2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

ജാതി സംഘടനകള്‍ നില തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം: സ. പിണറായി വിജയന്‍

എംഎല്‍എമാരെയും മന്ത്രിമാരെയും നിശ്ചയിക്കാന്‍ അധികാരമുള്ളവരായി ജാതിസംഘടനകള്‍ നടക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജാതി സംഘടനകള്‍ സ്വന്തം നില തിരിച്ചറിഞ്ഞ് അവരവരുടെ മേഖലകളില്‍ പ്രവര്‍ത്തിക്കണം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ നവോത്ഥാനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

തങ്ങളുടെ നാവിന്മേലാണ് എല്ലാ കാര്യവും നിലനില്‍ക്കുന്നതെന്ന ധാരണ ജാതി സംഘടനകള്‍ക്ക് വേണ്ട. ഓരോ സംഘടനയ്ക്കും അതിന്റെ മേഖലയുണ്ട്. അതിന്റെ പരിധി വിടരുത്. സകല രാഷ്ട്രീയകാര്യങ്ങളും നിര്‍വഹിക്കാനുള്ള ഒരധികാരവും നിങ്ങള്‍ക്കില്ല. അങ്ങനെയായാല്‍ തന്നെ ആരും അത് അംഗീകരിക്കില്ലെന്നും മനസ്സിലാക്കണം. ജാതി സംഘടനകളുടെ തിട്ടൂരമനുസരിക്കാന്‍ സിപിഐ എമ്മിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ പ്രസിഡന്റിനെ സ്ഥാനാര്‍ഥിയാക്കിയത് തങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടാണെന്ന് ഒരു ജാതി സംഘടന പറയുന്ന പരിഹാസ്യമായ അവസ്ഥവരെയുണ്ടായി. കെപിസിസി പ്രസിഡന്റ് അതിനെ ചോദ്യംചെയ്യാന്‍ തയ്യാറായില്ല. യുഡിഎഫ് അധികാരത്തില്‍ വന്ന് ന്യൂനപക്ഷ സമുദായക്കാരന്‍ മുഖ്യമന്ത്രിയായാല്‍, താക്കോല്‍സ്ഥാനത്ത് ഭൂരിപക്ഷ സമുദായക്കാരനാകുമെന്ന് വ്യവസ്ഥയുണ്ടെന്നാണ് ജാതിസംഘടന പറയുന്നത്. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും എന്‍എസ്എസ് പറയുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ധര്‍മമൊന്നും നിര്‍വഹിക്കാനില്ലാത്ത ജാതി സംഘടനകള്‍ക്ക് മുന്നില്‍ വലതുപക്ഷം സാഷ്ടാംഗപ്രണാമം നടത്തുകയാണ്. ശ്രീനാരായണധര്‍മം പരിപാലിക്കേണ്ട&്യമരൗലേ;എസ്എന്‍ഡിപി യോഗത്തെ ഒരു ജാതിയുടെ സ്ഥാപനമാക്കി മാറ്റാനുള്ള നീക്കം ഗുരു തത്വങ്ങളോടു കാട്ടുന്ന അനീതിയാണ്. അനാചാരങ്ങള്‍ അവസാനിപ്പിക്കാനാണ് ഗുരുവിന്റെ കാലത്ത് സമ്മേളനങ്ങള്‍ നടത്തിയത്. എന്നാല്‍, ഉപേക്ഷിക്കപ്പെട്ട അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. നവോത്ഥാനായകര്‍ എന്തിനു വേണ്ടിയാണോ നിലകൊണ്ടത് അതില്‍ നിന്ന് സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകുന്നു. ജാതി മതശക്തികളെ പ്രീണിപ്പിക്കാനാണ് വലതുപക്ഷം എല്ലാക്കാലത്തും ശ്രമിച്ചത്. ബഹുജന പിന്തുണയിലെ കുറവുനികത്താന്‍ ജാതിമത ശക്തികളെ വ്യാപകമായി അവര്‍ ഉപയോഗിച്ചു. ഇതിന്റെ ഫലമായാണ് ജാതിമതശക്തികള്‍ ശക്തിപ്പെട്ടതെന്നും പിണറായി പറഞ്ഞു.

0 comments:

സ്ത്രീകള്‍ക്കെതിരായ ആക്രമമണങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുക: ഏഴാച്ചേരി രാമചന്ദ്രന്‍

ജാതിരഹിത സമൂഹത്തിനും മതനിരപേക്ഷ കേരളത്തിനുമായി വീറുറ്റ പോരാട്ടത്തിനിറങ്ങിയ ഡിവൈഎഫ്ഐ ഇനി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണമെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇക്കാലത്ത് അതിനെതിരായി ശക്തമായി രംഗത്തിറങ്ങാന്‍ ഡിവൈഎഫ്ഐ പോലുള്ള കരുത്തുറ്റ യുവജന പ്രസ്ഥാനത്തിനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

0 comments:

സാമുദായിക സംഘടനകള്‍ ജനാധിപത്യത്തിന് ഭീഷണി: അഭോയ് മുഖര്‍ജി

നവോത്ഥാന നായകര്‍ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും ഭരണാധികാരികളെയും നിശ്ചയിക്കുംവിധം സാമുദായിക സംഘടനകള്‍ വളരുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖര്‍ജി പറഞ്ഞു. കേവലം വോട്ടിനുവേണ്ടി സമുദായ സംഘടനകളെ പ്രീണിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സാമുദായിക സംഘടനകളുടെ ശിഥില തന്ത്രങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന ഡിവൈഎഫ്ഐ സംസ്ഥാന ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

0 comments:

സാമുദായികശക്തികള്‍ക്ക് താക്കീത്: പ്രഭാവര്‍മ

നവോത്ഥാന മൂല്യങ്ങളെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ജാതീയ, സാമുദായിക സംഘടനകള്‍ക്കുള്ള ശക്തമായ മറുപടിയാണ് ഡിവൈഎഫ്ഐയുടെ യൂത്ത് മാര്‍ച്ചെന്ന് കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ പറഞ്ഞു. യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴി നടക്കാനും മാറു മറയ്ക്കാനും അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ ആരാധന നടത്താനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയില്‍നിന്ന് കേരളത്തെ മാറ്റിയെടുത്തത് നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. ഇപ്പോള്‍ നവോത്ഥാന, ഇടതുപക്ഷ മൂല്യങ്ങളെ ശിഥിലമാക്കാനുള്ള സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ജാതീയവും സാമുദായികവുമായ ഇത്തരം വേര്‍തിരിവുകള്‍ക്കെതിരായ സന്ദേശമാണ് ഡിവൈഎഫ്ഐ ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

0 comments:

യൂത്ത് മാര്‍ച്ചിന് പ്രൗഢോജ്വല സമാപനം

തമസ്സിന്റെ ശക്തികളില്‍നിന്ന് രണ്ടാം നവോത്ഥാനത്തിലേക്ക് കേരളത്തെ ഉണര്‍ത്തി നവോത്ഥാനജ്വാല. നാടിനെ ജാതിമത ശക്തികള്‍ക്കുമുന്നില്‍ അടിയറ വയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരമ്പിയാര്‍ത്ത യുവത നവോത്ഥാനപ്രതിജ്ഞയെടുത്തപ്പോള്‍ അത് കേരളം ഒരേ മനസ്സോടെ ഏറ്റുവാങ്ങി. "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി നടത്തിയ യൂത്ത്മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പുത്തരിക്കണ്ടം മൈതാനിയിലെ വിവേകാനന്ദ നഗറില്‍ നവോത്ഥാനസദസ്സും പ്രതിജ്ഞയും ജ്വാല തെളിക്കലും.

നവോത്ഥാനകേരളത്തിന്റെ സാംസ്കാരികപൈതൃകം വീണ്ടെടുക്കാന്‍ യുവജനലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ അനന്തപുരി ശുഭ്രസാഗരമായി. ജാതിക്കോമരങ്ങളുടെയും ആള്‍ദൈവങ്ങളുടെയും തടവറയിലേക്ക് യുവാക്കളെ തളച്ചിടാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്ന് നവോത്ഥാനറാലിയില്‍ ഒഴുകിയെത്തിയവര്‍ പ്രഖ്യാപിച്ചു. ഭാഷാ സംസ്കാര സംഗമഭൂമിയായ കാസര്‍കോട്ടുനിന്ന് 32 നാള്‍ മുമ്പ് ആരംഭിച്ച് കേരളത്തിന്റെ സമസ്തമേഖലകള്‍ക്കും ഊര്‍ജം പകര്‍ന്ന യൂത്ത്മാര്‍ച്ച് അനന്തപുരിയില്‍ സമാപിച്ചപ്പോള്‍ അത് വരുംനാളുകളിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും കരുത്തും പകരുന്നതായി.

വലതുപക്ഷ മാധ്യമങ്ങളുടെ തമസ്കരണത്തിനിടയിലും കേരളത്തിന്റെ നഗര-ഗ്രാമമേഖലകളെയാകെ നന്മയിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം കൂടിയായി യൂത്ത്മാര്‍ച്ച്. വര്‍ഗീയ- വിഭാഗീയശക്തികള്‍ക്കും ജാതി-മതഭ്രാന്തന്മാര്‍ക്കും മലയാളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചാണ് യുവലക്ഷങ്ങള്‍ പുത്തരിക്കണ്ടത്തേക്ക് ഒഴുകിയെത്തിയത്. കേരളത്തെ വീണ്ടും ഉച്ചനീചത്വങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ഗൂഢശക്തികളെ തല പൊക്കാന്‍ അനുവദിക്കില്ലെന്ന ആഹ്വാനവുമായാണ് വിപ്ലവത്തിന്റെ വഴിവിളക്കായി യുവജനങ്ങള്‍ പ്രതിജ്ഞയെടുത്തത്.

മൂന്നര മണിക്കൂര്‍ തിരുവനന്തപുരം നഗരവീഥികളെ വെള്ളക്കടലാക്കിയാണ് യൂത്ത്മാര്‍ച്ച് സമാപിച്ചത്. കലാരൂപങ്ങളുംഫ്ളോട്ടുകളും മാര്‍ച്ചില്‍ അണിനിരന്നു. വിവേകാനന്ദ നഗറില്‍ നടന്ന സമാപനസമ്മേളനം സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ നവോത്ഥാനജ്വാല തെളിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുരുകന്‍ കാട്ടാക്കട രക്തസാക്ഷി എന്ന കവിത ചൊല്ലി. ഡിവൈഎഫ്ഐ നേതാക്കളായ അഭോയ് മുഖര്‍ജി, ടി വി രാജേഷ് എംഎല്‍എ, പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു.

0 comments:

സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായി സമാപനറാലി

യൂത്ത്മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന നവോത്ഥാനറാലി സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായി. തെയ്യവും തിറയും കാവടിയും ശിങ്കാരിമേളവുമെല്ലാം ഒത്തുചേര്‍ന്ന റാലി അനന്തപുരിക്ക് പുതിയ അനുഭവമായി. പാളയം ഏരിയയിലെ പ്രവര്‍ത്തകരാണ് കാവടിമേളം, തെയ്യം, തിറ എന്നിവ അവതരിപ്പിച്ചത്. ദഫ്മുട്ട്, കോല്‍ക്കളി എന്നിവയും വിവിധ ഏരിയകളില്‍ നിന്നുള്ളവര്‍ ഒരുക്കി. സൈക്കിള്‍ അഭ്യാസം, പിഞ്ചുകുട്ടികളുടെ റോളര്‍ സ്കേറ്റിങ് എന്നിവയും റാലിയില്‍ വേറിട്ടുനിന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മിക്ക ഏരിയകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. മുത്തുക്കുടയും നവോത്ഥാനായകരുടെ ഛായാചിത്രവും ഏന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. പൂവച്ചല്‍ ലോക്കലില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കേരളം ഇന്നലെകളിലൂടെ എന്ന പേരില്‍ ഡോക്യുമെന്ററിയുമായാണ് റാലിയില്‍ പങ്കെടുത്തത്. മാറനല്ലൂരിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യവും വേറിട്ടുനിന്നു. അയിത്തത്തിനെതിരെ കേരളവും നവോത്ഥാനായകരും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രക്ഷോഭവും ദൃശ്യത്തില്‍ അവതരിപ്പിച്ചു. നവോത്ഥാനസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു കലാരൂപങ്ങള്‍. പൊതുസമ്മേളനത്തിനു മുമ്പ് നെയ്യാറ്റിന്‍കര സംഘശക്തി പ്രവര്‍ത്തകര്‍ വിപ്ലവഗാനമേള അവതരിപ്പിച്ചു. നെടുമങ്ങാട് ഗുരുകൃപ ചെണ്ടമേള സംഘത്തിലെ 10 സ്ത്രീകളടക്കം 18 പേരും പേരൂര്‍ക്കട മണ്ണാമ്മൂല പുലരി സംഘത്തിലെ എട്ടു സ്ത്രീകളടക്കം 21 പേരും അവതരിപ്പിച്ച ശിങ്കാരിമേളം സമാപനസമ്മേളനത്തിന് എത്തിയവരുടെ മനം കവര്‍ന്നു. ഗതാഗതതടസ്സമുണ്ടാക്കാത, ചിട്ടയോടെയായിരുന്നു പതിനായിരങ്ങള്‍ അണിനിരന്ന റാലി നടന്നത്. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് റാലി അടിവച്ചുനീങ്ങിയത്. തികഞ്ഞ അച്ചടക്കത്തോടെ നീങ്ങിയ റാലി പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രശംസയ്ക്ക് പാത്രമായി.

0 comments:

യുവതയുടെ മഹാപ്രവാഹം

ജാതിമതശക്തികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി യുവതയുടെ മഹാപ്രവാഹം. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത്മാര്‍ച്ചിന്റെ സമാപനസമ്മേളനം അനന്തപുരിയുടെ പ്രക്ഷോഭചരിത്രത്തില്‍ പുത്തനേടായി. അണമുറിയാതെ യുവജനങ്ങള്‍ മുദ്രാവാക്യവും വിപ്ലവഗാനങ്ങളുമായി ഒഴുകിയെത്തി. നവോത്ഥാനത്തിന്റെ സന്ദേശമുയര്‍ത്തിയുള്ള ഫ്ളോട്ടുകളും കലാരൂപങ്ങളും റാലിക്ക് മിഴിവേകി. 32 നാള്‍ കേരളത്തിന്റെ ഗ്രാമ-നഗരമേഖലകളിലാകെ നവോത്ഥാനസന്ദേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചാണ് യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടത്തെ വിവേകാനന്ദനഗറില്‍ സമാപിച്ചത്. ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വരുംനാളുകളില്‍ നടക്കുന്ന പ്രക്ഷോഭത്തിന് കരുത്തും ഊര്‍ജവും പകരുമെന്ന് മാര്‍ച്ചില്‍ അണിനിരന്ന യുവജനങ്ങള്‍ പ്രഖ്യാപിച്ചു. കാസര്‍കോട്ടു നിന്ന് ജനുവരി നാലിന് ആരംഭിച്ച യൂത്ത്മാര്‍ച്ച് 750 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയാണ് അനന്തപുരിയില്‍ എത്തിയത്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി, വക്കം ഖാദര്‍, പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍, മദര്‍ തെരേസ എന്നിവരുടെ ഛായാചിത്രങ്ങളും ഏന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. ബാന്റ്, ചെണ്ടമേളം, സൈക്കിള്‍ അഭ്യാസം, റോളര്‍ സ്കേറ്റിങ്, കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, കാവടി, തെയ്യം എന്നിവ റാലിയില്‍ അണിനിരന്നു. പട്ടം ജങ്ഷനില്‍ നിന്നാണ് നവോത്ഥാനറാലി ആരംഭിച്ചത്. നഗരത്തിന്റെ വിവിധഭാഗങ്ങളിലൂടെ ഒഴുകിയെത്തിയ പ്രകടനം മൂന്നരമണിക്കൂറോളം നീണ്ടു. നവോത്ഥാനപ്രതിജ്ഞ ആരംഭിച്ചപ്പോഴും റാലിയുടെ പിന്‍നിര സമാപന സമ്മേളനഗരിയായ പുത്തരിക്കണ്ടം മൈതാനത്ത് എത്തിയിരുന്നില്ല. സമാപനസമ്മേളനത്തിനു മുന്നോടിയായി വിപ്ലവഗാനമേളയും ഉണ്ടായി. വിവേകാനന്ദനഗറില്‍ നടന്ന സമാപനസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ നവോത്ഥാനജ്വാല തെളിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുരുകന്‍ കാട്ടാക്കട രക്തസാക്ഷി എന്ന കവിത ചൊല്ലി. ഡിവൈഎഫ്ഐ നേതാക്കളായ അഭോയ് മുഖര്‍ജി, ടി വി രാജേഷ് എംഎല്‍എ, കവികളായ പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, കെ എന്‍ ബാലഗോപാല്‍ എംപി, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, എ പ്രദീപ്കുമാര്‍ എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍, എം വിജയകുമാര്‍, മേയര്‍ കെ ചന്ദ്രിക, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റാലിക്കും പൊതുസമ്മേളനത്തിനും ഡിവൈഎഫ്ഐ നേതാക്കളായ പി സന്തോഷ്, എ എന്‍ ഷംസീര്‍, പി പി ദിവ്യ, ടി വി അനിത, മുഹമ്മദ്റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 comments:

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

നഗരത്തില്‍ ഗതാഗത ക്രമീകരണം

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിനോടനുബന്ധിച്ച് നഗരത്തില്‍ തിങ്കളാഴ്ച പകല്‍ രണ്ടുമുതല്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പേരൂര്‍ക്കട ഭാഗത്തുനിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്-മേട്ടുക്കട-തമ്പാനൂര്‍ ഫ്ളൈഓവര്‍-പൊന്നറ പാര്‍ക്ക് വഴിയും പേരൂര്‍ക്കട ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്-സാനഡു-തൈക്കാട്-തമ്പാനൂര്‍ ഫ്ളൈഓവര്‍-കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴിയും പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-കിള്ളിപ്പാലം-തമ്പാനൂര്‍ ഫ്ളൈ ഓവര്‍-തൈക്കാട്-സാനഡു-വഴുതക്കാട്-വെള്ളയമ്പലം വഴിയും തമ്പാനൂര്‍ ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-അരിസ്റ്റോ ജങ്ഷന്‍-മോഡല്‍ സ്കൂള്‍ ജങ്ഷന്‍-ബേക്കറി ജങ്ഷന്‍-വഴുതക്കാട്-വെള്ളയമ്പലം വഴിയും പോകണം. തമ്പാനൂര്‍ ഭാഗത്തുനിന്ന് എംസി റോഡിലേക്കും എന്‍എച്ച് റോഡിലേക്കും പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-അരിസ്റ്റോ ജങ്ഷന്‍-മോഡല്‍ സ്കൂള്‍-പനവിള-ഫ്ളൈഓവര്‍-അണ്ടര്‍പാസേജ്-ആശാന്‍സ്ക്വയര്‍-ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍-പാറ്റൂര്‍-പേട്ട-ചാക്ക-ബൈപാസ്-കഴക്കൂട്ടം വഴിയോ പേട്ട-കണ്ണമ്മൂല-മെഡിക്കല്‍ കോളേജ്-ഉള്ളൂര്‍ വഴിയോ ബേക്കറി-വഴുതക്കാട്-വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-പട്ടം വഴിയോ പോകണം. എംസി റോഡില്‍നിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണ്ണന്തല-കുടപ്പനക്കുന്ന്-പേരൂര്‍ക്കട-വെള്ളയമ്പലം-വഴുതക്കാട്-സാനഡു-പനവിള-മോഡല്‍സ്കൂള്‍-അരിസ്റ്റോ ജങ്ഷന്‍ വഴിയും പോകണം. എന്‍എച്ച് റോഡില്‍നിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കേശവദാസപുരം-പട്ടം-കവടിയാര്‍-വെള്ളയമ്പലം-സാനഡു-പനവിള-മോഡല്‍ സ്കൂള്‍-അരിസ്റ്റോ ജങ്ഷന്‍ വഴിയും എന്‍എച്ച് റോഡില്‍ കഴക്കൂട്ടം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടം-മുക്കോല-ചാക്ക-ഈഞ്ചയ്ക്കല്‍-പടിഞ്ഞാറേകോട്ട വഴിയും പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് പാപ്പനംകോട്, നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-കിള്ളിപ്പാലം-കരമന വഴിയും തമ്പാനൂര്‍ ഭാഗത്തുനിന്ന് പാപ്പനംകോട്, നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൊന്നറപാര്‍ക്ക്-തമ്പാനൂര്‍ ഫ്ളൈഓവര്‍-കിള്ളിപ്പാലം-കരമന വഴിയും പോകേണ്ടതാണ്.സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്ന വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം പേട്ട വഴി ചാക്ക ബൈപാസില്‍ പാര്‍ക്കു ചെയ്യണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

0 comments:

നവോത്ഥാന സദസ്സില്‍ ലക്ഷം പേര്‍ അണിനിരക്കും

"ജാതിരഹിത കേരളം, മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഒരു ലക്ഷത്തോളം യുവജനങ്ങള്‍ അണിനിരക്കുന്ന മഹാപ്രകടനത്തോടെയാണ് സമാപനസമ്മേളനം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമാപനത്തോടനുബന്ധിച്ച് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിലെ വിവേകാനന്ദ നഗറില്‍ നടക്കുന്ന നവോത്ഥാന സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, യുവജനങ്ങളും ബഹുജനങ്ങളും നവോത്ഥാനപ്രതിജ്ഞയെടുക്കും. സമാപനസമ്മേളനത്തിന് മുന്നോടിയായി പട്ടം ജങ്ഷനില്‍നിന്ന് നവോത്ഥാനറാലി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ 18 ഏരിയകളില്‍നിന്ന് ഒരുലക്ഷത്തോളം പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. നവോത്ഥാനസന്ദേശമുയര്‍ത്തിയുള്ള ഫ്ളോട്ടുകള്‍, വാദ്യോപകരണങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയും റാലിയില്‍ ഉണ്ടാകും.

സമാപനസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി, സെക്രട്ടറി അഭോയ് മുഖര്‍ജി, ചലച്ചിത്രനടന്‍ സുരേഷ്ഗോപി, ചലച്ചിത്രസംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ടി കെ രാജീവ്കുമാര്‍, എഴുത്തുകാരായ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ, ജാഥാലീഡര്‍മാരായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് തുടങ്ങിയവര്‍ സംബന്ധിക്കും. മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ജനുവരി നാലിന് കാസര്‍കോട്ടുനിന്നാണ് ടി വി രാജേഷും എം സ്വരാജും നയിച്ച യൂത്ത്മാര്‍ച്ചിന് തുടക്കമായത്. 12 ജില്ലകളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് യൂത്ത്മാര്‍ച്ച് തിങ്കളാഴ്ച സമാപിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, വൈസ് പ്രസിഡന്റ് എസ് പി ദീപക്, ജില്ലാപ്രസിഡന്റ് ബി ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

0 comments:

മാനവസ്നേഹസന്ദേശവുമായി യൂത്ത് മാര്‍ച്ച് ജില്ലയില്‍

മാനവസ്നേഹത്തിന്റെ സന്ദേശവും ജാതിമതചിന്തയിലൂടെ നാടിനെ ഇരുട്ടിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാട്ടത്തിന്റെ പുത്തനേട് തീര്‍ക്കണമെന്ന ആഹ്വാനവുമായി യൂത്ത്മാര്‍ച്ച് തിരുവനന്തപുരം ജില്ലയില്‍. "ജാതിരഹിതസമൂഹം, മതനിരപേക്ഷകേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ നയിക്കുന്ന ജാഥ ശനിയാഴ്ച പകലാണ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചത്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെയും ലോകോത്തര ചിത്രകാരന്‍ രാജാ രവിവര്‍മയുടെയും ജന്മഭൂമിയായ വര്‍ക്കലയിലും കിളിമാനൂരിലും ,നാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റ ശിവഗിരിയിലും മണ്ണിനും നിലനില്‍പ്പിനുംവേണ്ടി അടിയാളരുടെ നിലയ്ക്കാത്ത പോരാട്ടം തീര്‍ത്ത ആറ്റിങ്ങല്‍കലാപത്തിന്റെ നാട്ടിലും യൂത്ത്മാര്‍ച്ചിന് അത്യാവേശകരമായ വരവേല്‍പ്പ് ലഭിച്ചു. ചുട്ടുപൊള്ളുന്ന വെയിലിനെപ്പോലും കൂസാതെ നാടും നഗരവും മാര്‍ച്ചിന് പിന്തുണയുമായി ഒഴുകിയെത്തി. യൂത്ത്മാര്‍ച്ചും സ്വീകരണങ്ങളും കാണാന്‍ റോഡിനിരുവശവും ആബാലവൃദ്ധം തടിച്ചുകൂയിടത്തും മാര്‍ച്ചിന് വരവേല്‍പ്പ്. ആദ്യസ്വീകരണകേന്ദ്രംമുതല്‍ സമാപനകേന്ദ്രംവരെ നൂറുകണക്കിന് ബൈക്കുകളും മാര്‍ച്ചിന് അകമ്പടി സേവിച്ചു. വെള്ളിയാഴ്ച കൊല്ലം ജില്ലയിലെ സ്വീകരണം പൂര്‍ത്തിയാക്കിയ യൂത്ത്മാര്‍ച്ചിനെ ശനിയാഴ്ച പകല്‍ പത്തോടെ അതിര്‍ത്തിയായ കടമ്പോട്ടുകോണത്തുവച്ച് ആയിരക്കണക്കിന് യുവജനങ്ങളും സംഘാടകസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലയിലേക്ക് എതിരേറ്റു. അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖര്‍ജിയും മാര്‍ച്ചില്‍ ഇവിടെവച്ച് അണിചേര്‍ന്നു. പാരിപ്പള്ളിയില്‍നിന്ന് എത്തിയ യുവജനപോരാളികളെ ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും ഷാള്‍ പുതപ്പിച്ചുമാണ് വരവേറ്റത്. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, എ സമ്പത്ത് എംപി, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ബി സത്യന്‍, സംഘാടകസമിതി നേതാക്കളായ വി കെ മധു, ജയന്‍ബാബു, കെ സി വിക്രമന്‍, ജി രാജു, ബി പി മുരളി, ചെറ്റച്ചല്‍ സഹദേവന്‍, ഡിവൈഎഫ്ഐ നേതാക്കളായ എസ് പി ദീപക്, ബി ബിജു, പി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലേക്ക് ആനയിച്ചത്. ഇവിടെനിന്ന് 2000 വൈറ്റ് വളന്റിയര്‍മാര്‍ ജാഥയെ അനുധാവനംചെയ്തു. കല്ലമ്പലത്ത് വര്‍ക്കല, കിളിമാനൂര്‍ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സ്വീകരണത്തിനെത്തി. സ്വീകരണയോഗം ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി അഭോയ് മുഖര്‍ജി ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ മടവൂര്‍ അനില്‍ അധ്യക്ഷനായി. അന്ധരുടെ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗം മനീഷിനെ ചടങ്ങില്‍ ആദരിച്ചു. അഭോയ് മുഖര്‍ജി ഉപഹാരം നല്‍കി. ആറ്റിങ്ങലില്‍ ആവേശം നിറഞ്ഞ അന്തരീക്ഷത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. സമാപനവേദിയായ മാമത്തെ സക്കീര്‍നഗറില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. അനശ്വര രക്തസാക്ഷി സക്കീറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് നേതാക്കള്‍ വേദിയിലെത്തിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാനും സിപിഐ എം ഏരിയ സെക്രട്ടറിയുമായ ആര്‍ രാമു അധ്യക്ഷനായി. ജാഥാംഗങ്ങളായ എം സ്വരാജ്, ടി വി രാജേഷ്, കെ എസ് സുനില്‍കുമാര്‍, ദീപ, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, എ സമ്പത്ത് എംപി, ബി സത്യന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ എസ് കുമാരി, ഡിവൈഎഫ്ഐ നേതാക്കളായ ബി ബിജു, എസ് പി ദീപക്, എസ് സുനില്‍കുമാര്‍, ആര്‍ എസ് അനൂപ്, എം നവാസ് എന്നിവര്‍ സംസാരിച്ചു.

0 comments:

യൂത്ത് മാര്‍ച്ച് ഇന്ന് ജില്ലയില്‍

ജാതി രഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ നയിക്കുന്ന യൂത്ത് മാര്‍ച്ച് ശനിയാഴ്ച ജില്ലയില്‍ പര്യടനം നടത്തും. മാര്‍ച്ചിന് രാവിലെ ഒമ്പതിന് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് വരവേല്‍പ്പ് നല്‍കും. രണ്ടായിരം വൈറ്റ് വാളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ജാഥയെ കല്ലമ്പലത്ത് എത്തിക്കും. പകല്‍ 12 ന് പൊതുസമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് ആറ്റിങ്ങല്‍ മാമത്ത് ജാഥ എത്തിച്ചേരും. പൊതുസമ്മേളനം പി രാജീവ് എംപി ഉദ്ഘാടനംചെയ്യും. തിങ്കളാഴ്ച പട്ടം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന യൂത്ത് മാര്‍ച്ച് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.തുടര്‍ന്നു നടക്കുന്ന നവോത്ഥാന സദസ്സ് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

0 comments:

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് ഇന്ന് തലസ്ഥാനജില്ലയില്‍; സമാപനം തിങ്കളാഴ്ച

മതനിരപേക്ഷതയുടെ മഹാസന്ദേശമുയര്‍ത്തി കാസര്‍കോട്ട് നിന്നാരംഭിച്ച ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് ശനിയാഴ്ച തലസ്ഥാന ജില്ലയിലെത്തും. തിങ്കളാഴ്ച ഒരുലക്ഷം പേര്‍ അണിനിരക്കുന്ന മഹാറാലിയോടെ യൂത്ത്മാര്‍ച്ച് സമാപിക്കും. റാലിയെ തുടര്‍ന്ന് നടക്കുന്ന നവോത്ഥാനസദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന ജാഥ ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് വന്‍വരവേല്‍പ്പ് നല്‍കും. കൊല്ലം ജില്ലയില്‍ നിന്ന് എത്തുന്ന ജാഥയ്ക്ക് വരവേല്‍പ്പ് നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംഘാടകസമിതിയുടെയും ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണപരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. 2000 വൈറ്റ് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ജാഥയെ കല്ലമ്പലത്ത് പ്രത്യേകം തയ്യാറാക്കിയ ശ്രീനാരായണഗുരുനഗറിലേക്ക് ആനയിക്കും. പകല്‍ 12ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. രാഷ്ട്രീയ, സാമൂഹ്യ, സാസ്കാരിക, സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ജാഥാംഗങ്ങള്‍ ശിവഗിരിയില്‍ നവോത്ഥാന മതേതരസന്ദേശമുയര്‍ത്തി വൃക്ഷത്തൈ നടും. പകല്‍ 3.30ന് ജാഥ പുനരാരംഭിക്കും. വൈകിട്ട് അഞ്ചിന് ആറ്റിങ്ങല്‍ മാമത്ത് വക്കം ഖാദര്‍നഗറില്‍ ജാഥ എത്തിച്ചേരും. ഇവിടെ പൊതുസമ്മേളനം പി രാജീവ് എംപി ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ജാഥയ്ക്ക് സ്വീകരണം നല്‍കും. കലാപരിപാടികള്‍, കവിയരങ്ങ് തുടങ്ങിയവയും നടക്കും. തിങ്കളാഴ്ച പകല്‍ മൂന്നിന് പട്ടം ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യൂത്ത്മാര്‍ച്ചില്‍ ഒരുലക്ഷം യുവജനങ്ങള്‍ അണിനിരക്കും. ഫ്ളോട്ടുകള്‍, വാദ്യോപകരണങ്ങള്‍, കാലാരൂപങ്ങള്‍ തുടങ്ങിയവ മാര്‍ച്ചിന് മിഴിവേകും. തുടര്‍ന്ന് പുത്തരിക്കണ്ടം വിവേകാനന്ദ നഗറില്‍ ചേരുന്ന നവോത്ഥാനസദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

0 comments:

യൂത്ത് മാര്‍ച്ചിന് കൊല്ലത്തിന്റെ സ്നേഹാദരം

യൂത്തുമാര്‍ച്ചിന്റെ കൊല്ലം നഗരത്തിലെ സ്വീകരണ സമ്മേളനം ഡിവൈഎഫ്ഐയുടെ സംഘശക്തിയുടെ പ്രകടനമായി. കൊല്ലം നഗരത്തെ പ്രകമ്പനംകൊള്ളിച്ച വരവേല്‍പ്പാണ് മാര്‍ച്ചിന് ചിന്നക്കടയില്‍ ലഭിച്ചത്. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന മാര്‍ച്ച് രണ്ടാം ദിവസമായ വ്യാഴാഴ്ച പകല്‍ 10.30ന് കരുനാഗപ്പള്ളിയില്‍നിന്ന് പര്യടനം ആരംഭിച്ചു. കുന്നത്തൂര്‍, ചവറ ഏരിയകളില്‍നിന്നുള്ള 2000 യുവതീയുവാക്കളും ജാഥയെ അനുഗമിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ ഇടപ്പള്ളിക്കോട്ടയിലെ ചട്ടമ്പിസ്വാമി നഗറിലെ ആവേശകരമായ സ്വീകരണത്തിനുശേഷം വേട്ടുതറ ജങ്ഷനിലെ വി സാംബശിവന്‍ നഗറിലേക്കുള്ള പ്രയാണത്തിനിടെ ദേശീയപാതയോരത്ത് നിരവധി കേന്ദ്രങ്ങളില്‍ ജനം വരവേല്‍പ്പു നല്‍കി. വേട്ടുതറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വിവിധ വര്‍ഗബഹുജന സംഘടനകളും മാര്‍ച്ചിനെ സ്വീകരിച്ചു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം പര്യടനം ആരംഭിച്ച മാര്‍ച്ചിനെ മുളങ്കാടകത്തുനിന്ന് കൊല്ലം നഗരത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ചിന്നക്കട ശ്രീനാരായണ ഗുരുദേവന്‍ നഗറില്‍ ചേര്‍ന്ന സ്വീകരണയോഗം അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ വരദരാജന്‍ അധ്യക്ഷനായി. ചിന്നക്കടയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പത്തിന് പര്യടനം ആരംഭിക്കുന്ന മാര്‍ച്ച് ദേശീയപാതയിലൂടെ പകല്‍ 11ന് പഴയാറ്റിന്‍കുഴിയിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറില്‍ എത്തും. കൊല്ലം ഈസ്റ്റ്, കുണ്ടറ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. ഉമയനല്ലൂരിലെ സി കേശവന്‍ നഗറില്‍ 12.30ന് കൊട്ടിയം, പുനലൂര്‍ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് ചാത്തന്നൂരില്‍ ജി ദേവരാജന്‍ നഗറിലാണ് സ്വീകരണം. അഞ്ചല്‍, ചടയമംഗലം ഏരിയകളിലെയും ചാത്തന്നൂര്‍ ഏരിയയിലെ പരവൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റിയിലെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് മാര്‍ച്ചിനെ വരവേല്‍ക്കും. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയിലെ അയ്യന്‍കാളി നഗറില്‍ വൈകിട്ട് ആറിന് എത്തുന്ന മാര്‍ച്ചിനെ ചാത്തന്നൂര്‍, കടയ്ക്കല്‍ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. സമാപന സമ്മേളനം മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.

0 comments:

ആവേശം പകര്‍ന്ന് ഈ അമ്മയും

യൂത്തുമാര്‍ച്ചിന് ആവേശം പകര്‍ന്നു ധീരരക്തസാക്ഷി സുനില്‍കുമാറിന്റെ അമ്മ മൃദുല. വെള്ളിയാഴ്ചത്തെ ആദ്യസ്വീകരണകേന്ദ്രമായ പഴയാറ്റിന്‍കുഴിയിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറിലാണ് ഓര്‍മയുടെ തിരയിളക്കം സൃഷ്ടിച്ച് മൃദുല എത്തിയത്. ടി വി രാജേഷ്, എം സ്വരാജ് എന്നിവരെ ഈ അമ്മ മാലയിട്ടു സ്വീകരിച്ചു. ഈ സമയം സ്വീകരണകേന്ദ്രം മുദ്രാവാക്യം വിളികളാല്‍ മുഖരിതമായി.

0 comments:

കേരളത്തിന്റെ നന്മകളെ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല: എം സ്വരാജ്

കേരളത്തെ ജാതിക്കോമരങ്ങള്‍ക്കു പണയപ്പെടുത്താനുള്ള ബോധപൂര്‍വമായ ഭരണകൂടപരിശ്രമത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും കേരളത്തിന്റെ നന്മകള്‍ കവര്‍ന്നെടുക്കാന്‍ ജാതിഭ്രാന്തന്മാരെ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് പറഞ്ഞു. യൂത്തുമാര്‍ച്ചിന് കൊട്ടിയം ഏരിയയിലെ ഉമയനല്ലൂരില്‍ സി കേശവന്‍നഗറില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്. നവോത്ഥാനായകര്‍ കേരളത്തിനു പകര്‍ന്നുനല്‍കിയ സാംസ്കാരികബോധവും പൈതൃകവും പിച്ചിച്ചീന്തുന്ന സാമുദായിക സംഘടനകള്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സമുദായഭ്രാന്ത് പടര്‍ത്തുകയാണ്. അധികാരത്തിലേറാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയ്യാറാകുന്നതിന്റെ ഒടുവിലത്തെ ദൃശ്യമാണ് സമകാലിക കേരളം നേരിടുന്നത്- സ്വരാജ് ചൂണ്ടിക്കാട്ടി.

0 comments:

അതുല്യം ഈ മുന്നേറ്റം

സമരതീക്ഷ്ണമായ കേരളത്തിന്റെ പുരോഗമനമുഖം തകര്‍ത്ത് വീണ്ടും സാമൂഹ്യജീവിതത്തില്‍ ജീര്‍ണതയുടെ മുഖാവരണം ചാര്‍ത്താനുള്ള ജാതി-മത വര്‍ഗീയശക്തികളുടെ ഗൂഢാലോചനയും രഹസ്യ അജന്‍ഡയും അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്തുമാര്‍ച്ച് യുവതയുടെ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ പോര്‍മുഖം തുറക്കുന്നതായി. ജാതിചിന്തയില്‍നിന്നും ജാത്യാധിഷ്ഠിത അനാചാരങ്ങളില്‍നിന്നും ഉയിര്‍ത്തെണീറ്റ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഛിദ്രശക്തികളുടെ നീക്കം ജീവന്‍ നല്‍കിയും ചെറുക്കുമെന്നു പ്രഖ്യാപിച്ച് ജില്ലയില്‍ മൂന്നുദിവസമായി നടന്ന മാര്‍ച്ച് യുവജനപോരാട്ട ചരിത്രത്തില്‍ കാലത്തിന്റെ മറ്റൊരു ഈടുവയ്പായി. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 47ല്‍ 62 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച മാര്‍ച്ച് പതിനായിരങ്ങളുമായി സംവദിച്ചു. ക്യാപ്റ്റന്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് തുടങ്ങിയവരെയും മാര്‍ച്ചില്‍ പങ്കെടുക്കുന്ന മറ്റു നേതാക്കളെയും വിവിധ തുറകളില്‍പ്പെട്ടവര്‍ സ്നേഹവാത്സല്യങ്ങള്‍ കൊണ്ടുമൂടി. രക്തസാക്ഷി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പുരോഗമന ചിന്തയുടെ വഴിത്താരകളില്‍ വെളിച്ചം വിതറുന്ന വിപ്ലവകാരികളും കലാകാരന്മാരും എഴുത്തുകാരും- സ്വീകരണകേന്ദ്രങ്ങള്‍ സമൂഹത്തിന്റെ പരിച്ഛേദമായി മാറി. നക്ഷത്രാങ്കിത ശുഭ്രപതാകകളും വഹിച്ച് വെള്ളില്‍പ്പറവകളെപ്പോലെ ദേശീയപാതയോരം ചേര്‍ന്നു നീങ്ങിയ മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ നഗരവീഥികളില്‍ വെണ്‍പ്രഭ ചൊരിഞ്ഞു. മൂന്നാംദിവസമായ വെള്ളിയാഴ്ച കൊല്ലം നഗരത്തില്‍നിന്നു ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ പാരിപ്പള്ളിവരെ ഇതു തന്നെയായി അനുഭവം. നവോത്ഥാന നായകരുടെ പേരില്‍ പ്രത്യേകം സജ്ജമാക്കിയ നഗറുകള്‍ ഡിവൈഎഫ്ഐ മുന്നോട്ടുവയ്ക്കുന്ന ജാതിരഹിത കേരളം, മതനിരപേക്ഷ സമൂഹം എന്ന കാതല്‍ മുദ്രാവാക്യത്തിന്റെ പ്രസക്തിക്ക് അടിവരയിട്ടു. പഴയാറ്റിന്‍കുഴി, ഉമയനല്ലൂര്‍, ചാത്തന്നൂര്‍ ടൗണ്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ നൂറുകണക്കിനുപേര്‍ മണിക്കൂറുകളോളം പൊരിവെയിലില്‍ കാത്തുനിന്നാണ് മാര്‍ച്ചിനെ വരവേറ്റത്. ഡിവൈഎഫ്ഐക്കു മാത്രം കഴിയുന്ന സംഘാടകമികവ് മാര്‍ച്ചിനെ ഇതര മുന്നേറ്റങ്ങളില്‍നിന്നു വേറിട്ടതാക്കി. വരുംകാല പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായി യൂത്തുമാര്‍ച്ചിന്റെ ജില്ലയിലെ മൂന്നുദിവസത്തെ പര്യടനം.

0 comments:

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

യൂത്തുമാര്‍ച്ചിന് അഭിവാദ്യം; ഫ്രാന്‍സില്‍നിന്ന്

യൂത്തുമാര്‍ച്ചിന് ഫ്രാന്‍സില്‍നിന്ന് സ്നേഹാദരം. ഡിവൈഎഫ്ഐ യൂത്തുമാര്‍ച്ചിന് അഭിവാദ്യവുമായി ഫ്രാന്‍സില്‍നിന്നുള്ള ദമ്പതിമാരും. ഇടപ്പള്ളിക്കോട്ടയിലെ സ്വീകരണകേന്ദ്രത്തില്‍നിന്ന് വേട്ടുതറയിലേക്കുള്ള പര്യടനത്തിനിടെ യൂത്തുമാര്‍ച്ച് ദേശീയപാതയില്‍ എഎംസി ജങ്ഷനിലെത്തിയപ്പോഴാണ് ഫ്രാന്‍സ് സ്വദേശികളായ ദമ്പതിമാര്‍ അഭിവാദ്യമേകിയത്. ഫ്രാന്‍സിലെ അവിനോന്‍ സ്വദേശികളായ ജീന്‍ മൈക്കേല്‍, ഭാര്യ ഇസബെല്ല, ബ്രൂണോ, ഭാര്യ കോറിന്‍ എന്നിവര്‍ ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യുവജന മാര്‍ച്ച് വരുന്നതറിഞ്ഞ് അഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നു. വിനോദസഞ്ചാരികളായ ഇവര്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളാണ്. കൂടിനിന്നവരോട് ഡിവൈഎഫ്ഐക്കുറിച്ചും ജാഥയുടെ സന്ദേശത്തെക്കുറിച്ചും ചോദിച്ചറിഞ്ഞ ഇവര്‍ അഭിവാദ്യം അര്‍പ്പിക്കാനുള്ള ആഗ്രഹം സംഘാടകരെ അറിയിച്ചു. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ ചുവന്ന നക്ഷത്രം പതിച്ച വെളുത്ത തൊപ്പികള്‍ അണിഞ്ഞ് ജാഥാ ക്യാപ്റ്റന്മാരായ ടി വി രാജേഷിനെയും എം സ്വരാജിനെയും പൂമാലകള്‍ അണിയിച്ചു. മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചശേഷമാണ് അവര്‍ യാത്ര തുടര്‍ന്നത്. വര്‍ക്കലയില്‍നിന്ന് ദമ്പതികള്‍ ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു. 23 ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്ത്യയില്‍ എത്തിയത്. ചെന്നൈയില്‍ വിമാനമിറങ്ങിയ സംഘം മധുര, കൊടൈക്കനാല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ചെന്നൈയില്‍നിന്ന് വാടകയ്ക്കെടുത്ത ബൈക്കിലാണ് സഞ്ചാരം. വരുന്ന ചൊവ്വാഴ്ച കൊച്ചിയില്‍നിന്നു നാട്ടിലേക്കു മടങ്ങും. ഇസബെല്ല പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജരാണ്. ബ്രൂണോയും കോറിനും ജീന്‍ മൈക്കേലും സോഷ്യാളജിസ്റ്റായി ജോലിചെയ്യുന്നു.

0 comments:

പത്രങ്ങള്‍ക്കും ജാതിയുള്ള കാലം: കവി കുരീപ്പുഴ

ഓരോ ദിനം കഴിയുന്തോറും ജാതീയത ക്രൂരമായ ദംഷ്ട്രകള്‍ പുറത്തുകാട്ടി സമൂഹത്തില്‍ ഇടപെടുകയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ഡിവൈഎഫ്ഐ യൂത്തുമാര്‍ച്ചിന് ചിന്നക്കട ശ്രീനാരായണ ഗുരുദേവന്‍ നഗറില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ അഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടില്‍ വി ടി ഭട്ടതിരിപ്പാട് ജാതിരഹിത സമൂഹത്തിനായി നവോത്ഥാനയാത്ര നടത്തി. ഈ നൂറ്റാണ്ടിലും അതു വേണ്ടിവന്നു. വര്‍ത്തമാന പത്രങ്ങള്‍ക്കുപോലും ജാതിയുള്ള അപൂര്‍വസ്ഥലമായി കേരളം മാറി. പ്രമുഖ പത്രങ്ങളുടെ ഞായറാഴ്ചത്തെ മാട്രിമോണിയല്‍ പേജുകള്‍ അവരുടെ ജാതിമുഖമാണ് പ്രകടമാക്കുന്നത്. പത്രമാകെ ജാതിക്കല്യാണങ്ങള്‍ക്കുവേണ്ടിയുള്ള പരസ്യങ്ങളാണ്. ഏറ്റവുമധികം നായര്‍ സുന്ദരിമാര്‍ക്കുവേണ്ടി പരസ്യം നല്‍കുന്നത് മാതൃഭൂമിയാണ്. അതില്‍നിന്ന് മാതൃഭൂമിയുടെ ഭൂരിപക്ഷം വായനക്കാരും ആ സമുദായത്തില്‍ നിന്നുള്ളവരാണെന്ന് വ്യക്തം. അതുപോലെ കൂടുതല്‍ ക്രിസ്ത്യന്‍ സുന്ദരിമാര്‍ക്കായി വരനെ തേടുന്ന പത്രം മനോരമയും ദീപികയുമാണ്. ഈഴവ സുന്ദരിമാര്‍ക്കുവേണ്ടി കേരളകൗമുദിയുണ്ട്. മുസ്ലിം സുന്ദരിമാര്‍ക്ക് വരന്മാരെ തേടാന്‍ അഞ്ചു പത്രങ്ങളാണ് രംഗത്ത്. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനാകൂ- കുരീപ്പുഴ പറഞ്ഞു.

0 comments:

ജാതിരാഷ്ട്രീയം കേരളത്തെ നശിപ്പിക്കുന്നു: ഗുരുദാസന്‍

ജാതി രാഷ്ട്രീയം കേരളത്തെ മുച്ചുടും നശിപ്പിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ പറഞ്ഞു. ചിന്നക്കടയില്‍ യൂത്തുമാര്‍ച്ചിന്റെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി അടിസ്ഥാനത്തില്‍ ജനത്തെ ഭിന്നിപ്പിച്ച് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഭരണാധികാരികള്‍. സമ്പന്നനും ധനികനും തമ്മിലുള്ള അന്തരം ഏറെ വര്‍ധിച്ചു. സമ്പന്നര്‍ക്കായി സര്‍ക്കാര്‍ എല്ലാം ഉഴിഞ്ഞുവയ്ക്കുകയാണ്. ജാതിഭേദമില്ലാത്ത സമൂഹത്തിനായി ആഹ്വാനം ചെയ്ത ഗുരുദേവന്റെ ദര്‍ശനങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. നവോത്ഥാനായകര്‍ കാട്ടിത്തന്ന പാതയില്‍ ജാതിരഹിത, മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുകയാണ് ഇന്നത്തെ സുപ്രധാന കടമയെന്നും ഗുരുദാസന്‍ പറഞ്ഞു.

0 comments:

ജാതിചിന്ത വളര്‍ത്തുന്നതില്‍ ഗൂഢാലോചന: എം ബി രാജേഷ്

പടിയിറക്കിവിട്ട ജാതിചിന്ത തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു. ഡിവൈഎഫ്ഐ യൂത്തുമാര്‍ച്ചിന്റെ സ്വീകരണ സമ്മേളനം ചിന്നക്കട ഗുരുദേവന്‍ നഗറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളുടെ ഫലമായുള്ള വിലക്കയറ്റവും പട്ടിണിയും സാധാരണ ജനവിഭാഗത്തിന്റെ ജീവിതം ഇത്ര ദുസ്സഹമാക്കിയ കാലം മുമ്പുണ്ടായിട്ടില്ല. അതിനെതിരായ പ്രതിഷേധം രാജ്യമാകെ ഉയര്‍ന്നുവരുന്നു. ഈ എതിര്‍പ്പിനെ ദുര്‍ബലപ്പെടുത്താന്‍ ചില സാമുദായിക നേതാക്കളുടെ പിന്തുണയോടെ സമൂഹത്തില്‍ ജാതിചിന്ത വളര്‍ത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് സമുദായ പ്രമാണിമാര്‍ ഉറഞ്ഞുതുള്ളുകയാണ്. മതമേധാവികള്‍ക്കു മുന്നില്‍ ഭരണാധികാരികള്‍ ഓഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ്. പെരുന്നയിലിരുന്ന് ഒരു സമുദായ പ്രമാണി വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. ഇത് കേരളത്തിന്റെ ദുരവസ്ഥയാണ്. മന്ത്രി സ്ഥാനം ജാതിയുടെയും മതത്തിന്റെയും പേരില്‍ പങ്കിടുന്നു. അഞ്ചാം മന്ത്രി ആരെന്ന് മറ്റൊരു സമുദായ നേതാവ് പ്രഖ്യാപിക്കുന്നു. മന്ത്രിസ്ഥാനവും വകുപ്പും ജാതിയുടെയും മതത്തിന്റെയും പേരില്‍ വീതംവയ്ക്കുന്നു. ജാതിക്കും മതത്തിനും അതീതമായ സമൂഹത്തിനേരെയുള്ള ഭരണാധികാരികളുടെ യുദ്ധപ്രഖ്യാപനമാണിത്. ഇന്നത്തെ കേരളം കെട്ടിപ്പടുത്തത് ഏതെങ്കിലും മതമേധാവിയോ ആള്‍ദൈവങ്ങളോ അല്ല. നവോത്ഥാന നായകരും തൊഴിലാളികളും കൃഷിക്കാരുമൊക്കെ നടത്തിയ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ജാതിക്കും മതത്തിനും അതീതമായ സമൂഹ നിര്‍മിതിക്ക് സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നുള്ള മുന്നേറ്റം അനിവാര്യമാണെന്നും എം ബി രാജേഷ് പറഞ്ഞു.

0 comments:

യൂത്ത് മാര്‍ച്ചിന് കൊല്ലത്തിന്റെ സ്നേഹാദരം

യൂത്തുമാര്‍ച്ചിന്റെ കൊല്ലം നഗരത്തിലെ സ്വീകരണ സമ്മേളനം ഡിവൈഎഫ്ഐയുടെ സംഘശക്തിയുടെ പ്രകടനമായി. കൊല്ലം നഗരത്തെ പ്രകമ്പനംകൊള്ളിച്ച വരവേല്‍പ്പാണ് മാര്‍ച്ചിന് ചിന്നക്കടയില്‍ ലഭിച്ചത്. ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന മാര്‍ച്ച് രണ്ടാം ദിവസമായ വ്യാഴാഴ്ച പകല്‍ 10.30ന് കരുനാഗപ്പള്ളിയില്‍നിന്ന് പര്യടനം ആരംഭിച്ചു. കുന്നത്തൂര്‍, ചവറ ഏരിയകളില്‍നിന്നുള്ള 2000 യുവതീയുവാക്കളും ജാഥയെ അനുഗമിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ ഇടപ്പള്ളിക്കോട്ടയിലെ ചട്ടമ്പിസ്വാമി നഗറിലെ ആവേശകരമായ സ്വീകരണത്തിനുശേഷം വേട്ടുതറ ജങ്ഷനിലെ വി സാംബശിവന്‍ നഗറിലേക്കുള്ള പ്രയാണത്തിനിടെ ദേശീയപാതയോരത്ത് നിരവധി കേന്ദ്രങ്ങളില്‍ ജനം വരവേല്‍പ്പു നല്‍കി. വേട്ടുതറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വിവിധ വര്‍ഗബഹുജന സംഘടനകളും മാര്‍ച്ചിനെ സ്വീകരിച്ചു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം പര്യടനം ആരംഭിച്ച മാര്‍ച്ചിനെ മുളങ്കാടകത്തുനിന്ന് കൊല്ലം നഗരത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ചിന്നക്കട ശ്രീനാരായണ ഗുരുദേവന്‍ നഗറില്‍ ചേര്‍ന്ന സ്വീകരണയോഗം അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ വരദരാജന്‍ അധ്യക്ഷനായി. ചിന്നക്കടയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പത്തിന് പര്യടനം ആരംഭിക്കുന്ന മാര്‍ച്ച് ദേശീയപാതയിലൂടെ പകല്‍ 11ന് പഴയാറ്റിന്‍കുഴിയിലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറില്‍ എത്തും. കൊല്ലം ഈസ്റ്റ്, കുണ്ടറ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. ഉമയനല്ലൂരിലെ സി കേശവന്‍ നഗറില്‍ 12.30ന് കൊട്ടിയം, പുനലൂര്‍ ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സ്വീകരിക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് ചാത്തന്നൂരില്‍ ജി ദേവരാജന്‍ നഗറിലാണ് സ്വീകരണം. അഞ്ചല്‍, ചടയമംഗലം ഏരിയകളിലെയും ചാത്തന്നൂര്‍ ഏരിയയിലെ പരവൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റിയിലെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് മാര്‍ച്ചിനെ വരവേല്‍ക്കും. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയിലെ അയ്യന്‍കാളി നഗറില്‍ വൈകിട്ട് ആറിന് എത്തുന്ന മാര്‍ച്ചിനെ ചാത്തന്നൂര്‍, കടയ്ക്കല്‍ ഏരിയകളിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. സമാപന സമ്മേളനം മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.

0 comments:

നാടുണര്‍ത്തി പ്രയാണം

ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ച് ആലപ്പുഴ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി കൊല്ലം ജില്ലയിലേക്ക് കടന്നു. ബുധനാഴ്ച ചെട്ടികുളങ്ങര, കായംകുളം എന്നിവിടങ്ങളിലായിരുന്നു ജാഥ പ്രയാണം. ഭരണിക്കാവ് ഏരിയ അതിര്‍ത്തിയായ പനച്ചിമൂട് ജങ്ഷനില്‍നിന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എ മഹേന്ദ്രന്‍, കണ്‍വീനര്‍ ശ്രീപ്രകാശ്, സിപിഐ എം ഏരിയ സെക്രട്ടറി കെ എച്ച് ബാബുജാന്‍, ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി വി സുകു, പ്രസിഡന്റ് അനീഷ് കെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. ചെണ്ടമേളം, ബാന്‍ഡുമേളം, കോല്‍കളി തുടങ്ങിയവ സ്വീകരണഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ദേശാഭിമാനി ടി കെ മാധവന്‍ നഗറില്‍ (ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന്‍) നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ മഹേന്ദ്രന്‍ അധ്യക്ഷനായി. സി കെ സദാശിവന്‍ എംഎല്‍എ, ആര്‍ രാജേഷ് എംഎല്‍എ, ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, ശിവരാമന്‍ ചെറിയനാട്, ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ ചേര്‍ന്ന് നവോത്ഥാനദീപം തെളിച്ചു. ഡിവൈഎഫ്ഐയുടെ വിവിധ ഘടകങ്ങള്‍, സ്വാഗതസംഘം, വിവിധ വര്‍ഗബഹുജന സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ടി വി രാജേഷ് എംഎല്‍എ, കെ പി സുനില്‍ എന്നിവര്‍ സംസാരിച്ചു. ശ്രീപ്രകാശ് സ്വാഗതവും ജി അജിത് നന്ദിയും പറഞ്ഞു. സ്വീകരണ സമ്മേളനത്തിനുശേഷം ജാഥാക്യാപ്റ്റന്‍ ടി വി രാജേഷും സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ ടി കെ മാധവന്റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. കായംകുളത്തും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വാഗതസംഘം ഭാരവാഹികളും ഡിവൈഎഫ്ഐ നേതാക്കളും ജാഥയെ സ്വീകരിച്ചത്. യുവതികളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥയെ അനുദാവനം ചെയ്തു. പാര്‍ക്ക് മൈതാനിയിലെ വക്കം മൗലവി നഗറില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ഗാനകുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ ബിപിന്‍ സി ബാബു സ്വാഗതം പറഞ്ഞു. ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ് എംഎല്‍എ, വൈസ് ക്യാപ്റ്റന്‍ എം സ്വരാജ്, എ എം റഷീദ്, സി കെ സദാശിവന്‍ എംഎല്‍എ, ആര്‍ രാജേഷ് എംഎല്‍എ, എം എ അലിയാര്‍, പി അരവിന്ദാക്ഷന്‍, എം ആര്‍ രാജശേഖരന്‍, എന്‍ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐയുടെ ഉപഹാരങ്ങള്‍ ബിപിന്‍ സി ബാബുവും എച്ച് കൊച്ചുമോനും ജാഥാംഗങ്ങള്‍ക്ക് നല്‍കി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി സോജകുമാര്‍ ജാഥയിലെത്തി അംഗങ്ങള്‍ക്ക് നല്‍കി. ഷട്ടില്‍ ബാഡ്മിന്റണില്‍ മികവ് തെളിയിച്ച ബിഠോബാ സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി കിരണിന് ടി വി രാജേഷ് എംഎല്‍എ ഉപഹാരം നല്‍കി. ജില്ലാ അതിര്‍ത്തിയായ ഓച്ചിറയില്‍നിന്നും കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കള്‍ മാര്‍ച്ചിനെ സ്വീകരിച്ചാനയിച്ചു.

0 comments: