2013, ജനുവരി 30, ബുധനാഴ്‌ച

യുവതയുടെ മുന്നേറ്റം

നവോത്ഥാന കേരളത്തിന്റെ മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ വെണ്‍മയേറ്റിയ യൂത്ത് മാര്‍ച്ച് ജില്ലയില്‍ യുവജനമുന്നേറ്റത്തിനു സമാനതകളില്ലാത്ത അധ്യായമായി. ഒരിക്കല്‍ക്കൂടി ഭ്രാന്തലയമാക്കാന്‍ കേരളത്തെ വിട്ടുനല്‍കില്ലെന്ന് ഈ മുന്നേറ്റം വിളിച്ചോതി. ശുഭ്രവസ്ത്രധാരികളായ രണ്ടായിരത്തോളം യുവജനങ്ങള്‍ അണിനിരന്ന മാര്‍ച്ച് അച്ചടക്കത്തിലും മാതൃകയായി. ജാതിമത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ജില്ലയില്‍ ഉജ്വലവരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ പന്നായികടവില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സെക്രട്ടറിയറ്റംഗം സജി ചെറിയാന്‍, ഏരിയ സെക്രട്ടറി എം ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി സോജകുമാര്‍, സഞ്ജുഖാന്‍, കെ പി പ്രദീപ് എന്നിവര്‍ യൂത്ത് മാര്‍ച്ചിനെ സ്വീകരിച്ചു. വാദ്യമേളങ്ങള്‍, ബാന്‍ഡുമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ സ്റ്റോര്‍ ജങ്ഷന് സമീപമുള്ള ശ്രീനാരായണഗുരുനഗറിലേക്ക് ജാഥയെ എതിരേറ്റു. വഴിനീളെ യൂത്ത് മാര്‍ച്ചിനെ വ്യാപാര സ്ഥാപന തൊഴിലാളികള്‍, ഡ്രൈവേഴ്സ് യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അഭിവാദ്യമേകി. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ നിരവധി യുവതിയുവാക്കള്‍ മാര്‍ച്ചില്‍ പങ്കാളികളായി. തുടര്‍ന്ന് മാര്‍ച്ചിനെ മാവേലിക്കര ഏരിയ അതിര്‍ത്തിയായ പ്രായിക്കര പാലത്തിന് സമീപത്തുനിന്ന് ചെണ്ടമേളം, ബാന്‍ഡ്മേളം, തെയ്യം, കോല്‍കളി, വടികറക്ക് എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് മാവേലിക്കര പട്ടണത്തിന്റെ ഹൃദയഭാഗത്തേക്ക് കടന്നു. കെഎസ്ആര്‍ടിസി ജങ്ഷന് സമീപത്തുള്ള മഹാത്മാ അയ്യന്‍കാളി നഗറില്‍ നടന്ന യോഗത്തില്‍ സാംസ്കാരിക നായകന്‍ ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, സിനിമാ സംവിധായകനും നിര്‍മാതാവുമായ നികേഷ് ശക്തി എന്നിവരും സംസാരിച്ചു.

0 comments:

യൂത്ത് മാര്‍ച്ചിന് ആലപ്പുഴയില്‍ വരവേല്‍പ്പ്

നവോത്ഥാന കേരളത്തിന്റെ വെണ്‍പതാകയുമായി ചരിത്രഭൂമിയും ജനപഥങ്ങളും താണ്ടിയെത്തിയ യൂത്ത് മാര്‍ച്ചിന് തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ കൊണ്ട് കേരള ചരിത്രം മാറ്റിക്കുറിച്ച ആലപ്പുഴയുടെ മണ്ണില്‍ ആയിരങ്ങളുടെ ഹൃദ്യമായ സ്വീകരണം. മലയോരങ്ങളുടെ സ്നേഹാഭിാദ്യങ്ങളേറ്റുവാങ്ങി പത്തനംതിട്ടയില്‍ നിന്ന് എത്തിയ ജാഥയെ ജില്ലയുടെ അതിര്‍ത്തിയായ പന്നായിക്കടവില്‍ നൂറുകണക്കിന് യുവജനങ്ങള്‍ എതിരേറ്റു. നാടിനെ വീണ്ടും ജാതി സംഘര്‍ഷത്തിന്റെ അരങ്ങാക്കാനുള്ള നീക്കങ്ങള്‍ക്ക് താക്കീതുമായെത്തിയ യുവജന മുന്നേറ്റത്തെ കണ്ണാടി പ്രതിഷ്ഠയുടെയും കരുമാടിക്കുട്ടന്റെയും പിന്‍തലമുറക്കാര്‍ ഏറ്റെടുത്തു. വരവേല്‍ക്കാന്‍ പുന്നപ്ര സമര സേനാനിയും സ്വാതന്ത്ര്യസമര ഭടനുമായ പി കെ ചന്ദ്രാനന്ദനെത്തിയത് യുവജന പോരാളികളെ ആവേശഭരിതമാക്കി. ""ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം"" എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവര്‍ നയിക്കുന്ന ജാഥ ഉച്ചയോടെയാണ് ജില്ലയില്‍ എത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം സജിചെറിയാന്‍, മാന്നാര്‍ ഏരിയ സെക്രട്ടറി എം ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി സോജകുമാര്‍, സംസ്ഥാനകമ്മിറ്റി അംഗം പി എം പ്രമോദ്, ജെ അജയന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥയെ വരവേറ്റു. കലാരൂപങ്ങളും വാദ്യമേളങ്ങളും മാര്‍ച്ചിനെ അനുധാവനം ചെയ്തു. തുടര്‍ന്ന് സ്റ്റോര്‍മുക്കിലെ ശ്രീനാരായണഗുരു നഗറില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ ജാഥയ്ക്ക് നൂറുകണക്കിനുപേര്‍ സ്വീകരണം നല്‍കി. ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ്, എ റഹീം, കെ പി പ്രദീപ്, ജാഥാ മാനേജര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം ശശികുമാര്‍ അധ്യക്ഷനായി. വെണ്‍മണിയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട സക്കീറിനുള്ള സഹായഫണ്ട് ചടങ്ങില്‍ സി ബി ചന്ദ്രബാബു സക്കീറിന്റെ വാപ്പ മജീദിന് കൈമാറി. മാവേലിക്കരയില്‍ നടന്ന സമാപന സ്വീകരണസമ്മേളനത്തില്‍ കെ മധുസൂദനന്‍ അധ്യക്ഷനായി. രാജേഷ് ആര്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ടി വി രാജേഷ്, എം സ്വരാജ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ബുധനാഴ്ച രാവിലെ ഒമ്പതിന് മാവേലിക്കരയില്‍ നിന്ന് പര്യടനം തുടങ്ങും. ചെട്ടികുളങ്ങരയിലെ ടി കെ മാധവന്‍ നഗറില്‍ ആദ്യ സ്വീകരണം. ഉച്ചയ്ക്ക് കായംകുളത്തെ വക്കം മൗലവി നഗറില്‍ ജില്ലയിലെ സമാപന സമ്മേളനം ചേരും. തുടര്‍ന്ന് ഓച്ചിറ വഴി കൊല്ലം ജില്ലയിലേക്ക്.

0 comments:

2013, ജനുവരി 28, തിങ്കളാഴ്‌ച

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് ഇന്ന് ആലപ്പുഴ ജില്ലയില്‍

"ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും നയിക്കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയില്‍ പര്യടനം നടത്തും. പകല്‍ 10.30ന് ജില്ലാ അതിര്‍ത്തിയായ പരുമലക്കടവില്‍നിന്ന് മാര്‍ച്ചിനെ വരവേല്‍ക്കും. കലാരൂപങ്ങള്‍, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ 2000 യുവതീയുവാക്കളും ബഹുജനങ്ങളും അനുധാവനം ചെയ്ത് പൊതുസമ്മേളനസ്ഥലമായ സ്റ്റോര്‍മുക്കിലേക്ക് ആനയിക്കും. ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള നഗറിലാണ് സമ്മേളനം. ഉച്ചയ്ക്കുശേഷം മാര്‍ച്ച് മാവേലിക്കരയില്‍ സമാപിക്കും. അയ്യങ്കാളിയുടെ പേരിലാണ് ഇവിടെ സമ്മേളനവേദി ഒരുക്കിയിരിക്കുന്നത്. 30ന് രാവിലെ ഒമ്പതിന് മാവേലിക്കരയില്‍നിന്നും പര്യടനം ആരംഭിച്ച് 10.30ന് ചെട്ടികുളങ്ങരയില്‍ ടി കെ മാധവന്‍ നഗറില്‍ സ്വീകരണസമ്മേളനം ചേരും. പകല്‍ രണ്ടിന് കായംകുളം ടൗണില്‍ വക്കം മൗലവി നഗറില്‍ ജില്ലയിലെ സമാപനസമ്മേളനം ചേരും. തുടര്‍ന്ന് ഓച്ചിറ വഴി കൊല്ലം ജില്ലയിലേക്കു പ്രവേശിക്കും. യൂത്ത് മാര്‍ച്ച് ചരിത്രസംഭവമാക്കാന്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അബിന്‍ഷായും സെക്രട്ടറി വി സോജകുമാറും അഭ്യര്‍ഥിച്ചു.

0 comments:

മതനിരപേക്ഷ മനസുകളുടെ ഐക്യപ്രഖ്യാപനം

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യം ഉയര്‍ത്തി പര്യടനം തുടരുന്ന ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്വല സ്വീകരണം. വൈകിട്ട് കോട്ടയത്ത് ഉജ്വലസ്വീകരണത്തോടെ സമാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് കോട്ടയത്തെ സമാപനയോഗം ഉദ്ഘാടനം ചെയ്തത്. നാഗമ്പടം മുതല്‍ സ്വീകരണവേദിയായ തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനി വരെ വര്‍ഗബഹുജനസംഘടനകള്‍ മാര്‍ച്ചിന് അഭിവാദ്യമേകി. ശനിയാഴ്ച രാവിലെ വൈക്കം സത്യഗ്രഹ നഗറില്‍ (ബോട്ട് ജെട്ടി മൈതാനം) തമിഴ്നാട്ടിലെ നവോത്ഥാന നായകനായ തന്തൈയ് പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് തലയോലപ്പറമ്പിലേക്ക് നീങ്ങിയത്. ക്യാപ്ടന്‍മാരായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെയും പ്രസിഡന്റ് എം സ്വരാജിന്റെയും നേതൃത്വത്തിലായിരുന്നു പുഷ്പാര്‍ച്ചന. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ ഗോപിനാഥന്‍, ഏരിയ സെക്രട്ടറി കെ കെ ഗണേശന്‍, നേതാക്കളായ പി പി പുഷ്ക്കരന്‍, പി ശശിധരന്‍, പി കെ രമേശന്‍, പി ഹരിദാസ്, മല്ലികാ വാസവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യൂത്ത്മാര്‍ച്ചിനെ യാത്രയാക്കി. വടയാറില്‍ രക്തസാക്ഷി വടയാര്‍ തങ്കപ്പന്റെ ഭാര്യ തങ്കമ്മ ജാഥാക്യാപ്ടന്‍മാരെ സ്വീകരിച്ചത് യൂത്ത്മാര്‍ച്ചിന് ആവേശമായി. ഇവിടെനിന്ന് വാദ്യമേളങ്ങളുടെയും തിറയാട്ടമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെയും അകമ്പടിയോടെ തലയോലപ്പറമ്പിലേക്ക് ആനയിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഇ എം കുഞ്ഞുമുഹമ്മദ്, സക്കീര്‍ ഹുസൈന്‍, മറ്റ് നേതാക്കളും ചേര്‍ന്ന് ജാഥയെ വരവേറ്റു. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സുഭാഷ് പുഞ്ചക്കോട്ടിലും ഹാരാര്‍പ്പണം നടത്തി. വൈക്കം മുഹമ്മദ് ബഷീര്‍ നഗറില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. സി എം കുസുമന്‍ അധ്യക്ഷനായി. തുടര്‍ന്ന് ആപ്പാഞ്ചിറയില്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അല്‍പനേരം. എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ഭാസ്ക്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എം തങ്കപ്പന്‍, എം എസ് സാനു, ഏരിയ സെക്രട്ടറി പി വി സുനില്‍ എന്നിവര്‍ അവിടെയെത്തി. വൈകിട്ടോടെ കടുത്തുരുത്തിയിലേക്ക് പുറപ്പെട്ട മാര്‍ച്ചിന് സീലോണ്‍ കവലയില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി പി വി സുനില്‍ ഹാരാര്‍പ്പണം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ കെ ജയകൃഷ്ണന്‍, പി എം തങ്കപ്പന്‍, വി കെ സുരേഷ്കുമാര്‍, ലില്ലി മാത്യു, അഡ്വ. സിറില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ച ജാഥയ്ക്ക് വഴിയിലുടനീളം നൂറുകണക്കിനാളുകള്‍ അഭിവാദ്യം അര്‍പ്പിച്ചു. ഉമാദേവി അന്തര്‍ജനം നഗറില്‍ ചേര്‍ന്ന യോഗത്തില്‍ കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. ലെനു മാത്യു സ്വാഗതവും എം ആര്‍ രാജീവ് നന്ദിയും പറഞ്ഞു. പി കെ ബിജു എംപിയുടെ നേതൃത്വത്തില്‍ കുറുപ്പന്തറയിലായിരുന്നു അടുത്ത സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ കെ പി സന്തോഷ് അധ്യക്ഷനായി. അഡ്വ. സിറില്‍ തോമസ് സ്വാഗതം പറഞ്ഞു. രാത്രി കോതനല്ലൂരില്‍ മാര്‍ച്ച് എത്തിയപ്പോള്‍ നൂറുകണക്കിനാളുകള്‍ വരവേറ്റു. യോഗത്തില്‍ കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായി. കെ എന്‍ ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു. ഞായറാഴ്ച രാവിലെ കോതനല്ലൂരില്‍നിന്ന് പര്യടനം തുടര്‍ന്ന ജാഥ ഉച്ചയോടെ ഏറ്റുമാനൂരെത്തിയപ്പോള്‍ വന്‍ജനാവലി. അധഃസ്ഥിത വര്‍ഗത്തിന് വിദ്യാഭ്യാസത്തിന്റെ തിരിവെട്ടം തെളിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിലുള്ള സ്വീകരണകേന്ദ്രത്തില്‍ ആവേശം തുടിച്ച വരവേല്‍പ്പ്. സ്വാഗതസംഘം ചെയര്‍മാന്‍ കെ സുരേഷ്കുറുപ്പ് എംഎല്‍എ യുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇവിടെ ചേര്‍ന്ന യോഗത്തില്‍ എം എസ് ഷാജി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ് എന്നിവര്‍ സംഘാടകസമിതിയുടെ ഉപഹാരം കൈമാറി. സ്വാഗതസംഘം സെക്രട്ടറി ബോബന്‍ ദേവസ്യ സ്വാഗതവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സ്മിത കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുമാരനല്ലൂരിലേക്കുള്ള യാത്ര. നൂറ്റൊന്നു കവലയിലും കാരിത്താസിലും സംക്രാന്തിയിലുമായിരുന്നു ചെറുസ്വീകരണങ്ങള്‍. സംക്രാന്തിയില്‍നിന്ന് മാര്‍ച്ചിനെ കുമാരനല്ലൂരിലേക്ക് സ്വീകരിച്ചാനയിച്ചു. കുമാരനല്ലൂര്‍ ജങ്ഷനിലെ കാരൂര്‍ നീലകണ്ഠപിള്ള നഗറില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി കെ എന്‍ വേണുഗോപാല്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എന്‍ രവി, കെ അനില്‍കുമാര്‍, വി ജയപ്രകാശ്, റജി സഖറിയ, മുന്‍ ജില്ലാ കമ്മിറ്റിയംഗം ഇ പി ചെല്ലപ്പന്‍ എന്നിവര്‍ ജാഥാംഗങ്ങളെ വേദിയിലേക്ക് നയിച്ചു. കെ കെ ശ്രീമോന്‍ സ്വാഗതവും എസ് അനു നന്ദിയും പറഞ്ഞു. കോട്ടയം നഗരാതിര്‍ത്തിയായ നാഗമ്പടത്ത് ജാഥയെ സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി എം കെ പ്രഭാകരന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വര്‍ഗീസ്, കെ അനില്‍കുമാര്‍, ഡിവൈഎഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം റജി സഖറിയ എന്നിവരുമുണ്ടായിരുന്നു. കോട്ടയം നഗരത്തില്‍ പ്രവേശിച്ചജാഥയെ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് വരവേറ്റു. ടി വി രാജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസും എം സ്വരാജിനെ ക്നാനായ സഭാ വൈദീകന്‍ ഫാ. റോയി മാത്യു കോര്‍ എപ്പിസ്കോപ്പയും ഹാരമണിയിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ്, എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി കെ ആനന്ദക്കുട്ടന്‍, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം കിഷോര്‍ കെ ഗോപാലന്‍ എന്നിവര്‍ സ്വീകരിച്ചു. എം കെ പ്രഭാകരന്‍ അധ്യക്ഷനായി. കെ ജെ തോമസ്, വി എന്‍ വാസവന്‍, കെ സുരേഷ്കുറുപ്പ്, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, പി ജെ വര്‍ഗീസ്, കെ അനില്‍ കുമാര്‍, റെജി സഖറിയ എന്നിവര്‍ സന്നിഹിതരായി. എ എസ് പ്രശാന്ത് സ്വാഗതവും സി ടി രാജേഷ് നന്ദിയും പറഞ്ഞു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ടി വി രാജേഷ്, എം സ്വരാജ്, യൂത്ത് മാര്‍ച്ച് മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ ടി വി നിതിന്‍, സി പി ദിവ്യ, റോഷന്‍ റോയി മാത്യു, നിതിന്‍ കണിച്ചേരി, കെ ജയദേവന്‍, അഡ്വ. ടി വി അനിത, ജിനോ മാത്യു എന്നിവര്‍ സംസാരിച്ചു.

0 comments:

സമൂഹം മനുഷ്യപക്ഷത്ത് നിലയുറപ്പിക്കണം: ടി വി രാജേഷ്

സമുദായ-വര്‍ഗീയ ചിന്തകള്‍ ജനാധിപത്യശരീരത്തിലെ അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാന്‍ സമൂഹത്തിന് കഴിയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സന്നിഗ്ധഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സമുദായങ്ങളുടെ തടവറയിലാക്കി. ഭൂരിപക്ഷ സമുദായാംഗമോ ന്യൂനപക്ഷ സമുദായാംഗമോ തങ്ങളെ ഭരിക്കണമെന്നതല്ല ജനങ്ങള്‍ നേരിടുന്ന പ്രശ്നം. ഏതു സമുദായ നാമധാരിയാകട്ടെ, ജനങ്ങളുടെ ജീവല്‍പ്രശ്നം കണ്ടറിഞ്ഞ് പരിഹരിക്കാനാകണം. വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ജനങ്ങളെ സമുദായത്തിന്റെ പേരില്‍ ചേരിതിരിക്കാന്‍ ശ്രമിക്കുന്നത്. സമുദായനേതാക്കളാണ് സംസ്ഥാനത്ത് മന്ത്രിസ്ഥാനം തീരുമാനിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് എന്‍എസ്എസാണെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസാണ് തന്നെ മന്ത്രിയാക്കിയതെന്ന് പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കണം. എന്നാല്‍, അതിന് തയാറാകാതെ കേരളത്തിലെ മന്ത്രിമാര്‍ സാമുദായികശക്തികളുടെ മുന്നില്‍ മുട്ടിലിഴയുന്നത് അപമാനകരമായ അവസ്ഥയാണ്-ടി വി രാജേഷ് പറഞ്ഞു.

0 comments:

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കുന്നു: വൈക്കം വിശ്വന്‍

ജാതീയത ഉയര്‍ത്തി ജനങ്ങളെ തരംതിരിക്കാനുള്ള നീക്കമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയത്ത് ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ചിന് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "വിശ്വരൂപം" പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള തീവ്രവാദ ശക്തികളുടെ കടന്നുകയറ്റമാണ്. മതവിശ്വാസികള്‍ക്ക് തന്റെ മതത്തില്‍ തന്നെ നില്‍ക്കാന്‍ കഴിയുന്ന മതസൗഹാര്‍ദ്ദചരിത്രമുള്ള കേരളത്തിലാണ് ചില പിന്തിരിപ്പന്‍ ശക്തികള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിനെ എതിര്‍ക്കുന്നത്. ആദ്യമായി സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കോട്ടയത്ത് യൂത്ത്മാര്‍ച്ചെത്തുമ്പോള്‍ അക്ഷരത്തെ തകര്‍ക്കാനും അക്ഷരത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ തച്ചുതകര്‍ക്കാനുമുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി മുന്നോട്ടുപോകേണ്ട സാഹചര്യമാണിപ്പോള്‍. സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറയുന്നവര്‍ കേരളത്തില്‍ വസ്ത്രം ധരിക്കാന്‍ നികുതി കൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു എന്നതോര്‍ക്കണം. ജാതീയമായി എല്ലാത്തിനെയും തരംതിരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെപ്പോലും ജാതിനോക്കി നിയമിക്കുന്നത്. നാടിനെയും സാംസ്കാരിക ജീവിതത്തെയും പിച്ചിച്ചീന്തുന്നവര്‍ക്കുള്ള മറുപടിയാവാന്‍ യൂത്ത്മാര്‍ച്ചിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0 comments:

2013, ജനുവരി 26, ശനിയാഴ്‌ച

സമുദായ സംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കുന്നു: ടി വി രാജേഷ്

സമുദായസംഘടനാ നേതാക്കള്‍ ഫാന്‍സ് അസോസിയേഷനുകളെ സൃഷ്ടിക്കുന്ന നിലയിലേക്ക് മാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. യൂത്ത് മാര്‍ച്ചിന് കുലശേഖരമംഗലത്തും വൈക്കത്തും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്ക് വഹിച്ചതാണ് ഇവിടുത്തെ സമുദായ സംഘടനകളെല്ലാം. എന്നാല്‍ ഇന്ന് നിഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി ഇവര്‍ ചുരുങ്ങി. സമുദായ നേതാക്കളുടെ എന്‍ഒസി കിട്ടിയാല്‍ എത് ഉന്നത സ്ഥാനത്തും എത് അനര്‍ഹനും എത്താമെന്ന നിലയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്‍ കീഴിലുള്ളത്- രാജേഷ് പറഞ്ഞു.

0 comments:

സര്‍ക്കാര്‍ സമുദായ സംഘടനകളുടെ തടവറയില്‍: എം സ്വരാജ്

സമുദായ-മത സംഘനകളുടെ തടവറയിലാണ് യുഡിഎഫ് സര്‍ക്കാരെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് പറഞ്ഞു. യൂത്ത്മാര്‍ച്ചിന് ജില്ലയില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളിലൂടെ കേരള നവോത്ഥാന മുന്നേറ്റത്തിന് വലിയ സംഭാവന നല്‍കാന്‍ അക്കാലത്തെ സമുദായ സംഘടനകള്‍ക്കും നേതാക്കള്‍ക്കും കഴിഞ്ഞു. എന്നാല്‍ ഇന്നവര്‍ തങ്ങളുടെ സംഘടനകളുടെ ശക്തി ഉപയോഗിച്ച് ഭരണക്കാരെ തടവറയിലാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സമീപനത്തിനെതിരെ യുവജനങ്ങള്‍ സമരസജ്ജരായിരിക്കണമെന്നും സ്വരാജ് പറഞ്ഞു.

0 comments:

നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം: എം വി ഗോവിന്ദന്‍

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. യൂത്ത് മാര്‍ച്ചിന്റെ ആദ്യദിന പര്യടനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍, വൈക്കം സത്യഗ്രഹത്തിലൂടെയും എണ്ണമറ്റ മറ്റ് സമരങ്ങളിലൂടെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് കേരളത്തിലെ ഇന്നത്തെ പരിഷ്കൃത സമൂഹത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഈ നേട്ടങ്ങളെയെല്ലാം നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ പിന്നോട്ടുവലിക്കുന്ന സ്ഥിതിയാണുള്ളത്. സ്വന്തം സമുദായങ്ങളുടെ പേരിലും ശക്തിയിലും ഊറ്റം കൊള്ളുന്ന നിലയില്‍ സമുദായ നേതാക്കള്‍ അധ:പതിക്കുന്നു. ക്ഷേത്രങ്ങളുടെയും ആരാധനയുടെയും പേരില്‍ ഇക്കൂട്ടര്‍ സമൂഹത്തില്‍ അസ്വസ്ഥ പടര്‍ത്തുകയാണ്. ഇത്തരം വിപത്തുകളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ മുന്നോട്ടിറങ്ങണം. ജാതിയുടെ വേര്‍തിരിവ് ഇല്ലാതാക്കാന്‍ ജാതിരഹിത വിവാഹത്തിന് യുവാക്കള്‍ മാതൃക കാട്ടണം. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സമുദായ നേതാക്കളും തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

0 comments:

ആവേശജ്വാല പടര്‍ത്തി യൂത്ത് മാര്‍ച്ച്

പാതവക്കില്‍ ഇടമുറിയാതെ തൂവെള്ളത്തോരണങ്ങള്‍, നവോത്ഥാന നായകരുടെ വര്‍ണചിത്രങ്ങള്‍, പാറിപ്പറക്കുന്ന തൂവെള്ളക്കൊടി... ഈ ഉത്സവാന്തരീക്ഷത്തിലേക്ക് യൂത്ത് മാര്‍ച്ച് കടന്നുവന്നപ്പോള്‍ ആവേശത്തിന്റെ ജ്വാല കാത്തുനിന്നവരിലേക്കും പടര്‍ന്നു. മാര്‍ച്ചിന്റെ ആദ്യദിന പ്രയാണം തന്നെ ജില്ലയിലെ യുവമനസില്‍ നിറയുന്ന സാഹോദര്യത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും നേര്‍കാഴ്ചയായി. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷും നയിക്കുന്ന മാര്‍ച്ച് എറണാകുളം-വൈക്കം റോഡിലെ പൂത്തോട്ട പാലംകടന്ന് വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. ഇതിന് മണിക്കൂറുകള്‍ മുന്നേതന്നെ വളണ്ടിയര്‍മാരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. പുരോഗമന പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളും വര്‍ഗ ബഹുജനസംഘടനകളുടെ ജില്ലാ ഭാരവാഹികളും എത്തിയിരുന്നു. മാര്‍ച്ചിന്റെ വരവ് അറിയിക്കുന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് തൊട്ടുപിന്നിലായി ബാന്‍ഡുവാദ്യ സംഘം നീങ്ങി. തുടര്‍ന്ന് അണിനിരന്നത് മാര്‍ച്ചിലെ അംഗങ്ങള്‍. മുത്തുക്കുടകളും ചുമന്ന ബലൂണുകളും കൂറ്റന്‍ തൂവെള്ളക്കൊടികളുമേന്തി രണ്ടുവരിയായി യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരും മാര്‍ച്ചിലുള്ള ജില്ലയിലെ സ്ഥിരാംഗങ്ങളായ വളണ്ടിയര്‍മാരും ഇതിന് പിന്നില്‍നിന്നു. പഞ്ചാരിമേളവും മയിലാട്ടവുമെല്ലാം ഉത്സവഛായ പകര്‍ന്നു. പൂത്തോട്ടയില്‍ ജില്ലയിലേക്കുള്ള വരവേല്‍പ്പിന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ആര്‍ ഭാസ്കരന്‍, പി കെ ബിജു എംപി, മറ്റ് നേതാക്കളായ വി എന്‍ വാസവന്‍, അഡ്വ. പി കെ ഹരികുമാര്‍, പ്രൊഫ. എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍, എ വി റസല്‍, കൃഷ്ണകുമാരി രാജശേഖരന്‍, പി എം തങ്കപ്പന്‍, അഡ്വ. കെ അനില്‍കുമാര്‍, അഡ്വ. റെജി സക്കറിയ, അഡ്വ. വി ജയപ്രകാശ്, എം എസ് സാനു, ഇ എം കുഞ്ഞുമുഹമ്മദ്, കെ കെ ഗണേശന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷ്, സെക്രട്ടറി കെ രാജേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, സെക്രട്ടറി റിബിന്‍ ഷാ എന്നിവര്‍ നേതൃത്വം നല്‍കി. പാതയുടെ ഇടതുപക്ഷം ചേര്‍ന്ന് ചിട്ടയോടെ രണ്ടുവരിയായാണ് മാര്‍ച്ച് നീങ്ങിയത്. എന്നാലും ചില വാഹനങ്ങളിലുള്ളവര്‍ക്ക് അല്‍പം തടസ്സം നേരിട്ടു. ഇവര്‍ക്ക് "ഒരു നിമിഷം" എന്ന ക്ഷമാപണ കത്ത് നല്‍കി സംഘാടകര്‍ ശ്രദ്ധ പിടിച്ചുപറ്റി. ജാതീയതയ്ക്കും വര്‍ഗീയതക്കും എതിരായി ജാതിരഹിതവും മതനിരപേക്ഷവുമായ കേരള സൃഷ്ടിക്കായി ഡിവൈഎഫ്ഐ നടത്തുന്ന മാര്‍ച്ചിനിടെ യാത്രയ്ക്ക് ഉണ്ടായ തടസ്സത്തിന് ക്ഷമാപണം അഭ്യര്‍ഥിക്കുന്ന ചെറു നോട്ടീസുകളാണ് വാഹനങ്ങളില്‍ വിതരണം ചെയ്തത്. പൂത്തോട്ടയില്‍നിന്ന് രണ്ടരമണിക്കൂര്‍ സഞ്ചരിച്ച് ആറോടെയാണ് ആദ്യ സ്വീകരണ കേന്ദ്രമായ സ. പി കൃഷ്ണപിള്ള നഗറില്‍ മാര്‍ച്ച് എത്തിയത്. മുറിഞ്ഞപുഴയില്‍ ഹ്രസ്വമായ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കുലശേഖരമംഗലത്ത് തിങ്ങിനിന്ന ആയിരങ്ങള്‍ മാര്‍ച്ചിനെ വരവേറ്റു. പഞ്ചാരിമേളം, ബാന്‍ഡ്വാദ്യം, മയിലാട്ടം എന്നിവ അകമ്പടിയായി. കരിമരുന്ന് പ്രയോഗവും ഉണ്ടായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ ശെല്‍വരാജ് സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി. ചലച്ചിത്രതാരം ചെമ്പില്‍ അശോകനും സ്വീകരിക്കാനെത്തി. തുടര്‍ന്ന് വൈക്കം സത്യഗ്രഹ സ്മാരക നഗറിലേക്കായിരുന്നു മാര്‍ച്ചിന്റെ പ്രയാണം. ഉദയനാപുരം തെക്കേനടയില്‍ ജാഥാ അംഗങ്ങള്‍ക്ക് ചായയും ചെറുവിശ്രമവും. വൈക്കം വലിയ കവലയില്‍ വൈക്കത്തേക്കുള്ള വരവേല്‍പ്പ് നല്‍കി. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആര്‍ ബിജു, എസ് ബിജു, പി പ്രദീപ്, അഡ്വ. എ മനാഫ്, അഡ്വ. എം എസ് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അഭിവാദ്യമുദ്രാവാക്യങ്ങള്‍ മുഴക്കി. ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും എഐവൈഎഫ് പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്ത് മാര്‍ച്ചിനെ വരവേറ്റു. വൈക്കം സത്യഗ്രഹ നഗറിലെ സമാപനസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, പി കെ ബിജു എം പി, ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍, അഡ്വ. പി കെ ഹരികുമാര്‍, ടി വി രാജേഷ്, എം സ്വരാജ്, ബ്ലോക്ക് സെക്രട്ടറി സി പി ജയരാജ്, പ്രസിഡന്റ് സി എസ് ശ്രീകുമാര്‍, ജില്ലാ കമ്മറ്റിയംഗം എം സുജിന്‍ എന്നിവര്‍ സംസാരിച്ചു. ജാഥാംഗങ്ങളായ കെ മണികണ്ഠന്‍, വി പി ദിവ്യ, ശ്രീലക്ഷ്മി തങ്കന്‍, പി ബി അനൂപ് എന്നിവര്‍ വെള്ളിയാഴ്ച വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

0 comments:

നവോത്ഥാന സ്മരണയുണര്‍ത്തി യൂത്ത് മാര്‍ച്ചിന് വരവേല്‍പ്പ്

സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമോതി പ്രയാണം നടത്തുന്ന യൂത്ത് മാര്‍ച്ചിന് സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മനാടായ കോട്ടയം ജില്ലയിലേക്ക് ഉജ്ജ്വല വരവേല്‍പ്പ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഉജ്ജ്വല പൈതൃകം പേറുന്ന വൈക്കം മേഖലയില്‍ സമാനസന്ദേശവുമായി എത്തിയ യുവതയ്ക്ക് നാടിളകി ഇരമ്പിവന്ന വരവേല്‍പ്പായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ യും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ച് എറണാകുളം ജില്ലയില്‍ നിന്നാണ് പൂത്തോട്ട പാലം കടന്ന് കോട്ടയം ജില്ലയിലേക്ക് എത്തിയത്. പൂത്തോട്ടയിലൂടെ എത്തിയ മാര്‍ച്ചിനെ സിപിഐ എം ജില്ലാ കമ്മിറ്റിക്ക്വേണ്ടി സംസ്ഥാനകമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എന്‍ വാസവന്‍, ടി ആര്‍ രഘുനാഥന്‍ എന്നിവര്‍ ഹാരമണിയിച്ചു വരവേറ്റു. ഇടതുപക്ഷത്തെ പ്രമുഖ യുവജന സംഘടനായ എഐവൈഎഫിന്റെ നേതൃത്വത്തില്‍ ചെമ്പ് ഉദയനാപുരം വൈക്കം വലിയകവല എന്നിവടങ്ങളില്‍ മാര്‍ച്ചിന് അഭിവാദ്യമേകി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകനേതാവ് പി കൃഷ്ണപിള്ളയുടെ സ്മരണ ജ്വലിക്കുന്ന വേദിയൊരുക്കിയാണ് ആദ്യ സ്വീകരണം മാര്‍ച്ചിന് നല്‍കിയത്. കുലശേഖരമംഗലത്ത് നടന്ന ഈ സ്വീകരണ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ ശെല്‍വരാജ് അധ്യക്ഷനായി. വൈക്കത്ത് ഒരുക്കിയ സത്യഗ്രഹ നഗറിലായിരുന്നു വെള്ളിയാഴ്ച്ചത്തെ സമാപനസമ്മേളനം. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ വിജയന്‍ സംസാരിച്ചു. ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്കെതിരെ പോരാടി ധീരരക്തസാക്ഷിത്വം വരിച്ച എം ആര്‍ വിദ്യാധരന്റെ സ്മരണകളുറങ്ങുന്ന ഉദയംപേരൂരിന്റെ മണ്ണില്‍ യൂത്ത് മാര്‍ച്ചിന് ആവേശകരമായ സ്വീകരണം നല്‍കി. രാവിലെ ഉദയംപേരൂരിന്റെ അതിര്‍ത്തിയായ പെരുംതൃക്കോവില്‍ ജങ്ഷനില്‍ ഡിവൈഎഫ്ഐ മുളന്തുരുത്തി ബ്ലോക്ക് ഭാരവാഹികളും സംഘാടകസമിതി ഭാരവാഹികളും ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ചത്. തുടര്‍ന്ന് കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ശിങ്കാരിമേളം, കരിമരുന്നു പ്രയോഗം എന്നിവയുടെ അകമ്പടിയോടെ സ്വീകരണകേന്ദ്രമായ നടക്കാവിലെ രക്തസാക്ഷി എം ആര്‍ വിദ്യാധരന്‍നഗറിലേക്ക് ആനയിച്ചു. യോഗത്തില്‍ രക്തസാക്ഷി എം ആര്‍ വിദ്യാധരന്റെ ഭാര്യ ജിജോ സമരസഖാക്കളെ ആദ്യം സ്വീകരിച്ചു. സംസ്ഥാന ഫുട്ബോള്‍ ടീം അംഗം പി ആര്‍ ശ്രീകുമാര്‍, വൈകല്യങ്ങളെ തോല്‍പ്പിച്ച് കാലുകള്‍കൊണ്ട് ചിത്രംവരച്ച് ശ്രദ്ധേയനായ ആര്‍എല്‍വി വിദ്യാര്‍ഥി സജയ്കുമാര്‍ എന്നിവരും ജാഥയെ സ്വീകരിച്ചു. തുടര്‍ന്ന് വര്‍ഗ-ബഹുജന സംഘടനകള്‍ ജാഥാംഗങ്ങളെ സ്വീകരിച്ചു. യോഗത്തില്‍ പി കെ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. വി പി പ്രമോദ് സ്വാഗതംപറഞ്ഞു. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ബി അനൂപ്, ജാഥാക്യാപ്റ്റന്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ് എന്നിവര്‍ സംസാരിച്ചു. വി ജി രതീഷ് നന്ദിപറഞ്ഞു. ശനിയാഴ്ച്ച രാവിലെ 9 ന് വൈക്കത്തുനിന്നും മാര്‍ച്ച് പര്യടനം തുടങ്ങും.

0 comments:

യൂത്ത് മാര്‍ച്ചില്‍ ആവേശം അലതല്ലി

ജാതിരഹിത സമൂഹത്തിന്റെയും മതനിരക്ഷേപ കേരളത്തിന്റെയും ജനത്തിനായി ഡിവൈഎഫ്ഐ നടത്തുന്ന യൂത്ത് മാര്‍ച്ച് മെട്രോ നഗരയിലെത്തിയപ്പോള്‍ ആവേശം അലതല്ലി. മെട്രോ നഗരത്തിന്റെ പ്രൗഡിയോടെ തികച്ചും വ്യത്യസ്തമായ സ്വീകരണമാണ് സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ജാഥയ്ക്കു നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയില്‍ ആയിരക്കണക്കിനു യുവജനങ്ങളാണ് അലകടലായി ജാഥയെ സ്വീകരിക്കാന്‍ ഒഴുകിയെത്തിയത്. രാവിലെ സൗത്ത് കളമശേരിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ഇടപ്പള്ളിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. തൂവെള്ള വസ്ത്രം ധരിച്ച് ശുഭ്രപതാകയും കൈയിലേന്തി കടന്നുവന്ന യുവജനമാര്‍ച്ചിന് പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റി സമ്മാനിച്ച "ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച്്" എന്നയെഴുത്തിയ വെള്ള കുട കൂടുതല്‍ മാറ്റുകൂട്ടി. ഇടപ്പള്ളിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കര്‍, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍ സതീഷ്, എറണാകുളം ഏരിയ സെക്രട്ടറി അഡ്വ. എസ് കൃഷ്ണമൂര്‍ത്തി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണി കോമത്ത്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ റെനീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ ജി ഉദയകുമാര്‍ തുടങ്ങിയവര്‍ചേര്‍ന്ന് സ്വീകരിച്ചു. കരിമരുന്നുകലാപ്രകടനവും വാദ്യമേളങ്ങളും സ്വീകരണത്തിനു കൊഴുപ്പേകി. വൈറ്റിലയില്‍ നല്‍കിയ സ്വീകരണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ ജേക്കബ്, സി കെ മണിശങ്കര്‍, സി ബി ദേവദര്‍ശനന്‍, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍ സതീഷ്, എറണാകുളം ഏരിയ സെക്രട്ടറി അഡ്വ. എസ് കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. എ ജി ഉദയകുമാര്‍ അധ്യക്ഷനായി. പി എസ് സതീഷ് സ്വാഗതവും ലാല്‍ മാത്യു നന്ദിയും പറഞ്ഞു. തെയ്യകോലങ്ങളും വാദ്യമേളങ്ങളും സ്വീകരണത്തിന് ആവേശംപകര്‍ന്നു. തൃപ്പൂണിത്തുറയിലും ജാഥയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പേട്ട ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും ചുവപ്പുസേനയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. സ്റ്റാച്യുവില്‍ (പി കേരളവര്‍മ നഗര്‍) നടന്ന സമ്മേളനത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷനേതാവ് സി എന്‍ സുന്ദരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍, കെ ടി സൈഗാള്‍, വി എസ് വിജു എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, സംസ്ഥാനകമ്മിറ്റി അംഗം വി എ ശ്രീജിത് എന്നിവര്‍ ജില്ലയിലുടനീളം ജാഥയെ അനുഗമിച്ചു.

0 comments:

2013, ജനുവരി 24, വ്യാഴാഴ്‌ച

യൂത്ത് മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍

ജാതി പിശാചുക്കളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള യുവജനമുന്നേറ്റയാത്രയ്ക്ക് വ്യവസായ തലസ്ഥാനമായ എറണാകുളംജില്ലയില്‍ വേറിട്ട വരവേല്‍പ്പ്. നവോത്ഥാന കേരളത്തിനായ് ആവേശപ്പോരാളികള്‍ സംഗമിക്കുന്ന ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പുത്തന്‍ പോരാട്ട ആഹ്വാനവുമായാണ് ബുധനാഴ്ച ജില്ലയില്‍ പര്യടനം തുടര്‍ന്നത്. "ജാതിരഹിതസമൂഹം, മതനിരപേക്ഷകേരളം" എന്ന മുദ്രാവാക്യവുമായി സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും നയിക്കുന്ന മാര്‍ച്ചില്‍ കണ്ണികളാകാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഓരോ സ്വീകരണകേന്ദ്രത്തിലും ഇരച്ചെത്തിയത്. ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം സൗത്ത് കളമശേരി ജങ്ഷനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സമാപിച്ചു. പാലിയം സത്യഗ്രഹനഗറില്‍ ചേര്‍ന്ന സമാപനസമ്മേളനം ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. പ്രീമിയര്‍ ജങ്ഷനില്‍നിന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. മുതിര്‍ന്ന സിപിഐ എം നേതാവ് സരോജിനി ബാലാനന്ദനും സംഘടാകസമിതി രക്ഷാധികാരി സി കെ പരീതും മാര്‍ച്ചിനെ സ്വീകരിച്ചു. വാദ്യമേളങ്ങളും തെയ്യങ്ങളും റോളര്‍ സ്കേറ്റിങ് കുട്ടികളും മുത്തുക്കുടകളും ചുവപ്പുസേനയും റാലിയെ വരവേല്‍ക്കാന്‍ എത്തി. പാലിയം സമരസേനാനിയും മുതിര്‍ന്ന നേതാവുമായ പയ്യപ്പിള്ളി ബാലന്‍ സമാപനസമ്മേളനത്തില്‍ എത്തിയത് യുവജനങ്ങള്‍ക്ക് ആവേശമായി. ജാഥാംഗങ്ങള്‍ അദ്ദേഹത്തെ ആദരിച്ചു. സംഘടാകസമിതി ചെയര്‍മാന്‍ വി എ സക്കീര്‍ഹുസൈന്‍ അധ്യക്ഷനായി. സംഘാടകസമിതി സെക്രട്ടറി പി വി ഷാജി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറി എ എം റഷീദ് സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹെന്നി ബേബി എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍നിന്നാരംഭിച്ച മാര്‍ച്ചിനെ ഹോംസയന്‍സ് കോളേജിന്റെ മുന്‍വശത്ത്നിന്ന് അത്താണിയിലെ കുറ്റിപ്പുഴ കൃഷ്ണപിള്ള നഗറിലെ സ്വീകരണവേദിയിലേക്ക് ആനയിച്ചു. തെയ്യവും ഫുട്ബോള്‍ താരങ്ങളുമെല്ലാം ചേര്‍ന്ന് മാര്‍ച്ചിന് ഉജ്വല വരവേല്‍പ്പാണ് ഒരുക്കിയത്. നേതാക്കളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിലപേശല്‍ ഏജന്‍സികളായി സാമുദായിക സംഘടനകള്‍ അധഃപതിച്ചതായി സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഭരണത്തെപ്പോലും നിയന്ത്രിക്കുന്നരീതിയില്‍ വര്‍ഗീയ-സാമുദായികശക്തികള്‍ വളര്‍ന്നു. സര്‍ക്കാര്‍ വര്‍ഗീയവാദികളുടെ മുന്നില്‍ കീഴടങ്ങി. മന്ത്രിമാരെ തീരുമാനിക്കുന്നത് തങ്ങളാണെന്ന് സാമുദായിക നേതാക്കള്‍ ഹുങ്ക് പ്രകടിപ്പിക്കുന്നു. വിദ്യാഭ്യാസമേഖല വര്‍ഗീയവല്‍ക്കരിക്കാന്‍ ഉമ്മന്‍ചാണ്ടി ലീഗിന് അധികാരം നല്‍കിയിട്ടുണ്ടെന്നും ടി വി രാജേഷ് പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ വി എസ് ഷഡാനന്ദന്‍ അധ്യക്ഷനായി. സംഘാടകസമിതി സെക്രട്ടറി ടി വി പ്രദീഷ് സ്വാഗതം പറഞ്ഞു. ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, പി പി ദിവ്യ എന്നിവര്‍ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പി പത്രോസ്, ജില്ലാ കമ്മിറ്റിയംഗം പി എസ് ഷൈല എന്നിവര്‍ ജാഥയെ വരവേല്‍ക്കാനെത്തി. ആലുവ പ്രിയദര്‍ശിനി ഹാളില്‍ സ്വീകരണസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ജോയ് ജോബ് കുളവേലി അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം എം ഗിരീഷ് സ്വാഗതം പറഞ്ഞു. വാദ്യമേളവും കുട്ടികളും സഹോദരന്‍ അയ്യപ്പന്‍ നഗറില്‍ നടന്ന സ്വീകരണത്തിന് ചാരുത പകര്‍ന്നു. ആലുവ ബ്ലോക്ക് കമ്മിറ്റി രൂപീകരിച്ച രക്തദാന വെബ്സൈറ്റ് ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ എ റഹീം സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ബി സ്യമന്തഭദ്രന്‍, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, സ്വാഗതസംഘം സെക്രട്ടറി രാജു സക്കറിയ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം വി എം ശശി, ആലുവ ഏരിയ സെക്രട്ടറി വി സലീം തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി.

0 comments:

ജില്ലയിലെ പര്യടനം സമാപിച്ചു യൂത്ത്മാര്‍ച്ചിന് ചാലക്കുടിയില്‍ ആവേശോജ്വല സ്വീകരണം

ജാതിരഹിത സമൂഹം, മതിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിന് ചാലക്കുടിയില്‍ മൂന്ന് കേന്ദ്രത്തില്‍ ആവേശകരമായ സ്വീകരണം. വാദ്യമേളങ്ങളും മുത്തുക്കുടകളുമായി അണിനിരന്ന് ആവേശം അലതല്ലിയ ജാഥയെ നഗരാതിര്‍ത്തിയായ നാടുകുന്നില്‍ സംഘാടക സമിതി ഭാരവാഹികളായ ബി ഡി ദേവസി എംഎല്‍എ, സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ. പി കെ ഗിരിജാ വല്ലഭന്‍, കൊടുങ്ങല്ലൂര്‍, മാള ഏരിയസെക്രട്ടറിമാരായ പി കെ ചന്ദ്രശേഖരന്‍, എം രാജേഷ,് ബ്ലോക്ക് ഭാരവാഹികളായ ഇ എ ജയതിലകന്‍, പി എസ് സന്തോഷ് എന്നിവര്‍ചേര്‍ന്ന്സ്വീകരിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ പോട്ടയില്‍ പൗലോസ്മാര്‍ പൗലോസ് നഗറില്‍ നടന്ന പൊതുയോഗത്തില്‍ നഗരസഭ പ്രതിപക്ഷനേതാവ് പി എം ശ്രീധരന്‍ അധ്യക്ഷനായി. രക്തസാക്ഷി മാഹിന്റെ പിതാവ് ഷാഹുല്‍ ഹമീദ്, ഭാര്യ ജിന്‍ഷ എന്നിവരും ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. ചാലക്കുടി നഗരത്തില്‍ ആനമല ജങ്ഷനില്‍ നിന്നും ജാഥയെ വന്‍ സ്വീകരണത്തോടെ പരിയാരം കര്‍ഷക സമരനഗറിലേക്ക് ആനയിച്ചു. സൗത്ത് ജങ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ ഏരിയസെക്രട്ടറി അഡ്വ. പി കെ ഗിരിജാവല്ലഭന്‍ അധ്യക്ഷനായി. ബി ഡി ദേവസി എംഎല്‍എ, കൊടുങ്ങല്ലൂര്‍ ഏരിയസെക്രട്ടറി പി കെ ചന്ദ്രശേഖരന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ആര്‍ വിജയ, ഇ എ ജയതിലകന്‍, പി എസ്സന്തോഷ് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണംനടത്തി. രക്തസാക്ഷി കലണ്ടര്‍ ജില്ലാ സെക്രട്ടറി സി സുമേഷിന് നല്‍കി ജാഥാക്യാപ്റ്റന്‍ ടി വി രാജേഷ് പ്രകാശനം ചെയ്തു. യൂത്ത് മാര്‍ച്ച് സപ്ലിമെന്റ് ബി ഡി ദേവസി എംഎല്‍എക്ക് നല്‍കി ജാഥാ ക്യാപ്റ്റന്‍ പ്രകാശനം ചെയ്തു. കൊരട്ടിയില്‍ സംഘാടകസമിതി നേതൃത്വത്തില്‍ വന്‍വരവേല്‍പ്പ് നല്‍കി. കൊരട്ടി സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ നഗറില്‍ നടന്ന പൊതുയോഗത്തില്‍ ബി ഡി ദേവസി എംഎല്‍എ അധ്യക്ഷനായി. ടി വി രാജേഷ് ജിനുമാത്യു, സുനില്‍കുമാര്‍, എ എ ബിജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ചു.

0 comments:

2013, ജനുവരി 22, ചൊവ്വാഴ്ച

മിന്നല്‍പ്പിണര്‍പോല്‍ യുവചേതന

ജാതി-മതാന്ധതയുടെ ഇരുളിലേക്ക് മിന്നല്‍പ്പിണര്‍ പായിച്ച് ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം. പിന്തള്ളിയ ദുരിതദിനങ്ങളിലേക്ക് നാടിനെ തിരികെ കൊണ്ടുപോകുന്ന ദുഷ്ടശക്തികള്‍ക്കെതിരെ യുവചേതന നെടുങ്കോട്ടകളുയര്‍ത്തുമെന്ന പ്രഖ്യാപനമുയര്‍ത്തിയാണ് മാര്‍ച്ച് സാംസ്കാരിക ജില്ലയില്‍ പര്യടനം തുടരുന്നത്. രണ്ടാം നവോത്ഥാനപ്രഖ്യാപനമാണ് മാര്‍ച്ച് ഉയര്‍ത്തുന്ന മുദ്രാവാക്യം. പിന്നിട്ട കാലത്ത് ജാതി-മത ധാര്‍ഷ്ട്യങ്ങളെ നേരിട്ട് തോല്‍പ്പിച്ചവരുടെ സ്വപ്നങ്ങള്‍ കാക്കുമെന്ന പ്രഖ്യാപനമാണ് മാര്‍ച്ച്. മനുഷ്യനെ മനുഷ്യനായി കാണാത്തവര്‍ക്കുള്ള താക്കീതുകൂടിയാണ് ഈ മുന്നേറ്റം. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന സമകാലീന കേരളീയജീവിതത്തിലൂടെ മാനവികതതന്നെയാണ് ഏറ്റവും ഉദാത്തമായ മതമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ തേരോട്ടം. മാര്‍ച്ചുയര്‍ത്തിയ മുദ്രാവാക്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ വിവിധകേന്ദ്രങ്ങളിലെത്തിയ സാംസ്കാരികനായകരും സാമൂഹ്യപ്രവര്‍ത്തകരും ആദ്യകാല പോരാളികളും ചിന്തകരും രാഷ്ട്രീയഭേദമെന്യേ എത്തിയ വന്‍ ജനാവലിയുമെല്ലാം ഡിവൈഎഫ്ഐ ഉയര്‍ത്തുന്ന അലകളെ സ്വന്തം നെഞ്ചില്‍ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാവിലെ തൃശൂര്‍ നഗരത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ആദ്യസ്വീകരണം ഒല്ലൂരിലെ വൈലോപ്പിള്ളി നഗറില്‍. നെറ്റിപ്പട്ടം കെട്ടിയ ആനയും കുതിരയും ബാന്‍ഡ് വാദ്യവും ശിങ്കാരിമേളവുമായി നൂറുകണക്കിന് യുവാക്കളുടെ ഉജ്വലസ്വീകരണം. രക്തസാക്ഷികള്‍ കൊച്ചനിയന്റെയും ഐനസ് ആന്റണിയുടേയും സ്മരണകള്‍ ഇരമ്പിയാര്‍ത്ത സ്വീകരണവേദിയില്‍ ശത്രുവിന്റെ ആക്രമണത്തില്‍ മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്ന് ജീവിതത്തിലേക്ക് തിരികെ വന്ന ധീരന്മാര്‍ക്കും സമൂഹത്തിന്റെ നെറികെട്ട വിശ്വാസങ്ങള്‍ക്കെതിരെ സ്വജീവിതംകൊണ്ടു മാതൃകകാട്ടിയ മിശ്രവിവാഹിതര്‍ക്കും ജാഥയുടെ ആദരം. സിനിമാപ്രവര്‍ത്തകന്‍ പ്രദീപ് മുല്ലനേഴി ജാഥയെ അഭിവാദ്യം ചെയ്യാന്‍ ഒല്ലൂരിലെത്തി. പുതുക്കാട്ടെ എം ആര്‍ ബി നഗറിലായിരുന്നു അടുത്ത കേന്ദ്രം. പതിവുപോലെ യുവാക്കളും സഹയാത്രികരും ഐക്യദാര്‍ഢ്യപ്രഖ്യാപനം നടത്താനെത്തിയവരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍. ആവേശം അലതല്ലിയ സ്വീകരണത്തിനുശേഷം കൊടകരയില്‍ സമാപനം. ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരസ്മരണയില്‍ ഉയര്‍ത്തിയ നഗറിലും ആവേശക്കൊടുങ്കാറ്റുയര്‍ത്തിയ സ്വീകരണം.വിവിധകേന്ദ്രങ്ങളില്‍ ടി വി രാജേഷ്, എം സ്വരാജ്, കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, റോഷന്‍ റോയ്മാത്യു, ടി എം സുരേഷ്, കെ ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. വഴിയരികില്‍ പതിവുപോലെ ഐക്യദാര്‍ഢ്യവും അഭിവാദ്യവുമായി കാത്തുനിന്ന ആയിരങ്ങള്‍. ഓരോ ആശിസ്സുകളും ഐക്യപ്രഖ്യാപനവും ഊര്‍ജമാക്കി മാറ്റി പതിനെട്ടു ദിവസമായുള്ള കാല്‍നടപ്രയാണം കൂടുതല്‍ ആവേശത്തോടെ മുന്നോട്ട്. തങ്ങളുയര്‍ത്തിയ മുദ്രാവാക്യത്തെ കേരളത്തിന്റെ ഇനിയും വറ്റിയിട്ടില്ലാത്ത മതേതരമനസ്സ് ആവേശത്തോടെ ഏറ്റെടുക്കുന്നുവെന്ന തിരിച്ചറിവ് ഏറ്റെടുക്കാനുള്ള വലിയ പോരാട്ടത്തിന് കരുത്താവുമെന്ന തിരിച്ചറിവോടെയായിരുന്നു സമാപനം.

0 comments:

ജനമനസ്സിന്റെ നേര്‍ച്ചിത്രംപോലെ സ്വീകരണകേന്ദ്രങ്ങള്‍

ഇന്ത്യയിലെ പൊരുതുന്ന യുവജനപ്രസ്ഥാനം ഉയര്‍ത്തിയ മുദ്രാവാക്യം എങ്ങനെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായി സ്വീകരണകേന്ദ്രങ്ങള്‍. ജാതിക്കോമരങ്ങള്‍ സാമൂഹ്യജീവിതത്തില്‍ പരിധിവിട്ടും ഇടപെടുന്നതിലും ഭരണത്തെപോലും നിയന്ത്രിക്കുന്ന ശക്തികളായി മാറുന്നതിലും കടുത്ത പ്രതിഷേധം ഉള്ളിലൊതുക്കുന്നവരാണ് ഭൂരിപക്ഷവും എന്നതിന്റെ തെളിവാണ് ജാഥാകേന്ദ്രത്തിലെത്തിയവര്‍. പലരും സജീവരാഷ്ട്രീയപ്രവര്‍ത്തകരോ പൊതുപ്രവര്‍ത്തകരോ അല്ല. ഡിവൈഎഫ്ഐയോടോ ഇടതുപക്ഷപ്രസ്ഥാനങ്ങളോടോ പൊതുവെ ചേര്‍ന്നു നില്‍ക്കാത്തവര്‍പോലും "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യത്തോട് ഐക്യപ്പെടുകയാണ്. അത്രമേല്‍ തീവ്രമായി ജാതീയതയും അതിന്റെ ഭാഗമായുള്ള അനാചാരങ്ങളും അന്ധവിശ്വാസവും കേരളത്തെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയെന്ന് അവര്‍ തിരിച്ചറിയുന്നു. രണ്ടാംദിവസത്തെ എല്ലാ സ്വീകരണകേന്ദ്രവും ഇത്തരക്കാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. രാവിലെ തൃശൂരില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ഒല്ലൂരിലെ വൈലോപ്പിള്ളി സ്മാരക നഗറിലാണ് ആദ്യസ്വീകരണം നല്‍കിയത്. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സ്വീകരണത്തിന് മേളവും ആനയും കുതിരയും കൊഴുപ്പേകി. വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷനായി. പ്രദീപ് മുല്ലനേഴി, കെ എം വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പി എസ് ഗിരീഷ് സ്വാഗതവും റിക്സന്‍ പ്രിന്‍സ് നന്ദിയും പറഞ്ഞു. പുതുക്കാട് എം ആര്‍ ബി നഗറില്‍ നടന്ന സ്വീകരണത്തില്‍ പി തങ്കം അധ്യക്ഷയായി. ടി എ രാമകൃഷ്ണന്‍, കെ കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം ആര്‍ രഞ്ജിത് സ്വാഗതവും പി സി സുമേഷ് നന്ദിയും പറഞ്ഞു. കൊടകര കുട്ടംകുളം സമരനഗറില്‍ നടന്ന സ്വീകരണത്തില്‍ ടി എ രാമകൃഷ്ണന്‍ അധ്യക്ഷനായി. സി രവീന്ദ്രനാഥ് എംഎല്‍എ സംസാരിച്ചു. സി എം ബബീഷ് സ്വാഗതവും എം സി കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

സാമുദായികസംഘടനകള്‍ ജനാധിപത്യത്തിലെ ക്യാന്‍സര്‍

ജനാധിപത്യത്തിലെ ഗുരുതര ക്യാന്‍സറായി സാമുദായികസംഘടനകള്‍ മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളില്‍പോലും കാന്തപുരം ഉള്‍പ്പെടെയുള്ള സാമുദായികനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ സ്ത്രീവിരുദ്ധമാണ്. കേരളത്തില്‍ അപകടകരമാംവിധം സാമുദായിക ധ്രുവീകരണം ശക്തിപ്പെടുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ സാമുദായിക, വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയാണ്. കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നത് കോര്‍പറേറ്റുകളാണെങ്കില്‍ കേരളത്തില്‍, യുഡിഎഫ് ഭരണത്തില്‍ മന്ത്രിമാരെ നിശ്ചയിക്കുന്നത് സാമുദായികനേതാക്കളാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിയാക്കിയത് തങ്ങളുടെ ഇടപെടലിലൂടെയാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ചേര്‍ന്ന് ഹിന്ദുലീഗ് ഉണ്ടാക്കുമെന്നും പറയുന്നു. നായര്‍ ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ ബ്രാഹ്മണരെ ഒഴിവാക്കി സ്വന്തം സമുദായക്കാരെ മാത്രമേ പൂജാരിമാരാക്കൂ എന്നു പറയുന്ന സുകുമാരന്‍ നായര്‍ നായര്‍ക്ഷേത്രങ്ങളില്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നോക്കക്കാരെ പൂജാരിമാരാക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം. വിദ്യാഭ്യാസമേഖലയില്‍ ലീഗ്വല്‍ക്കരണമാണ്. വൈസ്ചാന്‍ലസര്‍മാരെപ്പോലും സാമുദായിക അടിസ്ഥാനത്തില്‍ നിയമിക്കാനാണ് നീക്കം. യഥാര്‍ഥ മുസ്ലീങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ് കേരളത്തില്‍ മുസ്ലിംലീഗ്. എല്ലാ സാമൂഹ്യപ്രതിബദ്ധതകളും വെടിഞ്ഞ് തങ്ങള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി വിലപേശല്‍ മാത്രം നടത്തുന്നവരായി സാമുദായികനേതാക്കള്‍ അധഃപതിച്ചു. ഡല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും പ്രതികരിച്ചത്. സ്്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധമാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രതികരണവും പുറത്തുവന്നതോടെ പ്രതിലോമപരമായ കാഴ്ചപ്പാടാണ് ഇവരെല്ലാം വച്ചുപുലര്‍ത്തുന്നതെന്ന് വ്യക്തമായി-നേതാക്കള്‍ പറഞ്ഞു.

0 comments:

ജാതിഭ്രാന്തിനെതിരെ ജാഗ്രതയേകി യുവജനപ്രവാഹം

സാമുദായിക സംഘടനകളും നേതാക്കളും സൃഷ്ടിക്കുന്ന ചേരിതിരിവിനും ജാതിസ്പര്‍ധക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് പ്രയാണം തുടരുന്നു. നവോത്ഥാന, തൊഴിലാളിവര്‍ഗ പോരാട്ടങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ വര്‍ഗീയശക്തികള്‍ തകര്‍ത്തെറിയുന്നത് തുറന്നുകാട്ടുന്ന യുവജനപ്രയാണത്തിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി നടത്തുന്ന മാര്‍ച്ച് ചരിത്രത്തില്‍ ഇടംനേടുന്നു. സാംസ്കാരിക ജില്ലയില്‍ മൂന്നാം ദിവസവും യൂത്ത് മാര്‍ച്ചിന് പ്രൗഢോജ്വല വരവേല്‍പ്പ് നല്‍കി. വിപ്ലവ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ ശത്രുവര്‍ഗം അരുംകൊല ചെയ്ത അഴീക്കോടനും കെ ആര്‍ തോമസും ഇ കെ ബാലനും ആര്‍ കെ കൊച്ചനിയനും രക്തസാക്ഷിത്വം കൊണ്ട് ചുവപ്പിച്ച തൃശൂരില്‍ നിന്നാണ് യുവജനസേനയുടെ തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിച്ച മാര്‍ച്ചിനെ ശുഭ്രപതാകകളുമേന്തി നൂറുകണകണക്കിനു യുവതീയുവാക്കള്‍ അനുഗമിച്ചു. ആനയും കുതിരയും മുത്തുക്കുടകളും വാദ്യങ്ങളും അകമ്പടിയായി. ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലെ സ്വീകരണത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നടക്കം വന്‍ ജനസഞ്ചയമാണ് പങ്കെടുത്തത്. കവി മുല്ലനേഴിയുടെ മകനും ചലച്ചിത്രപ്രവര്‍ത്തകനുമായ പ്രദീപ് മുല്ലനേഴി ജാഥയെ വരവേല്‍ക്കാനെത്തി. രക്തസാക്ഷി ഐനസ് ആന്റണിയുടെ നാടായ കല്ലൂരില്‍നിന്ന് ആയിരങ്ങള്‍ ജാഥയെ വരവേല്‍ക്കാനെത്തിയിരുന്നു. യുവജന പ്രസ്ഥാനത്തിനുവേണ്ടി ജയില്‍വാസമനുഭവിച്ചവര്‍ക്കും മിശ്രവിവാഹിതര്‍ക്കും ശത്രുവര്‍ഗത്തിന്റെ ആകമണങ്ങളെ അതിജീവിച്ചവര്‍ക്കും സ്വീകരണം നല്‍കിയത് വേറിട്ട അനുഭവമായി. വൈകിട്ട് തൊഴിലാളിപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പുതുക്കാട്ടേക്ക് മാര്‍ച്ച് പ്രവേശിച്ചു. സാമുദായിക അനാചരങ്ങള്‍ക്കെതിരെ പടനയിച്ച എം ആര്‍ ബിയുടെ പേരിലുള്ള നഗറിലായിരുന്നു സ്വീകരണം. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ചിനെ വരവേറ്റു. രക്തസാക്ഷികളായ മണികണ്ഠന്‍, ഷിബു,സി എസ് ബിനോയി, ഭാസ്കരന്‍ എന്നിവരുടെയെല്ലാം നാടുകളില്‍നിന്ന്് ആയിരങ്ങളാണ് സ്വീകരണകേന്ദ്രങ്ങളിലേക്കെത്തിയത്. കൊടകരയിലെ കുട്ടംകുളം സ്മാരക നഗറിലായിരുന്നു സമാപനസമ്മേളനം. ചൊവ്വാഴ്ച വൈകിട്ട് ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിക്കും.

0 comments:

2013, ജനുവരി 21, തിങ്കളാഴ്‌ച

യുവജനമുന്നേറ്റം

മനുഷ്യരെ ജാതീയമായി ചേരിതിരിപ്പിച്ച് തമ്മിലടിപ്പിക്കുന്ന ശക്തികളേയും കൂട്ടുനില്‍ക്കുന്ന ഭരണവര്‍ഗ കുടിലതകളേയും തുറന്നുകാട്ടി യുവജനമുന്നേറ്റം തുടരുന്നു. "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് സാംസ്കാരിക ജില്ലയില്‍ രണ്ടാം ദിവസവും അത്യുജ്വല സ്വീകരണം.

യുഗപ്രഭാവനായ ഇ എം എസും വി ടിയും എം ആര്‍ ബിയും പ്രേംജിയുമടങ്ങുന്ന രാഷ്ട്രീയ-നവോത്ഥാന നായകര്‍മുതല്‍ ആധുനിക കേരളത്തില്‍ സംസ്കാരത്തിന്റെ പുതുവെളിച്ചം പകര്‍ന്ന മുണ്ടശേരിയും വൈലോപ്പിള്ളിയും ബിഷപ് പൗലോസ് മാര്‍ പൗലോസും അഴീക്കോടുമെല്ലാം കര്‍മപഥങ്ങളില്‍ കാന്തിപകര്‍ന്ന തൃശൂരില്‍ രണ്ടാം നവോത്ഥാന കാഹളവുമായെത്തിയ യുവജനപോരാളികളെ അഭൂതപൂര്‍വമായ ജനസഞ്ചയമാണ് വരവേല്‍ക്കാനെത്തിയത്. അരനൂറ്റാണ്ടുമുമ്പ് കേരളം തകര്‍ത്തെറിഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്നത്, പിഞ്ചുകുട്ടികളുടെ പോലും മനസ്സില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകുന്നത്, നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ഭരണവര്‍ഗം കോര്‍പറേറ്റ് ശക്തികള്‍ക്കായി പാവങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിനുവേണ്ടി സാമുദായിക ശക്തികള്‍ക്ക് കീഴടങ്ങുന്നത് തുടങ്ങി സമകാലിക സമൂഹത്തിന്റെ ദുരവസ്ഥകളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുകയാണ് യൂത്ത്മാര്‍ച്ച്. മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കണമെന്ന ആഹ്വാനവും ജാതിഭ്രാന്തിനും വര്‍ഗീയതീവ്രവാദത്തിനുമെതിരായി മാനവികതയുടെ പുതിയപാത തുറക്കുമെന്ന പ്രതിജ്ഞയുമായാണ് മാര്‍ച്ച് സ്വീകരണകേന്ദ്രങ്ങള്‍ വിടുന്നത്.

ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍നിന്നും മാര്‍ച്ച് പര്യടനം ആരംഭിച്ചു. അത്താണിയിലെ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സ്മാരകനഗറിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിലേയും വിയ്യൂരില്‍ ഡോ. സുകുമാര്‍ അഴീക്കോട് നഗറിലേയും സ്വീകരണത്തിനുശേഷം അനശ്വര രക്താസാക്ഷി അഴീക്കോടന്റെ ഹൃദയരക്തംകൊണ്ടു ചുവന്ന തൃശൂര്‍ നഗരത്തില്‍ (ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹസമര സ്മാരക നഗര്‍) ജാഥ സമാപിച്ചു. സമാപനയോഗം പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. വി കെ ശ്രീരാമന്‍, വൈശാഖന്‍, രാവുണ്ണി, പി ടി കുഞ്ഞുമുഹമ്മദ്, എന്‍ ആര്‍ ഗ്രാമപ്രകാശ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരും ജാഥയെ വരവേല്‍ക്കാനെത്തി. തിങ്കളാഴ്ച രാവിലെ തൃശൂരില്‍നിന്നും പര്യടനം തുടരുന്ന ജാഥ കൊടകരയില്‍ സമാപിക്കും. ചൊവ്വാഴ്ച എറണാകുളം ജില്ലയിലേക്ക് കടക്കും.

0 comments:

2013, ജനുവരി 20, ഞായറാഴ്‌ച

യുവതയുടെ പ്രയാണം

വഴിനീളെ അഭിവാദ്യങ്ങള്‍. സ്വീകരണവേദികളില്‍ നിറഞ്ഞ ജനസഞ്ചയം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് രണ്ടാം ദിനത്തില്‍ ജില്ലയുടെ സാംസ്കാരികമനസ്സിനെ വിളിച്ചുണര്‍ത്തി. ജാതിമതാന്ധതകളുടെ കോട്ടവാതിലുകള്‍ തട്ടിത്തകര്‍ത്തും ഇനിയും അടഞ്ഞിട്ടില്ലാത്ത നന്മയുടെ കവാടങ്ങളെ തുറന്നുവച്ചുമുള്ള മാര്‍ച്ചിനെ ജില്ല അതിരില്ലാത്ത ആഹ്ലാദത്തോടെയാണ് വരവേല്‍ക്കുന്നത്. ജാതിമതാന്ധതയുടെ കരിങ്കോട്ടയ്ക്ക് തീപിടിപ്പിക്കാനെത്തുന്ന യുവത്വത്തിന്റെ തീക്കനല്‍ത്തുണ്ടുകളോട് മനുഷ്യസ്നേഹത്തിന്റെ തിരികള്‍ കൊളുത്തിവയ്ക്കാന്‍ കൊതിക്കുന്ന എല്ലാവരും മനംതുറന്ന് ഐക്യപ്രഖ്യാപനം നടത്തി. ജാതീയതയ്ക്കും പ്രമാണിത്വത്തിനുമെതിരെ പെണ്‍പോരാട്ടചരിത്രത്തില്‍ നാഴികക്കല്ലായ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനഗറിലായിരുന്നു അത്താണിയിലെ സ്വീകരണം. ജാഥക്ക് അകമ്പടിയായി നൂറുകണക്കിന് യുവാക്കളാണ് അണിനിരന്നത്. നൂറുകണക്കിന് യുവതികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. തുടര്‍ന്ന് കേരള വിദ്യാഭ്യാസചരിത്രത്തിലും സാഹിത്യചരിത്രത്തിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ പേരിലുള്ള തിരൂരിലെ വേദിയിലും വാക്കുകളില്‍ കടലിന്റെ ഗര്‍ജനം നിറച്ച് മനുഷ്യജീവിതത്തില്‍ നിറയുന്ന എല്ലാ ഇരുട്ടിനുമെതിരെ നിരന്തരം കലഹിച്ച സുകുമാര്‍ അഴീക്കോട് നഗറില്‍ വിയ്യൂരിലും ജാഥയ്ക്ക് സ്വീകരണം നല്‍കി. ചരിത്രം ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന നഗരത്തിലെ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ സമാപനം. വിവിധകേന്ദ്രങ്ങളില്‍ ജാഥാനായകരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ കെ ജയദേവന്‍, ബി അബിന്‍ഷാ, സി വി അനിത എന്നിവര്‍ സംസാരിച്ചു. ഓരോ സ്വീകരണകേന്ദ്രവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജാതീയതയുടെ തീവ്രപീഡനങ്ങളിലൂടെ കടന്നുവന്ന ആദ്യകാല പോരാളികളും ജാതിമതഇടപെടലുകളിലൂടെ കലുഷമാകുന്ന സമകാലീന കേരളീയ സമൂഹത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നൂറുകണക്കിനാളുകളും പങ്കാളികളായി. മാര്‍ച്ചിന്റെ വഴിത്താരകളില്‍ അഭിവാദ്യത്തിന്റെ പൂക്കളുമായി കാത്തുനിന്നത് സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ സംഘങ്ങളായിരുന്നു. കൂട്ടത്തില്‍ നിശ്ചലദൃശ്യങ്ങളും മേളവും താളവുമായി യുവാക്കളും. തിങ്കളാഴ്ച തൃശൂരില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് 11.45ന് ഒല്ലൂരിലെ വൈലോപ്പിള്ളി നഗറിലും 2.30ന് പുതുക്കാട് എം ആര്‍ ബി നഗറിലും സ്വീകരണം നല്‍കും. കൊടകരയില്‍ കുട്ടംകുളം സമര നഗറിലാണ് സമാപനം. ചൊവ്വാഴ്ച ജില്ലയിലെ പര്യടനം സമാപിക്കും.

0 comments:

ചരിത്രം ഓര്‍മിപ്പിച്ച് സ്വീകരണങ്ങള്‍

ഒരു നാടിന്റെ ചരിത്രം ഓര്‍മിപ്പിച്ചും നേരിടുന്ന ഭീഷണികളെ തുറന്നുകാട്ടിയും ഡിവൈഎഫ്ഐ യൂത്ത്മാര്‍ച്ച് പര്യടനം. ചരിത്രമെഴുതിയ മഹത്ജന്മങ്ങളെപ്പോലും പിടിച്ചടക്കുകയും ജാതീയതയുടെയും വര്‍ഗീയതയുടെയും വിലകുറഞ്ഞ അടയാളങ്ങളാക്കി മാറ്റുകയും ചെയ്യുന്നതിനെ തുറന്നു കാണിക്കുന്നവയാണ് സ്വീകരണയോഗങ്ങളിലെ പ്രസംഗങ്ങള്‍. ചരിത്രത്തിലെ തീക്ഷ്ണമായ നവോത്ഥാന സമരങ്ങളെ പ്രഭാഷകര്‍ ഓര്‍ത്തെടുക്കുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം പോലെ കേരളീയ നവോത്ഥാനത്തിന്റെ വഴികളില്‍ തീപടര്‍ത്തിയ വചനങ്ങള്‍ എപ്രകാരം പുതിയകാലത്ത് സങ്കുചിതത്വത്തിന്റെ അടയാളവാക്യങ്ങളാക്കുന്നുവെന്ന് അവര്‍ വെളിവാക്കുന്നു. സാംസ്കാരിക ജില്ലയുടെ വഴിത്താരകളില്‍ ആവേശോജ്വലമായ സ്വീകരണമാണ് ജാഥയുടെ രണ്ടാം ദിവസം മാര്‍ച്ചിന് നല്‍കിയത്. രാവിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. അത്താണിയിലെ ആദ്യ സ്വീകരണകേന്ദ്രത്തിലേക്ക് കുറ്റ്യേങ്കാവ് റോഡില്‍നിന്നും നൂറുകണക്കിന് യുവാക്കള്‍ ആഘോഷമായാണ് ജാഥയെ വരവേറ്റത്. കൈരളി മാമ്പഴം റിയാലിറ്റി ഷോ ജേതാവ് വര്‍ഷയുടെ കവിതയോടെയാണ് യോഗം ആരംഭിച്ചത്. എം ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. വി മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു. തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറില്‍ എ എസ് കുട്ടി അധ്യക്ഷനായി. ഐ ബി സന്തോഷ് സ്വാഗതം പറഞ്ഞു. വിയ്യൂരില്‍ സുകുമാര്‍ അഴീക്കോട് നഗറില്‍ എം പി പ്രദീപ് അധ്യക്ഷനായി. എന്‍ ആര്‍ ഗ്രാമപ്രകാശ് സംസാരിച്ചു. ടി ആര്‍ ഹിരണ്‍ സ്വാഗതവും പി എസ് സുമേഷ് നന്ദിയും പറഞ്ഞു. തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍ നടന്ന സ്വീകരണസമാപന യോഗം പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ ഷാജന്‍ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍ സംസാരിച്ചു. എഐവൈഎഫിന്റെ ഉപഹാരം ജാഥാ നേതാക്കളായ ടി വി രാജേഷിനും എം സ്വരാജിനും കൈമാറി. മാര്‍ച്ചിനോടനുബന്ധമായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലേയും ചിത്രരചനാ മത്സരത്തിലേയും വിജയികള്‍ക്ക് വി കെ ശ്രീരാമന്‍ സമ്മാനങ്ങള്‍ നല്‍കി. ജാഥാംഗങ്ങള്‍ക്ക് ജില്ലാകമ്മിറ്റിയുടെ ഉപഹാരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് സമ്മാനിച്ചു. രക്തസാക്ഷി കെ ആര്‍ തോമസിന്റെ സഹോദരന്‍ കെ ആര്‍ ആന്റോ സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ് സ്വാഗതവും അനൂപ് ഡേവിസ് കാട നന്ദിയും പറഞ്ഞു.

0 comments:

സ്വീകരണത്തിന് ജനസഹസ്രം

പൊള്ളുന്ന വേനല്‍ച്ചൂടിനെ ആവേശ കുളിര്‍മഴയാക്കിമാറ്റി കാസര്‍കോട് നിന്നും കാല്‍നടയായെത്തിയ ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന് ചേലക്കരയിലും, വടക്കാഞ്ചേരിയിലും അത്യുജ്വല വരവേല്‍പ്പ്. ഭജാതിരഹിത സമൂഹംമതനിരപേക്ഷ കേരളം&ൃെൂൗീ; എന്നമുദ്രാവാക്യവുമായി മറ്റൊരു നവോത്ഥാന മുന്നേറ്റത്തിന്റെ സന്ദേശവുമായി പാലക്കാടുനിന്ന് ഭാരതപ്പുഴ കടന്ന് കൊച്ചിന്‍ പാലത്തിലൂടെ പ്രവേശിച്ച യൂത്ത് മാര്‍ച്ചിനെ കഥകളിവേഷവും, ശിങ്കാരിമേളവും, ബാന്‍ഡ് വാദ്യവും പൂക്കാവടികളുമെല്ലാമായി ആയിരങ്ങളാണ് സാംസ്കാരിക നഗരിയിലേക്ക്് അനുധാവനം ചെയ്ത് ആനയിച്ചത്. വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു സാംസ്കാരിക ജില്ലയില്‍ യൂത്ത് മാര്‍ച്ച് പ്രയാണമാരംഭിച്ചത്.ഭ ജാതീയതയും വര്‍ഗീയതയും വളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന പ്രതിജ്ഞയുമായാണ് വള്ളത്തോള്‍ സമാധിയില്‍ നിന്ന് ജാഥാംഗങ്ങള്‍ പടിയിറങ്ങിയത്. സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെടുത്താതെവാഹനങ്ങള്‍ വഴിതിരിച്ച് വിടാതെ ആയിരങ്ങള്‍ ചിട്ടയോടെ നീങ്ങിയ യൂത്ത് മാര്‍ച്ചിന് ചെറുതുരുത്തി ചുങ്കം സെന്ററിലായിരുന്നു ആദ്യ സ്വീകരണം. കലാമണ്ഡലത്തിന് മുന്നില്‍ കലാമണ്ഡലം വിദ്യാര്‍ഥികള്‍ എസ്എഫ്ഐ നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി. മുള്ളൂര്‍ക്കരയിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് വടക്കാഞ്ചേരിയില്‍ സമാപിച്ചു. ജാഥാനായകരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, പി പി ദിവ്യ, പി എം ബിനു, എ എം റഷീദ്, സി വി അനിത എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ചെറുതുരുത്തിയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം സുലൈമാന്‍ അധ്യക്ഷനായി. ഡിവൈ എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ദിലീപ് സ്വാഗതം പറഞ്ഞു. മുള്ളൂര്‍ക്കരയില്‍ സ്വാഗതസംഗം ചെയര്‍മാന്‍ കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പത്മകുമാര്‍ സ്വാഗതം പറഞ്ഞു. വടക്കാഞ്ചേരി: ചേലക്കര ഏരിയയിലെ രണ്ട് സ്വീകരണകേന്ദ്രങ്ങള്‍ പിന്നിട്ട് അകമല കടന്നെത്തിയ യൂത്ത്മാര്‍ച്ചിനെ ഉത്രാളിപ്പൂരത്തിന്റെ നാട്ടില്‍ ഉത്സവപ്രതീതിയോടെയായിരുന്നു വരവേറ്റത്. വാദ്യ മേളങ്ങളും മുത്തുക്കുടകളും വര്‍ണലയം തീര്‍ത്ത് ആയിരങ്ങള്‍ പങ്കെടുത്ത സ്വീകരണമായിരുന്നു വടക്കാഞ്ചേരിയില്‍. വടക്കാഞ്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രേംജി നഗറില്‍ നടന്ന സമാപന പൊതുയോഗം സി പി നാരായണന്‍ എം പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ബസന്ത്ലാല്‍ സ്വാഗതം പറഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കാവുമ്പായി ബാലകൃഷ്ണന്‍,ജയരാജ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

സാംസ്കാരികവിരുന്നോടെ വരവേല്‍പ്പ്

മനുഷ്യര്‍ ഒന്നാണെന്ന ഐക്യസന്ദേശവുമായി ദേശാഭിമാനപ്രചോദിതരായ യുവചൈതന്യത്തെ സാംസ്കാരിക ജില്ല ആവേശം അലതല്ലിയ ജനസഹസ്രത്തെ സാക്ഷിയാക്കി നെഞ്ചോടുചേര്‍ത്തു. വര്‍ഗീയ കാലുഷ്യത്തിന്റെയും ജാതി വിദ്വേഷത്തിന്റെയും നാരായവേരറുക്കുമെന്ന പ്രഖ്യാപനവുമായെത്തിയ യുവപോരാളികള്‍ക്ക് വീരോജ്വല വരവേല്‍പ്പേകി. ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി സാംസ്കാരിക വിരുന്നൊരുക്കിയായിരുന്നു വരവേല്‍പ്പ്. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ സിപിഐ എം നേതാക്കളും വര്‍ഗബഹുജന സംഘടനാഭാരവാഹികളും ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം ചെയ്തു. കെ രാധാകൃഷ്ണന്‍ എംഎല്‍എ, എന്‍ ആര്‍ ബാലന്‍, എ പത്മനാഭന്‍, യു പി ജോസഫ്, മുരളി പെരുനെല്ലി, ബാബു എം പാലിശേരി എംഎല്‍ എ, കെ കെ രാമചന്ദ്രന്‍, കെ എഫ് ഡേവിസ്, കെ പി രാധാകൃഷ്ണന്‍, ടി കെ വാസു, മേരി തോമസ്, ഏരിയ സെക്രട്ടറിമാരായ പി എ ബാബു, സേവ്യര്‍ ചിറ്റിലപ്പിള്ളി, എം ബാലാജി, വര്‍ഗീസ് കണ്ടംകുളത്തി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന്‍, വള്ളത്തോള്‍നഗര്‍ പഞ്ചായത്തു പ്രസിഡന്റ് എം സുലൈമാന്‍ തുടങ്ങിയവരും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളായ സി സുമേഷ്, ഇ സി ബിജു, കെ വി സജു, കെ എസ് ദീലീപ്, കെ ബി ഷിബു, എം പത്മകുമാര്‍ എന്നിവരും ജാഥയെ വരവേല്‍ക്കാനെത്തി. കവി രാവുണ്ണി, കലാമണ്ഡലം ഗീതാനന്ദന്‍, ജയരാജ് വര്യര്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനെത്തി. രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി, ശുഭ്രവസ്ത്രധാരികളായ യുവജനസേനയുടെ പ്രയാണം മുന്നോട്ടു നീങ്ങിയപ്പോള്‍ വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. നീളാതീരവും കേരളീയ കലകളുടെ പെരുംകോവിലായ കേരളകലാമണ്ഡലവും പിന്നിട്ട യുവജനജാഥ തൊഴിലവകാശപ്പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഏടായ വാഴാനി കനാല്‍ സമരത്തിന്റെയും മാറുമറയ്ക്കാനുള്ള അവകാശത്തിന് സ്ത്രീകള്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും സ്മരണകളിരമ്പുന്ന മണിമലര്‍ക്കാവിന്റെയും പാരമ്പര്യം പേറുന്ന വടക്കാഞ്ചേരിയിലാണ് ആദ്യനാള്‍ പര്യടനം പൂര്‍ത്തിയാക്കിയത്. സ്വീകരണയോഗങ്ങളില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് യൂത്ത്മാര്‍ച്ച് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും. ഞായറാഴ്ച വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് രാവിലെ പത്തിന് അത്താണി മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമര സ്മാരകനഗറില്‍ സ്വീകരണം നല്‍കും. 11.30ന് തിരൂരില്‍ പ്രൊഫ. ജോസഫ് മുണ്ടശേരി നഗറിലും ഉച്ചതിരിഞ്ഞ് 3.30ന് വിയ്യൂരിലെ ഡോ. സുകുമാര്‍ അഴീക്കോട് നഗറിലും സ്വീകരണം നല്‍കും. വൈകിട്ട് തൃശൂര്‍ തെക്കേഗോപുരനടയിലെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരകനഗറില്‍ രണ്ടാംദിവസത്തെ പര്യടനം പൂര്‍ത്തിയാക്കും.

0 comments:

പുതിയകാലത്തിന്റെ നവോത്ഥാന സന്ദേശവുമായി യൂത്ത്മാര്‍ച്ച് തൃശൂരില്‍

നവോത്ഥാന-തൊഴിലാളിവര്‍ഗ പോരാട്ടങ്ങളുടെ തൃശൂര്‍ മണ്ണ് യുവചേതനയുടെ മഹാമുന്നേറ്റത്തെ ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിച്ചു. "ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിനെ ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജില്ലയിലേക്ക് ആനയിച്ചു. ഏറനാടിന്റെയും വള്ളുവനാടിന്റെയും പോരാട്ടചരിത്രത്തിലെ കനല്‍വഴികള്‍ താണ്ടി തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ച യൂത്ത് മാര്‍ച്ചിനെ സാംസ്കാരിക മണ്ണിന്റെ എല്ലാ പ്രൗഢപാരമ്പര്യത്തോടുംകൂടിയാണ് എതിരേറ്റത്. വിവിധ കലകളും വാദ്യഘോഷങ്ങളും സംഗമിച്ച് സാംസ്കാരിക വിരുന്നൊരുക്കിയായിരുന്നു വരവേല്‍പ്പ്. ഡിെവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് ഇ സി ബിജു, സെക്രട്ടറി സി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ ജാഥയെ അനുഗമിക്കാനെത്തി. വര്‍ഗബഹുജനസംഘടനാ ഭാരവാഹികളും ജാഥാക്യാപ്റ്റന്‍ ടി വി രാജേഷിനെ ഹരാര്‍പ്പണം ചെയ്തു. തുടര്‍ന്ന് ചെറുതുരുത്തിയിലെ വള്ളത്തോള്‍ സമാധിയില്‍ ജാഥാംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. ചേലക്കര, വടക്കാഞ്ചേരി ഏരിയകളിലെ മൂന്നു കേന്ദ്രങ്ങളിലാണ് സ്വീകരണം പ്രഖ്യാപിച്ചതെങ്കിലും പ്രയാണത്തിനിടെ ഗ്രാമകേന്ദ്രങ്ങളും നാല്‍ക്കവലകളും ചെറു സ്വീകരണകേന്ദ്രങ്ങളായി. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ നടന്ന ആദ്യസ്വീകരണത്തില്‍ രക്തസാക്ഷികളായ എളനാട് സി വി ദാമോദരന്റെയും വെണ്ണൂര്‍ സി ആര്‍ മോഹന്‍ദാസിന്റെയും നാട്ടില്‍ നിന്നുള്ളവരടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. രണ്ടാം സ്വീകരണകേന്ദ്രമായ മുള്ളൂര്‍ക്കരയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് നീങ്ങി. ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വൈകിട്ട് തൃശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും.

0 comments:

2013, ജനുവരി 19, ശനിയാഴ്‌ച

യൂത്ത് മാര്‍ച്ച് തൃശൂരില്‍

മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കുക എന്ന മഹാദൗത്യത്തിന്റെ സന്ദേശവുമായി ഡിവൈഎഫ്ഐ നയിക്കുന്ന യൂത്ത്മാര്‍ച്ച് ശനിയാഴ്ച തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജാഥയെ വരവേറ്റു. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ ആദ്യ സ്വീകരണ പൊതുയോഗം ചേര്‍ന്നു.ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം&ൃറൂൗീ; എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് 19, 20, 21, 22 തീയതികളിലാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്.

 പകല്‍ 12ന്് മുള്ളൂര്‍ക്കരയില്‍ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബ് നഗറിലാണ് രണ്ടാം സ്വീകരണം. വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ പ്രേംജി നഗറിലെ സ്വീകരണത്തോടെ ആദ്യദിവസത്തെ പര്യടനം സമാപിക്കും. 20ന് വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അത്താണി, തിരൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തെക്കേഗോപുരനടയില്‍ സമാപിക്കും. 21ന് രാവിലെ തൃശൂരില്‍നിന്നും ആരംഭിച്ച് ഒല്ലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കൊടകരയില്‍ സമാപിക്കും. 22ന് രാവിലെ കൊടകരയില്‍നിന്ന് ആരംഭിച്ച് ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എറണാകുളം ജില്ലയില്‍ പ്രവേശിക്കും.

0 comments:

യൂത്ത്മാര്‍ച്ച് ഇന്ന് തൃശൂര്‍ ജില്ലയില്‍

മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കുക എന്ന മഹാദൗത്യത്തിന്റെ സന്ദേശവുമായി ഡിവൈഎഫ്ഐ നയിക്കുന്ന യൂത്ത്മാര്‍ച്ച് ശനിയാഴ്ച ജില്ലയില്‍ പ്രവേശിക്കും. യുവപോരാളികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കാന്‍ സാംസ്കാരികജില്ല ഒരുങ്ങി. "ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് 19, 20, 21, 22 തീയതികളിലാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കാല്‍നടയായാണ് ജാതിഭ്രാന്തിനും മതവിദ്വേഷത്തിനുമെതിരെയുള്ള ഐതിഹാസിക മാര്‍ച്ച്. ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജാഥയെ വരവേല്‍ക്കും. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ ആദ്യ സ്വീകരണ പൊതുയോഗം ചേരും. പകല്‍ 12ന്് മുള്ളൂര്‍ക്കരയില്‍ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബ് നഗറിലാണ് രണ്ടാം സ്വീകരണം. വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ പ്രേംജി നഗറിലെ സ്വീകരണത്തോടെ ആദ്യദിവസത്തെ പര്യടനം സമാപിക്കും. 20ന് വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അത്താണി, തിരൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തെക്കേഗോപുരനടയില്‍ സമാപിക്കും. 21ന് രാവിലെ തൃശൂരില്‍നിന്നും ആരംഭിച്ച് ഒല്ലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കൊടകരയില്‍ സമാപിക്കും. 22ന് രാവിലെ കൊടകരയില്‍നിന്ന് ആരംഭിച്ച് ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എറണാകുളം ജില്ലയില്‍ പ്രവേശിക്കും. ജില്ലയില്‍ യൂത്ത് മാര്‍ച്ചിന്റെ സ്വീകരണം അവിസ്മരണീയമാക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഇ സി ബിജുവും സെക്രട്ടറി സി സുമേഷും അഭ്യര്‍ഥിച്ചു.

0 comments:

2013, ജനുവരി 18, വെള്ളിയാഴ്‌ച

സാമുദായികവും മതപരവുമായി വേര്‍തിരിവുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു

സാമൂഹ്യവിപ്ലവം നടന്ന കേരളത്തില്‍ സാമുദായികവും മതപരവുമായ വേര്‍തിരിവുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. മറ്റ് മതസ്ഥരുമായി സംസാരിക്കുന്നതുപോലും വിലക്കുന്നതിലേക്കാണ് കാര്യം എത്തിനില്‍ക്കുന്നത്. കൊലക്കത്തിയുമായി സദാചാരപ്പൊലീസുകാര്‍ ഇറങ്ങുന്നതിലേക്ക് നാട് അധഃപതിച്ചു. യുഡിഎഫ് ഭരണത്തിന്റെ പിന്തുണയോടെയാണ് ഇത്തരം ശക്തികള്‍ വളരുന്നത്. മുഖ്യമന്ത്രി വര്‍ഗീയവാദികളുടെ തടവറയിലാണ്. സാമുദായികശക്തികളുടെ കോണ്‍ഫെഡറേഷനായി യുഡിഎഫ് അധഃപതിച്ചു. ഇന്ത്യയില്‍ കോര്‍പറേറുകളാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതെങ്കില്‍ കേരളത്തില്‍ സാമുദായികശക്തികളാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തെ പരിഹസിച്ചവര്‍ യഥേഷ്ടം സാമുദായിക സംഘടനകള്‍ക്ക് ഭൂമി നല്‍കുന്നു. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിപോലും ലീഗ്നേതാക്കള്‍ തട്ടിക്കൂട്ടിയ ട്രസ്റ്റിന് കൈമാറുന്നു. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കേരളത്തെ പിന്നോട്ടുനയിക്കുന്ന ശക്തികള്‍ക്കെതിരെ മുന്നോട്ടുവരണം രാജേഷ് ആവശ്യപ്പെട്ടു.

0 comments:

വള്ളുവനാടിന്റെ ഹൃദയഭൂമിയില്‍ അലകടലായി യുവജനയാത്ര

സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഉഴുതുമറിച്ച മണ്ണിലൂടെ ആവേശത്തിന്റെ അലകടലായി യുവജനങ്ങളുടെ ജൈത്രയാത്ര പാലക്കാടന്‍ മണ്ണില്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച സംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ പ്രവേശിക്കും. ജാതി-മതശക്തികളുടെ നീരാളിപ്പിടിത്തത്തിലേക്ക് പ്രബുദ്ധകേരളത്തെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് മാര്‍ച്ച് പള്ളം, ആര്യ പള്ളം, വി ടി, ഐ സി പി, ഇ എം എസ് തുടങ്ങിയവര്‍ മാറ്റിമറിച്ച വള്ളുവനാട്ടിലൂടെയായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനം. നാടിന്റെ മാറ്റത്തിനുവേണ്ടി ജീവനര്‍പ്പിച്ച ധീരരക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളാല്‍ ആവേശം അലയടിച്ച വരവേല്‍പ്പാണ് ജാഥ കടന്നുപോയ വഴികളിലൊക്കെ മാര്‍ച്ചിന് ലഭിച്ചത്.

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെയും പ്രസിഡന്റ് എം സ്വരാജിന്റെയും നേതൃത്വത്തില്‍ ജനുവരി നാലിന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച യൂത്ത് മാര്‍ച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് പാലക്കാട് ജില്ലയില്‍ പ്രവേശിച്ചത്. വെള്ളിയാഴ്ച രാവിലെ കൊപ്പത്തുനിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ചിന് പട്ടാമ്പി, ഓങ്ങല്ലൂര്‍, കുളപ്പുള്ളി എന്നിവിടങ്ങളിലാണ് സ്വീകരണം തീരുമാനിച്ചതെങ്കിലും വഴിനീളെ ആളുകള്‍ കാത്തുനിന്നിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി, പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ വരവേറ്റു.

രണധീരരുടെ സ്മൃതിമണ്ഡപങ്ങളില്‍ പൂക്കളര്‍പ്പിച്ച് യുവജനങ്ങള്‍ കടന്നുപോയപ്പോള്‍ ഓരോ പ്രദേശത്തിന്റെയും ഹൃദയം സ്പന്ദിച്ചു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ 1979ല്‍ കെഎസ്യുക്കാരുടെ കഠാരയില്‍ പിടഞ്ഞുവീണ പി കെ രാജന്റെ അമ്മ തേങ്ങലൊതുങ്ങാത്ത ഹൃദയത്തോടെയാണ് ജാഥാക്യാപ്റ്റന്മാരെ സ്വീകരിച്ചത്. സഹനസമരത്തിന്റെ ജ്വലിക്കുന്ന പ്രതീകമായ സൈമണ്‍ ബ്രിട്ടോ പട്ടാമ്പിയിലെ സ്വീകരണവേദിയെ ആവേശത്തിലാഴ്ത്തി. ഓങ്ങല്ലൂരില്‍ കലാമണ്ഡലം വിജയനാശാന്‍ യുവജനങ്ങളെ ആശീര്‍വദിക്കാനെത്തി. പൂക്കാവടിയും വര്‍ണക്കുടകളും കരിമരുന്നുപ്രയോഗവും നാടന്‍കലകളും സ്വീകരണത്തെ വര്‍ണാഭമാക്കി. ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി പി ദിവ്യ, പി വി അനിത, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജയദേവന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

0 comments:

യൂത്ത്‌ മാര്‍ച്ച്‌ - അഭിപ്രായങ്ങളും ആശംസകളും

"മനുഷ്യരുടെ മതവും വേഷവും വ്യത്യസ്ത്മാണെങ്കിലും മനുഷ്യര്‍ ഒരുജാതിയായത്കൊണ്ട്‌ പരസ്പരം വിവാഹവും പന്തിഭോജനവും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്ന്‌ എത്രയോ കാലം മുമ്പ്‌ ശ്രീനാരായണഗുരു പറഞ്ഞതാണ്‌. പക്ഷേ ജീര്‍ണിച്ച വിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിച്ച രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു. ജാതിരഹിതവും മതേതരവുമായ ഒരു സമൂഹത്തില്‍ മാത്രമേ ജനാധിപത്യത്തിന്‌ അതിണ്റ്റെ യഥാര്‍ഥ അര്‍ഥത്തില്‍ വളര്‍ന്നു വികസിക്കാനാവു . ഡി വൈ എഫ്‌ ഐ ഈ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി നടത്തുന്ന യൂത്ത്‌ മാര്‍ച്ച്‌ കേരളത്തിണ്റ്റെ ചരിത്രപരമായ ആവശ്യമാണ്‌."

വൈശാഖന്‍



"'ജാതി രഹിത സമൂഹം, മതനിരപേക്ഷ കേരളം' എന്ന ആശയമുയര്‍ത്തി ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിന്‌ അഭിവാദ്യങ്ങള്‍. മതത്തിനും ജാതിക്കും അതീതമായി മാനവസൌഹാര്‍ദ്ദം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ച്‌ വിജയിച്ച ഒരു പൂര്‍വ്വകാലം നമുക്കുണ്ട്‌. നവോത്ഥാന ഘട്ടത്തിണ്റ്റെ പരിണതിയായ ആ മൈത്രീ ഭാവത്തിന്‌ ഇന്നു മങ്ങലേല്‍ക്കുന്നുണ്ടോ എന്നു സംശയിക്കണം. ജൈവസംഋദ്ധി കൊണ്ടും സുഹൃദ്മനസ്സുകൊണ്ടും സമ്പന്നമായ കേരളമാണ്‌ ലോകത്തിനു മുന്നില്‍ മാതൃകാസ്ഥാനമായത്‌. കേരളത്തിണ്റ്റെ ആവാസവ്യവസ്ഥ എല്ലാ ജീവജാലങ്ങള്‍ക്കും സമ്പന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്‌. പുതുതലമുറയ്ക്കായി ഞങ്ങള്‍ കാത്തു സംരക്ഷിച്ച്‌ നല്‍കേണ്ടതുമാണത്‌. അത്‌ നഷ്ട്ടപ്പെടുമ്പോള്‍ തടയാനും പുനര്‍ നിര്‍മ്മിക്കാനും യുവാക്കള്‍ മുന്നോട്ട്‌ വരുന്നത്‌ കാണുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. ഡി വൈ എഫ്‌ ഐ യുടെ ഇത്തരം ക്രീയാത്മകവും സര്‍ഗ്ഗപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍വ്വ പിന്തുണയും ഭാവുകങ്ങളും നേരുന്നു."

ദേവകി നിലയങ്ങോട്‌
തൃശൂറ്‍



"കേരളത്തിലെ യുവാക്കള്‍ അതീവ ജാഗ്രതയോടെ ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ട സന്ദര്‍ഭമാണിത്‌. നവോത്ഥാനത്തിണ്റ്റെ ഭാഗമായി നമ്മുടെ സമൂഹം ഒരു പരിധിവരെയെങ്കിലും ഉപേക്ഷിച്ച ജാതി ചിന്തകളും അന്ധവിശ്വാസങ്ങളും കൂടുതല്‍ ശക്തിയോടെ തിരിച്ച്‌ വരുന്ന കാലമാണിത്‌. സമൂഹത്തില്‍ സാഹിത്യത്തിനും മറ്റു കലകള്‍ക്കുമുള്ള പ്രസക്തിയും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അരാഷ്ട്രീയവത്കരണത്തിണ്റ്റെ അപകടകരമായ ദു:സൂചനകള്‍ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ ശ്ക്തിയായി മുന്നോട്ട്‌ വരുന്നുണ്ട്‌. കേരളീയ നവോത്ഥാനത്തിനും ഇടതുപക്ഷചിന്തയുടെ ഫലമായുണ്ടായ സാമൂഹിക രാഷ്ട്രീയ അവബോധത്തിനും കാര്യമായ പോറലുകള്‍ ഏല്‍പിക്കാന്‍ കച്ചവടമുതലാളിത്തതിണ്റ്റെ ആഘോഷങ്ങള്‍ക്ക്‌ കഴിയുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിച്ചുകൂടാ. ഈ അവസരത്തില്‍ കേരളത്തിലെ യുവാക്കള്‍ കൂടുതല്‍ ജാഗരൂകരായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡടലങ്ങളില്‍ ഇടപെടേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിനെ ഏറെ പ്രതീക്ഷയോടെയാണ്‌ നോക്കി കാണുന്നത്‌. യൂത്ത്‌ മാര്‍ച്ചിന്‌ എല്ലാ ആശംസകളും നേരുന്നു"

ടി ഡി രാമകൃഷ്ണന്‍



" യുവത്വമേ യുവത്വമേ യുവത്വമേ
മനുഷ്യശക്തിതന്‍ പ്രഭാതവായുവാണു നീ
അഴുക്കിലാണ്ട ഭൂമിയില്‍
സുഗന്ധവാഹിയാക നീ
വിയര്‍ത്ത ജീവിതങ്ങളില്‍
തണുത്ത തൂവലാക നീ
തിരുത്തലാണു യൌവനം
വിടര്‍ത്തലാണു യൌവനം
എതിര്‍പ്പുമാണുയര്‍പ്പുമാണു-
ണര്‍ച്ചയാണു യൌവനം
യുവത്വമേ യുവത്വമേ യുവത്വമേ
പ്രപഞ്ച ശക്തിതന്‍ യഥാറ്‍ത്ഥ ജീവവേഗമേ
ഇരുട്ടിലാണ്ട നന്‍മയില്‍ വെളിച്ചമായ്‌ പതിക്കുക
സഹോദരത്വമെന്ന സത്യ ഗീതകം മുഴക്കുക
സമത്വമെന്ന സ്വപ്നമുള്ളില്‍ അമ്പുപോല്‍ തൊടുക്കുക
മര്‍ദ്ദിതര്‍ക്കു ഉയര്‍ത്തെണീക്കുവാന്‍ കരം കൊടുക്കുക
യുവത്വമേ യുവത്വമേ യുവത്വമേ
ഭൂമിയെ പുതയ്ക്കുവാന്‍ നയിക്കുവാന്‍ വിയര്‍ക്കുക "

റഫീക്ക്‌ അഹമ്മദ്‌



"ഡി വൈ എഫ്‌ ഐ യുടെ സമരജാഥ എല്ലാ പുതിയകാല കറുത്ത രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ ക്കുമെതിരെയാകുന്നു. എക്കാലത്തും മനുഷ്യപക്ഷത്തിണ്റ്റെ സമരമുഖങ്ങള്‍ക്ക്‌ മുന്നില്‍ നിന്നിട്ടുള്ള സി. പി. എം. അതിണ്റ്റെ യുവജനസംഘടനയും ഏറെ പ്രതീക്ഷയാണ്‌ ഇന്നത്തെ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഈ സമരജാഥയും ഏറെ പ്രതീക്ഷയും പ്രത്യാശയും കേരളത്തിലെ സാംസ്കാരിക ലോകത്തിനും ജനങ്ങള്‍ക്കും നല്‍കുന്നു. മണ്‍മറഞ്ഞ നമ്മുടെ മഹാത്യാഗികളായ മഹാന്‍മാര്‍ ചെയ്ത സമരമാര്‍ഗ്ഗങ്ങള്‍ ഡി വൈ എഫ്‌ ഐ യുടെ ഈ സമരജാഥയെ അനുസ്മരിപ്പിക്കുന്നു"
എല്ലാവിധ ആശംസകളും
സെബാസ്റ്റ്യന്‍
(കവി)



"നവോത്ഥാന കേരളം വീണ്ടും ഭ്രാന്താലയമാവുകയാണ്‌. ഇരുട്ടിണ്റ്റെ കോട്ടവാതിലുകള്‍ ജീവിതസമരം കൊണ്ട്‌ മുട്ടിതുറന്ന്‌ വെളിച്ചത്തിണ്റ്റെ ഒറ്റയടിപ്പാതകള്‍ തീര്‍ക്കാന്‍ കേരളത്തിലെ പൊരുതുന്ന യുവജനപ്രസ്ത്ഥാനം ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിന്‌ അഭിവാദ്യങ്ങള്‍. മാര്‍ച്ചിണ്റ്റെ സന്ദേശങ്ങള്‍ കേരള സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കട്ടെ."

ഏങ്ങണ്ടിയൂറ്‍ ചന്ദ്രശേഖരന്‍
(കവി)



0 comments:

ഒരുമയുടെ സന്ദേശവുമായി യൂത്ത്മാര്‍ച്ച്

"ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നടത്തുന്ന യൂത്ത് മാര്‍ച്ചിന് പാലക്കാട് ജില്ലയിലേക്ക് ഹൃദ്യമായ വരവേല്‍പ്പ്. കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങള്‍ തകര്‍ത്ത് ജനങ്ങളെ ജാതീയവും മതപരവുമായി ഭിന്നിപ്പിക്കുന്ന പ്രതിലോമശക്തികള്‍ക്കെതിരെ മതേതരസന്ദേശമുയര്‍ത്തി പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്യുന്ന മാര്‍ച്ചിനെ ജില്ലാ അതിര്‍ത്തിയായ വിളയൂരില്‍ വ്യാഴാഴ്ച വൈകിട്ട് യുവജനങ്ങളും വര്‍ഗബഹുജനസംഘടനകളും സാംസ്കാരികപ്രവര്‍ത്തകരുമടക്കം ആയിരങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയെയും പ്രസിഡന്റ് എം സ്വരാജിനെയും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസും ഹാരമണിയിച്ച് പാലക്കാടന്‍ മണ്ണിലേക്ക് വരവേറ്റു. നാലിന് കാസര്‍കോട്ടുനിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയശേഷമാണ് നവോത്ഥാനായകരുടെ കര്‍മഭൂമിയായ വള്ളുവനാട്ടിലേക്ക് പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായ പുലാമന്തോള്‍പാലം വ്യാഴാഴ്ച വൈകിട്ടോടെ വാദ്യഘോഷങ്ങളുടെയും നാടന്‍കലകളുടെയും സംഗമഭൂമിയായി മാറി. ശുഭ്രപാതകയുമായി നൂറുകണക്കിന് യുവജനങ്ങള്‍ നാടിന്റെ നന്മകള്‍ കാക്കാന്‍ ബാധ്യസ്ഥരെന്ന് പ്രഖ്യാപിച്ച്, വാദ്യസംഗീതവും വെടിമരുന്നും പ്രകമ്പനംസൃഷ്ടിച്ച വഴികളിലൂടെ മുന്നേറി. വിളയൂരിന്റെ അനശ്വരരക്തസാക്ഷി സെയ്താലിക്കുട്ടിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രയാണംതുടര്‍ന്നത്. കൊപ്പം ആര്യ പള്ളം നഗറിലായിരുന്നു ജാഥയ്ക്ക് ആദ്യസ്വീകരണം. പി കെ ബിജു എംപി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ കൊപ്പത്തുനിന്ന് പര്യടനമാരംഭിക്കുന്ന മാര്‍ച്ചിന് പകല്‍ 11ന് പട്ടാമ്പിയിലും 12.30ന് ഓങ്ങല്ലൂരിലും സ്വീകരണം നല്‍കും. വൈകിട്ട് അഞ്ചിന് കുളപ്പുള്ളിയിലാണ് ജില്ലയിലെ സമാപനയോഗം. ശനിയാഴ്ച തൃശൂര്‍ ജില്ലയിലേക്കു പ്രവേശിക്കും.

0 comments:

2013, ജനുവരി 17, വ്യാഴാഴ്‌ച

യൂത്ത് മാര്‍ച്ചിനൊപ്പം നാടൊന്നാകെ

ജാതിചിന്തക്കും മതാന്ധതക്കുമെതിരായ രണ്ടാം നവോത്ഥാന പോരാട്ടത്തിന് ഏറനാടിന്റെ അകമഴിഞ്ഞ പിന്തുണ. നക്ഷത്രാങ്കിത ശുഭ്രപതാകയേന്തി തിരമാല കണക്കെ ആര്‍ത്തിരമ്പിയെത്തിയത് പതിനായിരങ്ങള്‍. കടന്നുപോയ വഴികളില്‍ ഐക്യദാര്‍ഢ്യവുമായി അഭിവാദ്യമര്‍പ്പിക്കാനെത്തിയത് പ്രായഭേദമെന്യെയുള്ള ജനസഞ്ചയം. കേരളം കാത്തിരുന്ന ചരിത്ര മുന്നേറ്റത്തിന് യുഗപ്രഭാവനായ ഇ എം എസിന്റെ ജന്മനാട്ടില്‍ യൂത്ത്മാര്‍ച്ചിന് ആവേശോജ്വല സ്വീകരണമാണ് മൂന്നുദിവസങ്ങളിലായി നല്‍കിയത്.

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിനെ വരവേല്‍ക്കാന്‍ സ്വീകരണകേന്ദ്രങ്ങളില്‍ വന്‍ ജനാവലി ഒഴുകിയെത്തി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം സുനിദേവയുടെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനമേള സ്വീകരണകേന്ദ്രങ്ങളെ സംഗീതസാന്ദ്രമാക്കി. വിവിധ കേന്ദ്രങ്ങളില്‍ മുത്തുക്കുടയും വെടിക്കെട്ടും പഞ്ചാരിമേളവുമായി ഉത്സവാന്തരീക്ഷത്തിലാണ് ജാഥയെ വരവേറ്റത്. ബുധനാഴ്ച രാവിലെ മഞ്ചേരിയില്‍നിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ചിന് ആനക്കയം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി നഗറിലായിരുന്നു ആദ്യ സ്വീകരണം.

മങ്കടയിലും തിരൂര്‍ക്കാടും സ്വീകരണമേറ്റുവാങ്ങിയശേഷം പെരിന്തല്‍മണ്ണയില്‍ മൂന്നാംദിനത്തിലെ പര്യടനം സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ പി ജി സുബിദാസ്, പി പി ദിവ്യ, എ എം റഷീദ്, പി കെ അബ്ദുള്ള നവാസ് എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണയിലെ സമാപന പൊതുയോഗം സാംസ്കാരിക പ്രവര്‍ത്തകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് രാവിലെ 10.30ന് ചെറുകര ചെറുകാട് നഗറിലും പകല്‍ ഒന്നിന് കട്ടുപ്പാറയിലും സ്വീകരണംനല്‍കും. വൈകിട്ട് നാലിന് പുലാമന്തോളിലെ സ്വീകരണത്തോടെ മാര്‍ച്ച് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും. വൈകിട്ട് കൊപ്പത്താണ് ആദ്യ സ്വീകരണം.

0 comments:

2013, ജനുവരി 15, ചൊവ്വാഴ്ച

പുതിയ ചരിത്രമായി യൂത്ത് മാര്‍ച്ച് മുന്നേറുന്നു

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും നവോത്ഥാന വിവേകവും കാത്തുസൂക്ഷിക്കണമെന്ന് വിളിച്ച് പറഞ്ഞ് മുന്നേറുന്ന യൂത്ത് മാര്‍ച്ചിന് മലപ്പുറം ജില്ലയില്‍ ഉജ്വല സ്വീകരണം. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ചിനെ വരവേല്‍ക്കാന്‍ യുവജനതയ്ക്കൊപ്പം ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും പഴയതലമുറയും ഒഴുകിയെത്തി. ആവേശോജ്വല സ്വീകരണങ്ങളേറ്റുവാങ്ങിയാണ് യൂത്ത് മാര്‍ച്ച് ഓരോ സ്വീകരണ കേന്ദ്രങ്ങളും പിന്നിടുന്നത്. യുത്ത് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് രണ്ടാം ദിനമായ ചൊവ്വാഴ്ചയും പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. കത്തുന്ന സൂര്യന്റെ പൊള്ളുന്ന ചൂട് കൂസാതെയാണ് യുവജന മാര്‍ച്ചില്‍ പങ്കാളികളാവാനും അഭിവാദ്യമര്‍പ്പിക്കാനും ആയിരങ്ങള്‍ വഴിയോരങ്ങളിലേക്കൊഴുകിയത്. ചൊവ്വാഴ്ച രാവിലെ പുളിക്കലില്‍നിന്ന് പ്രയാണമാരംഭിച്ച മാര്‍ച്ചിന് ആദ്യ സ്വീകരണമൊരുക്കിയത് കൊണ്ടോട്ടിയിലായിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മക്തിതങ്ങളുടെ നാമധേയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്കാണ് മാര്‍ച്ചിനെ സ്വീകരിച്ചാനയിച്ചത്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം സുനിദേവയുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ഗാനമേളയും ഡിവൈഎഫ്ഐ കുഴിമണ്ണ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലസംഘം കൂട്ടുകാരുടെ ഒപ്പനയും സ്വീകരണ കേന്ദ്രത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്തു. മുത്തുക്കുടയും ചെണ്ടമേളവും വെടിക്കെട്ടും സ്വീകരണത്തിന് മിഴിവേകി. കൊണ്ടോട്ടിയിലെ സ്വീകരണത്തില്‍ പാറപ്പുറം അബ്ദുറഹിമാന്‍ അധ്യക്ഷനായി. ചാര്‍ളി കബീര്‍ദാസ് സ്വാഗതവും കെ ടി റഫീഖലി തങ്ങള്‍ നന്ദിയും പറഞ്ഞു.യുവജനങ്ങള്‍ അണിനിരന്ന പ്രകടനത്തോടെയാണ് സമാപന കേന്ദ്രമായ മഞ്ചേരിയിലേക്ക് ജാഥ പ്രവേശിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതിന് മഞ്ചേരിയില്‍നിന്ന് പ്രയാണം തുടങ്ങി വൈകിട്ട് ആറിന് പെരിന്തല്‍മണ്ണ ഇ എം എസ് നഗറില്‍ സമാപിക്കും.

0 comments:

2013, ജനുവരി 14, തിങ്കളാഴ്‌ച

ജനപ്രവാഹമായി യൂത്ത്‌ മാര്‍ച്ച്‌

ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ച് ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ചിന് വൈകിട്ട് നാലിന് ഐക്കരപ്പടിയിലാണ് ആദ്യ സ്വീകരണം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കുന്ന മാര്‍ച്ച് ആദ്യദിനം വൈകിട്ട് ആറിന് മോയിന്‍കുട്ടി വൈദ്യര്‍ നഗരിയില്‍ (പുളിക്കല്‍) സമാപിക്കും. സമാപനയോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, കെ ടി ജലീല്‍ എംഎല്‍എ, ആര്‍ കെ മലയത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

0 comments:

2013, ജനുവരി 13, ഞായറാഴ്‌ച

യൂത്ത്മാര്‍ച്ച് ഇന്ന് മലപ്പുറം ജില്ലയില്‍

മാനവമോചനത്തിനായുള്ള പുതിയപോരാട്ടങ്ങളില്‍ വര്‍ഗഐക്യത്തിന്റെ കൊടിക്കൂറയേന്തി മുന്നേറാനുള്ള ആഹ്വാനവുമായി യൂത്ത്മാര്‍ച്ച് കോഴിക്കോട് നഗരത്തിലെത്തി. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും വര്‍ഗീയവിരുദ്ധസമരങ്ങളുടെയും ഉജ്വലഭൂമികയായ മലബാറിന്റെ ആസ്ഥാനഗരി യുവസമരനായകരെ ആവേശപൂര്‍വം അഭിവാദ്യംചെയ്തു. ജാതിയും മതവും വേര്‍തിരിക്കാത്ത പുതിയൊരു സമുദായ രൂപീകരണത്തിനായി മുന്നേറുന്നവര്‍ക്ക് ഹൃദയാഭിവാദനവുമായി കോഴിക്കോടിന്റെ തെരുവോരങ്ങളില്‍ യുവസാഗരം ഇരമ്പിയാര്‍ത്തു. "ജാതി രഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് കോഴിക്കോട് ജില്ലയിലെ ആവേശോജ്വലമായ പര്യടനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകിട്ട് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയുടെ ദേശീയപാതയോരങ്ങളിലൂടെ പുതുവെളിച്ചം വിതറിയാണ് യൂത്ത് മാര്‍ച്ച് കടന്നുപോയത്. ഞായറാഴ്ച രാവിലെ കൊയിലാണ്ടിയില്‍നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. വൈകിട്ട് കോഴിക്കോട്ട് സമാപിച്ചു. സ്ത്രീകളും പ്രായമായവരുമടക്കം ആയിരങ്ങള്‍ മാര്‍ച്ചിനെ സ്വീകരിക്കാനെത്തി. ഞായറാഴ്ച അവധിദിനമായതിനാല്‍ കുടുംബ സമേതമാണ് ബഹുജനങ്ങള്‍ മാര്‍ച്ച് കാണാനും അഭിവാദ്യമര്‍പ്പിക്കാനുമായി പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. സേലം രക്തസാക്ഷി ഗോപാലന്‍കുട്ടിയുടെ നാടായ പൊയില്‍കാവിലായിരുന്നു ആദ്യസ്വീകരണം. ഇവിടെ ഉത്സവഛായ പകര്‍ന്ന അന്തരീക്ഷത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. കോല്‍ക്കളി, ചെണ്ടമേളം, വെടിക്കെട്ട് തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ജാഥാക്യാപ്റ്റന്മാരായ ടി വി രാജേഷിനെയും എം സ്വരാജിനെയും സ്വീകരിച്ചത്. പൂക്കാട് വഴി തിരുവങ്ങൂരിലെ വി ടി ഭട്ടതിരിപ്പാട് നഗറില്‍ എത്തുമ്പോള്‍ മുത്തുക്കുടകളും ചെണ്ടമേളവും ബാന്‍ഡ് വാദ്യവും പതാകയുമേന്തി നൂറുകണക്കിന് പേര്‍ മാര്‍ച്ചിന് ഉജ്വലമായ അഭിവാദ്യമര്‍പ്പിച്ചു. പരിപാടി പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനംചെയ്തു. നവോത്ഥാന നേതാക്കളുടെ ഛായാചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും പ്രവര്‍ത്തകര്‍ കൈകളിലേന്തി ചരിത്രം മാറ്റിയെഴുതിയ ധീരദേശാഭിമാനികള്‍ക്ക് പ്രണാമമര്‍പ്പിച്ചു. മലബാറിന്റെ സാംസ്കാരിക പൈതൃകവും കലാ പാരമ്പര്യവും വിളിച്ചോതുന്ന നിരവധി ചരിത്രസ്മാരകങ്ങള്‍ നിലനില്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണിലേക്ക് മാര്‍ച്ചിനെ നൂറുകണക്കിനാളുകള്‍ സ്വാഗതംചെയ്തു. തുടര്‍ന്ന് ഇംഗ്ലീഷ് പള്ളിക്ക് സമീപം മാര്‍ച്ചിനെ നഗരഹൃദയത്തിലേക്ക് കൈപിടിച്ചാനയിച്ചു. പിന്നീട് കോഴിക്കോട് മുതലക്കുളത്ത് ഞായറാഴ്ചത്തെ പര്യടനം പൂര്‍ത്തിയാക്കി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, കെ ജയദേവന്‍, ഒ രതി, എന്‍ അനൂപ്, പി കെ അബ്ദുള്‍ നവാസ്, പ്രകാശന്‍, ജയിംസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് സമാപനയാഗം അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു.

0 comments:

നാടുണര്‍ത്തി യൂത്ത്മാര്‍ച്ച് മുന്നോട്ട്

ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത്മാര്‍ച്ച് ജനപദങ്ങളെ ഇളക്കിമറിച്ച് മുന്നോട്ട്. സംസ്ഥാന സെക്രട്ടറി ടി വി രാജേഷും സംസ്ഥാന പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ചിന് കോഴിക്കോട് ജില്ലയില്‍ രണ്ടാംനാള്‍ ലഭിച്ച സ്വീകരണവും ജനമുന്നേറ്റം വിളംബരം ചെയ്യുന്നതായി. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ പോരാടി വീരമൃത്യുവരിച്ച കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍, ദേശീയ സ്വാതന്ത്ര്യസമരത്തിനും നവോത്ഥാനത്തിനുമായി പോരാടിയ കെ കേളപ്പന്‍, സി കെ ഗോവിന്ദന്‍നായര്‍, സാഹിത്യകാരന്‍ തിക്കോടിയന്‍, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ അമരക്കാരനായ എം കുട്ടികൃഷ്ണന്‍ എന്നിവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെയായിരുന്നു രണ്ടാം ദിവസത്തെ പര്യടനം. ശനിയാഴ്ച രാവിലെ വടകരയില്‍നിന്നാണ് മാര്‍ച്ച് പ്രയാണം ആരംഭിച്ചത്. ആദ്യസ്വീകരണ കേന്ദ്രം മൂരാടായിരുന്നു. പയ്യോളി, തിക്കോടി, മൂടാടി, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൊയിലാണ്ടിയില്‍ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, കെ ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ജില്ലയില്‍ പര്യടനം നടത്തുന്ന മാര്‍ച്ച് തിങ്കളാഴ്ച വൈകിട്ട് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

0 comments:

2013, ജനുവരി 12, ശനിയാഴ്‌ച

കടത്തനാടിനെ ഇളക്കിമറിച്ച് യൂത്ത് മാര്‍ച്ച്

യൗവനമുന്നേറ്റത്തില്‍ യൂത്ത് മാര്‍ച്ച് കടത്തനാടിനെ ഇളക്കിമറിച്ചു. തൂവെള്ള വസ്ത്രം ധരിച്ച് ശുഭ്രപതാകയേന്തി അച്ചടക്കത്തോടെ മുന്നേറിയപ്പോള്‍ മാര്‍ച്ച് സമാനതകളില്ലാത്ത ചരിത്രമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. നിരവധി പേരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം ദാസന് ജന്മമേകിയ ചോറോടിലൂടെയും ഒഞ്ചിയം രകതസാക്ഷികളുടെ സമരപൈതൃകം അലയടിക്കുന്ന മണ്ണിലൂടെയും ആര്‍എസ്എസ് നരാധമന്മാര്‍ അരും കൊലചെയ്ത പി കെ രമേശന്റെയും കുടികിടപ്പ് സമരത്തിന് പങ്കെടുത്തതിന് മുസ്ലീംപ്രമാണിമാര്‍ കശാപ്പ്ചെയ്ത വള്ളിക്കാട് വാസുവിന്റെയും ജന്മനാട്ടിലൂടെയായിരുന്നു ജില്ലയിലെ ആദ്യനാളത്തെ യാത്ര. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ത്ത് ഫ്യൂഡലിസത്തിന്റെ കരാളമായ ആചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പേരാടി, ഐശ്വര്യപൂര്‍ണമായ കേരളത്തിന്റെ പതാകവാഹകരാകുമെന്ന് യൂത്ത് മാര്‍ച്ചില്‍ പങ്കെടുത്ത ആയിരങ്ങള്‍ പ്രഖ്യാപിച്ചു. 

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയ മാര്‍ച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും നവോത്ഥാനത്തിന്റെയും വിളഭൂമിയിലെത്തിയത്. ചുട്ടുപൊള്ളുന്ന വെയിലിനെ കൂസാതെ മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ഓരോ സ്വീകരണകേന്ദ്രങ്ങളിലും ആയിരങ്ങളാണ് കാല്‍നടയായി ഒഴുകിയെത്തിയത്. രക്തസാക്ഷി കുടുംബാംഗങ്ങളുടെയും ത്യാഗധനരരായ പഴയകാല പ്രവര്‍ത്തകകരുടെയും സാന്നിധ്യം മാര്‍ച്ചിനെ വികാര നിര്‍ഭരമാക്കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും, പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിന് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ ആവേശോജ്വല സ്വീകരണമാണ് നല്‍കിയത്. ബാന്റ് വാദ്യങ്ങളുടെയും വനിതകളുടെ ശിങ്കാരിമേളത്തോടെയും ചെണ്ടമേളത്തോടെയുമാണ് വരവേറ്റത്. മുത്തുകുടകളേന്തിയും പടക്കംപൊട്ടിച്ചും ബാലസംഘം കൂട്ടുകാര്‍ പൂക്കള്‍ വിതറിയും മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചു. ഡിവൈഎഫ്ഐയുടെ ആദ്യയൂത്ത്മാര്‍ച്ചിലെ അംഗങ്ങളായിരുന്ന പി വിശ്വന്റെയും കെ കെ ലതികയുടെയും സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. തുടര്‍ന്ന് നാദാപുരം റോഡിലായിരുന്നു ആദ്യസ്വീകരണം. സിപിഐ എം ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന്‍, എ സനൂജ്, കെ പി പ്രീജിത് കുമാര്‍, കെ കെ കുമാരന്‍, കെ കെ കൃഷ്ണന്‍, പി ശ്രീധരന്‍, പുന്നേരി ചന്ദ്രന്‍, കെ എസ് പ്രേമകുമാരി, എ കെ ഷിനില്‍, എന്‍ നിധിന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ വരവേറ്റു. വാഗ്ഭടാനന്ദന്‍ നഗറില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ ആര്‍ ഗോപാലന്‍ അധ്യക്ഷനായി. വി ജിനീഷ് സ്വാഗതം പറഞ്ഞു. സ്വീകരണത്തിനുശേഷം ജാഥാംഗങ്ങള്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കൈനാട്ടിയിലെ എം ദാസന്‍ നഗറിലായിരുന്നു സ്വീകരണം. സ്വാഗതസംഘം ചെയര്‍മാന്‍ പി പി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. എന്‍ ടി ഷാജി സ്വാഗതം പറഞ്ഞു. രാത്രി എട്ടോടെയാണ് മാര്‍ച്ച് വടകര കോട്ടപറമ്പില്‍ സജ്ജമാക്കിയ കേളുഏട്ടന്‍ നഗറിലെത്തിയത്. മാര്‍ച്ച് എത്തുന്നതിന് മണികൂറുകള്‍ക്കുമുമ്പേ കോട്ടപറമ്പ് നിറഞ്ഞുകവിഞ്ഞു. സമീപകാലത്തൊന്നും കാണാത്തജനസഞ്ചയത്തിനാണ് സാക്ഷ്യം വഹിച്ചത്. 

സിപിഐ എമ്മിന്റെ തലമുതിര്‍ന്ന നേതാവ് എം കേളപ്പന്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മത് കുട്ടി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പി പി രഞ്ജിനി, കടത്തനാട്ട് നാരായണന്‍, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായ സി എച്ച് നാണു, ടി കെ ബാലന്‍ നായര്‍, ആര്‍ ബി കുറുപ്പ്, ടി കെ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വരവേറ്റു. സ്വാഗതസംഘം ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. പി ടി കെ രാജീവന്‍ സ്വാഗതവും സി എം ഷാജി നന്ദിയും പറഞ്ഞു. ജാഥ ശനിയാഴ്ച രാവിലെ ഒമ്പതിന് വടകരയില്‍ നിന്നും പ്രയാണമാരംഭിക്കും. 10.30ന് മൂരാട്, 11.30 പയ്യോളി, 12.30 തിക്കോടി, 4 മണി മൂടാടി, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഉജ്വലറാലിയോടെ കൊയിലാണ്ടിയില്‍ സമാപിക്കും. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, കെ ജയദേവന്‍, ഷനോജ് എന്നിവര്‍ സംസാരിച്ചു. സി അശ്വിനീദേവിന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും മാര്‍ച്ചിനൊപ്പമുണ്ടായി.

0 comments:

ആവേശജ്വാലയായി യൂത്ത്മാര്‍ച്ച് പ്രയാണം

പോരാടുന്ന സര്‍ഗയൗവനത്തിന് സമരാഗ്നി നിറച്ച് യൂത്ത് മാര്‍ച്ച് കോഴിക്കോടിന്റെ ഹൃദയഭൂമിയില്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനുള്ള യുവതയുടെ പ്രതിരോധത്തിന് ചരിത്രമുറങ്ങുന്ന ഒഞ്ചിയത്തും കടത്തനാട്ടിലും ഹൃദ്യമായ വരവേല്‍പ്പ്. നവോത്ഥാനത്തിന് വിത്തുപാകിയ വാഗ്ഭടാനന്ദനും മണ്ടോടി കണ്ണനുള്‍പ്പടെയുള്ള ഒഞ്ചിയം രക്തസാക്ഷികളും ജനനേതാക്കളും ഉഴുതുമറിച്ച മണ്ണിലൂടെയായിരുന്നു ആദ്യദിവസത്തെ പര്യടനം. കര്‍ഷക-കമ്യൂണിസ്റ്റ്-യുവജന പ്രസ്ഥാനത്തിന്റെ പ്രിയ നേതാക്കളായ കേളുഏട്ടന്‍, യു കുഞ്ഞിരാമന്‍, എം ദാസന്‍ തുടങ്ങിയവരുടെ ജന്മദേശങ്ങളിലൂടെയായിരുന്നു മാര്‍ച്ച്.

സംസ്ഥാന പാതയിലൂടെ കടന്നുവന്ന മാര്‍ച്ചിന് ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും സംസ്ഥാന പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സംസ്ഥാനകമ്മിറ്റി അംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ഭാസ്കരന്‍, പി വിശ്വന്‍, സി ഭാസ്കരന്‍, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി എം ഗിരീഷ്, ജില്ലാ പ്രസിഡന്റ് കെ കെ ഹനീഫ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് തുടങ്ങി വിവിധ വര്‍ഗ-ബഹുജന സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വരവേറ്റു.

രക്തസാക്ഷി കുടുംബാംഗങ്ങളുടെയും ത്യാഗധനരായ പഴയകാല പ്രവര്‍ത്തകരുടെയും സാന്നിധ്യം മാര്‍ച്ചിനെ വികാര നിര്‍ഭരമാക്കി. ജാഥ തിങ്കളാഴ്ച വൈകീട്ട് മലപ്പുറം ജില്ലയിലെത്തും. കൊടും വെയിലിനെ അവഗണിച്ച് ആയിരങ്ങളാണ് മാര്‍ച്ചിനൊപ്പം അണിനിരന്നത്. നാദാപുരം റോഡിലായിരുന്നു ആദ്യസ്വീകരണം. തുടര്‍ന്ന് ജാഥാംഗങ്ങള്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. കൈനാട്ടിയിലെ സ്വീകരണത്തിനുശേഷം വന്‍ റാലിയോടെ വടകരയില്‍ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, എ എ റഹീം, പി ജി സുബിദാസ്, കെ ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

2013, ജനുവരി 9, ബുധനാഴ്‌ച

വാര്‍ത്താസമ്മേളനം

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷും, പ്രസിഡന്റ് എം.സ്വരാജും നടത്തുന്ന വാര്‍ത്താസമ്മേളനം

'ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനുവരി 4 ന് കാസര്‍കോട് നിന്നും ഉദ്ഘാടനം ചെയ്യപ്പെടുന്ന മാര്‍ച്ച് ഫെബ്രുവരി 4 ന് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. സമാപനത്തോടനുബന്ധിച്ച്  ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന റാലി നടക്കും. യൂത്ത് മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എയും പ്രസിഡന്റ് എം.സ്വരാജും നേതൃത്വം നല്‍കും. ജനുവരി 4 ന് വൈകിട്ട് 4 മണിക്ക് കാസര്‍ഗോഡ് വെച്ച് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി യൂത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി.രാജേഷ് പങ്കെടുക്കും. 32 ദിവസം നീണ്ടുനില്‍ക്കുന്ന യൂത്ത് മാര്‍ച്ചില്‍ ഒരേ സമയം 2000 യുവജനങ്ങള്‍ അണിനിരക്കും. 12 ജില്ലകളിലൂടെ യൂത്ത് മാര്‍ച്ച് കടന്നുപോകും. ഇടുക്കി, വയനാട് ജില്ലകളില്‍ അനുബന്ധയൂത്ത് മാര്‍ച്ചുകളാണ് പര്യടനം നടത്തുക.

നവോത്ഥാനം ഉഴുതുമറിച്ച കേരളത്തില്‍ സമീപകാലത്തായി ജാതീയതയും മതവര്‍ഗ്ഗീയതയും തലപൊക്കുകയാണ്. അപകടകരമാംവിധം ജാതി-വര്‍ഗ്ഗീയ ചിന്തകള്‍ സമൂഹത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ജാതി-മത സാമുദായിക സംഘടനകള്‍ സംസ്ഥാനഭരണത്തില്‍ പരസ്യമായി ഇടപെടുകയും വിലപേശുകയും ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നു.  അഞ്ചാം മന്ത്രി വിവാദവും, പച്ചക്കോട്ടും പര്‍ദ്ദയും നിര്‍ബന്ധമാക്കുന്ന താലിബാന്‍ നീക്കങ്ങളും, സര്‍വകലാശാല ഭൂമി ലീഗ് നേതൃത്വം വീതംവെച്ചെടുക്കാന്‍ നടത്തിയ കള്ളക്കളികളും, കേരളീയ സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ് സഹായിച്ചത്. മുസ്ളീംലീഗിന്റെ ഇത്തരം നടപടികള്‍  സമൂഹത്തില്‍ മതാടിസ്ഥാനത്തിലുള്ള ചേരിതിരിവ് സൃഷ്ടിക്കാനിടയാക്കി. തുടര്‍ന്ന് അഭ്യന്തരം, റവന്യൂ തുടങ്ങിയ പ്രധാന വകുപ്പുകളുടെ മന്ത്രിമാരായി ജാതിമാത്രം നോക്കി ആളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. മുസ്ളീം ലീഗിന് ബദലായി ഹിന്ദുലീഗ് രൂപീകരിക്കാനുള്ള നീക്കവും, തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനവുമെല്ലാം കേരളത്തെ അപകടകരമായ സ്ഥിതിയിലേക്കാണ് നയിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളുടെയും, മതഭ്രാന്തിന്റെയും നാടായി കേരളത്തെ മാറ്റാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല. ജാതിമത സാമുദായിക ശക്തികളുടെ നിയന്ത്രണത്തിന്‍ കീഴില്‍ മതേതര കേരളത്തിന് നിലനില്‍ക്കാനാവില്ല. നൈമിഷികമായ അധികാരം നിലനിര്‍ത്തുന്നതിനായി വര്‍ഗീയതയെയും, ജാതിമതസാമുദായിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യു.ഡി.എഫിന്റെ വര്‍ഗ്ഗീയ പ്രീണനനയത്തിന്റെ ഫലമായാണ് മുമ്പ് പൂന്തുറയിലും, വിഴിഞ്ഞത്തും, മാറാടുമൊക്കെ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായത്. അധികാരത്തിലെത്താനും, നിലനിര്‍ത്താനും വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ ദുരന്തത്തിലേക്കാണ് തള്ളിവിടുന്നത്.

സാമുദായിക സംഘടനകള്‍ക്ക് പൊതു സമൂഹത്തിലും, മതത്തിന് രാഷ്ട്രീയത്തിലും ഒരു കടമയും നിര്‍വഹിക്കാനില്ല. മറിച്ചുള്ള എല്ലാ നീക്കങ്ങളും നാടിന്റെ ഭാവിയെക്കരുതി എതിര്‍ക്കപ്പെടേണ്ടതാണ്. ജാതി-മത വര്‍ഗ്ഗീയ ശക്തികളെയും ഇത്തരം ശക്തികളുമായി കൈകോര്‍ക്കുന്ന സംസ്ഥാന ഭരണത്തെയും തുറന്നുകാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാന്‍ അത്യാവശ്യമാണ്. ജാതിസംഘടനകളുടെ വിലപേശലുകള്‍ക്കും വര്‍ഗീയവാദികളുടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കും, വര്‍ഗീയത വളര്‍ത്തുന്ന യു.ഡി.എഫ് സര്‍ക്കാരിനുമെതിരായ താക്കീതായിരിക്കും യൂത്ത് മാര്‍ച്ച്.

വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കെ.എസ്.സുനില്‍കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.എന്‍.ഷംസീര്‍ എന്നിവരും പങ്കെടുത്തു.

0 comments:

മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത

ഒന്ന്
'കുളിക്കാന്‍ കുളം, ഉണ്ണാന്‍ ഊട്ടുപുര, ചേക്കേറാന്‍ മണിയറ- ഇത്രയുമായാല്‍ നമ്പൂതിരി പരമസംതൃപ്തനായി. ചതുരംഗം, ശീട്ടുകളി, സമസ്യാപുരാണം, അക്ഷരശ്ളോകമത്സരം, ഓത്തൂട്ട്. എട്ടുവാരം, കൂത്ത്. കൂടിയാട്ടം, ആട്ടക്കഥപത്മനാഭസ്വാമീക്ഷേത്രത്തില്‍ ഒരു മുറജപവും - അതാണ് പൂര്‍ണബ്രാഹ്മണ്യം.' ("വിടി ധര്‍മ്മനീതിയുടെ ശംഖധ്വനി: സി. ആര്‍. കേശവന്‍വൈദ്യര്‍,'' "വിടി ഒരു ഇതിഹാസം സമ്പാദകന്‍ പാലക്കീഴ്നാരായണന്‍'') മേല്‍ ചൊന്ന 'പൂര്‍ണ്ണബ്രാഹ്മണ്യ'ത്തെ പൊളിക്കുന്നതിനാണ് 'നമ്പൂതിരിയുവജന സംഖ്യം നേതൃത്വം നല്‍കിയത്.'

ആഢ്യത്വമെന്നാല്‍ അധ:പതനമാണെന്ന്, അതിന്റെ സവര്‍വസൌകര്യങ്ങളും അനുഭവിക്കുന്ന ജനാധിപത്യവാദികള്‍ക്ക്, സ്വന്തം ജീവിതത്തെ പ്രകാശവത്താകുംവിധം, അരനൂറ്റാണ്ടിനുമുമ്പ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. എന്നാലിന്നും ആഢ്യത്വത്തെ അപകടപ്പെടുത്തുന്ന പ്രാഥമിക ആശയങ്ങളെപ്പോലും വെച്ചുപൊറുപ്പിക്കാത്ത 'നവയാഥാസ്ഥിതികത്വ'മാണ് മാധ്യമങ്ങളില്‍ മേല്‍ക്കൈ സ്ഥാപിക്കുന്നത്......................

പാറശ്ശാലാഹോസ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കു ചിലപ്പോള്‍ സ്വാമിയുടെ വകയായി ഒരു സദ്യകൊടുക്കാറുണ്ട്. വിവിധ ജാതിമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ഒരു തവണ സദ്യയ്ക്ക് എന്നെയും ആശ്രമാധികാരികള്‍ ക്ഷണിച്ചു. അക്കാലത്തെ സ്ഥിതിക്ക്, ഞാന്‍ ക്ഷണം സ്വീകരിക്കുമോ എന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. അന്നു മിശ്രഭോജനം അക്ഷന്തവ്യമായ ആചാരലംഘനമായിട്ടാണ് സവര്‍ണഹിന്ദുക്കള്‍ കരുതിയിരുന്നത്. ഒരു യാഥാസ്ഥിതിക കുടുംബബത്തില്‍ ജനിച്ചുവളര്‍ന്ന് അതുവരെ ലോകം കാണാത്തമട്ടില്‍ കഴിഞ്ഞുകൂടിയ എനിക്കും അല്പം ശങ്കതോന്നാതിരുന്നില്ല. എങ്കിലും ഒട്ടും മടിക്കാതെ ഞാന്‍ ഉണ്ണാന്‍ ചെന്നു. പറയന്‍, പുലയന്‍, നായര്‍, ഈഴവന്‍, ക്രിസ്ത്യാനി ഇങ്ങനെ ബ്രാഹ്മണരൊഴിച്ചെല്ലാവരും നിരന്നിരുന്ന പന്തിയില്‍ സ്വാമി അഗ്രാസനസ്ഥനായി. തൊട്ടടുത്തുതന്നെ എനിക്കും ഇലയിട്ടിരുന്നു. വിളമ്പുതുടങ്ങിയപ്പോള്‍ അദ്ദേഹം എന്നെനോക്കി തികഞ്ഞ ഗൌരവത്തോടെ 'പോയോ' എന്നുമാത്രം ചോദിച്ചു. എനിക്കൊരു പിടിയും കിട്ടിയില്ല. ഒന്നും മിണ്ടാതെ ഞാന്‍ അല്പമൊന്നമ്പരന്നു മിഴിച്ചിരുന്നുപോയി. അതുകണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ അദ്ദേഹം 'എല്ലാം പോയോ' എന്നു വീണ്ടും ചോദിച്ചു. അപ്പോഴേക്കും എന്നിലെങ്ങനെയോ ചോദ്യത്തിന്റെ പൊരുള്‍ തെളിഞ്ഞു. 'എല്ലാം പോയി സ്വാമി' എന്നു പതിഞ്ഞ സ്വരത്തില്‍ ഞാന്‍ വിനീതനായി അറിയിച്ചു. ജാതിസംബന്ധമായ ശങ്കയും വൈമനസ്യവുമെല്ലാം പോയോ എന്നായിരുന്നു ചോദ്യത്തിലെ ധ്വനി. പാരമ്പര്യത്തില്‍ കട്ടപിടിച്ചുകിടക്കുന്ന ജാതിക്കറ തീരെ മാഞ്ഞുപോകുക അന്ന് എളുപ്പമല്ലല്ലോ. എന്റെ ആദ്യത്തെ മിശ്രഭോജനമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ മഹനീയ സന്നിധാനത്തില്‍ അന്നു ഞാന്‍ ആദ്യമായി മനുഷ്യജാതിയെ കണ്ടെത്തി. (സ്മരണമഞ്ജരി: കുറ്റിപ്പുഴ കൃഷ്ണപ്പിള്ള)

മോര് വാങ്ങാന്‍ വരുന്നവര്‍ പാത്രവും കാശും പ്ളാവിന്‍ചോട്ടില്‍ വെച്ച് മാറിനില്‍ക്കും. മോരും കിണ്ടിയില്‍ വെള്ളവുമായി വരും. കാശിന്റെ മേല്‍ വെള്ളമൊഴിച്ച് കാശ് ശുദ്ധമാക്കും! ഒരു ദിവസം കേശവന്‍ കാശ് കയ്യില്‍ വാങ്ങി. 'അയ്യോ ചേച്ചീ, ഇത് കണ്ടോ', കണ്ടവരെല്ലാം അയ്യോ എന്ന് നിലവിളിച്ചു. 'മോര് കൊടുത്തേച്ച്, മോന്‍ കൊളത്തിച്ചെന്ന് ഒന്ന് മുങ്ങിപ്പോരണേ'(കാര്‍ത്ത്യായനിയമ്മ). 'ചെറുക്കന്‍ ഇനി വല്ലേരേം കൊന്നേച്ചുവന്നാ, ഈ അമ്മ ചിരിക്ക്യേള്ളൂ'. 'അവന്‍ കൊച്ചല്ലേ, അവന്‍ ആ കലം ഒന്നിങ്ങോട്ടെടുത്തോണ്ട് വന്നേന്, ആകാശം പൊട്ടിവീഴ്വൊറ്റെ ചെയ്യോ?' കുഞ്ഞിക്കുട്ടിയമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു: 'പൊട്ടിവീഴും, അയിത്തോം ജാതീം ഇല്ലാണ്ടായാപ്പിന്നെ, ആകാശം പൊട്ടിവീഴാണ്ടിരിക്യോ.' 'വീഴാണെങ്കി, ഞാന്‍ താങ്ങി നിര്‍ത്തിക്കോളാം.' കാര്‍ത്ത്യായനിയമ്മ കൂസലില്ലാതെ പറഞ്ഞു.(എതിര്‍പ്പ്: പി കേശവദേവ്).

മേല്‍ സൂചിപ്പിച്ച രണ്ട് ചരിത്ര സംഭവങ്ങളും സവര്‍ണാധികാരം സ്വന്തം അന്തസ്സ് ദൃഢപ്പെടുത്താന്‍ സൃഷ്ടിച്ച "ജാതിസന്ദര്‍ഭങ്ങള്‍'' ആക്രമണ വിധേയമാകുന്നതിന്റെ വ്യത്യസ്താനുഭവങ്ങളാണ് യഥാക്രമം പങ്കുവെക്കുന്നത്. ഒന്നാമത്തേതില്‍ ജാതി പതുക്കെ മരിക്കുമ്പോള്‍ രണ്ടാമത്തേതില്‍ അതിന് പഴയതുപോലെ പ്രതാപത്തോടെ ജീവിക്കാനാവാതെവരും വിധം സന്ദര്‍ഭങ്ങള്‍ മാറുന്നതാണ് ആവിഷ്കൃതമാകുന്നത്.

ദയാനന്ദസരസ്വതി 'സത്യാര്‍ത്ഥ'പ്രകാശത്തില്‍ ഒരു യജമാനനെയും ഭൃത്യനെയും പരിചയപ്പെടുത്തുന്നുണ്ട്. 'ഹേ ഭൃത്യാ ത്വം സൈന്ധവമാനയ' എന്ന് യജമാനന്‍ ഭൃത്യനോടു പറയുന്നു. 'സൈന്ധവം' കൊണ്ടുവരാനാണ് ഭൃത്യനോട് യജമാനന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 'സൈന്ധവ'ത്തിന് 'ഉപ്പ്' എന്നും കുതിര എന്നും അര്‍ത്ഥമുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്താണെങ്കില്‍ ഉപ്പും, യാത്രയുടെ നേരത്താണെങ്കില്‍ കുതിരയെയുമാണ് കൊണ്ടുവരുന്നതെങ്കില്‍ ഭൃത്യന് സന്ദര്‍ഭജ്ഞാനമുണ്ടെന്നും, അതിന് വിരുദ്ധമായി, ഭക്ഷണസമയത്ത് കുതിരയേയും യാത്രയുടെ നേരത്ത് ഉപ്പും കൊണ്ട് വന്നാല്‍ അവന്‍ വെറും മൂഢനാണെന്നും അദ്ദേഹം വിവരിക്കുന്നു. പ്രത്യക്ഷത്തില്‍ ആര്‍ക്കും സമ്മതമാവും വിധമുള്ള ഒരു നിരുപദ്രവകരമായ വിവരണം തന്നെയാണിത്. എന്നാല്‍ യജമാന-ഭൃത്യ ബന്ധം കീഴ്മേല്‍ മറിയുന്നൊരു കാലത്ത്, ഈയൊരു വിവരണം വിണ്ടുകീറും. നിരന്തരം പീഡനമേല്‍ക്കുന്ന ഭൃത്യന്‍ സ്വന്തം വിമോചനം സ്വപ്നം കാണാന്‍ തുടങ്ങുമ്പോള്‍, യജമാനന്റെ സൌകര്യം ദൃഢുപ്പെടുത്തുന്ന ഒരു സന്ദര്‍ഭത്തോട്, ഭൃത്യനെപ്പോഴും 'സഹകരിച്ചുകൊള്ളണമെന്നില്ല'. അവന്‍ ഭക്ഷണസമയത്ത് കുതിരയെകൊണ്ടുവന്ന് സ്വന്തം പ്രതിഷേധം രേഖപ്പെടുത്തും. അതോടെ യജമാനന്‍ മൂഢനാകും! കീഴാളര്‍ എല്ലാകാലത്തും, അധികാരത്താല്‍ നല്‍കപ്പെട്ട സന്ദര്‍ഭങ്ങള്‍ക്കൊത്തവിധം, അധികാരം നിര്‍ദ്ദേശിക്കുംവിധം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരൊക്കെയും അതോടെ അസ്വസ്ഥരാകും.

1852-ല്‍ തന്നെ മമ്പുറം തങ്ങള്‍ ആചാരഭാഷയെ വെല്ലുവിളിക്കുന്നുണ്ട്. 'തിരുമേനി' എന്നു വിളിക്കരുതെന്നും ആരുടെയും ഉച്ചിഷ്ടം ഭക്ഷിക്കരുതെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന്നടിസ്ഥാനം 'ഇസ്ളാംമതം' ഉയര്‍ത്തിപ്പിടിക്കുന്ന 'തൌഹീദീല്‍' (ഏകദൈവവിശ്വാസത്തില്‍) കണ്ടെത്താന്‍ കഴിയും. 'പടച്ചതമ്പുരാനല്ലാതെ' വേറൊരു 'തമ്പുരാനുമില്ല' എന്ന് മതതത്വം തന്നെയാണ്, ഒരു സവിശേഷ സാമൂഹ്യ സന്ദര്‍ഭത്തില്‍ മമ്പുറം തങ്ങള്‍ അമര്‍ത്തി പറഞ്ഞത്. എന്നാല്‍, ഇതേകാര്യം, 1929ല്‍. നമ്പൂതിരി യുവജനസംഖ്യം പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും മതതത്വങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച് ആധുനിക ജനാധിപത്യ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. 1938 ല്‍  കര്‍ഷകസംഖ്യം 'ആചാര'ഭാഷയെന്ന 'അടിമഭാഷ'ക്കെതിരെ പ്രതികരിക്കാനാഹ്വാനം ചെയ്തത്, 'വര്‍ഗ്ഗകാഴ്ചപ്പാടിന്റെ' അടിസ്ഥാനത്തിലാണ്. അടിമത്തത്തിന്റെ അവശിഷ്ടങ്ങളെ 'ത്യജിക്കുന്നതില്‍' പരസ്പരം ഐക്യപ്പെടുമ്പോഴും അവര്‍ പ്രചോദനം കൊള്ളുന്നത് വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ നിന്നാണ്. കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവുമെന്ന' ഈ പുസ്തകത്തില്‍, പ്രധാനമായും 'സവവര്‍ണ്ണനവോത്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുതപഠനം ആവശ്യമാക്കുംവിധം, 'അവര്‍ണനവോത്ഥാനത്തെ' പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. ആദിവാസി- മുസ്ളീം- ക്രിസ്ത്യന്‍ നവോത്ഥാനത്തെക്കുറിച്ച് അതുകൊണ്ട് തന്നെ ഇതില്‍ കാര്യമായ വിവരണങ്ങളൊന്നും നല്‍കിയിട്ടില്ല. അവര്‍ണ നവോത്ഥാന നായകരില്‍ത്തന്നെ മുഴുവന്‍ പേരേയും പരാമര്‍ശിച്ചിട്ടില്ല. വൈകുണ്ഡം സ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, ശ്രീകുമാരഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, ഡോ. വി.വി വേലുക്കുട്ടി അരയന്‍ എന്നിവരെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. (ഒരു കൊള്ളിയാന്‍പോലെ കേരളീയ കേരളീയ നവോത്ഥാനത്തിന്റെ മേഘാവൃതമായ ആകാശത്തെ പ്രകാശവത്താക്കിയ ആറാട്ടുപുഴ വേലായുധപണിക്കര്‍ (1825-1874) നവോത്ഥാന പ്രവര്‍ത്തനം കാരണമായി വധിക്കപ്പെട്ട കേരളത്തിന്റെ ഒരേയൊരു നവോത്ഥാന നായകനാണ്. ശ്രീനാരായണഗുരുവിന് മുമ്പ് തന്നെ അദ്ദേഹം അധഃസ്ഥിതര്‍ക്കുവേണ്ടി, 'ശിവക്ഷേത്രം' പണിതു. ആഢ്യകലയായ 'കഥകളി'യെ കീഴാള സമൂഹത്തിലേക്ക് കൊണ്ടുവന്നു. ഈഴവ സ്ത്രീകള്‍ക്ക് മൂക്കുത്തി അമിയാനുള്ള അവകാശം സ്ഥാപിക്കാനുള്ള സമരത്തിന് നേതൃത്വം നല്‍കി. ആറാട്ടുപുഴ വേലായുധപണിക്കരെക്കുറിച്ച് നാമമാത്ര പരാമര്‍ശങ്ങളെങ്കിലും ലഭ്യമാണ്. എന്നാല്‍, അച്ചടിമഷി പുരളാതെ പോയ നിരവധി 'തിരസ്കൃത പ്രതിഭ'കള്‍ ഇപ്പോഴും തിരിച്ചറിയപ്പെടാതെ ഇരിക്കുന്നുണ്ടാവും.

'തിരുവിതാംകൂര്‍ പൌരസമത്വവാദ പ്രസ്ഥാനത്തിന്റെ പിതാവ്' എന്ന വിശേഷിപ്പിക്കപ്പെട്ട 'വൈകുണ്ഠം സ്വാമി'(1809-1851), 1836ല്‍ 'സമതാസമാജം' സ്ഥാപിച്ചു. ഇക്കാലത്തു തന്നെയാണ് കമ്യൂണിസ്റ് ലീഗിന്റെ മുന്‍ഗാമിയായി കണക്കാക്കപ്പെടുന്ന 'സമന്മാരുടെ ലീഗും' രൂപീകരിക്കപ്പെടുന്നതെന്നുള്ളത് യാദൃഛികമാവാം. പക്ഷേ രണ്ടും സമത്വത്തേയും സാഹോദര്യത്തെയുമാണ് ഉയര്‍ത്തിപ്പിടിച്ചത്. 'തലയില്‍ കെട്ടിന്' ആത്മാഭിമാനമുയര്‍ത്തുന്ന ഒരനുഷ്ഠാനപദവി നല്‍കിയത് വൈകുണ്ഠം സ്വാമിയാണ്. 1822-മുതല്‍ ആരംഭിച്ച കേരളീയ സ്ത്രീമുന്നേറ്റ ചരിത്രത്തിന്റെ ഒരാദ്യഗംഭീര ചുവടുവെപ്പെന്ന് തിരിച്ചറിഞ്ഞ 'ചാന്നാര്‍ സ്ത്രീകളുടെ' സമരത്തിന് പ്രചോദനമായത്, വൈകുണ്ഠം സ്വാമികളുടെ പ്രവര്‍ത്തനങ്ങളാണ്. വൃക്ഷക്കരം, തലക്കരം തുടങ്ങിയ ജനവിരുദ്ധ നികുതികള്‍ക്കെതിരെ സമരം ചെയ്ത് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചു. 1837 ല്‍ ശുചീന്ദ്രക്ഷേത്ര നിയമം ലംഘിച്ച അദ്ദേഹം, 1851ല്‍ സ്വാമിത്തോപ്പ് ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠിച്ചു.

ശ്രീ കുമാരഗുരുദേവന്‍(1878-1938) കേരളീയ നവോത്ഥാന ചരിത്രത്തിലെ ഒരു ധീരവിസ്മയ സാന്നിധ്യമാണ്. അത്രമേല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു പീഡിത സമൂഹത്തിന്റെ 'ഭൌതിക-ആത്മീയ' വിമോചകന്‍ എന്ന അര്‍ത്ഥത്തില്‍, കേരളീയ നവോത്ഥാനചരിത്രത്തില്‍ അദ്വിതീയമായൊരു സ്ഥാനം എന്നും അദ്ദേഹത്തിനുണ്ടായിരിക്കും. ബൈബിള്‍ കത്തിക്കുകയും, സ്വയം ദൈവമെന്ന് പ്രഖ്യാപിക്കുകയും ചെയ്തൊരു കീഴാള നവോത്ഥാനപ്രസ്ഥാനത്തെ, ക്രിസ്തുമതത്തിന്റെയോ ഹിന്ദുമതത്തിന്റെയോ ഭാഗമായി ചുരുക്കാനാവില്ല. 'ഹിന്ദുമതത്തിന്‍ പുറവഴിയെ നമ്മള്‍/ അനാഥരെന്നപോല്‍ സഞ്ചരിച്ചു/ ക്രിസ്തുമതത്തിന്‍ പുറവഴിയെ നമ്മള്‍/ അനാഥരെന്നപോല്‍ സഞ്ചരിച്ചു/ ഹിന്ദുമതത്തിലും ചേര്‍ത്തില്ലല്ലോ നമ്മെ/ ക്രിസ്തുമതത്തിലും ചേര്‍ത്തില്ലല്ലോ നമ്മെ. (കുമാരഗുരുദേവന്‍)'. ഇത്തരമൊരവസ്ഥയില്‍, അടിമജനതയുടെ ഭൌതികവും ആത്മീയവുമായ ഒരു സ്വതന്ത്രപ്രസ്ഥാനം എന്ന നിലയിലാണ്, പരോക്ഷ'മോക്ഷ'ത്തെ തള്ളി അരക്ഷിതത്വമനുഭവിക്കുന്ന ഒരു ജനതയുടെ 'പ്രത്യക്ഷരക്ഷ' പ്രഖ്യാപിച്ചുകൊണ്ട് പി ആര്‍ ഡി എസ് പിറക്കുന്നത്.

ഒരു സ്വതന്ത്ര കീഴാളപ്രക്ഷോഭ ആത്മീയപ്രസ്ഥാനം എന്ന നിലയിലാണ്, പി ആര്‍ ഡി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'പ്രത്യക്ഷരക്ഷാദൈവസഭ' തുടക്കംമുതല്‍തന്നെ പ്രസക്തമാകുന്നത്. ക്രിസ്തുമതവുമായി ചേര്‍ന്നുനിന്ന 'പൊയ്കയില്‍ യോഹന്നാന്‍' അപ്പനില്ലാത്തവരുടെ 'അപ്പനും', കുമാരഗുരുദേവനുമായി മാറിയത്, കേരളചരിത്രത്തിലെ അഭൂതപൂര്‍വ്വമായ ഒരാത്മീയ ഗറില്ലാസമരത്തിന് ശേഷമാണ്. 1910ല്‍ ഒരു കോടതിവിചാരണക്കിടയില്‍ യാദൃഛികമായി പരസ്യമാക്കപ്പെട്ട 'പ്രത്യക്ഷരക്ഷാസഭ' എന്ന പേര് സത്യത്തില്‍ 1905 മുതല്‍ പൊയ്കയിലപ്പച്ചന്‍ ആരംഭിച്ച 'സഞ്ചാരപ്രസംഗത്തില്‍' അവതരിപ്പിച്ച ആശയങ്ങളുടെ, അനിവാര്യമായ പൂര്‍ത്തീകരണം എന്ന നിലയില്‍ ഇന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും. പാട്ടുകൊണ്ട്, പ്രായോഗികാര്‍ത്ഥത്തില്‍ കേരളത്തില്‍ ചൂട്ട് കെട്ടിയ ഒരാദ്യപ്രക്ഷോഭ പ്രതിഭയാണ് കുമാരഗുരു. മറ്റൊരുനവോത്ഥാന നായകനുമില്ലാത്തവിധം, നിരവധി പ്രത്യേകതകള്‍ കുമാരഗുരുദേവന്റെ ചരിത്രത്തില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കൊമരന്‍, കുമാരന്‍, യോഹന്നാന്‍, പൊയ്കയില്‍ ഉപദേശി അപ്പച്ചന്‍ തുടങ്ങി, പന്ത്രണ്ടോളം പേരുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു!

രണ്ട്
'ആദാമിന്റെ പാപത്തില്‍നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവം രണ്ടായിരംകൊല്ലങ്ങള്‍ക്കുമുമ്പ് ക്രിസ്തുവായി അവതരിച്ചത്. അടിമത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ദൈവം യോഹന്നാനായി. സ്വര്‍ഗം ഇപ്പോള്‍ കന്നുകാലികളെ ഇറക്കിവിട്ട ശൂന്യമായ തൊഴുത്തുപോലെയാണ്. ഇനി എല്ലാം യോഹന്നാനോട് അപേക്ഷിച്ചാല്‍ മതിയാകും'. ഒരര്‍ത്ഥത്തിലിത്, ക്രിസ്തുമതത്തോട് ചേര്‍ന്നുനിന്ന് യോഹന്നാന്‍ എന്ന കുമാരഗുരു നിര്‍വഹിച്ച പ്രഛന്ന ആദ്ധ്യാത്മിക പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം അവസാനിപ്പിച്ച്, ഒരു സ്വതന്ത്ര രണ്ടാംഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി കാണാവുന്നതാണ്. ഇതിന് ഇന്നത്തെ 'ആള്‍ദൈവ'ങ്ങളുമായി ഒരു ബന്ധവുമില്ല. ആദ്ധ്യാത്മിക തത്വചിന്ത പ്രപഞ്ചപൊരുള്‍ ആയി തിരിച്ചറിയുന്ന ദൈവസങ്കല്പവുമായി ഈയൊരു പ്രഖ്യാപനം താദാത്മ്യപ്പെടുന്നതായും തോന്നുന്നില്ല. സവര്‍ണാധികാരത്തിന്നെതിരെ നിര്‍വഹിക്കപ്പെട്ട, ബദല്‍ കീഴാള ആത്മീയപ്രയോഗം എന്ന അര്‍ത്ഥത്തിലാണ് 'കീഴാളദൈവപ്രഖ്യാപനങ്ങള്‍' പ്രസക്തമാവുന്നത്. സങ്കടപ്പെടാനും അപേക്ഷിക്കാനും മാത്രം ആജീവനാന്തം വിധിക്കപ്പെട്ട ഒരു അധ:സ്ഥിത പശ്ചാത്തലത്തില്‍നിന്ന് നോക്കുമ്പോഴാണ്, ".....ഇനിയെല്ലാം യോഹന്നാനോട് അപേക്ഷിച്ചാല്‍ മതിയാകും'' എന്ന കുമാരഗുരുവിന്റെ ദൈവപ്രഖ്യാപനത്തിലെ സാമൂഹ്യവിപ്ളവമൂല്യം സ്വയം വ്യക്തമാകുന്നത്.

പാവങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നവനാണ് ദൈവം എന്ന മൌലികാശയമാണ്, കുമാരഗുരുദേവന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രമായിരിക്കുന്നത്. മനുഷ്യദൈന്യതകള്‍ കാണുമ്പോള്‍, സ്വര്‍ഗത്തിലിരുന്ന് കരയുന്ന ഒരു ദൈവത്തെയാണ് കുമാരഗുരു ഒരു പാട്ടില്‍ പരിചയപ്പെടുത്തുന്നത്. 'സ്വര്‍ഗമാം തന്നിലിരുന്നുകൊണ്ട്/ എന്റെ കണ്ണുനീര്‍കണ്ട് കരഞ്ഞവനെ' എന്ന ദൈവവിവരണം ആവിഷ്കരിക്കുന്നത് അടിമത്താനുഭവത്തിന്റെ തീവ്രതയാണ്. 'എന്തുകൊണ്ടോ ശൌരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു' എന്ന തരത്തിലുള്ള യാതൊരു സന്ദേഹവുമില്ലാതെ തന്നെ കരയുന്നൊരു ദൈവത്തെയാണ് അടിമജീവിതം നേരിടുന്ന ക്രൂരാനുഭവങ്ങള്‍ക്കിടയില്‍നിന്നും കുമാരഗുരുദേവന്‍ കണ്ടെടുത്തിരിക്കുന്നത്. ദശാവതാരകഥകളിലൊന്നും കാണാത്തവിധം, ഒരു പക്ഷേ ദൈവം പീഡിതനും അസ്വതന്ത്രനുമായ 'അടിമയായി' പ്രത്യക്ഷപ്പെടുന്നതും, കുമാരഗുരുദേവന്റെ ഇതേ പാട്ടിലാണ്. 'ഞാന്‍ അന്യനായ് വലയുന്നതിനെ കണ്ട്/ സ്വര്‍ഗത്തില്‍ നിന്നിറങ്ങി, എന്‍/ അടിമശരീരമൊരുടപ്പായി ധരിച്ചുകൊണ്ട്/ ഇറങ്ങി ഭൂവിടത്തില്‍.....' എന്നുള്ളത് അസാധാരണമായൊരു ദൈവസാക്ഷ്യമാണ് പങ്കുവെക്കുന്നത്. സര്‍വമതങ്ങളും, മതരഹിതമാനുഷികത തത്വചിന്തകളും അതിന്റെ അഗാധതയിലും, ഔന്നത്യത്തിലും പങ്കുവെക്കുന്ന പീഡിതപക്ഷാഭിമുഖ്യമാണ് കുമാരഗുരുദേവന്‍ പങ്കുവെക്കുന്നത്. എന്നാല്‍ മറ്റാരും നേര്‍ക്കുനേര്‍ അനുഭവിച്ചിട്ടില്ലാത്ത പ്രത്യക്ഷാനുഭവത്തിന്റെ മുറിവുകളാണ്, ഈയൊരു അടിമദൈവാവിഷ്കാരത്തെ വ്യത്യസ്തമാക്കുന്നത്. മനുഷ്യരുടെ ക്രൂരതയും, മൃഗങ്ങളും പക്ഷികളും മരങ്ങളുമടങ്ങുന്ന മനുഷ്യേതര പ്രകൃതിയുടെ കാരുണ്യവും, കേരളീയ നവോത്ഥാന ചരിത്രത്തില്‍, കുമാരഗുരുദേവന്റെ ഉള്ള് പൊള്ളിയ പാട്ടുകളില്‍ മാത്രമാണ് അതിന്റെ തീവ്ര പിടച്ചിലോടെ നമുക്ക് കാണാന്‍ കഴിയുന്നത്. കാളയെ കൊന്ന്തിന്നരുതെന്ന കുമാരഗുരുവിന്റെ കാഴ്ചപ്പാടിന് അസാധാരണമായൊരു മാനം ലഭിക്കുന്നത്, അടിമാനുഭവത്തിന്റെ വേറിട്ട പശ്ചാത്തലത്തിലാണ്. ഉടമകള്‍ ക്രൂരമായി അടിമകളെ പീഡിപ്പിച്ചപ്പോള്‍, അവരുടെ നിലവിളി അനാഥമാകുമ്പോള്‍, നിസ്സഹായമായ നോട്ടംകൊണ്ട് സാന്ത്വനം നല്‍കാന്‍ അടിമകള്‍ക്കൊപ്പം അന്നുണ്ടായിരുന്നത് കാളകളും പോത്തുകളുമായിരുന്നു. മനുഷ്യര്‍ ഉപേക്ഷിച്ചവരെ, മരങ്ങളും, മൃഗങ്ങളും, പക്ഷികളും സഹായിക്കുന്നതിന്റെ ഹൃദ്യമായാവിഷ്കാരങ്ങള്‍ക്കു പിറകിലുള്ളത് അടിമാനുഭവത്തിന്റെ വിവരണവിധേയമല്ലാത്ത പീഡനങ്ങളാണ്. അപ്പനില്‍നിന്നും അമ്മയില്‍നിന്നും, സ്വന്തം മണ്ണില്‍നിന്നും, ദൈവത്തില്‍നിന്നും, പേരില്‍നിന്നും വേര്‍പിരിക്കപ്പെട്ടവരുടെ ജീവിതവേദനകളറിയണമെങ്കില്‍ നമ്മളിനിയും കുമാരഗുരുദേവന്റെ പാട്ടുകല്‍ വീണ്ടും തുറക്കണം. ജനകീയ സാഹിത്യത്തിന്റെ സമരോത്സുകപ്രയോഗമായി മാറിയ മലയാളസാഹിത്യത്തിലെ ആദ്യപാട്ടുകള്‍ ആവിഷ്കരിച്ചത്, കുമാരഗുരുവാണ്.

മൂന്ന്
ശ്രീ നാരായണഗുരു പിന്‍തുടര്‍ന്നുപോന്ന സംവാദമനസ് ജനാധിപത്യത്തിന് സംസ്ക്കാരത്തിനുള്ള വലിയ സംഭാവനകളില്‍ ഒന്നാണ്. വിദ്യാഭ്യാസ-തൊഴില്‍ മണ്ഡലങ്ങളില്‍ നിലനിന്ന അവഗണനക്കെതിരെ നിരന്തരം പൊരുതിയ ഡോ: പല്‍പ്പുവും 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന അദ്ധ്യാത്മിക കാഴ്ചപ്പാട് മുന്നോട്ടുവെച്ച ശ്രീനാരായണഗുരുവും 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട' എന്ന ഭൌതിക സമീപനം ഉയര്‍ത്തിപ്പിടിച്ച സഹോദരനയ്യപ്പനും, സവര്‍ണപീഡനത്തല്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം മതപരിവര്‍ത്തനമാണ് എന്ന് വാദിച്ച സി. വി. കുഞ്ഞുരാമനും, ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനം ഒരു മോചനമാര്‍ഗ്ഗമാകുന്നില്ലെന്ന് വാദിച്ച കുമാരനാശാനും, മതം മാറുകയല്ല, മറിച്ച് ഈഴവര്‍ ഒരു 'സ്വതന്ത്രസമുദായ'മായിതീരുകയുമാണ് വേണ്ടതെന്ന് വാദിച്ച ഇ. മാധവനും, ദേശീയ പ്രസ്ഥാനത്തിലുറച്ചുനിന്ന്  സവര്‍ണവിരുദ്ധ പ്രക്ഷോപണങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ച ടി. കെ. മാധവനും, 'നശിച്ച കേരളം പുഴുത്ത ഭാരതം' എന്ന് ഹൃദയവേദനയോടെ പാടിയ പള്ളത്ത് രാമനും, കാറല്‍മാര്‍ക്സിനെ 'ഭഗവാന്‍ മാര്‍ക്സ്' എന്ന് വിശേഷിപ്പിച്ച സി. കേശവനുള്‍പ്പടെ സാമൂഹ്യപരിവര്‍ത്തനത്തെ സംബന്ധിച്ച വിശദാംശങ്ങളില്‍ മാത്രമല്ല, മൌലികനിലപാടുകളില്‍പോലും ഭിന്നിപ്പുള്ളവരെ, അധഃസ്ഥിത വിമോചനം എന്ന മഹത്തായ മുദ്രാവാക്യത്തിന്റെ കീഴില്‍ ഐക്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ശ്രീനാരായണപ്രസ്ഥാനത്തിന്റെ ഗംഭീരമായ ചരിത്രവിജയം.

നാല്
'നവോത്ഥാനം' മനുഷ്യവിമോചനത്തിന്റെ ഒരു വലിയ ചുവടുവെപ്പായിരുന്നു. മുതലാളിത്തത്തെ സാധ്യമാക്കുംവിധമുള്ള ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒരു സമാന്തരലോകമാണത് പൊതുവില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അടിമ-നാടുവാഴി വ്യവസ്ഥക്കകത്തെ ജീര്‍ണ്ണതകള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍തന്നെ 'മുതലാളിത്തത്തെ' മുറിച്ച് മുന്നോട്ട് പോകുന്ന സ്വപ്നങ്ങള്‍ കാണാന്‍ കഴിഞ്ഞതാണ് കേരളീയ കീഴാള നവോത്ഥാനത്തെ ഒരര്‍ത്ഥത്തില്‍ വ്യത്യസ്തമാക്കുന്നത്. കീഴാളനവോത്ഥാനവും, മേലാളനവോത്ഥാനവും അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നുവെന്ന വസ്തുത, സാംസ്കാരികവിശകലനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. എന്നാല്‍ പലപ്പോഴും നവോത്ഥാനമെന്ന അമൂര്‍ത്തമായ 'പൊതുപ്രയോഗം' അതിന്റെ സങ്കീര്‍ണ്ണമായ സവിശേഷതകളെ പൂഴ്ത്തിവെക്കാനുള്ള, ഒരൊളിപ്പുരയായാണ് പ്രവര്‍ത്തിച്ചുപോരുന്നത്.

സവര്‍ണ്ണപ്രത്യയശാസ്ത്രത്തെ ഹിന്ദുമതത്തിന്റെ ഭാഗമെന്ന നിലയിലല്ല, ഒരു 'ബൃഹദ് രാഷ്ട്രീയ പദ്ധതി' എന്ന നിലയിലാണ് ഇവിടെ പരിഗണിക്കുന്നത്. ഭൌതികവാദത്തിന്റെ കാഴ്ചപ്പാടില്‍ സാങ്കല്‍പ്പികതലത്തിലെങ്കിലും 'സമത്വം' സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന മതകാഴ്ചപ്പാടിന്റെ സമ്പൂര്‍ണ്ണ നിരാസമാണ് നമ്മളിവിടെ കാണുന്നത്. അസമത്വത്തെ ആഴത്തില്‍ ദിവ്യപ്പെടുത്തുന്ന നഗ്നമായ മേല്‍ക്കോയ്മയുടെ സിദ്ധാന്തവും പ്രയോഗവുമായാണ് സവര്‍ണ്ണപ്രത്യയശാസ്ത്രം നിലനില്‍ക്കുന്നത്. മതത്തെ സ്വന്തം താല്പര്യം സംരക്ഷിക്കുംവിധം അത് എന്നെന്നേക്കുമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. കേരളീയ നവോത്ഥാനത്തെ കേവലനവോത്ഥാനമെന്ന നിലയില്‍ കാണുന്നതിന്നു പകരം സവര്‍ണ്ണ അവര്‍ണ്ണ മുസ്ളിം ക്രിസ്ത്യന്‍  വിഭാഗങ്ങളില്‍ നടന്ന നവോത്ഥാനങ്ങള്‍ എന്ന നിലയിലാണ് അപഗ്രഥിക്കേണ്ടത്.

'ജാതിരഹിത' സമൂഹമെന്ന നവോത്ഥാനവീക്ഷണത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ സര്‍വ്വജാതികളുടെയും ഒരേസമയത്തുള്ള അപ്രത്യക്ഷമാവല്‍ എന്ന കാല്പനികാര്‍ത്ഥത്തിലല്ല തിരിച്ചറിയേണ്ടത്. മേല്‍ജാതി പ്രത്യയശാസ്ത്രങ്ങളാണ്, കീഴ്ജാതി ഉണ്ടാക്കിയത്. ഇനിയും തകര്‍ന്നിട്ടില്ലാത്ത സാമൂഹ്യവിഭജനത്തിന്റെ മതിലുകള്‍ മനുഷ്യര്‍ക്ക് ഇടയില്‍ സൃഷ്ടിച്ചത്, കീഴ്ജാതി ആചാരങ്ങളല്ല, മറിച്ച് മേല്‍ജാതി ആധിപത്യമാണ്. മേല്‍ജാതിക്കാര്‍ക്ക് 'ജാതി' ഒരൊഴിഞ്ഞ ടൂത്ത്പേസ്റ് ട്യൂബാണെന്നും, കീഴ്ജാതിക്കാര്‍ക്കത് നിറഞ്ഞ ടൂത്ത്പേസ്റ് ട്യൂബാണെന്നുമുള്ള നിരീക്ഷണം ശരിയാണ്. എന്നാല്‍ അതിലേറെ പ്രസക്തമായ വേറൊരു ശരിയുണ്ട്. ഇന്നും ആ ഒഴിഞ്ഞ ടൂത്ത്പേസ്റ്ട്യൂബിനാണ്, നിറഞ്ഞ ടൂത്ത്പേസ്റ് ട്യൂബിനേക്കാള്‍ സാംസ്കാരിക മൂല്യമുമുള്ളത് എന്നുള്ളതാണത്! എത്ര വലിച്ചെറിഞ്ഞാല്‍പോലും, വിട്ടുപോകാത്ത ഒരു സാംസ്കാരിക ശക്തിയായാണ് 'ജാതി' നിലനില്‍ക്കുന്നത്. കീഴാള ജാതികളും, പ്രത്യക്ഷത്തില്‍, ജാതിയായിരിക്കെതന്നെ അതിലുള്ളത് രാഷ്ട്രീയമായും സാംസ്കാരികമായും സ്വയം കീഴടക്കപ്പെട്ടതിന്റെ മുദ്രയാണ്. മര്‍ദ്ദിത ജാതികളെയും മര്‍ദ്ദക ജാതികളെയും ഒരേ മാനദണ്ഡം വെച്ച് വിശകലനം ചെയ്യുന്നത്, കാര്യങ്ങളെ തലകീഴായി കാണലാണ്! അതുകൊണ്ട്തന്നെ സവര്‍ണ്ണപ്രത്യയശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണതിരസ്കാരമാണ്, ജാതിരഹിതസമരത്തിന്റെ ആദ്യഅജണ്ടയായി പ്രഖ്യാപിക്കപ്പെടേണ്ടത്. എന്നാല്‍ ഇന്നും സവര്‍ണ്ണപ്രത്യയശാസ്ത്രത്തില്‍ ഒന്ന് സ്പര്‍ശിക്കപ്പെടുമ്പോള്‍ നമ്മുടെ 'സാംസ്കാരികലോകം' ഇളകിമറിയുന്നതാണ് നാം കാണുന്നത്. സവര്‍ണ്ണപ്രത്യയശാസ്ത്രത്തോട് സൈദ്ധാന്തികമായി വിയോജിക്കുന്ന ക്രൈസ്തവ-ഇസ്ളാം മതങ്ങളും കീഴാള കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന മതരഹിതരും, പ്രായോഗികതലത്തില്‍ സവര്‍ണ്ണപ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന്നില്‍ക്കുന്നതിലാണ് ആഹ്ളാദവും അഭിമാനവും അനുഭവിക്കുന്നത്. സവര്‍ണ്ണനിലപാടില്‍ തുടങ്ങി അവര്‍ണ്ണനിലപാടിലേക്ക് വളര്‍ന്ന, 'ആഭിജാത്യവും' അതിനെ ദൃഢപ്പെടുത്തുന്ന 'തറവാട്ട്' മഹിമയും ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. ജാതിക്കും സങ്കുചിത മതകാഴ്ചപ്പാടിനുമപ്പുറം നമ്മളൊക്കെയും മനുഷ്യത്വത്തിന്റെ പച്ചപ്പാണെന്ന മാനവികതയുടെ മഹത്തായ തത്വമാണ് 'പ്രയോഗവേദികളില്‍' വെച്ച് നിരന്തരം പരിക്കേല്പിക്കപ്പെടുന്നത്.

ഓരോ കാലത്തെ മനുഷ്യരും, അതത് കാലത്തോട് അനുകൂല/എതിര്‍ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ടാണ് ജീവിക്കുന്നത്. വ്യത്യസ്ത ബന്ധങ്ങള്‍ക്ക് പുറത്ത് ആര്‍ക്കും ജീവിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍, ജീവിതംതന്നെ ബന്ധങ്ങളുടെ ആകെത്തുകയാണ്. ജൈവതലത്തിലുള്ള പ്രാഥമിക ബന്ധങ്ങള്‍, മനുഷ്യരിലാണ് സങ്കീര്‍ണ്ണ മാനമാര്‍ജ്ജിക്കുന്നത്. സംസ്കാരസമ്പന്നരാകുക എന്നാല്‍ അഗാധമായ ആദര്‍ശാത്മക ബന്ധങ്ങളുടെ ലോകത്തിലേക്ക് പ്രവേശിക്കലാണ്. എന്ത് ചെയ്യുമ്പോഴും, നമ്മളൊക്കെയും ആദ്യമായും അവസാനമായും 'മനുഷ്യരാണെന്ന്' മറക്കാതിരിക്കലാണ്. 'പ്രത്യയശാസ്ത്രപ്രയോഗം' എന്നത്കൊണ്ട് പൊതുവില്‍ വിവക്ഷിക്കുന്നത് നിലവിലുള്ള ബന്ധങ്ങളെ അതിനേക്കാളും വികസിച്ച പുതിയ ബന്ധങ്ങള്‍കൊണ്ട് പകരംവെക്കുന്ന ബദല്‍ പ്രവര്‍ത്തനങ്ങളെയാണ്. ജാതിവ്യവസ്ഥക്കകത്ത്, തങ്ങള്‍ ഉയര്‍ന്നവരല്ലെന്ന് സവര്‍ണ്ണര്‍ക്കും, തങ്ങള്‍ താഴ്ന്നവരല്ലെന്ന് അവര്‍ണ്ണര്‍ക്കും അഗാധബോധ്യം വരുന്നത്, പരിവര്‍ത്തനത്തിന്റെ ആദ്യചുവടുവെപ്പാണ്. എന്നാല്‍ അതൊരു ശരിക്കുള്ള പരിവര്‍ത്തനമായിത്തീരണമെങ്കില്‍, വെറുമൊരാശയം എന്ന അവസ്ഥയില്‍നിന്നും അതൊരു പ്രയോഗമായി വികസിക്കണം. പഴയ ജാതിവ്യവസ്ഥക്ക് പകരം, മറ്റൊരു ബന്ധമാതൃകയുടെ പുതിയ ബദല്‍ ഉണ്ടായിവരണം. പറഞ്ഞുവരുന്നത്, സാംസ്കാരിക സംവാദങ്ങള്‍, ബദല്‍ സാംസ്കാരിക നിര്‍മ്മാണമായി മാറേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ്. 'പഴയ നവോത്ഥാന'കാലത്ത് പരിമിതികളോടെ, പ്രയോഗമാതൃകകള്‍ വികസിപ്പിക്കപ്പെട്ടതുകൊണ്ടാണ്, അക്കാലത്തെക്കുറിച്ചോര്‍ത്ത് ഇന്നും നമുക്ക് കോരിത്തരിക്കാന്‍ കഴിയുന്നത്.

'ഹാ സഖീ നീയെന്നോട് ചേര്‍ന്ന് നില്‍ക്കുക വീതോല്ലാസമായ്/ മങ്ങിടുന്നു ജീവിതം/ മുമ്പ് നാം ജീവന്‍പോലെ സ്നേഹിച്ചവര്‍/ അകന്നോ മൃതിപെട്ടോ വന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നു.'(യുഗപരിവര്‍ത്തനം: വൈലേപ്പിള്ളി)

വൈലോപ്പിള്ളിയുടെ യുഗപരിവര്‍ത്തനം പിറന്നത് നാടുവാഴിത്തത്തില്‍നിന്നും മുതലാളിത്തത്തിലേക്കുള്ള തീവ്രപരിവര്‍ത്തനത്തിന്റെ പരിഭ്രമവും പുളകവും ഒരുപോലെ പങ്കുവെച്ചാണ്. ഭൂതകാലത്തില്‍നിന്നത് വര്‍ത്തമാനത്തിലേക്ക് കാലെടുത്ത് വെച്ചപ്പോഴും, അതിന്റെ മനസ്സ് ഭൂതകാലത്തിന്റെ പച്ചപ്പുകള്‍ക്കിടയില്‍ കിടന്ന് കണ്ണീര്‍ വാര്‍ത്തിരിക്കണം. ഓര്‍ക്കാനേറെയുണ്ടായതിനാലാവണം പുതിയ കാലത്തോടത് പൊരുത്തപ്പെട്ടത് കരള്‍പിളര്‍ക്കുന്ന ഒരു നിലവിളിയോടെയായത്. പരിവര്‍ത്തനത്തിന്റെ ഒഴുക്കില്‍, ഒലിച്ചുപോയ ജീവിതത്തിന്റെ ആര്‍ദ്രമായ എത്രയോ ഓര്‍മകളെ ആശ്ളേഷിക്കാനാവാതെ, അനാഥത്വത്തിന്റെ ആഘാതം തീവ്രമാക്കിയ ഏതോ ദുരിതനേരമാണ് യുഗപരിവര്‍ത്തനം എന്ന കവിതയിലെ 'ഹാ സഖി നീയെന്നോട് ചേര്‍ന്ന് നില്‍ക്കുക, വീതോല്ലാസമായ്...' എന്നൊരറ്റ വരിയില്‍കിടന്ന് വിങ്ങുന്നത്. 'നാട് വേരുകള്‍പൊട്ടി ത്വരിതം' ചലിച്ചപ്പോള്‍ ചുവട് തെറ്റിയവര്‍, തുണക്കും താങ്ങിനുംവേണ്ടി, ഇടനെഞ്ച്പൊട്ടി, കൂട്ടത്തോടെ വിളിച്ച സ്നേഹസാന്ദ്രതയുടെ സംഗ്രഹമെന്ന അര്‍ത്ഥത്തിലാണ്, കവിതയിലെ 'ഹാ സഖി'യെന്ന സംബോധന അര്‍ത്ഥപൂര്‍ണമാകുന്നത്.

'മുമ്പ് നാം ജീവന്‍പോലെ സ്നേഹിച്ചവര്‍, അകന്നോ മൃതിപ്പെട്ടോ, വന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നു' എന്നത്, ഒരു വ്യക്തിയുടെ സ്വകാര്യസങ്കടമെന്നതിനേക്കാള്‍, സന്ധിബന്ധങ്ങളൊക്കെയും ശിഥിലമാകുന്ന ഏതൊരു പരിവര്‍ത്തന കാലത്തിന്റെയും സ്മൃതികളുരുകി കനക്കുന്ന സംഘക്കരച്ചിലാണ്. മരണത്തെ അനുസ്മരണംകൊണ്ടും, അകല്‍ച്ചയെ സംവാദംകൊണ്ടും ചേരിമാറിപ്പോകലിനെ പ്രത്യയശാസ്ത്ര നിശിതത്വംകൊണ്ടുമാണ് പൊതുവില്‍ മനുഷ്യര്‍ അതിജീവിക്കുന്നത്. കലപ്പയും യക്ഷിയും കെട്ടുപിണഞ്ഞ നാടുവാഴിത്തത്തെ, ട്രാക്ടറും വിദ്യുഛക്തിതൂണുകളുംകൊണ്ട് നേരിടുന്ന സമരോത്സുക മുതലാളിത്തത്തിന്ന് വൈലോപ്പിള്ളി സ്വാഗതം ആശംസിക്കുന്നത്, പോയകാലത്തിന്റെ നന്മകളെക്കുറിച്ചോര്‍ത്ത് വിതുമ്പിക്കൊണ്ടാണ്. ചിതറിപ്പോകുന്ന 'മനുഷ്യത്വത്തെ' തിരിച്ചു പിടിക്കാനാണ്, സഖിയോട്, കവിതയോട്, സ്വന്തം സഹജാതരോട്, ചേര്‍ന്ന് നില്‍ക്കാനത്, ഉല്‍ക്കണ്ഠകളോടെ അപേക്ഷിക്കുന്നത്. വീഴ്ചകള്‍ക്കിടയില്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ തനിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്ന് കവി പ്രതീക്ഷിക്കുന്ന 'സഖി' സാമൂഹ്യാര്‍ത്ഥത്തില്‍ മനുഷ്യരെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന സര്‍ഗാത്മക കൂട്ടായ്മയാണ്. അവള്‍ സ്വന്തം പ്രിയപ്പെട്ടവള്‍ ആയിരിക്കെത്തന്നെ, അപരിമിതമായ സംഘശക്തിയുടെ പ്രതീകവുമാണ്. ബുദ്ധം ശരണത്തിനും ധര്‍മം ശരണത്തിനുമൊപ്പം സംഘം ശരണം എന്ന ബുദ്ധകാഴ്ചപ്പാടിന്റെ തുടര്‍ച്ചയില്‍വെച്ച് 'വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും' ആഹ്വാനംചെയ്ത ശ്രീനാരായണഗുരുവിനൊപ്പമാണ് വൈലോപ്പിള്ളിയുടെ, 'ചേര്‍ന്ന് നില്‍ക്കാനുള്ള' നിലവിളിയും വന്നുനില്‍ക്കുന്നത്. നവോത്ഥാനം തന്നെയാണ്, യുഗപരിവര്‍ത്തനമെന്ന കവിതയില്‍ നിനവും നോവുമായി നിറഞ്ഞു നില്‍ക്കുന്നത്.

(കടപ്പാട്: ലീഡ് ബുക്സ് പ്രസിദ്ധീകരിച്ച നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകത്തില്‍ നിന്ന്)

0 comments: