ വളര്‍ന്നു വികസിക്കാനാവു . ഡി വൈ എഫ്‌ ഐ ഈ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി നടത്തുന്ന യൂത്ത്‌ മാര്‍ച്ച്‌ കേരളത്തിണ്റ്റെ ചരിത്രപരമായ ആവശ്യമാണ്‌."

വൈശാഖന്‍



"'ജാതി രഹിത സമൂഹം, മതനിരപേക്ഷ കേരളം' എന്ന ആശയമുയര്‍ത്തി ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിന്‌ അഭിവാദ്യങ്ങള്‍. മതത്തിനും ജാതിക്കും അതീതമായി മാനവസൌഹാര്‍ദ്ദം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ച്‌ വിജയിച്ച ഒരു പൂര്‍വ്വകാലം നമുക്കുണ്ട്‌. നവോത്ഥാന ഘട്ടത്തിണ്റ്റെ പരിണതിയായ ആ മൈത്രീ ഭാവത്തിന്‌ ഇന്നു മങ്ങലേല്‍ക്കുന്നുണ്ടോ എന്നു സംശയിക്കണം. ജൈവസംഋദ്ധി കൊണ്ടും സുഹൃദ്മനസ്സുകൊണ്ടും സമ്പന്നമായ കേരളമാണ്‌ ലോകത്തിനു മുന്നില്‍ മാതൃകാസ്ഥാനമായത്‌. കേരളത്തിണ്റ്റെ ആവാസവ്യവസ്ഥ എല്ലാ ജീവജാലങ്ങള്‍ക്കും സമ്പന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്‌. പുതുതലമുറയ്ക്കായി ഞങ്ങള്‍ കാത്തു സംരക്ഷിച്ച്‌ നല്‍കേണ്ടതുമാണത്‌. അത്‌ നഷ്ട്ടപ്പെടുമ്പോള്‍ തടയാനും പുനര്‍ നിര്‍മ്മിക്കാനും യുവാക്കള്‍ മുന്നോട്ട്‌ വരുന്നത്‌ കാണുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. ഡി വൈ എഫ്‌ ഐ യുടെ ഇത്തരം ക്രീയാത്മകവും സര്‍ഗ്ഗപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍വ്വ പിന്തുണയും ഭാവുകങ്ങളും നേരുന്നു."

ദേവകി നിലയങ്ങോട്‌
തൃശൂറ്‍



"കേരളത്തിലെ യുവാക്കള്‍ അതീവ ജാഗ്രതയോടെ ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ട സന്ദര്‍ഭമാണിത്‌. നവോത്ഥാനത്തിണ്റ്റെ ഭാഗമായി നമ്മുടെ സമൂഹം ഒരു പരിധിവരെയെങ്കിലും ഉപേക്ഷിച്ച ജാതി ചിന്തകളും അന്ധവിശ്വാസങ്ങളും കൂടുതല്‍ ശക്തിയോടെ തിരിച്ച്‌ വരുന്ന കാലമാണിത്‌. സമൂഹത്തില്‍ സാഹിത്യത്തിനും മറ്റു കലകള്‍ക്കുമുള്ള പ്രസക്തിയും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അരാഷ്ട്രീയവത്കരണത്തിണ്റ്റെ അപകടകരമായ ദു:സൂചനകള്‍ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ ശ്ക്തിയായി മുന്നോട്ട്‌ വരുന്നുണ്ട്‌. കേരളീയ നവോത്ഥാനത്തിനും ഇടതുപക്ഷചിന്തയുടെ ഫലമായുണ്ടായ സാമൂഹിക രാഷ്ട്രീയ അവബോധത്തിനും കാര്യമായ പോറലുകള്‍ ഏല്‍പിക്കാന്‍ കച്ചവടമുതലാളിത്തതിണ്റ്റെ ആഘോഷങ്ങള്‍ക്ക്‌ കഴിയുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിച്ചുകൂടാ. ഈ അവസരത്തില്‍ കേരളത്തിലെ യുവാക്കള്‍ കൂടുതല്‍ ജാഗരൂകരായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡടലങ്ങളില്‍ ഇടപെടേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിനെ ഏറെ പ്രതീക്ഷയോടെയാണ്‌ നോക്കി കാണുന്നത്‌. യൂത്ത്‌ മാര്‍ച്ചിന്‌ എല്ലാ ആശംസകളും നേരുന്നു"

ടി ഡി രാമകൃഷ്ണന്‍



" യുവത്വമേ യുവത്വമേ യുവത്വമേ
മനുഷ്യശക്തിതന്‍ പ്രഭാതവായുവാണു നീ
അഴുക്കിലാണ്ട ഭൂമിയില്‍
സുഗന്ധവാഹിയാക നീ
വിയര്‍ത്ത ജീവിതങ്ങളില്‍
തണുത്ത തൂവലാക നീ
തിരുത്തലാണു യൌവനം
വിടര്‍ത്തലാണു യൌവനം
എതിര്‍പ്പുമാണുയര്‍പ്പുമാണു-
ണര്‍ച്ചയാണു യൌവനം
യുവത്വമേ യുവത്വമേ യുവത്വമേ
പ്രപഞ്ച ശക്തിതന്‍ യഥാറ്‍ത്ഥ ജീവവേഗമേ
ഇരുട്ടിലാണ്ട നന്‍മയില്‍ വെളിച്ചമായ്‌ പതിക്കുക
സഹോദരത്വമെന്ന സത്യ ഗീതകം മുഴക്കുക
സമത്വമെന്ന സ്വപ്നമുള്ളില്‍ അമ്പുപോല്‍ തൊടുക്കുക
മര്‍ദ്ദിതര്‍ക്കു ഉയര്‍ത്തെണീക്കുവാന്‍ കരം കൊടുക്കുക
യുവത്വമേ യുവത്വമേ യുവത്വമേ
ഭൂമിയെ പുതയ്ക്കുവാന്‍ നയിക്കുവാന്‍ വിയര്‍ക്കുക "

റഫീക്ക്‌ അഹമ്മദ്‌



"ഡി വൈ എഫ്‌ ഐ യുടെ സമരജാഥ എല്ലാ പുതിയകാല കറുത്ത രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ ക്കുമെതിരെയാകുന്നു. എക്കാലത്തും മനുഷ്യപക്ഷത്തിണ്റ്റെ സമരമുഖങ്ങള്‍ക്ക്‌ മുന്നില്‍ നിന്നിട്ടുള്ള സി. പി. എം. അതിണ്റ്റെ യുവജനസംഘടനയും ഏറെ പ്രതീക്ഷയാണ്‌ ഇന്നത്തെ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഈ സമരജാഥയും ഏറെ പ്രതീക്ഷയും പ്രത്യാശയും കേരളത്തിലെ സാംസ്കാരിക ലോകത്തിനും ജനങ്ങള്‍ക്കും നല്‍കുന്നു. മണ്‍മറഞ്ഞ നമ്മുടെ മഹാത്യാഗികളായ മഹാന്‍മാര്‍ ചെയ്ത സമരമാര്‍ഗ്ഗങ്ങള്‍ ഡി വൈ എഫ്‌ ഐ യുടെ ഈ സമരജാഥയെ അനുസ്മരിപ്പിക്കുന്നു"
എല്ലാവിധ ആശംസകളും
സെബാസ്റ്റ്യന്‍
(കവി)



"നവോത്ഥാന കേരളം വീണ്ടും ഭ്രാന്താലയമാവുകയാണ്‌. ഇരുട്ടിണ്റ്റെ കോട്ടവാതിലുകള്‍ ജീവിതസമരം കൊണ്ട്‌ മുട്ടിതുറന്ന്‌ വെളിച്ചത്തിണ്റ്റെ ഒറ്റയടിപ്പാതകള്‍ തീര്‍ക്കാന്‍ കേരളത്തിലെ പൊരുതുന്ന യുവജനപ്രസ്ത്ഥാനം ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിന്‌ അഭിവാദ്യങ്ങള്‍. മാര്‍ച്ചിണ്റ്റെ സന്ദേശങ്ങള്‍ കേരള സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കട്ടെ."

ഏങ്ങണ്ടിയൂറ്‍ ചന്ദ്രശേഖരന്‍
(കവി)



0 comments: