2013, ജനുവരി 20, ഞായറാഴ്‌ച

ചരിത്രം ഓര്‍മിപ്പിച്ച് സ്വീകരണങ്ങള്‍

ഒരു നാടിന്റെ ചരിത്രം ഓര്‍മിപ്പിച്ചും നേരിടുന്ന ഭീഷണികളെ തുറന്നുകാട്ടിയും ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് പര്യടനം. ചരിത്രമെഴുതിയ മഹത്ജന്മങ്ങളെപ്പോലും പിടിച്ചടക്കുകയും ജാതീയതയുടെയും വര്‍ഗീയതയുടെയും വിലകുറഞ്ഞ അടയാളങ്ങളാക്കി മാറ്റുകയും ചെയ്യുന്നതിനെ തുറന്നു കാണിക്കുന്നവയാണ് സ്വീകരണയോഗങ്ങളിലെ പ്രസംഗങ്ങള്‍. ചരിത്രത്തിലെ തീക്ഷ്ണമായ നവോത്ഥാന സമരങ്ങളെ പ്രഭാഷകര്‍ ഓര്‍ത്തെടുക്കുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം പോലെ കേരളീയ നവോത്ഥാനത്തിന്റെ വഴികളില്‍ തീപടര്‍ത്തിയ വചനങ്ങള്‍ എപ്രകാരം പുതിയകാലത്ത് സങ്കുചിതത്വത്തിന്റെ അടയാളവാക്യങ്ങളാക്കുന്നുവെന്ന് അവര്‍ വെളിവാക്കുന്നു. സാംസ്കാരിക ജില്ലയുടെ വഴിത്താരകളില്‍ ആവേശോജ്വലമായ സ്വീകരണമാണ് ജാഥയുടെ രണ്ടാം ദിവസം മാര്‍ച്ചിന് നല്‍കിയത്. രാവിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. അത്താണിയിലെ ആദ്യ സ്വീകരണകേന്ദ്രത്തിലേക്ക് കുറ്റ്യേങ്കാവ് റോഡില്‍നിന്നും നൂറുകണക്കിന് യുവാക്കള്‍ ആഘോഷമായാണ് ജാഥയെ വരവേറ്റത്. കൈരളി മാമ്പഴം റിയാലിറ്റി ഷോ ജേതാവ് വര്‍ഷയുടെ കവിതയോടെയാണ് യോഗം ആരംഭിച്ചത്. എം ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. വി മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു. തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറില്‍ എ എസ് കുട്ടി അധ്യക്ഷനായി. ഐ ബി സന്തോഷ് സ്വാഗതം പറഞ്ഞു. വിയ്യൂരില്‍ സുകുമാര്‍ അഴീക്കോട് നഗറില്‍ എം പി പ്രദീപ് അധ്യക്ഷനായി. എന്‍ ആര്‍ ഗ്രാമപ്രകാശ് സംസാരിച്ചു. ടി ആര്‍ ഹിരണ്‍ സ്വാഗതവും പി എസ് സുമേഷ് നന്ദിയും പറഞ്ഞു. തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ നടന്ന സ്വീകരണസമാപന യോഗം പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ ഷാജന്‍ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍ സംസാരിച്ചു. എഐവൈഎഫിന്റെ ഉപഹാരം ജാഥാ നേതാക്കളായ ടി വി രാജേഷിനും എം സ്വരാജിനും കൈമാറി. മാര്‍ച്ചിനോടനുബന്ധമായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലേയും ചിത്രരചനാ മത്സരത്തിലേയും വിജയികള്‍ക്ക് വി കെ ശ്രീരാമന്‍ സമ്മാനങ്ങള്‍ നല്‍കി. ജാഥാംഗങ്ങള്‍ക്ക് ജില്ലാകമ്മിറ്റിയുടെ ഉപഹാരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് സമ്മാനിച്ചു. രക്തസാക്ഷി കെ ആര്‍ തോമസിന്റെ സഹോദരന്‍ കെ ആര്‍ ആന്റോ സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ് സ്വാഗതവും അനൂപ് ഡേവിസ് കാട നന്ദിയും പറഞ്ഞു.

0 comments: